tag:blogger.com,1999:blog-71231065039501010372024-03-13T02:26:04.757-07:00വര്ഷകാലംഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger34125tag:blogger.com,1999:blog-7123106503950101037.post-75194364959823868932010-06-19T06:37:00.000-07:002010-06-21T03:51:18.311-07:00ആര്‍ദ്രാനായര്‍-പരിണാമത്തിന്റെ പേര്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1UxT4suXzXzO34fs8JRD0PydUfWNPCY-4lDw6Pzie4iwDnoL8EOQ8h2Ue5w0St3d7YNCbwg3y3EzSxZCGql9V-3J9R4N0E6CdFldG5DhdbKytmMt4ZHCnxWoLo9CR9KNYoZv9nyUorKg/s1600/woman.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 238px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1UxT4suXzXzO34fs8JRD0PydUfWNPCY-4lDw6Pzie4iwDnoL8EOQ8h2Ue5w0St3d7YNCbwg3y3EzSxZCGql9V-3J9R4N0E6CdFldG5DhdbKytmMt4ZHCnxWoLo9CR9KNYoZv9nyUorKg/s320/woman.jpg" border="0" alt="" id="BLOGGER_PHOTO_ID_5485177615990757362" /></a><br />അപരിചിതമായ ആ നഗരത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ വെച്ചാണ് ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത്. വെളുത്ത് മെലിഞ്ഞിരുന്ന അവളില്‍ കാലം എഴുതിച്ചേര്‍ത്ത മാറ്റങ്ങളിലേക്കാണ് ഞാന്‍ മിഴി തുറന്നത്. ശോണിമ മറഞ്ഞ ചുണ്ടുകളും സീമന്തത്തില്‍ ചിതറിച്ചിട്ട സിന്ദൂരവും നരച്ച കോട്ടണ്‍ സാരിയും അവള്‍ക്ക് തീരെ ഇണങ്ങുന്നുണ്ടായിരുന്നില്ല. കാച്ചെണ്ണയുടെ ഗന്ധമുണ്ടായിരുന്ന മുടി ചെമ്പ് പൊതിഞ്ഞ് വികൃതമായിരിക്കുന്നു.<br />പതിവുപോലെ ഇത്തവണയും കാലമാണ് വില്ലന്‍. അവന്റെ കുസൃതിയില്‍ ആര്‍ദ്രാനായരെന്ന ഗ്രാമീണത പോസ്റ്റ് മോഡേണിസത്തിന്റെ ഇരയായിരിക്കുന്നു. ചുവന്ന ചുണ്ടുകള്‍ വരണ്ട് കറുപ്പ്നിറം പടര്‍ന്നിരിക്കുന്നു.<br />മഴ ബസ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ മുത്തുമണികള്‍ ചൊരിയുകയാണ്. നനയാന്‍ വിധിക്കപ്പെട്ട ജൂണിന്റെ പകലുകളില്‍ അധിനിവേശം കൊതിച്ചെത്തുന്ന വെയിലിന്റെ നേര്‍ത്ത കിരണങ്ങള്‍ കറുത്ത ചിത്രങ്ങള്‍ വരയ്ക്കാന്‍ വെമ്പുന്നു.<br />എങ്ങനെയാണ് ഞാന്‍ ആര്‍ദ്രാനായരിലേക്ക് തിരിഞ്ഞുനടക്കുക?<br />വര്‍ഷങ്ങള്‍ എന്നിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. ഇഷ്ടമല്ലാത്ത മാറ്റങ്ങളെ ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം.<br />എന്റെ കണ്ണുകള്‍ ആര്‍ദ്രാനായര്‍ക്ക് ചുറ്റും ഒരു കവചം തീര്‍ക്കുന്നുണ്ടെങ്കിലും അവള്‍ക്കരുകിലേക്ക് ആരൊക്കെയോ വന്നുകൊണ്ടിരുന്നു.<br />ആളുകളെ കുത്തിനിറച്ച് പായുന്ന ബസ്സുകള്‍. ആരെയൊക്കെയോ കാത്തുകിടക്കുന്നവ വേറെയും. ഏതു ദിക്കിലേക്കുള്ള ബസ് കാത്താവും ആര്‍ദ്രാനായര്‍ നില്‍ക്കുന്നത്?<br />നിമിഷങ്ങള്‍ക്കകം അവള് ലക്ഷ്യത്തിലേക്ക് നീങ്ങും. അതിന് മുമ്പ് പരിചയം പുതുക്കണം. അവളുടെ ജീവിതത്തെ കുറിച്ചറിയണം.<br />എന്റെ ഹൃദയം താളാത്മകമായെങ്കിലും കാലുകള്‍ നിശ്ചലമായിരുന്നു.<br /><br />മഴ കാറ്റിന്റെ പിടിയില്‍ നിന്ന് കുതറിമാറി ചെരിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കറുത്ത തുണിയുടെ സഞ്ചാരപഥങ്ങളില്‍ വീണവ ചിതറുന്നു. അപരിചിതരായ ആരൊക്കെയോ വരുന്നു, പോകുന്നു.<br />ബസ്റ്റാന്റുകള്‍ യാത്രികരുടെ സമ്മേളനനഗരിയായത് കൊണ്ടാവാം എല്ലാവരുടേയും മുഖത്തുണ്ട് ലക്ഷ്യങ്ങള്‍. ദൂരങ്ങളുടെ വിടവ് തീര്‍ത്ത് നില്ക്കുന്ന ഹൃദയങ്ങളിലേക്കാണ് ഓരോ യാത്രയുടേയും പര്യവസാനം.<br />ആര്‍ദ്രാനായര്‍ക്ക് ഇനി എത്ര ദൂരം പോകേണ്ടി വരും?<br />അവളില്‍ ഒരു ദൂരയാത്രയുടെ ലക്ഷണങ്ങളെ ഉണ്ടായിരുന്നില്ല. പഴകിയ ഒരു പഴ്സല്ലാതെ അവളുടെ കൈകളില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. പിശടന്‍കാറ്റിന്റെ അഹന്തയോട് തോറ്റ് സാരിത്തലപ്പ് തോളിലൂടെയിട്ട് നില്‍ക്കുമ്പോഴും ആ മുഖം ശാന്തമായിരുന്നു.<br /><br />ആര്‍ദ്രാനായരെ ഞാന്‍ ആദ്യം കാണുന്നത് ഉത്തരാധുനീക കവിതകളെ കുറിച്ചുള്ള സിമ്പോസിയത്തില്‍ വെച്ചാണ്. ഞാനും അവളും അവിടെ വഴിതെറ്റിയെത്തിയവരായിരുന്നു. അരികില്‍ വന്നിരുന്ന സുന്ദരിയായ അവളെ ഇമ ചിമ്മാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അതു കാണാത്ത പോലെ അവളും.<br />``കവിത വരണമെങ്കില്‍ ഊശാന്താടി വേണമെന്നുണ്ടോ?''<br />ഇടക്കെപ്പോഴൊ അവള് ചോദിച്ചു.<br />ഉദ്ഘാടകന്‍ തുപ്പല് തെറിപ്പിച്ച് പ്രസംഗം തുടരുകയാണ്.<br />നവലിബറലിസം മുതല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരെ ഇന്നലെ രാത്രി ഉറക്കമിളച്ച് റഫര്‍ ചെയ്തതിന്റെ അമര്‍ഷം അയാളുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു.<br />``ഏത് തെണ്ടിക്കും എഴുതാന്‍ പറ്റുംവിധം കവിത ഇന്ന് ഗദ്യമെന്ന വിഴുപ്പ് ചുമക്കുന്നു.''<br />മുഖത്തേക്ക് നോക്കാതെ അവള് പറഞ്ഞു.<br />ശാന്തവും ശാലീനവുമായ ആ മുഖത്ത് നിന്നാണോ ഇത്തരം വാക്കുകള്‍ കടന്നുവരുന്നതെന്ന് ഞാന്‍ സംശയിച്ചു.<br />പ്രസംഗങ്ങളും ക്ലാസുകളും തീര്‍ന്നപ്പോള്‍ സംവാദം തുടങ്ങി.<br />``എവിടം മുതലാണ് കവിതക്ക് മൂല്യച്യുതി സംഭവിക്കാന്‍ തുടങ്ങിയത്?''<br />ഊശാന്‍ താടിക്കാരന് നേരെ അവള് ആദ്യചോദ്യമെറിഞ്ഞു.<br />താടി ചൊറിഞ്ഞ് അയാള്‍ മൈക്ക് കൈയ്യിലെടുത്തു.<br />``കവിതക്ക് മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.<br />``പണം വാങ്ങി പുസ്തകമിറക്കി കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്. ഇപ്പോഴിറങ്ങുന്ന ഏത് കവിതയിലാണ് ആത്മാവുള്ളത്?''<br />ഊശാന്താടിക്കാരന് നേരെ അവള് ചോദ്യമെറിഞ്ഞു.<br />താടി ചൊറിഞ്ഞ് അയാള്‍ മൈക്ക് കൈയ്യിലെടുത്തു.<br />``കവിതക്ക് മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.<br />``പണം വാങ്ങി പുസ്തകമിറക്കിക്കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്. ഇപ്പോഴിറങ്ങുന്ന ഏത് കവിതയിലാണ് ആത്മാവുള്ളത്?''<br />ഊശാന്താടിക്കാരന് തലവേദന വന്നതുപോലെ നെറ്റിയില്‍ വിരലമര്‍ത്തി.<br />അവള് എഴുന്നേറ്റു.<br />``സമയത്തെ കൊല്ലാന്‍ പാര്‍ക്കുകളോ, കടല്‍തീരമോ ആണ് നല്ലത്.''<br />അങ്ങനെ പറഞ്ഞ് അവള് നടന്നുപോയി.<br /><br />ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കാണുന്നത് പിന്നെയും ഒരുമാസത്തിന് ശേഷമാണ്.<br />വില്ലേജ് ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വൃദ്ധയായ സ്ത്രീയെ അവഹേളിച്ച ക്ലര്‍ക്കിനോട് വഴക്കിടുകയായിരുന്നു അവള്.<br />എന്നെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു.<br />പരിചിതനായ വില്ലേജ് ഓഫിസറുടെ മുന്നിലിരിക്കുമ്പോഴും പുറത്തുനിന്നും അവളുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.<br />``എന്നുമുണ്ടാകും ഇങ്ങനെ ഗാന്ധിജിയുടെ കൊച്ചുമക്കളിലാരെങ്കിലും...മനുഷ്യനെ മിനക്കെടുത്താന്‍...''<br />അമര്‍ഷം നുരഞ്ഞുപൊന്തിയ ആ വാക്കുകള്‍ നുണഞ്ഞ് ഞാന്‍ കാര്യത്തിലേക്ക് കടന്നു.<br />പുറത്തെത്തുമ്പോള്‍ ആ വൃദ്ധയെ ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റി യാത്രയാക്കുന്ന ആര്‍ദ്രാനായരെയാണ് കണ്ടത്.<br />``ഞാന്‍ പുറത്തേക്കൊന്നും അധികമിറങ്ങാറില്ല. ഇങ്ങനെ എന്തിലെങ്കിലുമൊക്കെ ഇടപെട്ട് പോകും...''<br />അല്‍പ്പം ലജ്ജയോടെ അവള് പറഞ്ഞു.<br />ഞാന്‍ ചിരിച്ചതേയുള്ളു.<br /><br />മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആര്‍ദ്രാനായരെ കാണുമ്പോള്‍ അവള് ഒരു പ്രസംഗവേദിയിലായിരുന്നു.<br />മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീപീഡനങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്ഘാടനചടങ്ങില്‍ അവള് സംസാരിക്കുന്നു.<br />``സ്ത്രീ ആണ്‍വര്‍ഗ്ഗത്തിലെ ഒരു വിഭാഗത്തിന് ഉടലഴക് മാത്രമാണ്. അത്തരക്കാരുടെ മുന്നില്‍ ഉപഭോഗവസ്തുവായി മാറുന്നതിനേക്കാള്‍ നല്ലത് മരിക്കുകയാണ്. കമ്പോളങ്ങളില്‍ അര്‍ദ്ധനഗ്നയായി നില്ക്കുന്ന സ്ത്രീകള്‍ പരസ്യബോര്‍ഡുകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുനടക്കണം.......<br />സ്തബ്ധരായി ഇരിക്കുന്ന സദസ്സ്.<br />അടക്കിവെച്ചിരിക്കുന്ന പ്രതികരണശേഷി ആര്‍ദ്രാനായരില്‍ നിന്ന് പുറംചാടി ഒരു കടലാവുകയാണ്. ആ തിരകളില്‍ അനീതികളോടുള്ള അമര്‍ഷം ആരിലൊക്കെയോ നുരഞ്ഞുപൊന്തുന്നു....<br /><br />ജോലിയുടെ ഭാഗമായുള്ള ട്രാന്‍സ്ഫറുകളുടെ പ്രളയത്തില്‍പ്പെട്ട് ആടിയുലഞ്ഞ് പോയ പതിനൊന്ന് വര്‍ഷങ്ങള്‍. ആര്‍ദ്രാനായരെ ഇടക്കെല്ലാം ഞാന്‍ ഓര്‍ക്കുമായിരുന്നു. ഒരു നിയമസഭാസമാജികരുടെ വേഷത്തിലെങ്കിലും അവള് ഉയരുമെന്നും പ്രത്യാശിച്ചിരുന്നു. ഒടുവില്‍ തീര്‍ത്തും അപരിചിതമായ മഹാനഗരത്തില്‍ അപ്രതീക്ഷിതമായി അവള്...<br />മഴ ശക്തി പ്രാപിക്കുകയാണ്.<br />ആര്‍ദ്രാനായരിലേക്ക് കണ്ണുകള്‍ തിരിച്ചെങ്കിലും നിരാശനാകേണ്ടി വന്നു.<br />എന്റെ ശ്രദ്ധ മാറിയ ഏതോ ഒരു നിമിഷം അവള് പോയ്മറഞ്ഞിരിക്കുന്നു.<br />പരിചയം പുതുക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും കഴിയാതെ പോയതില്‍ ദുഖം തോന്നി. ഈ മഹാനഗരത്തില്‍ നിന്ന് ഇനി ആര്‍ദ്രാനായരെ എങ്ങനെ കണ്ടെടുക്കാനാവും...<br /><br />എനിക്ക് പോകേണ്ട ബസ്സ് വന്നപ്പോള്‍ അതില്‍ കയറിയിരുന്നു.<br />അഭയാര്‍ത്ഥികളും ഭിക്ഷാംദേഹികളും നിറഞ്ഞ ആ ബസ്സിനുള്ളില്‍ വീര്‍പ്പുമുട്ടിയിരുന്നു. പതിവുപോലെ ഈ നഗരവുമായി ഇണങ്ങാനും അല്‍പ്പം സമയമെടുക്കുമെന്ന് തോന്നി.<br />ജാലകത്തിലൂടെ ഉയരമേറിയ കെട്ടിടങ്ങളിലേക്ക് തെന്നിയിറങ്ങുന്ന മഴയെ നോക്കിയിരുന്നു. ഡബിള്‍ബെല്ലിലേക്ക് നീങ്ങും വരെ ഓര്‍മ്മയിലേക്ക് ചാഞ്ഞു.<br />ബസ്സ് ചലിച്ചുതുടങ്ങിയപ്പോഴാണ് സീറ്റില്‍ കിടന്ന കാര്‍ഡ് കണ്ടത്. ഏതോ ഭിക്ഷാംദേഹി മറന്നുപോയതാണെന്ന് തോന്നി.<br />``എന്റെ ഭര്‍ത്താവ് ഒരു ഖനി തൊഴിലാളിയായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തില്‍ അരക്ക് താഴേക്ക് തളര്‍ന്ന് കിടപ്പിലാണ്. ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണ്. നിര്‍ധന കുടുംബത്തില്‍പ്പെട്ട എനിക്ക് ജോലി ചെയ്ത് ജീവിക്കാനാവില്ല. രണ്ടുമക്കളെയും കുടുംബത്തേയും നോക്കാന്‍ വേറെ വഴിയില്ലാത്തത് കൊണ്ടാണ്.....................''<br />വായിച്ചുതീര്‍ന്നപ്പോള്‍ നടുങ്ങിപ്പോയി.<br />അതിനടയിലെ പേര് `ആര്‍ദ്രാനായര്‍' എന്നായിരുന്നു.<br />ബസ്സ് വേഗത പ്രാപിച്ചുതുടങ്ങിയിരിക്കുന്നു. ചില്ലുജാലകത്തിന്റെ നേര്‍ത്ത വിടവിലൂടെ അകത്തേക്ക് കയറുന്ന കാറ്റ് വല്ലാതെ അലോസരപ്പെടുത്തി.<br />ആ റോഡ് നിറമുള്ള കാര്‍ഡ് അറിയാതെ തിരിച്ചു.<br />അതില്‍ മനോഹരമായ കൈയ്യക്ഷരത്തില്‍ ഇത്രയും എഴുതിയിരുന്നു.<br /><span class="Apple-style-span" style="color:#FF0000;"><br /></span><div><span class="Apple-style-span" style="color:#FF0000;">``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട്ടി മരിച്ചു.<br />അവളുടെ ചലിക്കുന്ന ജഡം<br />പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍<br />ഒരു നേരത്തെ അന്നം തേടി അലയുന്നു.<br />ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.<br />മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന<br />വിസ്മയങ്ങളെ ഈ ലോകത്തുള്ളു.</span><br /> -ആര്‍ദ്രാനായര്‍ ''<br /><br />image cortasy-google</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com10tag:blogger.com,1999:blog-7123106503950101037.post-30361425517618712372010-06-02T02:51:00.000-07:002010-06-02T03:01:45.600-07:00ഖഡ്ക്ക<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1AhgLd43pd4cvviWTfP_HTq4KQSrIwIEEIBpORDIgjkY9Q7BfwMH70AszcdBphKZfCnZyWKPjqn5Ua3FsVoeLTEXm7Xij7ooCjAwO2EHZgSFkJriVJhpbBecGHGUhpXxtRwFp1v7d1Dg/s1600/Doll.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 286px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1AhgLd43pd4cvviWTfP_HTq4KQSrIwIEEIBpORDIgjkY9Q7BfwMH70AszcdBphKZfCnZyWKPjqn5Ua3FsVoeLTEXm7Xij7ooCjAwO2EHZgSFkJriVJhpbBecGHGUhpXxtRwFp1v7d1Dg/s320/Doll.jpg" border="0" alt="" id="BLOGGER_PHOTO_ID_5478113353690571474" /></a><br />കിഷന്‍ജി കിടന്നുകൊണ്ട് ഖഡ്ക്ക വലിക്കുകയാണ്. ഇടക്കിടെ ചുമക്കുന്നതും ആയാസപ്പെടുന്നതും കാണുമ്പോള്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നതെന്ന് തോന്നും. സമീപത്ത് ഭാര്യ മഹാലക്ഷ്മി അനിഷ്ടത്തോടെ ഇരിക്കുന്നുണ്ട്.<br />കഴിഞ്ഞ ഒരാഴ്ചയായി ബസാറിലേക്കുള്ള എന്റെ യാത്ര അവസാനിക്കുന്നത് അലങ്കാരപണി ചെയ്ത കിഷന്‍ജിയുടെ കൊച്ചുവീടിന് മുന്നിലാണ്. എന്തോ എനിക്ക് പോലുമറിയില്ല, ഒരു കാന്തികവലയം പോലെ മക്കളില്ലാത്ത ആ ദമ്പതികളുടെ മുമ്പിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.<br />അവരുടെ വീടിന് മുന്നിലെ ഉണങ്ങിത്തുടങ്ങിയ വലിയ മരച്ചുവട്ടില്‍ കത്തുന്ന ചൂടില്‍ സാന്ത്വനമായി എത്താറുള്ള കാറ്റിനെ പ്രതീക്ഷിച്ച് ഇരുട്ട് വീഴുന്നത് വരെ ഇരിക്കും. വീടിന് മുന്‍വശത്തെ ജാലകത്തിലൂടെ ഇരുവരും ചേര്‍ന്ന് രാത്രിഭക്ഷണം ഒരുക്കുന്നത് കാണാം. ഇടക്കവര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വല്ലാതെ വഴക്കടിക്കും. തീ കത്തിച്ചില്ലെന്നോ, വെണ്ടക്കയും ഉരുളക്കിഴങ്ങും അരിഞ്ഞത് വലുതായി എന്നോ ഒക്കെയാവും വഴക്കിനുള്ള കാരണങ്ങള്‍. ദേഷ്യം പിടിച്ചാല്‍ കിഷന്‍ജി ഓടി ഖഡ്ക്കയുടെ അടുത്തെത്തും. അത് തുടച്ച് മരുന്ന് നിറച്ച് കത്തിച്ച് വലിക്കും. നേര്‍ത്ത പുക പുറത്തേക്കൂതി വിടുമ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാവും. കുര്‍ത്തയുടെ തലപ്പ് കൊണ്ട് കണ്ണുകള്‍ തുടച്ച് വിതുമ്പുമ്പോള്‍ മഹാലക്ഷ്മി ഓടി വന്ന് അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. നരച്ച താടിയിലൂടെ ഊര്‍ന്നിറങ്ങുന്ന കണ്ണുനീരിന്റെ ചാല് പതിയെ അവ്യക്തമാവും.<br />ജയ്പ്പൂരിലെ എന്റെ സായന്തനങ്ങള്‍ കിഷന്‍ജിയുടെ വീടിന് മുന്നില്‍ വീണുടയുകയാണ്. നാട്ടിലേക്ക് തിരിച്ചുപോവാന്‍ ഇനി 29 ദിവസങ്ങള്‍ കൂടിയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് കിട്ടിയ ഈ മൂന്ന് മാസം ശരിക്കും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ജീവിതത്തിലേക്ക് ഇറങ്ങിവന്നിട്ടില്ലെങ്കിലും ഇവിടെ പരിചയപ്പെട്ടവരും കണ്ടവരുമെല്ലാം ജീവിതത്തിന്റെ ഭാഗമായ പോലെ...<br /><br />കിഷന്‍ജിയുടെ ചുമ ശക്തിപ്രാപിക്കുകയാണ്. ഇടക്കയാള്‍ ബന്ധപ്പെട്ട് എഴുന്നേറ്റ് വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ കട്ടിലിലേക്ക് തന്നെ വീണു. പിന്നീട് മഹാലക്ഷ്മി അദ്ദേഹത്തെ താങ്ങിപ്പിടിച്ചിരുത്തി വെള്ളം കുടിപ്പിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.<br />ഞാന്‍ മരത്തില്‍ ചാരിയിരുന്നു മിഴികള്‍ പൂട്ടി.<br /><br />കളിപ്പാട്ട വില്‍പ്പനക്കാരനായ കിഷന്‍ജിയെയും മഹാലക്ഷ്മിയെയും ഞാന്‍ കണ്ടുമുട്ടുന്നത് ജയ്പ്പൂരില്‍ വന്നതിന് പിറ്റേ ദിവസമാണ്. പുറത്ത് നിന്നുള്ള ഭക്ഷണം ശരിയാകാത്തത് കൊണ്ട് സ്വയം വെച്ചുകഴിക്കാന്‍ തീരുമാനിച്ച പകല്‍. അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി ബസാറില്‍ പോയി. കുങ്കുമപ്പൊടികളും, രാഗികളും വില്‍ക്കുന്ന കടകള്‍ക്കരുകില്‍ കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ഒരു കട കണ്ടു. മനോഹരമായ പാവകള്‍ കണ്ടപ്പോള്‍ അങ്ങോട്ടുനടന്നു. വിവിധ അസംസ്കൃതവസ്തുക്കളാല്‍ തീര്‍ത്ത പാവകള്‍. കടയുടെ ഒരു വശത്തിരുന്ന് ചെറിയ തടികള്‍ ചെത്തിമിനുക്കി പാവയുണ്ടാക്കുന്ന കിഷന്‍ജി. അയാളെ സഹായിക്കുന്ന മഹാലക്ഷ്മി. ഏതോ മരത്തിന്റെ നാരുകള്‍ പിന്നിയെടുത്ത് പാവകള്‍ക്ക് തലമുടിയുണ്ടാക്കുകയാണ് അവര്‍.<br />മലയാളിയായ മസാലപീടികക്കാരനില്‍ നിന്നാണ് കിഷന്‍ജിയെ കുറിച്ചറിഞ്ഞത്. ബസാറിലെ ഏറ്റവും പഴയ വ്യാപാരിയാണ് അയാള്‍. മറുനാട്ടില്‍ നിന്നുവരെ പാവകള്‍ വാങ്ങാന്‍ ഈ ചെറിയ കട തേടി ആളുകള്‍ വരാറുണ്ടത്രെ.<br />കിഷന്‍ജിയുടെയും മഹാലക്ഷ്മിയുടെയും ജീവിതം മറ്റുള്ളവരില്‍ നിന്നും വിഭിന്നമായിരുന്നു. ജോലി ചെയ്തു സമ്പാദിക്കുന്നതിന്റെ പകുതിയിലധികവും അനാഥരായ കുട്ടികള്‍ക്കായാണ് അവര്‍ ചിലവഴിച്ചിരുന്നത്. ബസാറിന് സമീപമുള്ള ദേവീക്ഷേത്രത്തില്‍ വെച്ച് എല്ലാ വ്യാഴാഴ്ചയും അനാഥക്കുട്ടികള്‍ക്കും തെരുവ് കുട്ടികള്‍ക്കുമായി അവര്‍ റൊട്ടിയും പാലും വിതരണം ചെയ്തിരുന്നു.<br /><br />മഹാലക്ഷ്മിയുടെ നിലവിളി കേട്ടാണ് കണ്ണുതുറന്നത്.<br />കിഷന്‍ജി ചുമച്ച് ചുമച്ച് ചോര ഛര്‍ദ്ദിക്കുന്നു.<br />ഓടിചെല്ലുമ്പോഴേക്കും അയാള്‍ തളര്‍ന്നുവീണിരുന്നു.<br />കിഷന്‍ജിയെ റിക്ഷയില്‍ കയറ്റിയിരുത്തി. അലമുറയിടുന്ന മഹാലക്ഷ്മി അദ്ദേഹത്തെ കെട്ടിപിടിച്ചുകരയുകയാണ്. ആശുപത്രിയിലേക്ക് ഇനിയും ദൂരമുണ്ട്.<br />റിക്ഷക്കാരന് തനിക്കാവും വിധം റോഡിലെ തിരക്കിനെ അവഗണിച്ചുകൊണ്ട് ചവിട്ടിവിട്ടു.<br />``ബേട്ടാ...മേരാ കിഷന്...''<br />അദ്ദേഹത്തെ ചൂണ്ടികാട്ടി മഹാലക്ഷ്മി വിതുമ്പി.<br />``ടര്‍നേ ക്കാ ബാത്ത് നഹിം..മാം'<br />എനിക്ക് പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.<br />പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ഐ സി യുവിലേക്ക് കിഷന്‍ജിയെ കയറ്റി.<br />മഹാലക്ഷ്മി മുറിക്കുപുറത്തെ സിമന്റ്ബെഞ്ചില്‍ തളര്‍ന്നിരിക്കുകയാണ്. സമീപത്ത് പോയിരുന്നപ്പോള്‍<br />എന്റെ തോളിലേക്കവര്‍ ചാരി കിടന്നു.<br />``ഘൂന്‍ ചാഹിയേ സാബ്''<br />വാതില്‍ തുറന്ന് പുറത്തേക്ക് വന്ന നഴ്സ് എന്നെ നോക്കി പറഞ്ഞു.<br />ലാബോറട്ടറിയിലേക്ക് നടക്കുമ്പോള്‍ സൗകര്യക്കുറവുള്ള ആ ആശുപത്രിയില്‍ വേണ്ടത്ര പരിചരണം ലഭിക്കാതെ കിഷന്‍ജിക്ക് എന്തെങ്കിലും പറ്റുമോയെന്ന് എനിക്ക് ഭയമുണ്ടായിരുന്നു.<br />ഭാഗ്യമെന്നോണം എന്റെ ബ്ലഡ് ഗ്രൂപ്പ് തന്നെയായിരുന്നു കിഷന്‍ജിക്കും. രക്തമെടുത്ത് കഴിഞ്ഞപ്പോള്‍ വല്ലാത്ത തളര്‍ച്ച തോന്നി. കൂജയില്‍ നിന്നും രാമച്ചമിട്ട വെള്ളമെടുത്ത് കുടിച്ച ശേഷം വീണ്ടും മഹാലക്ഷ്മിയുടെ അടുത്ത് പോയിരുന്നു.<br />സമയം ഇഴഞ്ഞുനീങ്ങുകയാണ്.<br />കിഷന്‍ജി പതിയെ ശ്വാസമെടുക്കുന്നത് വാതിലിന് നടുവിലുള്ള ചില്ലുജാലകത്തിലൂടെ മഹാലക്ഷ്മിക്ക് കാണിച്ചുകൊടുത്തു.<br />അവരുടെ മുഖം പ്രസന്നമായി.<br />നേരം വെളുത്തപ്പോഴാണ് കിഷന്‍ജിയെ കാണാന്‍ അവസരം ലഭിച്ചത്. പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ മഹാലക്ഷ്മി തുള്ളിച്ചാടി. ഓടിച്ചെന്ന് ആ മാറില്‍ വീണു.<br />``ലക്ഷ്മീ...മേരാ ഖഡ്ക്കാ...'' കിഷന്‍ജി ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്.<br />``ബുരാ കിഷന്...ചുപ്പ് രഹോ'' മഹാലക്ഷ്മി പതിയെ അദ്ദേഹത്തിന്റെ കവിളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു.<br />അവരുടെ സ്നേഹത്തിന്റെ തീവ്രത ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു.<br />പിറ്റേന്ന് ഉച്ചയോടെ കിഷന്‍ജി ആശുപത്രി വിട്ടു. വീട് വരെ ഞാനും അവരോടൊപ്പം പോയി. യാത്ര പറഞ്ഞുപിരിയുമ്പോള് മഹാലക്ഷ്മി എന്നെ ആരതിയുഴിഞ്ഞു.<br />``തൂ ഹമാരാ ബേട്ടാ ഹേ''. ഗെയ്റ്റ് കടക്കുമ്പോള്‍ അവര്‍ പറയുന്നത് കേട്ടു.<br /><br />എന്റെ സായന്തനങ്ങള്‍ ആ മരച്ചുവട്ടില്‍ നിന്നും കിഷന്‍ജിയുടെ വരാന്തയിലേക്ക് മാറി. ജയ്പ്പൂരിലെ തെരുവുകളെ കുറിച്ചും കച്ചവടങ്ങളെ കുറിച്ചും ഇരുവരും കുറെ നേരം സംസാരിക്കും. എന്നെ നിര്‍ബന്ധിച്ച് മധുരപാനീയങ്ങളും പലഹാരങ്ങളും കഴിപ്പിക്കും. തിരിച്ചുപോകാനാവാതെയിരിക്കുമ്പോള്‍ രാത്രി പതിയെ കയറിവരും. റാന്തല്‍വിളക്കിന്റെ തിരിയുയര്‍ത്തി മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക് നടക്കും.<br />ജീവിക്കുകയാണെങ്കില്‍ കിഷന്‍ജിയെയും മഹാലക്ഷ്മിയെയും പോലെയാവണമെന്ന് പലപ്പോഴും തോന്നി. ജീവിതത്തെ അവരേറ്റെടുക്കുകയാണ്. ഒരു പുസ്തകത്തിന്റെ താളുകളെന്ന പോലെ ദിവസങ്ങളെ ആകര്‍ഷകമായി അടുക്കിവെക്കുകയാണവര്‍...<br />മുറിയില്‍ ഭയാനകമായ ഏകാന്തത കടന്നുവരുമ്പോള്‍ ഗസലുകളില്‍ അഭയം പ്രാപിക്കും. ജാലകങ്ങള്‍ക്കപ്പുറത്ത് നിന്നും വരുന്ന നേരിയ വെട്ടം പതിയെ പതിയെ കനത്ത ഇരുട്ടിന് വഴിമാറുമ്പോള്‍ മനസ്സ് നാട്ടിലേക്ക് പറക്കും. പായല്‍ പിടിച്ച ചുമരുകളുള്ള വീട്ടിലെ നൊമ്പരങ്ങളിലൂടെ ഒഴുകി നടക്കുമ്പോള്‍ അമ്മയുടെ നിലവിളിയും അച്ഛന്റെ മദ്യാസക്തിയും ലയിച്ച് ചെവികളില്‍ ഭീകരതയാവും. ഒരു ഭയാനകസ്വപ്നം കണ്ടിട്ടെന്ന പോലെ വല്ലാതെ വിയര്‍ക്കും. കൂജയെടുത്ത് വായിലേക്ക് കമിഴ്ത്തും. ജയ്പൂരിലെ എന്റെ രാത്രികള്‍ വന്യമാകുന്നത് ഞാന്‍ പോലുമറിയാതെയാണ്.<br />നാട്ടിലെ ഓഫിസ് മുറിയിലേക്കും ആതിരയുടെ സാമീപ്യത്തിലേക്കുമുള്ള യാത്രയാണ് രാത്രിയുടെ രണ്ടാംയാമം. വെളുത്തുമെലിഞ്ഞ അവളുടെ പുഞ്ചിരിയിലാണ് പലപ്പോഴും നഷ്ടമായെന്ന് തോന്നുന്ന ജീവിതത്തിന്റെ താളം ഞാന്‍ കണ്ടെടുത്തിരുന്നത്. എന്റെ കൈപിടിച്ച് കണ്ണാനാംകുന്ന് കയറുന്ന കുഞ്ഞുടിപ്പിട്ട അനിയത്തിക്കുട്ടിയുടെ പുനര്‍ജന്മമാണ് അവള്. എല്ലാരെയും ഉപേക്ഷിച്ച് തന്നിഷ്ടത്തിനിറങ്ങിപ്പോകുമ്പോഴും അവള് എന്റെ നെഞ്ചിലിരുത്തി ഞാന്‍ വളര്‍ത്തിയ `കുഞ്ഞു'വായിരുന്നല്ലോ...<br />ഓര്‍മ്മകള്‍ വെടിയുണ്ടകളായി ഹൃദയത്തില്‍ പാഞ്ഞുകയറി മരണം സംഭവിക്കുന്നതാണ് എനിക്കെന്നുമുറക്കം. ജാലകത്തിനപ്പുറത്തെ തെരുവുകുട്ടികളുടെ ബഹളത്തിലേക്കാണ് പിന്നീട് ഞാന്‍ പുനര്‍ജനിക്കുന്നത്.<br />പകലുകള്‍ എത്ര കൂട്ടിയാലും ശരിയാകാത്ത കണക്കുകളിലേക്കും കുനുകുനെ വരച്ചിട്ട കടലാസുകളിലേക്കും ചുരുങ്ങുകയാണ്. ആകാശം മുട്ടെ ഉയരുന്ന കെട്ടിടത്തിന്റെ ഓരോ മുറികളും എന്റെ മനസ്സില്‍ ഭദ്രമാണ്. ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടി പാകപ്പെടുത്തിയെടുത്ത പ്ലാനുകളില്‍ ഒന്നുപോലും ഇതുവരെ പിഴിച്ചിട്ടില്ലാത്തതുകൊണ്ടാവാം ഭാഷയും വേഷവുമെല്ലാം എനിക്ക് അപരിചിതമാവാത്തത്. ഞാന്‍ പോലുമറിയാതെ ഒരു നാടോടിയാവുന്നത്.<br />കിഷന്‍ജിയുടെ വരാന്തയില്‍ നിന്ന് ഞാന്‍ ജയ്പൂരിന്റെ ചരിത്രത്തിലേക്കും വികസനത്തിന്റെ വെള്ളിവെളിച്ചം നാടിന്റെ അസ്ഥിത്വം ചോര്‍ത്തിയെടുക്കുന്നതിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. ആവി പറക്കുന്ന ആലു പൊറോട്ടയും അറബിചായയും കൊണ്ടുവെച്ച് ഞങ്ങളുടെ സംവാദത്തിലേക്ക് മഹാലക്ഷ്മിയും ഇറങ്ങിവരും. ഇനി മുതല്‍ `മാം' എന്ന് എന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ചിലപ്പോഴെല്ലാം അവരെന്റെ തോളത്ത് ചാരിയിരിക്കും. ദിവസങ്ങള്‍ പിന്നിടും തോറും ഇതാണ് എന്റെ നാടെന്നും കിഷന്ജിയും മഹാലക്ഷ്മിയുമാണ് എന്റെ മാതാപിതാക്കളെന്നും തോന്നി. ഫ്ളാറ്റിന്റെ അന്തിമജോലികളിലേക്ക് കടന്നിരിക്കുന്നതിനാല്‍ തിരക്ക് പിടിച്ച ജോലിയായിരുന്നു പലപ്പോഴും. പക്ഷേ, രാത്രി വൈകിയാലും കിഷന്‍ജിയുടെ വീട്ടിലെത്താതെ റൂമിലേക്ക് മടക്കമില്ലായിരുന്നു. ഇടക്കെല്ലാം റൊട്ടിയും വെണ്ടക്കാക്കറിയും കിഷന്‍ജിയുടെ കൈയില്‍ സൈറ്റിലേക്ക് മഹാലക്ഷ്മി കൊടുത്തുവിടുമായിരുന്നു. ജോലിതിരക്കിനിടയില്‍ വിശപ്പിനെ മറന്ന് തിരക്കുകളിലേക്കൂളിയിടുമ്പോഴും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചാണ് കിഷന്‍ജി മടങ്ങാറുള്ളത്. നിയോഗത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ജയ്പൂരിലെ വേനലിന്റെ കാഠിന്യത്തോടൊപ്പം ഞാനറിയുകയായിരുന്നു.<br />ജയ്പ്പൂരില്‍ നിന്ന് മടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കിഷന്‍ജിക്ക് വീണ്ടും സുഖമില്ലാതായത്. ഒരു സന്ധ്യക്ക് കിഷന്‍ജിയുടെ വീട്ടിലെത്തുമ്പോള്‍ മഹാലക്ഷ്മിയുടെ നിലവിളി കേട്ടു. വീട്ടിനുള്ളിലെ ചാരുകട്ടിലില്‍ ഖഡ്ക്കയും കെട്ടിപിടിച്ച് ശ്വാസം വലിക്കാന്‍ ബദ്ധപ്പെടുന്ന കിഷന്‍ജിയെയാണ് കണ്ടത്. റിക്ഷാക്കാരനെ കൂട്ടി വീട്ടിലെത്തുമ്പോഴേക്കും കിഷന്‍ജി വല്ലാതെ തളര്‍ന്നിരുന്നു. സന്ധ്യയുടെ തിരക്കിനെ അതിജീവിച്ച് മുന്നേറാന്‍ പാടുപെടുന്ന റിക്ഷാക്കാരനോട് `ജല്‍ദി, ജല്‍ദി' എന്ന് മഹാലക്ഷ്മി ആക്രോശിച്ചുകൊണ്ടിരുന്നു. ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ അവര്‍ പുലമ്പുന്നുണ്ടായിരുന്നു.<br />ഐ സി യുവിന്റെ ചില്ലുജാലകത്തിനരുകില്‍ മഹാലക്ഷ്മിയെ ഇരുത്തി ഡോക്ടറെ കാണാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ അവരെന്റെ കൈയ്യില്‍ പിടിച്ചു.<br />``ബേട്ടാ...മേം അകേലാ ഹും...''<br />ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ നിന്നും എന്തോ വായിച്ചെടുക്കാന്‍ വൃഥാ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഷന്‍ജിക്കെന്തെങ്കിലും പറ്റിയാല്‍ ഈ വലിയ ലോകത്ത് അവര്‍ തനിച്ചാവും. പക്ഷേ കിഷന്‍ജിയുടെ വിയോഗം അവരെ ഈ ഭൂമിയില്‍ തുടരാന്‍ അനുവദിക്കുമോ...അനാവശ്യചിന്തകള്‍ എന്നിലേക്കും വന്നുകൊണ്ടിരുന്നു.<br />ഒരു മണിക്കൂറിന് ശേഷം ഐ സി യുവിന്റെ വാതില്‍ തുറന്ന ഡോക്ടര്‍ എന്നെ വിളിച്ചു.<br />കിഷന്‍ജി ഈ ഭൂമിയില്‍ നിന്നും യാത്രയെന്നറിഞ്ഞപ്പോള്‍ ഉറക്കെ നിലവിളിക്കാനാണ് തോന്നിയത്. പ്രതീക്ഷയുടെ തുരുത്തില് ലോകത്തെ മുഴുവന്‍ ദൈവങ്ങളോടും അപേക്ഷിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നിനും കഴിഞ്ഞില്ല. നിസ്സംഗനായി അവരുടെ അരികത്തിരുന്നു. പിന്നെ പതിയെ പറഞ്ഞു.<br />``മാം. ബാപ്.....''<br />ശബ്ദം തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ കണ്ണുകള്‍ ഒഴുകിത്തുടങ്ങിയിരുന്നു.<br />കിഷന്...മേരാ കിഷന്...<br />മഹാലക്ഷ്മിയെ ഒരു ഭ്രാന്തിയെ പോലെ അലമുറിയിട്ട് ആശുപത്രി വരാന്തയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു...<br /><br />പുതിയ പകല്‍.<br />ഞാന്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്.<br />കിഷന്‍ജിയുടെ വരാന്തയില്‍ ലോകം ശൂന്യമായെന്ന് പരിതപിച്ച് മഹാലക്ഷ്മിയുണ്ട്. ഇനിയൊരിക്കല്‍ വീണ്ടും വരാമെന്ന ഉറപ്പോടെ ആ വീട്ടില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍ തലേ ദിവസത്തെ മഹാലക്ഷ്മിയെയാണ് ഓര്‍മ്മ വന്നത്.<br />ഈ ഏകാന്തതയില്‍ നിന്നും അവരെ മോചിപ്പിക്കണമെന്നുറച്ചാണ് ആ സന്ധ്യയിലും കിഷന്‍ജിയുടെ വീട്ടിലെത്തിയത്. ഉമ്മറത്ത് ആരെയും കണ്ടില്ല. അകത്തേക്ക് നടക്കുമ്പോള്‍ ഖഡ്ക്കയില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടു. പുക വലിച്ച് കണ്ണുചുവന്ന് തളര്‍ന്നിരിക്കുന്ന മഹാലക്ഷ്മിക്ക് കൈയ്യിലുണ്ടായിരുന്ന പലഹാരപ്പൊതി നീട്ടി...<br />പുഞ്ചിരിച്ചുകൊണ്ട് അവരത് വാങ്ങി.<br />എന്റെ കൂടെ നാട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു.<br />കിഷന്റെ ഓര്‍മ്മകളില്‍ നിന്നും എങ്ങോട്ടുമില്ലെന്നും നാട്ടിലെത്തിയാല്‍ പതിവായി കത്തുകളയക്കണമെന്നും പറഞ്ഞ് എന്നെ നെഞ്ചോടു ചേര്‍ത്തു. അവരുടെ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര് എന്നെ നനയിച്ചുകൊണ്ടിരുന്നു.<br />ഖഡ്ക്ക വലിച്ചതിന് അവരെ ഞാന്‍ ശാസിച്ചു.<br />ദയനീയതയോടെ എന്നെ നോക്കിയ ശേഷം അവര്‍ പറഞ്ഞു.<br />ബേട്ടാ...യേ ഖഡ്ഖാ മേരാ കിഷന് ഹേ...<br />കരയുന്നതിനിടെ അവര്‍ പതിയെ പതിയെ ചിരിയിലേക്ക് വഴിമാറിക്കൊണ്ടിരുന്നു. അവര്‍ ഈ ലോകത്ത് ഒറ്റക്കല്ലെന്ന് ആദ്യമായി ഞാനും തിരിച്ചറിയുകയായിരുന്നു.<div><br /></div><div>image courtasy-google</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com14tag:blogger.com,1999:blog-7123106503950101037.post-33665967428857749652010-05-05T03:34:00.000-07:002010-05-05T05:17:08.147-07:00ടര്‍ക്കിഷ് എയ്ഞ്ചല്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjT54rxFsMuum1fN0B3MJdlzGsxJpR54JpzFAmWmx467DVeVk4Wb_LPWf1L7bX4M2Ui-2R0gET6wT3hszQhtaZXjUqcjl6LSu6R-n75Cgsw2xxrN4JM65EO59_9oRTnby6d_kI3SLiH9-0/s1600/eeee.jpg"><img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 320px; DISPLAY: block; HEIGHT: 213px; CURSOR: hand" id="BLOGGER_PHOTO_ID_5467758169474074930" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjT54rxFsMuum1fN0B3MJdlzGsxJpR54JpzFAmWmx467DVeVk4Wb_LPWf1L7bX4M2Ui-2R0gET6wT3hszQhtaZXjUqcjl6LSu6R-n75Cgsw2xxrN4JM65EO59_9oRTnby6d_kI3SLiH9-0/s320/eeee.jpg" /></a><br /><div><span style="color:#6600cc;">അയാള്‍<br /></span>കേരളത്തിലെ ഒന്നാംനിര പത്രങ്ങളിലൊന്നില്‍ ജോലി കിട്ടിയെങ്കിലും ആലപ്പുഴയില്‍ നിന്നും കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോള്‍ ഷാജഹാന് നിരാശനായിരുന്നു. കായല്‍നഗരത്തില്‍ പടുത്തുയര്‍ത്തിയ സൗഹൃദങ്ങള്‍ക്ക് മേല്‍ വന്നുവീണ ആദ്യപ്രഹരമായി തന്നെ അയാള്‍ ജോലിയെ കണ്ടതുകൊണ്ടാവാം കോഴിക്കോടെത്തി ദിവസങ്ങളോളം ആ മുഖത്ത് നൈരാശ്യം പതിഞ്ഞുകിടന്നിരുന്നു.<br />കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വൈകിട്ട് ആറു മുതല്‍ രാത്രി രണ്ടു മണി വരെയുള്ള സമയം കഠിനപ്രയത്നത്തിന്റെ നിമിഷങ്ങളായാണ് അയാള്‍ക്ക് തോന്നിയത്. ക്യാബിനിലെ സഹജോലിക്കാരായ ഗായത്രിയും വിവേക് നായരുമൊന്നും അയാളുടെ ആത്മബന്ധങ്ങളുടെ പട്ടികയിലേക്ക് കടന്നുവന്നുമില്ല. വിരസമായ ജോലിസമയങ്ങളെ സ്വയം ശപിച്ച് കൂട്ടുകാരോടൊത്തുള്ള വേമ്പനാട്ടുകായലിലെ ഹൗസ് ബോട്ട് പര്യടനം മനസ്സില്‍ സങ്കല്‍പ്പിച്ച് അതിന്റെ നിര്‍വൃതിയില്‍ അയാള്‍ രാത്രിയെ കൊന്നുകൊണ്ടിരുന്നു.<br /><span style="color:#cc0000;">രാത്രി നിഗൂഡത ഉള്ളിലൊളിപ്പിക്കുന്ന ഒരു കൊലയാളിയാണെന്നായിരുന്നു അയാളുടെ പക്ഷം. എത്ര ശാന്തമാണെങ്കിലും അത് ഭീകരത മാത്രം ബാക്കിയാക്കുന്നു.<br /></span>കമ്പനി ക്വാട്ടേഴ്സ് ശരിയായെങ്കിലും അവിടെയും ഷാജഹാന് ഏകാന്തതയായിരുന്നു കൂട്ട്. ഒപ്പം താമസിക്കേണ്ടിയിരുന്ന ജെയിംസ് ആക്സിഡന്റ് പറ്റി ചികിത്സയിലാണ്. ഏകാന്തത ഓര്‍മ്മകളുടെ താവളമാണ്. ഒന്നിന് പുറകെ ഒന്നൊന്നായി ഓര്‍മ്മകള്‍ കടന്നുവരുമ്പോള്‍ നാമറിയാതെ നിസംഗരാവും. ആറാം വയസ്സില്‍ സ്കൂളിലാക്കിയിട്ട് മീന്‍ വില്ക്കാന് പോയ ഉമ്മ ഖദീജയുടെ മുഖം ഇന്നും അയാള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. പിന്നീടൊരിക്കലും ആ മുഖമോ സ്നേഹമോ അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇന്നും ഉറക്കം വരാത്ത രാത്രികളില്‍ ആദ്യം അയാളുടെ മുന്നില്‍ വരുന്നത് ഉമ്മ തന്നെയാണ്.<br />ഉമ്മ എങ്ങോട്ടാണ് പോയിട്ടുണ്ടാവുക? ഒരു പക്ഷെ ആരെങ്കിലും കൊന്നിട്ടുണ്ടാവുമോ? ആരായിരിക്കും എന്റെ ബാപ്പ? ബാപ്പയെന്താണ് ഒരിക്കല്‍ പോലും എന്നെ കാണാന്‍ വരാത്തത്?<br />ഇങ്ങനെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ തന്നെയാണ് അയാള്‍ക്ക് ജീവിതം.<br /><br /><span style="color:#6600cc;">അവള്<br /></span>ചരിത്രനഗരത്തിന്റെ മകളാണ് മുംതാസ്. അരയിടത്തുപാലത്ത് നിന്നും ഇടത്തോട്ട് സഞ്ചരിക്കുന്ന കാറ്റിനൊത്ത് ഓരോ പകലും അവളും ഒഴുകിനീങ്ങുകയാണ്. സ്വപ്നനഗരിയിലെ നിയോഗങ്ങളുടെ കല്‍പ്പടവുകളിലൊന്ന് അവളെ കാത്തുകിടക്കും പോലെ...കളിപൊയ്കയിലെ ഓളങ്ങള്‍ അവളെ രസിപ്പിക്കാന്‍ മാത്രമായി വിവിധ ആകൃതി പ്രാപിക്കും പോലെ...<br />ജനിച്ചതും വളര്‍ന്നതും ഇതേ നഗരത്തില്‍ തന്നെയാണ്. തുര്‍ക്കിക്കാരിയായ ഉമ്മ. ബാപ്പ ആരാണെന്നുള്ള ചോദ്യത്തിന് കണ്ണടച്ചു ചിരിക്കുകയായിരുന്നു ഉമ്മ നല്‍കിയിരുന്ന മറുപടി. ഉമ്മയുടെ ചിരി കാണാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അവള് ബാപ്പയെ കുറിച്ച് ചോദിക്കും. ഒടുവില്‍ ആ സമസ്യ പൂരിപ്പിക്കാതെ തന്നെ ജമീലബീഗം എന്നു പേരുള്ള അവളുടെ ഉമ്മ ഖബര്‍സ്ഥാനിലേക്ക് മടങ്ങിപ്പോയി.<br />തിളങ്ങുന്ന പൂച്ചക്കണ്ണുകളും ചന്ദനത്തിന്റെ നിറവും നിതംബം മറക്കുന്ന മുടിയുമായിരുന്നു അവളുടെ വശ്യത. എസ് എസ് എല്‍ സി മുതല്‍ മക്കളില്ലാത്ത ഒരു പ്രവാസിയുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു പഠനം. നഗരത്തിലെ പ്രശസ്തമായ കോളേജില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ അറിയപ്പെടുന്ന മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു. കമ്പനി ക്വാട്ടേഴ്സില്‍ സുഹൃത്തുക്കളോടൊത്ത് കഴിയുന്ന മുംതാസിന് രാത്രിയാണ് ജോലി.<br />കുറെ ഫോണ്‍കോളുകള്‍ക്ക് നടുവില്‍ ജീവിതം പച്ചപിടിച്ചുവരുമ്പോഴും പകലിനെ അവള് ശപിക്കുന്നു. <span style="color:#cc0000;">പകല്‍ നിസംഗനായ ഒരു വിഡ്ഡിയാണെന്നാണ് അവളുടെ പക്ഷം. ഒരാളെ ഒളിപ്പിച്ചുവെക്കാന്‍ പോലും കഴിയാത്ത വിധം സുതാര്യമാണ് അതിന്റെ ശരീരം.</span> സ്വപ്നനഗരിയിലെ നല്ല ജീവിതം മോഹിക്കുന്ന പ്രണയികളെ വകവെക്കാതെ പടര്‍ന്നുകിടക്കുന്ന ഏതെങ്കിലുമൊരു മരത്തണലില്‍ കളിപൊയ്കയിലെ കാഴ്ചകള്‍ മനംമടുപ്പിക്കും വരെ അവളുണ്ടാകും.<br /><span style="color:#6600cc;"></span><br /><span style="color:#6600cc;">അവര്‍ക്കിടയിലെ ആദ്യപകല്‍<br /></span>ഷാജഹാന് പകലിനെ കൊല്ലാന്‍ സ്വപ്നനഗരിയിലെത്തുന്നത് രാവിലെ പത്തുമണിക്കാണ്. തണല്‍ വിരിച്ച പേരറിയാ മരച്ചുവട്ടിലിരിക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത മരച്ചുവട്ടിലിരിന്ന് പുസ്തകം വായിക്കുന്ന അവളെ ആദ്യമെ കണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് ആ മരച്ചുവട് തിരഞ്ഞെടുത്തതും.<br />സമയം എതിരില്ലാത്ത മത്സരാര്‍ത്ഥിയെ പോലെ അവര്‍ക്കിടയിലൂടെ ഓടിക്കൊണ്ടിരുന്നു.<br />ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അവള് സുമുഖനായ അയാളെ ഒന്നു നോക്കിയത് പോലുമില്ല. അവള് വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെ പറ്റി എന്തെങ്കിലുമൊന്ന് ചോദിച്ചാലോ എന്ന് അയാള്‍ക്ക് തോന്നി. പക്ഷേ ചലനശേഷി നഷ്ടപ്പെട്ടൊരാളെ ചേര്‍ത്തുപിടിക്കും വിധം ആ മരം അയാളെ ശരീരത്തോട് ഒട്ടിച്ചിരുന്നു.<br />മൂന്ന് സൂചികളും ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഒരു ശുഭമുഹൂര്‍ത്തം രൂപം കൊള്ളുവെന്നും ആ സമയത്ത് അവള്‍ക്കരുകിലേക്ക് സഞ്ചരിക്കാന്‍ ധൈര്യം തന്നെ പ്രാപ്തനാക്കുമെന്നും അയാള്‍ വിശ്വസിച്ചു.<br />ഒടുവില്‍ എഴുന്നേറ്റ് അവള്‍ക്കരുകിലേക്ക് നടന്നു.<br />``കുടിക്കാന്‍ വെള്ളമുണ്ടോ കയ്യില്‍?'' സ്വരുക്കൂട്ടിവെച്ചിരുന്ന ചോദ്യങ്ങളെല്ലാം അയാളെ കബളിപ്പിച്ച് ഊര്‍ന്നുപോയി.<br />വായനക്ക് ഭംഗം വന്നത് ഇഷ്ടമാകാതെ അവള് മുഖമുയര്‍ത്തി നോക്കി.<br />കണ്ണില്‍ ഇരുട്ടുകയറി, തൊണ്ടയില്‍ വെള്ളം വറ്റി ഇപ്പോള്‍ തളര്‍ന്നുവീഴും എന്ന മട്ടില്‍ നില്ക്കുന്ന അയാളെ കണ്ടപ്പോള്‍ അവള്‍ക്ക് ചിരി വന്നു. എങ്കിലും മുഖഭാവം മാറ്റാതെ വാനിറ്റിബാഗില്‍ നിന്നും ജീരകവെള്ളം നിറച്ച കുപ്പിയെടുത്ത് അയാള്‍ക്ക് നീട്ടി.<br />``മുഴുവന്‍ തീര്‍ക്കരുത്. ഈ ഭാഗത്തുനിന്ന് കിട്ടുന്ന വെള്ളത്തിന് എന്തോ ചുവയാണ്.'' അവള് ഓര്‍മ്മപ്പെടുത്തി.<br />വെള്ളം കുടിച്ച ശേഷം കുപ്പി തിരികെ നല്കി അയാള്‍ അല്‍പ്പനേരം കൂടി അവിടെ നിന്നു.<br />``താങ്ക്സ്''<br />അവള് തന്നെ ശ്രദ്ധിക്കാതെ വായന തുടരുകയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.<br />അവള് വീണ്ടും വായന നിര്‍ത്തി അയാളെ നോക്കി. പിന്നെ പുഞ്ചിരിച്ചു.<br />``നാളെ പരീക്ഷയുണ്ടോ?'' അവളിലേക്ക് സഞ്ചരിക്കാന്‍ ഒരൊഴുക്ക് കിട്ടട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അയാളെറിഞ്ഞ ആദ്യചോദ്യം.<br />``എനിക്കെന്നും പരീക്ഷയാണ്.'' വീണ്ടുമൊരു ചോദ്യത്തിന് പഴുതില്ലാത്ത വിധം അവളുടെ ഉത്തരം.<br />നിരാശനായി അയാള്‍ തിരിഞ്ഞുനടന്നപ്പോള്‍ അവള് പുറകില്‍ നിന്ന് വിളിച്ചു.<br />``നിങ്ങള്‍ക്കെന്നെ പരിചയപ്പെടണ്ടേ?'' അയാളെ അത്ഭുതപ്പെടുത്തി അവളുടെ വാക്കുകള്‍.<br />``നിനക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ?'' അവളിലേക്ക് കൂടുതല്‍ അടുത്തുനിന്നുകൊണ്ട് അയാള്‍ ചോദിച്ചു.<br /><span style="color:#cc0000;">``ഗവേഷണത്തിന് ഞാനെടുത്ത വിഷയം `പുരുഷന്മാരുടെ മനശാസ്ത്രം' ആയിരുന്നു.''<br /></span>അവളുടെ പൗര്‍ണ്ണമി പോലുള്ള ചിരിയും അയാള്‍ പുറന്തള്ളിയ വിളറിയ ചിരിയും കൂട്ടിമുട്ടി വഴിപിരിഞ്ഞുപോയി.<br /><br /><span style="color:#6600cc;">രണ്ടാംപകല്‍<br /></span>സ്വപ്നനഗരിയിലെ സിമന്റ് ബെഞ്ചിന്റെ ഇരുവശത്തുമിരുന്ന് ഒന്നും മിണ്ടാതെ കുറേനേരം. മൗനം അവരുടെ അകലങ്ങള്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്നു.<br />``ആത്മബന്ധങ്ങള്‍ രൂപം കൊള്ളുന്നതെങ്ങനെയാണ്.?'' ആദ്യം സംസാരിച്ചുതുടങ്ങിയത് അവളാണ്.<br />അയാളപ്പോള്‍ ഏതോ സ്വര്‍ഗലോകത്തായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ആ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നറിയാതെ അയാള്‍ ആശയക്കുഴപ്പത്തിലായി.<br />``ചിലതെല്ലാം ആകസ്മികമായി സംഭവിക്കുന്നതാണ്. ഒരു പുഴയോടൊത്ത് ഒഴുകിനീങ്ങുന്നത് പോലെ, കാറ്റിന്റെ ദിശയോടൊത്ത് തെന്നി നീങ്ങുന്നത് പോലെ...''<br />അയാളുടെ വാക്കുകള്‍ കേട്ട് കൗതുകത്തോടെ അവള് നോക്കുക മാത്രം ചെയ്തു.<br />``സൗഹൃദത്തെ നാമെങ്ങനെയാണ് വിശ്വസിക്കുക?''<br />വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ ഒരു താള് മടക്കിവെച്ചുകൊണ്ട് അവള് ചോദിച്ചു.<br />``അതിനൊരു കുറുക്കുവഴിയുണ്ട്. സൗഹൃദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വ്യക്തി നമ്മോടെന്തെല്ലാം പറയുന്നുവെന്ന് നോക്കിയാല്‍ മതി.''<br />``എങ്ങനെ?'' അവള്‍ക്കൊന്നും മനസ്സിലായില്ല.<br />``നീയെന്റെ കൂട്ടുകാരിയാണെങ്കില്‍ ഞാന്‍ എന്നെ കുറിച്ച് പറയാവുന്നതെല്ലാം പറയും. നീയെന്നെ അംഗീകരിക്കുന്നുവെങ്കില്‍ നിന്റെ മനസ്സിലുള്ളതെല്ലാം എന്നോടും പറയും. <span style="color:#cc0000;">പങ്കുവെക്കപ്പെടാന്‍ ഒന്നുമില്ലാതാകുമ്പോഴാണ് സൗഹൃദം അതിന്റെ പൂര്‍ണതയിലെത്തുക.''<br /></span>അത് ശരി വെക്കും വിധം അവള് തലയാട്ടി.<br />``ദാ..അതു കണ്ടോ?''<br />അല്‍പ്പം അകലെയുള്ള രണ്ടു വിദ്യാര്‍ത്ഥികളെ അവള് ചൂണ്ടിക്കാട്ടി.<br />``അവര്‍ പ്രണയികളല്ല. അവര്‍ തമ്മില്‍ ദൃഢമായ ഒരു സൗഹൃദവുമില്ല.'' അവള് പറഞ്ഞു.<br />``എങ്ങനെ മനസ്സിലായി? അയാള്‍ക്ക് ആകാംഷയായി.<br /><span style="color:#cc0000;">``പ്രണയിക്കുന്നവര്‍ ശരീരങ്ങള്‍ തമ്മില്‍ അകലം സൂക്ഷിക്കാറില്ല. സൗഹൃദമായിരുന്നെങ്കില്‍ ഒരിക്കലും അവന് അവളുടെ ശരീരത്തെ ഇത്ര കാമാര്‍ത്തനായി നോക്കില്ലായിരുന്നു.''<br /></span>അവള് പറയുന്നത് ശരിയാണെന്ന് തോന്നിയെങ്കിലും അത് അംഗീകരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.<br />``അവര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെങ്ങനെ ഒരുമിച്ച് ഇവിടെയെത്തി.?''<br />അയാള്‍ക്ക് അവള് എന്തു പറയുമെന്നറിയാനുള്ള തിടുക്കമായിരുന്നു.<br /><span style="color:#cc0000;">``ചതിക്കപ്പെടുമെന്നറിയാതെ അതിലൊരാള്‍ മറ്റേയാളെ വിശ്വസിക്കുന്നു.''<br /></span>ഇത്തവണ അവള് അല്‍പ്പം ഉറക്കെ തന്നെ ചിരിച്ചു.<br />അവളിലെ കൗശലക്കാരിയെ അയാള്‍ കണ്ടു.<br />``ഞാന്‍ എന്നെ കുറിച്ച് പറയട്ടെ?''<br />ഷാജഹാന്റെ ചോദ്യത്തിന് അവള് മറുപടി പറഞ്ഞില്ല. എങ്കിലും അയാള്‍ സ്വന്തം ജീവിതത്തെ കുറിച്ച് വാചാലമായി.<br />എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവള് പറഞ്ഞു.<br />``എന്നെ കുറിച്ച് അറിയാന്‍ വേണ്ടിയാണിത്രയും പറഞ്ഞതെന്നറിയാം. അതുകൊണ്ട് നിങ്ങളെ ഞാന്‍ നിരാശനാക്കുന്നില്ല.'' അവളും പറയാന്‍ തുടങ്ങി.<br />``നമ്മുടെ ജീവിതത്തിന് ഒരു സാമ്യമുണ്ട്. ബാപ്പയെന്നത് നമുക്കൊരു സമസ്യയാണ്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.<br /><span style="color:#cc0000;">``ചതിക്കപ്പെട്ടാല്‍ പോലും ആദ്യം ബന്ധപ്പെടുന്ന പുരുഷനേയും അയാള്‍ നല്കിയ സുഖമുള്ള വേദനയും ഒരു സ്ത്രീക്കും മറക്കാനാവില്ല.''<br /></span>അവളുടെ രസികന്‍ മറുപടി കേട്ടിട്ടും അയാള്‍ നിസ്സംഗനായി.<br />അല്‍പ്പം അകലെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടി ആണ്‍കുട്ടിയെ തള്ളിമാറ്റി നടന്നുപോകുന്നത് കണ്ടു.<br />``ഇപ്പോള്‍ മനസ്സിലായില്ലേ...ഞാന്‍ പറഞ്ഞതാണ് ശരിയെന്ന്...'' പുസ്തകത്തില്‍ മുഖം പൂഴ്ത്തി അവള് ഉറക്കെ ചിരിച്ചു.<br /><span style="color:#cc0000;">``Love in the time of Cholera-Gabriel Garcia Marguez''<br /></span>അവളുടെ വിരലുകള്‍ക്കിടയിലൂടെ അയാള്‍ ആ പുസ്തകം ശരിക്കും കണ്ടു.<br /><br /><span style="color:#6600cc;">മൂന്നാംപകല്‍</span><br />സ്വപ്നനഗരിയില്‍ ആദ്യമെത്തിയത് ഷാജഹാനാണ്. കഴിഞ്ഞ രാത്രിയെ എങ്ങനെയാണ് ആട്ടിപ്പായിച്ചതെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ല. ഈ നഗരം അതിവേഗം ഇണങ്ങുന്ന പൂച്ചക്കുട്ടിയെ പോലെയാണെന്ന് തോന്നി. വന്നയുടനെ ആരും കൊതിച്ചു പോകുന്നൊരു ആത്മബന്ധം തന്നിരിക്കുന്നു. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അദൃശ്യമായൊരു ശക്തിയാണ് ഈ നഗരത്തെ താങ്ങിനിര്‍ത്തുന്നതെന്ന് അയാള്‍ ഊഹിച്ചു.<br />മുംതാസ് വന്നത് പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞാണ്.<br />കടുംനീല നിറത്തിലുള്ള ചുരിദാറാണ് അവള് ധരിച്ചിരുന്നത്. കൊഴുത്തുരുണ്ട രണ്ടു പുസ്തകങ്ങള്‍ അവള് മാറോടടുക്കി പിടിച്ചിരുന്നു.<br />ഇളംനീല നിറത്തിലുള്ള കുട ചുരുക്കി അവളിരുന്നു.<br />``ലൈബ്രറിയിലൊന്ന് കയറി...''<br />``കാത്തിരുന്ന് ബോറടിച്ചു.'' അയാള്‍ പരിഭവം മറച്ചുവെച്ചില്ല.<br />``വിളിക്കാന്‍ നോക്കിയപ്പോള്‍ ഫോണില്‍ ബാലന്‍സില്ലായിരുന്നു.''<br />അവളുടെ ഒഴുക്കന്‍ മറുപടി അയാളെ ചിരിപ്പിച്ചില്ല. അയാള്‍ ദൂരേക്ക് മിഴികളൂന്നിയിരുന്നു.<br />പിണങ്ങിയിരുന്ന അയാളുടെ ഷോള്ഡറില് നുള്ളിയ ശേഷം അവള് പൊട്ടിച്ചിരിച്ചു.<br />``യാ..അള്ളാ...ഇയാള്‍ എന്നില്‍ സ്വാതന്ത്യമെടുക്കാന്‍ ശ്രമിക്കുന്നു..''<br />അയാളുടെ മുഖത്തെ ഇരുളിനെ തുടച്ചുനീക്കി ചന്ദ്രിക പരന്നു.<br />``ഇന്നലെ തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല.'' ആശയക്കുഴപ്പത്തോടെയായിരുന്നു അയാളുടെ തുടക്കം.<br />``കോഴിക്കോട് കൊതുകുകളുടെ നഗരമാണ്. പലപ്പോഴും എന്നെയും അവ അലോസരപ്പെടുത്താറുണ്ട്. ചോര കുടിക്കുക മാത്രമാണ് അവയുടെ ലക്ഷ്യം.''<br />കൈവീശി തല്ലാനാണ് അയാള്‍ക്ക് തോന്നിയത്. അവള്‍ക്കെല്ലാം തമാശയാണ്. ഞാന്‍ പറഞ്ഞു തുടങ്ങാനാഗ്രഹിക്കുന്നത് മനസ്സിലായിട്ടും ഒന്നുമറിയാത്തത് പോലെ ഓരോന്നു പറയുന്നു.<br />എന്റെ ഉറക്കം കെടുത്തുന്ന കൊതുക് നീയാണെന്ന് ഉറക്കെപറയാന്‍ അയാള്‍ കൊതിച്ചു.<br /><span style="color:#cc0000;">``പകല്‍ക്കിനാവുകളാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. രാത്രിസ്വപ്നങ്ങള്‍ എന്നും ശൂന്യതയുടെ കളിത്തൊട്ടിലായിരുന്നു.''</span><br />അയാളെ ഉറക്കാത്ത സ്വപ്നങ്ങളെ അവള് തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് തോന്നുംവിധം അനിവാര്യമായ ഉത്തരം.<br /><span style="color:#cc0000;">``എനിക്ക് സ്വപ്നങ്ങള്‍ വേട്ടപ്പക്ഷികളാണ്. അവ കൊത്തി മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു.''<br /></span><span style="color:#cc0000;">``യാഥാര്‍ത്ഥ്യമാകില്ലെന്നുറപ്പുള്ള സ്വപ്നങ്ങളെ മുറുകെ പിടിച്ചുകിടക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്കവയെ വേട്ടപ്പക്ഷികളായി തോന്നുന്നത്.<br /></span>ഷാജഹാന് മനോഹരമായൊരു മറുപടി നല്കി അവള് ബെഞ്ചില്‍ ചാരിയിരുന്നു.<br />``എന്തൊക്കെയാണ് മുംതാസിന്റെ ഹോബികള്‍? വിഷയം മാറ്റാനെന്നവണ്ണം അയാളുടെ ചോദ്യം.<br /><span style="color:#cc0000;">``പാവക്കുട്ടികളുണ്ടാക്കുക. എന്റെ മുറി നിറയെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പാവക്കുട്ടികളാണ്. ഒരിക്കല്‍ അവക്ക് ജീവന് വെക്കുമെന്നും എന്റെ ചുറ്റിനും വന്ന് നൃത്തം വെക്കുമെന്നും പ്രത്യാശിക്കുന്നു. അങ്ങനെയൊരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.''<br /></span>അയാള്‍ക്ക് അത്ഭുതം തോന്നി. വായിച്ചുതള്ളിയ പുസ്തകങ്ങളെ കുറിച്ചു കേള്‍ക്കാന്‍ കൊതിച്ചാണ് അങ്ങനെയൊരു ചോദ്യമെറിഞ്ഞത്. പക്ഷേ,<br />``ഷാജഹാന്റെ വിനോദമെന്താണ്?''<br />എന്തു പറയണമെന്നറിയാതെ അയാള്‍ കുഴങ്ങി. സത്യത്തില്‍ എന്താണ് എന്റെ ഹോബി? വലിച്ചുവാരിയെഴുതിയ വാര്‍ത്തകളെ വെട്ടിച്ചുരുക്കലോ, വഴങ്ങാതെ കിടക്കുന്ന `ഇന്‍ട്രോ'കളെ നേര്‍വഴിക്ക് നടത്തുകയോ, അതുമല്ലെങ്കില്‍ ആരെയും ആകര്‍ഷിക്കുന്ന `തലക്കെട്ടുകള്‍ക്ക് ജന്മം നല്‍കുകയോ?...അയാള്‍ക്ക് മുന്നില്‍ അപ്പോള്‍ വാര്‍ത്തകള്‍ ചിതറിക്കിടക്കുന്ന ഒരു ലോക്കല്‍പേജ് മാത്രമാണുണ്ടായിരുന്നത്.<br />``കായലിലൂടെ കെട്ടുവള്ളത്തില്‍ സഞ്ചരിക്കാന്‍ ഇഷ്ടമാണ്.'' ഒടുവില്‍ മറുപടി നല്കി.<br />``കായലിനോ കടലിനോ അഭിമുഖമായി ഒരു വീട്. അതെന്റെ സ്വപ്നമാണ്.''<br />മുംതാസിന്റെ വാക്കുകള്‍ കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു.<br />``നമ്മുടെ മനസ്സ് ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. വേമ്പനാട്ടുകായലിന്റെ കരയില്‍ ഞാന്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു.''<br />``ഉത്തരേന്ത്യന്‍ ശൈലിയിലുള്ള വീടാവണം. കുംഭങ്ങളും മട്ടുപ്പാവും പൂന്തോട്ടവുമെല്ലാമുള്ള ചെറിയൊരു വീട്. ചുമരുകളും മേല്‍ക്കൂരകളും മാര്‍ബിള്‍ പതിക്കണം. വെയിലിന്റെ പ്രകാശം അകത്തേക്ക് കയറുന്ന വിധം മനോഹരമായിരിക്കണം അവയുടെ ജാലകങ്ങള്‍....<br />അവള് വാചാലയാവുകയാണ്.<br />അയാള്‍ക്ക് ചിരി വന്നു. വളരെ പ്രയാസപ്പെട്ട് സ്വരുകൂട്ടിയ പണം കൊണ്ടാണ് സ്ഥലം വാങ്ങിയത്. ചുമരുകളിലും മേല്‍ക്കൂരകളിലും മാര്‍ബിള്‍ പതിച്ച് വീടുണ്ടാക്കാന്‍ എന്നെങ്കിലും പറ്റുമോ?<br /><span style="color:#cc0000;">സങ്കല്‍പ്പങ്ങള്‍ ഒരിക്കലും കൃത്രിമം കാട്ടാറില്ല. ചിലപ്പോഴെല്ലാം ഭാവിജീവിതത്തെ കുറിച്ചുള്ള കിനാവുകളും. അവ സ്വന്തം അസ്ഥിത്വത്തെ പോലും കബളിപ്പിച്ച് വസന്തം ചൊരിയുന്നു. </span>മുംതാസ് ഫാന്റസികളുടെ ലോകത്താണെന്ന് അയാള്‍ക്ക് തോന്നി.<br />``അതിനൊക്കെ ഒരുപാട് പണം വേണ്ടേ?''<br />``പണം ചിലപ്പോഴെല്ലാം വിലയില്ലാത്ത വെറും കടലാസാണ്. ആയിരംരൂപയുടെ ഒരൊറ്റനോട്ട് മാത്രം കൈയ്യില്‍ വെച്ച് നടന്നാല്‍ ഈ നഗരത്തില്‍ ഒരു സര്‍ബ്ബത്ത് കുടിക്കാന്‍ പോലുമാവില്ല. അപ്പോള്‍ ആ റോസ് കടലാസിനേക്കാള് വിലയുണ്ടാവും മൂന്നോ നാലോ നാണയത്തുട്ടുകള്‍ക്ക്...''<br />അയാള്‍ക്കൊന്നും മനസ്സിലായില്ല.<br />``ഷാജഹാനോട് വല്ലാത്ത അടുപ്പം തോന്നുന്നു. അതുകൊണ്ട് വീടുണ്ടാക്കാന്‍ ഞാന്‍ സഹായിക്കാം. ഞാന്‍ പറഞ്ഞ മാതൃകയില്‍ തന്നെ അതുയരട്ടെ..''<br />എന്തു പറയണമെന്നറിയാത്ത വാക്കുകള്‍.<br />ഒരു കസ്റ്റമര്‍കെയര്‍ എക്സിക്യുട്ടീവിന്റെ ബാങ്ക് ബാലന്‍സിനെ പറ്റി ഊഹിക്കാവുന്നതേയുള്ളു. എന്താണ് ഇവളോട് പറയുക. തന്റെ ഫോണൊന്ന് ശബ്ദിച്ചിരുന്നെങ്കിലെന്ന് അയാള്‍ കൊതിച്ചുപോയി.<br />``എന്റെ സ്പോണ്സര് ഒരു കോടീശ്വരനായിരുന്നു. എനിക്ക് ഈ ജന്മം മുഴുവന്‍ ചിലവഴിക്കാനുള്ള തുക അദ്ദേഹം ബാങ്കിലിട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ അതിന്റെ പലിശ മതി എനിക്ക് ധാരാളിത്തത്തോടെ ജീവിക്കാന്‍...പക്ഷേ അധ്വാനിച്ച് ജീവിക്കുന്നതിന്റെ സുഖം വേറെയാണ്.''<br />അയാളുടെ ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമേകി അവളുടെ ഉത്തരം.<br />അവളുടെ വീട് അവള്‍ക്കിഷ്ടമുള്ള രീതിയില്‍ പണിയുന്നു. അയാള്‍ക്ക് അപ്പോള്‍ അങ്ങനെയാണ് തോന്നിയത്.<br />വിവിധ വിഷയങ്ങളില്‍ പിന്നെയും ഒരുപാട് നേരം അവര്‍ സംസാരിച്ചു. പിരിയാന്‍ മനസ്സ് വന്നില്ലെങ്കിലും ഒടുവില്‍ ഇരുവരും എഴുന്നേറ്റു.<br /><span style="color:#cc0000;">``ജീവിതം ഒരു യാത്രയാണ്. കണ്ടുമുട്ടാന്‍ വിധിക്കപ്പെടുന്നവരേയും കൊണ്ടാണ് ഓരോ വാഹനവും ആ യാത്രയില്‍ ഭാഗവാക്കാകുന്നത്.''<br /></span>പുറത്തേക്ക് നടക്കുന്നതിനിടയില്‍ അവള് പറഞ്ഞു.<br />അത്ഭുതങ്ങള്‍ മിടിക്കുന്ന ഹൃദയമാണ് മുംതാസിന്റേതെന്ന് അയാള്‍ക്ക് തോന്നി. അവളില്‍ നിന്നുതിരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാക്കുന്നത് പറഞ്ഞാലൊടുങ്ങാത്ത അമ്പരപ്പ് മാത്രമാണ്. പകല്‍ അവസാനിക്കാതിരുന്നെങ്കില്‍...<br />അവളോട് യാത്ര പറയാനാതെ അയാള്‍ നിന്നു.<br />``ഷാജഹാന്...നമ്മള് പ്രണയിച്ചുതുടങ്ങുകയാണോ?''<br />കൗതുകത്തോടെയുള്ള അവളുടെ വാക്കുകള്‍ കേട്ട് അയാളുടെ മുഖം വിടര്‍ന്നു. റോഡിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദം സംഗീതമായി അയാള്‍ക്ക് തോന്നി.<br />രാത്രിയെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നതില്‍ അയാളെ എങ്ങനെ തെറ്റു പറയാനാകും?<br /><br /><span style="color:#6600cc;">മൂന്ന് മാസത്തിന് ശേഷം ഒരു പകല്‍<br /></span>സ്വപ്നനഗരിയിലെ ഒഴിഞ്ഞ കോണില്‍ ഷാജഹാനും അയാളുടെ തോളില്‍ ചാരി മുംതാസും ഇരുന്നു. കളിപ്പൊയ്കയില്‍ പെഡല്‍ ബോട്ടുകള്‍ ഒഴുകുന്നുണ്ട്. ചൂട് അറിയാത്ത വിധം ഇളങ്കാറ്റ് വീശുന്ന അന്തരീക്ഷം.<br />``നമ്മുടെ മോന് എന്താണ് പേരിടുക?'' മുംതാസിന്റെ ചോദ്യം.<br />``ഔറംഗസേബ്'' ഷാജഹാന് തെല്ലും സംശയമുണ്ടായിരുന്നില്ല.<br />``നമ്മുടെ മോന് ഒരിക്കലും ആ പേരിടരുത്. ആ പ്രൗഡിയുള്ള പേരിട്ടാല്‍ അവന് ക്രൂരനാകും. ചിലപ്പോള്‍ നമ്മളെ പോലും വകവരുത്തിയെന്ന് വരും.''<br />അതു പറയുമ്പോള്‍ അവളുടെ മുഖത്ത് ഭീതിയുണ്ടായിരുന്നു. അവളെ ചേര്‍ത്തുപിടിച്ച് അയാള്‍ ചിരിച്ചു.<br />``ആ സ്ത്രീ ഒരു പ്രോസ്റ്റിറ്റിയൂട്ടാണ്.'' അല്‍പ്പമകലെ ഒരു സ്ത്രീയും അവരേക്കാള്‍ പ്രായം കുറഞ്ഞ പുരുഷനും വന്നിരിക്കുന്നത് കണ്ടപ്പോള്‍ മുംതാസ് പറഞ്ഞു.<br />``എങ്ങനെ മനസ്സിലായി?''<br />``അതവരുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്.''<br />സ്ത്രീയുടെ മടിയില്‍ അയാള്‍ തല വെച്ചുകിടക്കുന്നത് കണ്ടപ്പോള്‍ ഷാജഹാനും അത് ശരിയാണെന്ന് തോന്നി. മുംതാസിന് ബന്ധങ്ങളെ തിരിച്ചറിയുന്നതില്‍ വല്ലാത്ത ജ്ഞാനമുണ്ടെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി.<br />``ഈ ലോകത്ത് എനിക്കേറ്റവും സഹതാപം തോന്നിയിട്ടുള്ളത് വേശ്യകളോടാണ്.''<br />``എന്തുകൊണ്ട്?'' അവളുടെ ഉത്തരം കേള്‍ക്കാന്‍ അയാള്‍ക്ക് കൊതിയായി.<br /><span style="color:#cc0000;">``ജീവിതത്തിലെ ഏറ്റവും വലിയ സുഖാനുഭൂതി ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന ചലിക്കുന്ന പാവകളാണവര്‍. അര്‍ത്ഥശൂന്യതയുടെയും നിസ്സഹായതയുടെയും പ്രതീകങ്ങള്‍...''<br /></span>``എനിക്ക് അവറ്റകളോട് തോന്നിയിട്ടുള്ളത് വെറുപ്പ് മാത്രമാണ്.'' അയാള്‍ മുഖംകോട്ടി.<br />``ചുംബിക്കുന്ന മുഖങ്ങള്‍ പോലും ഓര്‍ത്തുവെക്കാന്‍ കഴിയാത്ത മനസ്സാണവരുടേത്. രതി ആരംഭിക്കുന്നത് ബാല്യത്തില്‍ നിന്നാണെന്നാണ് ഫ്രോയിഡിന്റെ സിദ്ധാന്തം. ആണ്‍കുട്ടികള്‍ക്ക് അമ്മയോടും പെണ്‍കുട്ടികള്‍ക്ക് അച്ഛനോടുമാണ് ആദ്യമായി ലൈംഗിതതൃഷ്ണ തോന്നുക. മുല കുടിക്കുന്ന പിഞ്ചുകുഞ്ഞ് പോലും രതിയുടെ സുഖം അനുവഭിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നിട്ടും യൗവ്വനത്തിന്റെ തിളപ്പില്‍ നില്ക്കുന്ന ചിലര്‍ക്ക് അതാസ്വദിക്കാനാവാതെ പോകുന്നു.''<br />``അദ്ദേഹത്തിന്റെ ഭൂരിഭാഗം സിദ്ധാന്തങ്ങളും തള്ളപ്പെട്ടതാണ്.'' ഷാജഹാന് ഓര്‍മ്മപ്പെടുത്തി.<br />``പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ നടത്താതെ എല്ലാത്തിനേയും തള്ളിപ്പറയുന്നവരാണേറെയും'' അവളുടെ മുഖത്ത് ഈര്‍ഷ്യയായിരുന്നു.<br />അവരുടെ സംസാരം വിവിധ വിഷയങ്ങളിലേക്ക് നീണ്ടു. എക്സ്ട്രാ ഗ്രിപ്പ് ക്വാണ്ടത്തെ കുറിച്ചും ഐ പില്ലിനെ കുറിച്ചും വരെ പറഞ്ഞു വഴക്കടിച്ച പകല്‍. പിരിയുമ്പോള്‍ മുംതാസിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.<br />ഷാജഹാന് നാളെ ആലപ്പുഴക്ക് മടങ്ങുകയാണ്. രണ്ടാഴ്ചക്ക് ശേഷമെ അയാളിനി മടങ്ങിവരൂ...ക്ഷണികമാണെങ്കിലും ആ വേര്‍പാട് അവളെ വല്ലാതെ തളര്‍ത്തുന്നു.<br />``നമ്മുടെ വീട് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കുറച്ചുദിവസം അവിടെ നിന്നില്ലെങ്കില്‍ ശരിയാവില്ല.'' ``എന്താ നമ്മുടെ വീടിന് പേരിടുക?'' നിഷ്കളങ്കതയോടെ അവള്.<br />`താജ്മഹല്‍' സന്ദേഹമില്ലാത്ത മറുപടി.<br />``അപ്പോള്‍ എന്നെ കൊന്നുകുഴിച്ചുമൂടിയോ അതിനുള്ളില്‍...'' ചിരിച്ചുകൊണ്ടാണ് അവള് ചോദിച്ചത്.<br />ഷാജഹാന് എന്തുപറയണമെന്നറിയാതെ നിന്നു.<br />``നല്ല പേര്..ഇതിനപ്പുറം നമുക്കൊരു പേരിടാനാവില്ല.''<br />അയാളെ സന്തോഷിപ്പിക്കാനെന്നവണ്ണം അവള് ഉറക്കെച്ചിരിച്ചു. ക്രമേണ അയാളും ആ ചിരിയില്‍ പങ്കുചേര്‍ന്നു.<br />തിരിഞ്ഞുനടക്കുമ്പോള്‍ അവള് വിങ്ങിപ്പൊട്ടി കരഞ്ഞത് അയാള്‍ കണ്ടില്ല.<br /><br /><span style="color:#6600cc;">ഒരാഴ്ചയ്ക്ക് ശേഷം<br /></span>ഷാജഹാന് കോഴിക്കോട് തിരിച്ചെത്തി. അയാള്‍ അസ്വസ്ഥനായിരുന്നു. അന്നു പിരിഞ്ഞതിന് ശേഷം മുംതാസിന്റെ ഒരു കോളുപോലും വന്നിട്ടില്ല. വിളിച്ചപ്പോഴെല്ലാം നമ്പര്‍ നിലവിലില്ലെന്ന മറുപടി. കസ്റ്റമര്‍ കെയറില്‍ രാത്രി പുരുഷന്മാരെ മാത്രമാക്കിയെന്ന് തോന്നുന്നു. ഒരു പെണ്‍കുട്ടിയെ പോലും ലൈനില്‍ കിട്ടിയില്ല.<br />മുംതാസിന് എന്താണ് പറ്റിയത്?<br />അതിരാവിലെ തന്നെ അയാള്‍ സ്വപ്നനഗരിയിലെത്തി.<br />ചലനങ്ങള്‍ നഷ്ടപ്പെട്ട മരങ്ങള്‍, ശൂന്യമായി കിടക്കുന്ന പെഡല്‍ ബോട്ടുകള്‍, ഓളങ്ങളില്ലാത്ത കളിപ്പൊയ്ക.. എല്ലാം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.<br />മധ്യാഹ്നം വരെ കാത്തിരുന്നെങ്കിലും അവള് വന്നില്ല. പതിവിലും തിരക്കേറി തുടങ്ങിയ സ്വപ്നനഗരിയില്‍ നിന്നും അയാള്‍ പുറത്തേക്ക് നടന്നു. `ടെല്‍മോറി'ന്റെ ക്വാട്ടേഴ്സായിരുന്നു ലക്ഷ്യം.<br />പൂട്ടിക്കിടന്ന അവളുടെ ക്വാട്ടേഴ്സിന് മുമ്പില്‍ ചിതറിക്കിടന്ന പത്രങ്ങളില്‍ ചവിട്ടി അയാള്‍ എങ്ങോട്ട് പോകണമെന്നറിയാതെ നിന്നു. പിന്നീട് ഉഷ്ണക്കാറ്റ് വീശുന്ന നഗരത്തിലൂടെ ഒരു ഭ്രാന്തനെ പോലെ അവളെ തേടിയലഞ്ഞു.<br /><br /><span style="color:#6600cc;">രാത്രി</span><br />ലീവ് ക്യാന്‍സല്‍ ചെയ്യാതെ തന്നെ അയാള്‍ ക്യാബിനില്‍ വന്നിരുന്നു. കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് മുംതാസിന്റെ ഫോട്ടോകള്‍ സേവ് ചെയ്ത ഫോള്‍ഡര്‍ തുറന്നു. പൗര്‍ണ്ണമി പരന്ന ആ മുഖം ഉറ്റുനോക്കിയിരുന്നു.<br />``ഷാജഹാന്...എന്തുപറ്റീ വേഗം തിരിച്ചുപോരാന്‍...''<br />തിരിഞ്ഞുനോക്കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ഹരികൃഷ്ണന്.<br />മറുപടിയൊന്നും പറയാതെ അയാള്‍ പുഞ്ചിരിച്ചു. പിന്നെ അതിവേഗം അവളുടെ ചിത്രങ്ങള്‍ മോണിറ്ററില്‍ നിന്ന് മാറ്റി.<br />``ഏതാണ് കക്ഷി? ഞാനുമൊന്ന് കാണട്ടെ?''<br />ഹരികൃഷ്ണന് മുംതാസിനെ കണ്ടുവെന്ന് മനസ്സിലായപ്പോള്‍ അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി.<br />മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അയാള്‍ മുംതാസിന്റെ ഏറ്റവും ഭംഗി തോന്നിക്കുന്ന ഫോട്ടോ തുറന്നു.<br />``ടര്‍ക്കിഷ് എയ്ഞ്ചല്‍'' ഹരികൃഷ്ണന് മന്ത്രിച്ചു.<br />``നിനക്കെങ്ങനെ കിട്ടി എയ്ഞ്ചലിന്റെ ഇത്രയും ഫോട്ടോ? അയാള്‍ക്ക് ആകാംഷയായിരുന്നു.<br />``എയ്ഞ്ചലോ?'' ഷാജഹാന് ഒന്നും മനസ്സിലായില്ല.<br />``ഇതാണ് ടര്‍ക്കിഷ് എയ്ഞ്ചല്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ നഗരത്തിലെ ഏറ്റവും വിലയേറിയ കോള്‍ഗേള്‍. ഒരു രാത്രിക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന സുന്ദരി. ഏതോ വിദേശരാജ്യത്തേക്ക് അവരുടെ സംഘം ചേക്കേറിയത് കഴിഞ്ഞ ദിവസമാണ്.''<br />ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ഹരികൃഷ്ണന് നടന്നുമറഞ്ഞു.<br />പുതിയ ചില അറിവുകളുടെ ഭാരം താങ്ങാനാവാതെ ഷാജഹാന് ഇരുന്നു. ഒരു ബലൂണ്‍ പോലെ ശരീരം മൊത്തം വീര്‍ക്കുന്നതായി അയാള്‍ക്ക് തോന്നി. കണ്ണുകള്‍ക്ക് മുന്നില്‍ ഭയാനകരൂപം പൂണ്ട് ഇരുട്ട് ശരീരത്തെ കുത്തിക്കീറാന്‍ പാഞ്ഞടുക്കുന്നത് പോലെ...<br />``ഷാജഹാന് ഒരു കത്തുണ്ട്. മൂന്ന് ദിവസം മുന്നെ വന്നതാണ്.''<br />ഗായത്രി പറഞ്ഞത് ഷാജഹാന് കേട്ടില്ല.<br />അയാള്‍ അപ്പോഴും പൊട്ടാനാവാതെ വീര്‍ത്തുകൊണ്ടിരുന്നു.</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com6tag:blogger.com,1999:blog-7123106503950101037.post-67047899498746951872010-03-23T23:31:00.000-07:002010-03-23T23:40:13.155-07:00വൈഗാസ് ഹെവന്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqJcRth_4nfYZ0j0OIzW2AXqCdJrldltH9O0IVAegP9t4kt-zn5TDijSikO3yBxix1hTgmbYQCWWG_hzphzzhhjMiiImHb-IvCMDNEoW06ptzWI9Gk4Tcd50nggyrSyiIs_ROe2NUhJVc/s1600/ladyundertree_edited.jpg"><img id="BLOGGER_PHOTO_ID_5452086234019564642" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 204px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqJcRth_4nfYZ0j0OIzW2AXqCdJrldltH9O0IVAegP9t4kt-zn5TDijSikO3yBxix1hTgmbYQCWWG_hzphzzhhjMiiImHb-IvCMDNEoW06ptzWI9Gk4Tcd50nggyrSyiIs_ROe2NUhJVc/s320/ladyundertree_edited.jpg" border="0" /></a><br /><div><span style="color:#6600cc;">``ഇന്നും അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നത്. അമ്മയുടെ ഗന്ധം ആകര്‍ഷകമാണ്. ആ ശരീരത്തിന്റെ മൃദുത്വം എന്നെ ഓരോ നിമിഷവും ഉന്മത്തമാക്കുകയാണ്. ഓരോ രാത്രിയും എനിക്ക് മുന്നില്‍ വീണ് ചിതറി നഷ്ടമായിക്കൊണ്ടിരിക്കുന്നു. അമ്മയെ പുണരുമ്പോള്‍ ഞരമ്പുകളിലൂടെ തീജ്വാലകള്‍ കടന്നുപോവും പോലെ...<br />ഞാന്‍ നല്ല ഉറക്കമാണെന്നോര്‍ത്താവാം. അമ്മയിന്നും ഒരു ഭയാനകരാത്രിയുടെ പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ച് പോയിരിക്കുന്നു...''<br /></span>ഡയറിയില്‍ അത്രയുമെഴുതി വൈഗ എഴുന്നേറ്റു. മനോഹരമായി അലങ്കരിച്ചിരുന്ന മുറിയില്‍ പാദസരത്തിന്റെ ശബ്ദം മുഖരിതമായി. ബെഡ്ഡിനോട് ചേര്‍ന്ന ജാലകം അവള് പതിയെ തുറന്നു. മേഘപാളികള്‍ക്കിടയിലൂടെ ചന്ദ്രബിംബത്തിന്റെ നേരിയ വെളിച്ചം ആ മുഖത്തേക്കടിച്ചു. പതിഞ്ഞ ശബ്ദത്തോടെ വീശുന്ന കാറ്റ് ജാലകത്തിനുള്ളിലേക്ക് കടന്നുവന്ന് വസ്ത്രങ്ങള്‍ക്കിടയിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു.<br />ആത്മാക്കള്‍ പോലും ഇണ ചേരുന്ന സമയം. വൃക്ഷശിഖരങ്ങള്‍ ഇളകിയൊട്ടുന്നുണ്ടാവും...കരിയിലകള്‍ കൂടി ചേരുന്നുണ്ടാവും...നേര്‍ത്ത മഞ്ഞുകണങ്ങള്‍ മണ്ണിന്റെ മാറിടത്തില്‍ അമര്‍ത്തി ചുംബിക്കുന്നുണ്ടാവും...കാറ്റും പൂഗന്ധവും ഗാഢമായ ആലിംഗനത്തിലാവും...<br />അവളുടെ മനസ്സിലൂടെ ചിന്തകള്‍ തീനാളങ്ങളായി ആളിക്കൊണ്ടിരുന്നു.<br />നിദ്രാവിഹീനമായ മറ്റൊരു രാത്രി കൂടി കടന്നുപോവുകയാണ്. ജാലകമടച്ച് തഴുതിട്ട ശേഷം തുറന്നുകിടന്ന വാതിലിലൂടെ അവള് പുറത്തേക്ക് നടന്നു. വിസിറ്റിംഗ് റൂമിലൂടെ ശബ്ദമുണ്ടാക്കാതെ മറ്റൊരു മുറിക്ക് മുന്നിലെത്തി നിന്നു. കൊത്തുപണികളാല്‍ അലങ്കൃതമായ വാതിലുകളുള്ള മുറിയുടെ താക്കോല്‍ പഴുതിലൂടെ അകത്തേക്ക് നോക്കി. പൂര്‍ണ നഗ്നരായി അച്ഛനും അമ്മയും. അമ്മയൊരു വെണ്ണക്കല്‍ പ്രതിമ പോലെയാണ്. ഒരു പാട് പോലുമില്ലാത്ത ശരീരം. എത്ര ചുംബിച്ചിട്ടും മതിവരാതെ അമ്മയുടെ ശരീരഭാഗങ്ങളിലേക്ക് പിന്നെയും ചുണ്ടുകള്‍ പായിക്കുകയാണ് അച്ഛന്.<br />വൈദ്യുതാലിംഗനമേറ്റ പോലെ അവള് മുഖം തിരിച്ചു. കറുത്ത് മെലിഞ്ഞൊരു പുരുഷരൂപത്തെ സൗന്ദര്യധാമമായ അമ്മക്കെങ്ങനെ സ്നേഹിക്കാന്‍ പറ്റി. അവളുടെ ചിന്ത അതുമാത്രമായിരുന്നു.<br />മുറിയിലെത്തി കിടക്കുമ്പോഴും അവളുടെ കണ്ണുകള്‍ക്ക് മുന്നില്‍ നിന്ന് ആ കാഴ്ച പോയിരുന്നില്ല. കുഞ്ഞിലെയുള്ള ശീലമായിരുന്നു അമ്മയുടെ ചൂടു പറ്റിയുള്ള ഉറക്കം. ഋതുമതിയായപ്പോഴും കോളജില്‍ പോയി തുടങ്ങിയപ്പോഴും അത് മാറ്റാന്‍ തോന്നിയില്ല. ഒരു മടിയുമില്ലാതെ അടുത്ത് വന്ന് എന്നെ പുണര്‍ന്നുറങ്ങുന്ന അമ്മ രാത്രിയേറെ വൈകുമ്പോള്‍ എഴുന്നേറ്റ് പോകാറുണ്ടെന്നറിഞ്ഞത് ഒരുപാട് വൈകിയാണ്. ഒരിക്കല്‍ അവള് അമ്മയെ പിന്തുടര്ന്നതും അങ്ങനെയൊരു കാഴ്ച കണ്ടതും യാദൃശ്ചികമായിരുന്നു. പിന്നീടുള്ള ഓരോ രാത്രിയും അമ്മ പോവുന്നതും കാത്ത് കിടന്നു. രാവിലെ ഉറക്കമുണരുമ്പോള്‍ ദേഹത്ത് അമ്മയുടെ കൈയ്യുണ്ടാവും. അതെടുത്ത് മാറ്റി അലാറം ഓഫ് ചെയ്ത് പഠിക്കാനിരിക്കുമ്പോഴേക്കും അമ്മയും എഴുന്നേല്ക്കും..<br />ഇതെല്ലാം വൈഗയുടെ ജീവിതത്തിലെ പതിവുകള്‍ മാത്രം. ദിവസങ്ങള്‍ കഴിയും തോറും പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവ. ഒരനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിലെന്ന് അവള് ആഗ്രഹിച്ചിരുന്നു. അമ്മയോടത് പറയുകയും ചെയ്തു. ഇനിയത് നടക്കില്ലത്രെ. എന്റെ ജനനത്തോടെ പ്രസവം നിര്‍ത്തി. അച്ഛന്റെ രൂപവും ഭാവവുമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കൊതിച്ചിരുന്നുവെന്ന് ഒരിക്കല്‍ ലജ്ജയേതുമില്ലാതെ അമ്മ പറഞ്ഞു. അതുണ്ടാവാത്തത് ഭാഗ്യമെന്ന് അവളും.<br />അവളുടെ മനസ്സില്‍ അവശേഷിച്ച ചോദ്യം ഒന്നു മാത്രമായിരുന്നു.<br />അമ്മക്കെങ്ങനെ അച്ഛനെ പോലൊരാളെ സ്നേഹിക്കാന്‍ പറ്റി...?<br />~ഒന്നുറപ്പാണ് വൈഗക്കൊരിക്കലും ഈ രൂപമുള്ളൊരാളെ സ്നേഹിക്കാന്‍ കഴിയില്ല.<br />കോളജില്‍ ചേര്‍ക്കാന്‍ അമ്മ ഒപ്പം വന്നാല്‍ മതിയെന്ന് വാശി പിടിച്ചതോര്‍മ്മയുണ്ട്. പ്രിന്‍സിപ്പലിനെ കാണാന്‍ നില്ക്കുമ്പോള് ലനയുടെ അച്ഛന് എന്താര്‍ത്തിയോടെയാണ് അമ്മയെ നോക്കിയത്. വലയറ്റ് സാരിയുടുക്കുമ്പോള്‍ മയില്‍പീലി പോലെയാണ് അമ്മ. ഒരിക്കല്‍ പോലും കണ്ണാടി നോക്കുന്നത് കണ്ടിട്ടില്ലാത്തത് കൊണ്ടാവാം സ്വന്തം സൗന്ദര്യം തിരിച്ചറിയാത്തൊരാളാണ് അമ്മയെന്ന് പലപ്പോഴും തോന്നി. എല്ലാ കുട്ടികളുടെയും കണ്ണുകള്‍ തന്നേക്കാള്‍ കൂടുതല്‍ അമ്മയില്‍ പതിക്കുന്നത് കണ്ടപ്പോള്‍ ആഹ്ലാദിച്ചു. ഇതു പോലൊരു സുന്ദരിയായ അമ്മയെ കിട്ടിയതോര്‍ത്ത്...<br /></div><br /><div>മലയാളം ക്ലാസിലെ ആദ്യദിനം സങ്കല്‍പ്പങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. ലൈഫ് പാര്‍ട്ടണറെ കുറിച്ചുള്ള സങ്കല്‍പ്പമായിരുന്നു ആദ്യം. ഓരോരുത്തരും വന്നതും പോയതും ഓര്‍മ്മയുണ്ട്. ആത്മാര്‍ത്ഥതയില്ലാത്ത ഉത്തരങ്ങള്‍ മാത്രമായിരുന്നു മിക്കതും. മനസ്സിലൊന്ന് വെച്ച് പുറത്തൊന്ന് പറയുന്ന കാപട്യക്കാര്‍. അവരിലും അവള് വേറിട്ട് നിന്നു.<br />``സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തികം പിന്നെ എല്ലാത്തിനുപരി പണം. ഇതെല്ലാം വേണം എന്റെയാള്‍ക്ക്..''<br />ആരൊക്കെയോ അടക്കിചിരിച്ചെന്ന് തോന്നുന്നു. പക്ഷേ വൈഗയുടെ തൊലിവെളുപ്പ് കണ്ട് വെള്ളമിറക്കുന്ന പൂവാലന്മാരുടെ കിട്ടാത്ത മുന്തിരിയുടെ പുളിപ്പായേ അവള്‍ക്ക് തോന്നിയുള്ളു.<br />എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് മഹേഷ് മേനോന്റെ സങ്കല്പമായിരുന്നു. ലാളിത്യമാര്‍ന്ന വാക്കുകള്‍ ഉള്ളിലെ കാപട്യമൊളിപ്പിച്ചവന്‍ പറഞ്ഞു കളഞ്ഞു.<br />``സൗന്ദര്യം വേണത് മനസ്സിനാണ് ശരീരത്തിനല്ല...അറിവ് വേണ്ടത് പെരുമാറാനാണ് അഹങ്കാരിക്കാനല്ല...പണം വേണ്ടത് ജീവിക്കാനാണ് ആര്‍ഭാടത്തിനല്ല'' ഇതേ മനസ്സുള്ള ലളിതമായ ചുറ്റുപാടുള്ളൊരാളെയാണെനിക്കിഷ്ടം.<br />നിശബ്ദമായ ക്ലാസ്മുറിയില്‍ കുറെ കണ്ണുകള്‍ ഒരു മഹാനെ കണ്ടപോലെ അത്ഭുതത്തോടെ ബഹുമാനത്തോടെ മഹേഷിനെ നോക്കി.<br />അവള് പൊട്ടിചിരിച്ചു. വീണ്ടും വീണ്ടും...<br />എല്ലാ കണ്ണുകളും അവളിലേക്ക് മാത്രമായി.<br />വില കൂടിയ വസ്ത്രങ്ങളിട്ട് കോളജിലെത്തിയെ ആദ്യദിനം മുതല്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാറുള്ള മഹേഷിന്റെ സങ്കല്‍പ്പത്തിന്റെ ശാലീനത കണ്ട് ചിരിക്കാതിരിക്കാന്‍ മറ്റുള്ളവരെ പോലെ വൈഗ വിഡ്ഡിയല്ലല്ലോ..<br />``ഓരോ ക്ലാസിലും സൗന്ദര്യമില്ലായ്മയുടെ പേരില്‍ തഴയപ്പെടുന്ന നല്ല മനസിന്റെയുടമകള്‍ നിരവധിയുണ്ട്. അവരിലൊരാളെ സ്നേഹിച്ച് സ്വന്തം സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ മഹേഷിനാവുമോ..?''<br />എഴുന്നേറ്റ് നിന്ന് അവള് ചോദിച്ചപ്പോള്‍ എല്ലാവരും അഹങ്കാരി എന്ന് മുറുമുറുക്കുന്നുണ്ടായിരുന്നു. പൊള്ളയായ ആദര്‍ശങ്ങളെ കേട്ടിരിക്കാന്‍ വൈഗ വികാരമില്ലാത്തൊരു ജന്തുവല്ലല്ലോ..<br />ക്ലാസില്‍ നിന്നും ഇറങ്ങിപോവാന് പറഞ്ഞപ്പോള്‍ സുജാത മിസ്സിന്റെ മുഖത്ത് നോക്കി ചിരിക്കാന്‍ മറന്നില്ല. കറുത്തിരുണ്ട ആ ഭീകരരൂപത്തെ അവഗണിച്ച് കൊണ്ട് പുറത്തേക്ക് നടക്കുമ്പോള്‍ ഇത് നല്ലൊരു തുടക്കമാണെന്ന് അവള് മനസ്സില്‍ പറയുകയായിരുന്നു.<br />പൂക്കള്‍ കൊഴിഞ്ഞുതുടങ്ങിയ വാകമരങ്ങളും ദേവദാരു മരങ്ങളും നിറഞ്ഞ ആ ക്യാംപസില്‍ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറി നില്ക്കാന് ധാരാളം സ്ഥലങ്ങളുണ്ടായിരുന്നു. ക്യാംപസിനുള്ളില്‍ അധികമാരും വരാത്ത ഒരു വാകമരചുവട് അവള് സ്വന്തമാക്കുന്നതങ്ങനെയാണ്. പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന ആ മരത്തില്‍ ഒറ്റരൂപ നാണയം കൊണ്ട് ``വൈഗാസ് ഹെവന്‍'' എന്ന് കോറിയിട്ടു.<br />വിരസമെന്ന് തോന്നുന്ന ഒറ്റക്ലാസിലും അവള് ഇരിക്കാറില്ല. ആറുമാസം കഴിഞ്ഞിട്ടും ഒറ്റ കുട്ടി പോലും അവളുടെ ജീവിതത്തിലേക്ക് എത്തി നോക്കിയതുമില്ല.<br /><br />നീലകണ്ണുകളും ചുവന്നുതുടുത്ത ചുണ്ടുകളുമുള്ള ദീപ്തി മിസ്സിന്റെ ശരീരത്തോടും സംസാരശൈലിയോടും അവള്‍ക്ക് ഇഷ്ടം തോന്നിയത് മഴ പെയ്ത ഒരു പകലിലായിരുന്നു.<br />മഴയെ കുഞ്ഞുനാള് മുതല്‍ ഇഷ്ടമല്ലായിരുന്നു. കാറ്റിന്റെ താളത്തിനൊത്ത് വീശിയടിച്ച് ശരീരത്തിന്റെ അവിടെയും ഇവിടെയും നനയിച്ച് ചോദിക്കാതെ വരുകയും ഇണ ചേരുകയും ചെയ്യുന്ന മഴയെ..<br />വാകമരച്ചുവട്ടിലിരിക്കുമ്പോള്‍ മേഘങ്ങള്‍ പൂര്‍ണമായി മറയാത്ത ആകാശത്ത് നിന്നും അപ്രതീക്ഷിതമായി അന്ന് മഴ പെയ്തു.<br />ചുരിദാറിന്റെ ഷാളെടുത്ത് തലയിലിട്ട് മരത്തോട് ചേര്‍ന്ന് നില്ക്കുമ്പോള് കൂടി നിന്നിരുന്ന അതിന്റെ ഇലകള്‍ കഴിയുന്നത്ര നനക്കാതെ നിര്‍ത്തിയിരുന്നു. പക്ഷേ കാറ്റിന്റെ പരാക്രമം കൂടിയായപ്പോള്‍ വസ്ത്രങ്ങള്‍ക്കുള്ളിലേക്ക് മഴ പടര്‍ന്നു. ഗ്രൗണ്ടിലൂടെ ഓടി മേല്‍ക്കൂരക്ക് കീഴിലെത്തുമ്പോഴേക്കും നനഞ്ഞൊലിക്കുമെന്നുറപ്പാണ്.<br />എന്തു ചെയ്യണമെന്നറിയാതെ നില്ക്കുമ്പോള് പിന്നില്‍ നിന്നും `വൈഗേ' എന്ന് ആരോ വിളിച്ചു.<br />അത് ദീപ്തി മിസ്സായിരുന്നു. ഇളംനീല കുടയുമായി കറുത്ത സാരിയുടുത്ത് പച്ച വളകളിട്ടൊരു സുന്ദരി. അവരുടെ കുടയില്‍ കയറിനിന്നപ്പോള്‍ സാരിതുമ്പ് കൊണ്ട് അവളുടെ തല തുവര്‍ത്തി തന്നു. ചുളിവുകള്‍ വീഴാത്ത അവരുടെ വെളുത്ത വയറില്‍ നോക്കി നില്ക്കുമ്പോള് അമ്മയാണെന്ന് വൈഗക്ക് തോന്നി. അവരിലേക്ക് കൂടുതല്‍ അടുത്ത് നില്ക്കുമ്പോള് അമ്മയുടെ അതേ ഗന്ധം.<br />``സൗന്ദര്യമുള്ള എല്ലാ സ്ത്രീകള്‍ക്കും ഒരേ ഗന്ധമാണോ.?''<br />അപ്പോള്‍ അവളുടെ മനസ്സില്‍ വന്ന സംശയം അത് മാത്രമായിരുന്നു...<br />പിന്നീടൊരിക്കല്‍ ഗ്രൗണ്ടില്‍ വെച്ച് അവളുടെ കാലില്‍ കുപ്പിചില്ലുകൊണ്ട് കയറിയപ്പോഴും അപ്രതീക്ഷിതമായി ദീപ്തി മിസ്സ് വന്നു. സ്റ്റാഫ് റൂമില്‍ കൊണ്ട് പോയി ഡെറ്റോള്‍ ഒഴിച്ച് അവളുടെ മുറിവ് കെട്ടികൊടുത്തു. ചെരുപ്പിടാതെ ഗ്രൗണ്ടിലൂടെ നടന്നതിന് അമ്മയെ പോലെ വഴക്ക് പറഞ്ഞു. ദീപ്തി മിസ്സിനെ കണ്ട അന്ന് മുതല്‍ അവരുടെ ഭര്‍ത്താവിനെ കാണാന്‍ അവള്‍ക്ക് വല്ലാത്ത ആഗ്രഹമായിരുന്നു. അയാളുടെ രൂപം ഈ സൗന്ദര്യത്തോട് ചേര്‍ന്ന് നില്‍ക്കുമോ എന്നറിയാന്‍ വേണ്ടി മാത്രം.<br />ക്ലാസ് നേരത്തെ കഴിഞ്ഞ ഒരു ദിവസം അയാളെയും കണ്ടു. നര വീണ മുടിയും കൃതാവും ഉന്തിയ വയറുമെല്ലാമുള്ളൊരു വയസ്സന്. അകാലവാര്‍ധക്യത്തിന്റെ കടന്നുകയറ്റമൊന്നുമായിരുന്നില്ല അതെന്ന് പിന്നീടറിഞ്ഞു. തന്നെക്കാള്‍ പതിനഞ്ചിലധികം വയസുള്ളയാള്‍. ദീപ്തി മിസ്സിന്റെ ശരീരത്തിനും മനസിനും യൗവനമായിരുന്നില്ലെന്ന് അവള് തിരിച്ചറിഞ്ഞ പകലായിരുന്നു അത്. പക്ഷേ ഒട്ടും വെറുപ്പ് തോന്നിയില്ല. സാന്ത്വനം മാത്രമായി കടന്നുവരാറുള്ള അവരെ അവരുടെ സങ്കല്പത്തിന്റെ അപാകത കൊണ്ട് എങ്ങനെ സ്നേഹിക്കാതിരിക്കാനാവും. അങ്ങനെയെങ്കില്‍ ആദ്യം വെറുക്കേണ്ടത് അമ്മയെയല്ലേ?<br /><br />വിരസതയുടെ നീണ്ട പകലുകള്‍ സമ്മാനിച്ച് അവളിലേക്ക് വെക്കേഷന് കടന്നുവന്നു. ഓര്‍ക്കാനോ വിളിക്കാനോ പോലും ആരെയും അവശേഷിപ്പിക്കാതെ കടന്നുപോയ ഒരു വര്‍ഷം അവളുടെ മനസ്സില്‍ ശൂന്യതയുടെ കരിമ്പടം തീര്‍ത്ത് കിടന്നു. വവ്വാലുകള്‍ ചിറകടിച്ച് പായുന്ന രാത്രികളില്‍ അവള് അമ്മയുടെ ചൂട് പറ്റി ഉറങ്ങി. ആര്‍ത്തവനാളുകളൊഴിച്ച് അമ്മ രാത്രിയാത്ര തുടര്‍ന്നു. ഇടക്കെപ്പോഴൊക്കെയോ അവള് പിന്തുടര്ന്നു. ഒരാണിന്റെ കൂടെ കിടക്കാന്‍ അവള്‍ക്കും ആഗ്രഹം തോന്നി. വാതില്‍പഴുതിനപ്പുറമുള്ള കാഴ്ചകള്‍ ദിവസങ്ങള്‍ കഴിയുംതോറും അവളിലേക്ക് ആഴത്തില്‍ കടന്നുപോവുന്നത് കൊണ്ടാവാം. പക്ഷേ സൗന്ദര്യമുള്ളൊരാളെ മാത്രമെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് എന്നോ അവള് തീര്‍ച്ചപ്പെടുത്തിയിരുന്നു. അങ്ങനെയൊരാളെ തിരയാന്‍ തീര്‍ച്ചപ്പെടുത്തിയാണ് നിലാവുള്ള ഒരു വെള്ളിയാഴ്ച വൈഗ ഉറങ്ങാന്‍ കിടന്നത്. പക്ഷേ പിന്നീട് ഒരുപാട് ചിന്തിച്ചപ്പോള്‍ അത് വേണ്ടെന്ന് തീരുമാനിച്ചു.<br />ആണ്‍കുട്ടികളെ അധികമൊന്നും അവള് അടുപ്പിച്ചിരുന്നില്ല. മാന്യരെന്ന് തോന്നുന്ന ചിലരെല്ലാം അടുത്ത് വരുമ്പോഴും അവരുടെ കണ്ണുകള്‍ അവളുടെ മാറിടത്തിലോ അരക്കെട്ടിലോ ആവും. പുഛത്തോടെ മുഖം തിരിച്ച് നടക്കുമ്പോള്‍ അവളുടെ അഹങ്കാരത്തെ അവരിലാരെങ്കിലും ശപിച്ചുണ്ടാവും. അല്ലെങ്കില്‍ അവളുടെ ചുവന്ന ചുണ്ടുകളില്‍ ദന്തക്ഷതം വീഴ്ത്താനോ, വാരി പുണരാനോ അവരിലാരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.<br /><br />ഏപ്രില്‍ മാസത്തെ ഒരു സായന്തനത്തിലാണ് വലിയമ്മയും മനുവും അവളുടെ വീട്ടിലെത്തിയത്. വലിയമ്മക്ക് അമ്മയുടെയത്ര സൗന്ദര്യമുണ്ടായിരുന്നില്ല. മനുവിന്റെ മുഖം മനോഹരമായിരുന്നു. കിളര്‍ത്തുതുടങ്ങിയ മീശ കണ്മഷി കൊണ്ട് കറുപ്പിച്ചിരുന്നു അവന്.<br />സന്ധ്യക്ക് നോട്ടെഴുതുമ്പോള്‍ മനു വന്ന് നോക്കി നില്‍ക്കുന്നത് അവള് കണ്ടു. രണ്ടാം വര്‍ഷത്തെ നോട്ടുകള്‍ സംഘടിപ്പിച്ച് എഴുതിവെച്ചാല്‍ മിക്ക വിരസന് ക്ലാസുകളില്‍ നിന്നും വിട പറയാമെന്ന ധാരണയാണ് വെക്കേഷന് സമയത്തും അവളെ എഴുതാന്‍ പ്രേരിപ്പിച്ചത്.<br />മനുവിന്റെ ഓരോ ചേഷ്ടകളും അവളെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. വല്ലാത്ത ആര്‍ത്തിയുള്ളത് പോലെ...ഇടക്കെപ്പോഴോ അവന് അവളുടെ കയ്യില്‍ കയറി പിടിച്ചു. ദേഷ്യം കൊണ്ട് മുഖം ചുവന്നപ്പോഴും അവള് ഒന്നും പറഞ്ഞില്ല.<br />പകലുറക്കം അവള്‍ക്കൊരു ഹരമായിരുന്നു. നീണ്ടു നിവര്‍ന്ന് കിടക്കുമ്പോള്‍ മനു അവളെ വന്ന് നോക്കുന്നുണ്ടെന്നറിഞ്ഞത് ഉറങ്ങാതെ കിടന്ന പകലിലായിരുന്നു. വാതില്ക്കലെത്തി ചാരി നിന്ന് ആര്‍ത്തിയോടെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ അവനോട് അവള്‍ക്ക് വെറുപ്പ് തോന്നി. എന്തായിരിക്കും അവന്റെ മനസിലെ ചിന്ത. അത് മാത്രമായിരുന്നു അവള് ആലോചിച്ചത്.<br />എന്നെ പൂര്‍ണനഗ്നനായി കാണാന്‍ അവന് ആഗ്രഹിക്കുന്നുണ്ടാവുമോ?<br />സിനിമക്ക് പോവാന്‍ തീരുമാനിച്ച ഒരു ദിവസം കുളിച്ച് കണ്ണാടിക്ക് മുന്നില്‍ വന്ന് നില്ക്കുമ്പോള് പുറകില്‍ മനു. അവളുടെ നിതംബത്തിലായിരുന്നു അവന്റെ കണ്ണെന്ന് കണ്ണാടിയിലൂടെ കണ്ടു.<br />പെട്ടന്ന് വെട്ടിതിരിഞ്ഞ് അവന്റെ തോളില്‍ കയ്യമര്‍ത്തി അവള് ചോദിച്ചു.<br />``എന്നെ പൂര്‍ണനഗ്നയായി കാണാന്‍ നിനക്കാഗ്രഹമുണ്ടോ''<br />ഒരു വിഡ്ഡിചോദ്യം കേട്ടിട്ടെന്ന പോലെ അവന് ചിരിച്ചു.<br />``പൂര്‍ണനഗ്നയായ സ്ത്രീരൂപം. ഈ ലോകത്ത് ഇതിലും വികൃതമായ, വൃത്തികെട്ട മറ്റെന്ത് കാഴ്ചയുണ്ടാകും''<br />വെട്ടിതിരിഞ്ഞ് അവന് നടന്നുപോവുമ്പോള്‍ ജഗ്ഗിലെ വെള്ളമെടുത്ത് വായിലേക്ക് കമിഴ്ത്തി ജനലഴികളില്‍ പിടിച്ചുനിന്നു.<br />വൈഗ തോല്‍ക്കുകയാണ്. ഈ പീറപ്പയ്യന് മുന്നില്‍.<br />മനുവിനെ കൊല്ലാനുള്ള ദേഷ്യം അവളുടെ മനസിലുണ്ടായിട്ടും പുറത്ത്കാട്ടിയില്ല. കാറിന്റെ ബാക്ക്സീറ്റില് അവന്റെയരുകിലിരുന്നു. സിനിമ കാണുമ്പോഴും അവളുടെയടുത്ത് അവന് തന്നെയായിരുന്നു. തിയ്യറ്ററില്‍ ലൈറ്റണച്ചഞ്ഞപ്പോള്‍ അവന് അവളുടെ കൈക്ക് മുകളില്‍ കൈ അമര്‍ത്തി. പാമ്പ് കൊത്തിയത് പോലെയാണ് തോന്നിയത്. അവന്റെ കാല്പ്പാദങ്ങള് കാലില്‍ അമരുന്നതറിഞ്ഞപ്പോള്‍ നീട്ടി വളര്‍ത്തിയ നഖം കൊണ്ട് മാംസം മുറിയുമാറ് അവന്റെ തോളില്‍ അവള് നുള്ളി. പിന്നീട് ശല്യമുണ്ടായില്ല.<br />തിരച്ചുവീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടക്കാന്‍ പോവുമ്പോള്‍ അവന് അവളുടെ പുറകെ ചെന്നു.<br />തിരിഞ്ഞുനോക്കിയപ്പോള്‍ അവന് ചിരിച്ചു. മൊബൈല്‍ കാട്ടി അവളോട് സ്വകാര്യമെന്നോണം അവന് പറഞ്ഞു.<br />``ഒരു ചൂടന്‍ ക്ലിപ്പിംഗ്സ് കാണിച്ച് തരാം. അതും കണ്ട് സുഖമായുറങ്ങിക്കോ...''<br />ഏതോ അലവലാതി ആണിന്റെ പുറകെ പോയി ചതിക്കപ്പെട്ട പെണ്ണിന്റെ ചേഷ്ടകളാവാം അവനുദേശിച്ചതെന്ന് മനസിലായി.<br />വളരെയടുത്ത് ചെന്ന് നിന്റെയമ്മയെ കൊണ്ട് പോയി കാണിക്കാന്‍ അവള് പറഞ്ഞു.<br />അവന് ചിരിച്ചതേയുള്ളു.<br />സ്റ്റെയര്‍കേസ് ഇറങ്ങിപ്പോവുമ്പോള്‍ അവന് കുറച്ച് കൂടി പ്രായമായാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിക്കുകയായിരുന്നു അവള്.<br />അവനൊരു വികൃതയായ പെണ്ണിനെ കിട്ടട്ടെയെന്ന് ശപിച്ചുകൊണ്ട് കിടക്കുമ്പോള്‍ അമ്മ വന്ന് അരുകത്ത് കിടന്നു. അമ്മയുടെ ശ്വാസഛ്വാസത്തിന്റെ ക്രമം പോലും അവളെ അത്ഭുതപ്പെടുത്തി. ഏതു ദൈവമാണ് ഈ രൂപത്തിന്റെ സൃഷ്ടി നടത്തിയതെന്ന് ഒരുനിമിഷം അവള് ചിന്തിച്ചുപോയി.<br />ഒരാഴ്ചക്കുള്ളില്‍ മനുവും വല്ല്യമ്മയും മടങ്ങിപ്പോയി. അവളെ കീഴ്പ്പെടുത്താനുള്ള കുറെ ശ്രമങ്ങള്‍ കൂടി അവന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും വൈഗ ചെറുത്ത് നിന്നു. ഒരു ദിവസം അവള്‍ക്കവന്‍ വൈന്‍ വിളമ്പി. സിഗരറ്റ് വലിക്കാന്‍ കൊടുത്തു. അവനെക്കാള്‍ കൂടുതല്‍ കുടിച്ചിട്ടും ഇളകാതെ നിന്ന അവളെ നോക്കി തോല്‍വി സമ്മതിക്കുന്നു എന്ന മട്ടില്‍ അവന് ചിരിച്ചു. മോഹങ്ങള്‍ക്കും സുഖത്തിനും വേണ്ടി തോറ്റടിയുന്ന പെണ്‍കുട്ടികളുടെ പട്ടികയില്‍ വൈഗയെന്ന പേരില്ലല്ലോ...<br />മിക്ക പെണ്‍കുട്ടികളെയും ആദ്യം നശിപ്പിക്കുന്നത് ബന്ധുക്കള്‍ തന്നെയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ടുപോകുന്നവര്‍. സ്വാതന്ത്ര്യത്തെ കീഴ്മേല്‍ മറിക്കുന്നവര്‍. ഒരുപാട് പേരൊടൊപ്പം കിടന്നിട്ട് ഒടുവില്‍ മറ്റൊരാളെ ചതിക്കാനൊരുങ്ങുന്ന എത്ര പെണ്‍കുട്ടികളുണ്ട്. മറവിയാണ് ഓരോ പെണ്ണിനെയും ഈ ഭൂമിയില്‍ താങ്ങി നിര്‍ത്തുന്നത്. എയ്ഡ്സ് ടെസ്റ്റിന് വാശി പിടിക്കുന്ന സ്ത്രീയോട് വെര്‍ജിന്‍ ടെസ്റ്റ് നടത്തണമെന്ന് പുരുഷന് പറഞ്ഞാലുള്ള അവസ്ഥയോര്‍ത്ത് കുറെ ചിരിച്ചിട്ടുണ്ട് അവള്.<br />കൈവിട്ട് പോകുന്ന ഇത്തരം ചിന്തകള്‍ വൈഗയില്‍ വരുന്നത് ആദ്യമല്ലല്ലോ. അപ്രധാനമായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നൊരു വിളിപ്പേര് അവള് ഈ ചിന്തകള്‍ക്ക് നല്‍കുന്നതും അതുകൊണ്ടാണ്.<br />പിരീഡ്സിന്റെ സമയമല്ലാതിരുന്നിട്ട് കൂടി കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയുടെ രാത്രിസഞ്ചാരമുണ്ടായില്ല. ഇടക്കെപ്പോഴോ അമ്മയുടെ തേങ്ങല്‍ കേട്ടു. ചെറിയ സൗന്ദര്യപിണക്കമാവാം. അതില്‍ അസ്വഭാവികതയൊന്നും തോന്നിയില്ല. എല്ലാമറിഞ്ഞിട്ടും അവളൊന്നും ചോദിച്ചുമില്ല.<br />പിറ്റേ ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അവള് ഡൈനിംഗ് ഹാളില്‍ എത്തിയപ്പോഴാണറിഞ്ഞത്. അന്നൊന്നും ഉണ്ടാക്കിയിരുന്നില്ല. അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ പാത്രങ്ങള്‍ അഴുക്ക് പുരണ്ട് ചിതറികിടക്കുന്നു.<br />ബ്രഡ്ഡില്‍ ജാം പുരട്ടി കഴിച്ചപ്പോള്‍ തൊണ്ട വരണ്ടു. ഫ്രിഡ്ജില്‍ നിന്ന് തണുത്തവെള്ളമെടുത്ത് കുടിച്ചു.<br />അന്ന് അവള് ക്ലാസില്‍ കയറിയതേയില്ല.<br />`വൈഗാസ് ഹെവന്റെ' ഏകാന്തതയില്‍ ഒരു പകല്‍.<br />അമ്മക്കും അച്ഛനുമിടയില്‍ എന്താണുണ്ടായത്. അത് മാത്രമായിരുന്നു വൈഗയുടെ ചിന്ത. ഓര്‍മ്മ വെച്ച നാള് മുതല്‍ അവര്‍ക്കിടയില്‍ ബഹളങ്ങള്‍ തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെയൊരമ്മയെയും അച്ഛനെയും കിട്ടിയതില്‍ സന്തോഷിച്ചിരുന്നു.<br />മരത്തില്‍ ചേര്‍ന്നിരുന്ന് മിഴികള്‍ പൂട്ടിയിരിക്കുമ്പോഴാണ് അയാള്‍ വന്നത്.<br />യൂണിയന് സെക്രട്ടറിയായ `സുനില്‍ മേനോന്'.<br />കുറെ നിര്‍വചനങ്ങള്‍ക്കുള്ളിലാണ് അയാള്‍. പക്ഷേ സൗന്ദര്യമുണ്ടായിരുന്നില്ല.<br />വൈഗയുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായി വന്നതെന്തിനെന്നായിരുന്നു അവളുടെ ചിന്ത.<br />ഇരിക്കാന്‍ പറയാതെ അയാള്‍ അവളുടെ അരുകിലിരുന്നു.<br />മുഖമുയര്‍ത്തിയ അവളുടെ മുഖത്തെ ദൈന്യത കണ്ടാവാം. അയാള്‍ പതിയെ പുഞ്ചിരിച്ചു.<br />``എന്തു പറ്റി ഈ ശൂന്യതയില്‍ വാടി കരിഞ്ഞൊരു താമരത്തണ്ട് പോലെ...''<br />അവള് അയാളുടെ മുഖത്ത് നോക്കി ചിരിച്ചു.<br />``വിരസന് ക്ലാസുകളില്‍ വൈഗ ഇരിക്കാറില്ല''<br />അവളുടെ മറുപടി കേട്ട് എന്നെ പോലെയെന്ന് പറഞ്ഞ് അയാള്‍ വീണ്ടും ചിരിച്ചു.<br />``എന്നെ ഒറ്റക്ക് വിട്ടൂടെ''<br />അപ്രതീക്ഷിതമായ അവളുടെ ചോദ്യം അയാളെ അല്‍പ്പം പോലും ദേഷ്യം പിടിപ്പിച്ചില്ല.<br />വാകമരത്തിന്റെയിലകള്‍ കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. തെളിഞ്ഞയാകാശത്ത് നിന്ന് വീണു ചിതറിയ സൂര്യരശ്മികള്‍ വലിയ ആകൃതിയിലുള്ള നിഴലുകള്‍ തീര്‍ത്തത് കണ്ടു. അയാള്‍ക്ക് മുഖം കൊടുക്കാതെ അവള് എങ്ങോട്ടോ നോക്കിയിരുന്നു.<br />``വൈഗ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?''<br />മുഖത്തടിച്ചത് പോലെ ആയാളുടെ ചോദ്യം.<br />``എന്റെ പ്രണയം എന്റേത് മാത്രമാണ്. എനിക്കും അയാള്‍ക്കും മാത്രമറിയുന്നവ. മനസ്സിന്റെ അഗാധതയില്‍ കുഴിച്ച്മൂടിയിട്ട മഹാരഹസ്യം. അതെന്തിന് നിങ്ങളറിയണം''<br />അയാള്‍ മുഖം താഴ്ത്തിയിരുന്നു. ചോദിച്ചതിനായിരുന്നില്ല ഉത്തരം പറഞ്ഞതെന്നറിഞ്ഞിട്ടും അവള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇത്രയും കാലത്തിനിടയില്‍ അഭിനിവേശം തോന്നിയത് ആരോടായിരുന്നുവെന്ന് സ്വയം ചോദിച്ചാല്‍ നീലകണ്ണുകളുള്ള പ്രഫസര്‍ ദിനേശ് നായരെന്നോ മറ്റോ പറയേണ്ടി വരും.<br />അയാളൊന്ന് പോയിരുന്നെങ്കില്‍ എന്നാവളാശിച്ചു.<br />``വൈഗേ..ഞാന്‍ വന്നത് നിന്നെ ദേഷ്യം പിടിപ്പിക്കാനല്ല. ആര്‍ക്കും പിടികൊടുക്കാത്ത ആ മനസ്സ് കട്ടെടുക്കാനുമല്ല. ദീപ്തി മിസ്സ്് ഇന്ന് ലീവാണ്. വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ നിന്നോട് അതുവഴി ചെല്ലാന്‍ പറഞ്ഞു . മറ്റെവിടെയും കണ്ടില്ലെങ്കില്‍ നീ ഇവിടെയുണ്ടാകുമെന്ന് പറഞ്ഞതും ടീച്ചറാണ്''<br />അയാള്‍ എഴുന്നേറ്റ് നടന്നു.<br />എന്തിനാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല.<br />മൂന്നരയായപ്പോള്‍ അവള്‍എഴുന്നേറ്റ് നടന്നു.<br />ഗെയിറ്റ് തുറന്ന് അകത്ത് കയറി വിസിറ്റിംഗ് റൂമിലിരുന്നു. ശീതികരിച്ച മുറി ശരീരത്തിന് ആശ്വാസം നല്കി.<br />ദീപ്തി മിസ്സും ഭര്‍ത്താവും വന്നു.<br />''വൈഗേ സുഖമല്ലേ നിനക്ക്''<br />മിസ് അവളെ ചേര്‍ത്തുപിടിച്ച് തലോടിയപ്പോള്‍ അമ്മയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറി.<br />``സത്യത്തില്‍ വൈഗയെ വിളിപ്പിച്ചത് ഞാനല്ല, ദേ ഈ അങ്കിളാ''<br />`എന്തിന്' ആശ്ചര്യത്തോടെ ചോദിച്ചു.<br />``വൈഗ എനര്‍ജറ്റിക് ആയ കുട്ടിയാണെന്ന് ദീപ്തി എപ്പോഴും പറയും. അത് കൊണ്ട് തന്നെ സ്ട്രെയിറ്റായി പറയാം. അമ്മയും അച്ഛനും വേര്‍പിരിയുകയാണ്.''<br />ആ ശീതികരിച്ച മുറിയിലിരുന്ന് വിയര്ത്തപ്പോള് ദീപ്തി മിസ്സ് അവളെ ചേര്‍ത്ത് പിടിച്ചു. ഗെയിറ്റിനരുകില്‍ സ്ഥാപിച്ച അഡ്വ. വേണുഗോപാല്‍ എന്ന ബോര്‍ഡ് ഓര്‍മ്മയില്‍ തെളിഞ്ഞു.<br />ഒന്നും മനസിലാകാതെ അവള് നോക്കി.<br />``കഴിഞ്ഞ കുറച്ച് മാസമായി പ്രശ്നങ്ങള്‍ തുടങ്ങിയിട്ട്. വൈഗയെ ഓര്‍ത്താണ് ഇത്രയും വൈകിയതെന്ന് പറയാം. ഇനിയും നീട്ടിക്കൊണ്ട് പോകാന്‍ പറ്റില്ലെന്ന് വിനയ വീണ്ടും വീണ്ടും പറയുന്നു''<br />അച്ഛനും അമ്മയും വേര്‍പിരിഞ്ഞുപോയ കുട്ടികളുടെ അവസ്ഥ മനസ്സില്‍ തെളിഞ്ഞു. നൊമ്പരത്തിന്റെ കനല് ഹൃദയത്തില്‍ വന്ന് വീഴാന്‍ പോവുകയാണെന്ന് അവളറിയുകയായിരുന്നു.<br />``എന്ത് പറ്റി അമ്മക്ക്. പിരിയണമെന്ന് വാശിപിടിക്കാന്‍ ?''<br />അവളുടെ ചോദ്യം കേട്ട് അങ്കിള്‍ ദീപ്തി മിസ്സിന്റെ മുഖത്തേക്ക് നോക്കി.<br />``എല്ലാം തുറന്നുപറഞ്ഞോളു വേണുവേട്ടാ. എല്ലാം കേട്ട് തളരാന്‍ ഇതൊരു തൊട്ടാവാടി പെണ്‍കുട്ടിയല്ല. വൈഗയാണ്''<br />ദീപ്തി മിസ്സിന്റെ വാക്കുകള്‍ അവളെ ഊര്‍ജ്ജസ്വലയാക്കി മാറ്റി.<br />അവള് പതിയ ചിരിച്ചു.<br />``ദാമ്പത്യത്തിനിടയില്‍ `സംശയം' കടന്നുവന്നാല്‍ ആ ബന്ധത്തിന് നിലനില്‍പ്പില്ല കുട്ടീ. അമ്മയുടെയും അച്ഛന്റെയും ജീവിതത്തില്‍ സംഭവിച്ചതും അതാണ്. അച്ഛന്റെ മനസ്സില്‍ കല്യാണം കഴിഞ്ഞ അന്നുമുതല്‍ സംശയത്തിന്റെ നാമ്പുകള്‍ മുളപൊട്ടിയിരുന്നു. അമ്മയുടെ സൗന്ദര്യമാണ് അതിനൊരു കാരണം. പിന്നീടെപ്പോഴോ അമ്മ അതിന് യഥാര്‍ത്ഥ്യത്തിന്റെ മുഖം നല്‍കുകയും ചെയ്തു.''<br />രണ്ടു രൂപവും ഭാവവുമാണെങ്കിലും അവര്‍ക്കിടയിലുള്ള ഐക്യം കണ്ട് അമ്പരന്ന് പോകാറുള്ള അവളുടെ മനസ്സില്‍ തീയാളി. എന്തോക്കെയോ പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ച് നാളായി വീട്ടിനുള്ളില്‍ പുകഞ്ഞിട്ടും അത് മനസിലാക്കാനായില്ലല്ലോയെന്ന് അവള് പരിതപിച്ചു.<br />`അമ്മക്കാരോടെങ്കിലും?'<br />അവളുടെ ചോദ്യം മനസിലായിട്ടെന്നവണ്ണം അങ്കിള്‍ തലകുലുക്കി.<br />ദീപ്തി മിസ്സ് എഴുന്നേറ്റ് അകത്തേക്ക് പോയി.<br />``ഡോ. പ്രസാദുമായി അടുപ്പമുണ്ടെന്ന് വിനയ ഇന്നലെ തുറന്നുപറഞ്ഞു. അവര്‍ പണ്ടേ പരിചയക്കാരായിരുന്നു. എവിടെയോ മുറിഞ്ഞുപോയൊരു ബന്ധം വീണ്ടും ഒന്നിച്ചുചേരുന്നത് പോലെയാണ് വിനയയുടെ സംസാരത്തില്‍ നിന്ന് മനസിലായത്.''<br />മനസ്സിലൊരു സ്ഫോടനം നടക്കുന്നതറിഞ്ഞു.<br />വൈഗയുടെ അമ്മക്ക് മറ്റൊരാളോട് പ്രണയമെന്നോ. അതും ഈ പ്രായത്തില്‍..ഇത് പോലൊരു ചപലയായ സ്ത്രീയാണോ എന്റെ അമ്മ.<br />ദേഷ്യം ഇരച്ച് കയറുന്നുണ്ടായിരുന്നെങ്കിലും അവള് അങ്കിളിനെ നോക്കി ചിരിച്ചു.<br />ഒരിക്കല്‍ ഈവനിംഗ് ക്ലിനിക്കില്‍ പോയത് അവള്‍ക്ക് ഓര്‍മ്മ വന്നു. സുമുഖനായ ഡോ. പ്രസാദിനെ കണ്ട് അവള് ഉളള് തുറന്ന് ചിരിക്കുമ്പോഴും അമ്മ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു.<br />തെര്‍മോമീറ്റര്‍ നാവിനടിയില്‍ വെച്ചിരിക്കുമ്പോള്‍ ഡോക്ടറുടെ മുഖം അമ്മയിലായിരുന്നു. അയാളുടെ ചുണ്ടുകളില്‍ നിന്ന് ചോര പൊടിയുന്നത് പോലെ തോന്നി.<br />കുട്ടി ഒന്ന് പുറത്ത് നില്ക്കുമോയെന്ന ചോദ്യത്തില്‍ അവള് ഭയന്നത് മാറാരോഗമുണ്ടെന്നോര്‍ത്തായിരുന്നില്ല. അമ്മയെ അയാളെന്തെങ്കിലും ചെയ്തുകളയുമോയെന്ന പേടി കൊണ്ടായായിരുന്നു.<br />മടിച്ച് മടിച്ച് പുറത്തേക്ക് നടന്നു.<br />പത്ത് മിനിറ്റിന് ശേഷം അമ്മ വന്നപ്പോള്‍ അവള് ശ്രദ്ധിച്ചത് മുടിയും സാരിയുമൊക്കെയായിരുന്നു. അസ്വഭാവികതയൊന്നും തോന്നിയില്ല.<br />അവളുടെ നോട്ടം കണ്ട് അമ്മ ചിരിച്ചു.<br />``പേടിക്കണ്ടടാ..നിനക്ക് ഒരു രോഗവുമില്ല'' അവളെ ചേര്‍ത്ത് പിടിച്ചുനടക്കുമ്പോള്‍ അമ്മയുടെ ഗന്ധം വൈഗയെ കൂടുതല്‍ ഉന്മേഷവതിയാക്കി.<br />ദീപ്തി മിസ്സ് ചായയും പലഹാരങ്ങളും ടീപ്പോയില്‍ വെച്ച ശേഷം അവളുടെയരുകില്‍ വന്നിരുന്നു.<br />ഒരു കപ്പ് ചായയെടുത്ത് അവള്‍ക്ക് നേരെ നീട്ടി.<br />``പ്രായപൂര്‍ത്തിയായത് കൊണ്ട് വൈഗക്ക് ഇഷ്ടമുള്ളവരുടെ കൂടെ നില്ക്കാം.'' ചായ കുടിക്കുന്നതിനിടെ അങ്കിള്‍ പറഞ്ഞു.<br />അവള് പുഞ്ചിരിച്ചു.<br />``ഇനി രണ്ടു പേരൊടൊപ്പവും നില്‍ക്കാനിഷ്ടമില്ലെങ്കില്‍ വൈഗക്ക് എന്റെ കൂടെ നില്ക്കാം.''<br />മക്കളില്ലാത്ത ദീപ്തിമിസ്സിന്റെ ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ അവളുടെ മനസ്സില്‍ ആഴത്തില്‍ തുളഞ്ഞുകയറി.<br />വൈഗ അനാഥയാകുകയാണോ? കുറച്ച് നാള് അമ്മയോടൊപ്പം പിന്നെയച്ഛന്റെയൊപ്പം. ഓരോട്ട പ്രദക്ഷിണം പോലെ തോറ്റടിയുന്ന ജീവിതം. ഉള്ളിലൊരു കൊടുങ്കാറ്റിന്റെ മുരള്‍ച്ചയുണ്ടായിരുന്നിട്ടും അവള് അവിടെയിരുന്നു.<br />യാത്ര പറഞ്ഞുപിരിയുമ്പോള് ഇരുവരും ഗെയിറ്റ് വരെ അനുഗമിച്ചു.<br />വീട്ടിലെത്തി മുറിയിലേക്ക് നടക്കുമ്പോള്‍ വിസിറ്റിംഗ് റൂമില്‍ പാതി തീര്‍ന്ന മദ്യക്കുപ്പി കണ്ടു. എരിഞ്ഞുതീര്‍ന്ന കുറെ സിഗരറ്റ് കഷ്ണങ്ങളും.<br />അച്ഛന് മദ്യപിക്കുമായിരുന്നോ? സിഗരറ്റ് വലിക്കുമായിരുന്നോ?<br />ഇത് വരെ കണ്ടിട്ടില്ല.<br />മുകളിലെത്തി വാതില്‍ തുറന്നപ്പോള്‍ അന്ധാളിച്ച് പോയി. കിടക്കയില്‍ കരഞ്ഞുവീര്‍ത്ത മുഖവുമായി അമ്മ.<br />ഒന്നുമറിയാത്ത പോലെ വസ്ത്രം മാറി അവള് പുറത്തേക്ക് നടന്നു.<br />മുറ്റം നിറയെ ഇലകള്‍ ചിതറി കിടക്കുന്നുണ്ടായിരുന്നു. ഓര്‍ക്കിഡുകളും ആന്തൂറിയവുമെല്ലാം നനക്കാത്തത് കൊണ്ട് തളര്‍ന്ന് നില്‍ക്കുന്നത് കണ്ടു. എന്ത് വേഗമാണ് ആത്മബന്ധങ്ങള്‍ ശിഥിലമാകുന്നത്. ഇത്രയേറെ സ്നേഹിച്ചിട്ടും അമ്മക്കെങ്ങനെ അച്ഛനെ വെറുക്കാന്‍ പറ്റുന്നു. സൗന്ദര്യമില്ലായ്മയുടെ അഭംഗി ഇപ്പോഴാണോ അമ്മയുടെ കണ്ണില്‍പ്പെട്ടത്. ഡോക്ടര്‍ അമ്മക്ക് ചേര്‍ന്ന വരന് തന്നെ. പക്ഷേ അച്ഛന് ഈ നഷ്ടം എങ്ങനെ സഹിക്കും...<br />ഇത്ര സുന്ദരിയായ സ്ത്രീയെ അച്ഛനിനി കിട്ടുമോ?<br />ചോദ്യങ്ങളും വിശകലനങ്ങളും അവളെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു.<br />ചൂലെടുത്ത് മുറ്റത്തെ പ്രധാനഭാഗങ്ങളെല്ലാം അടിച്ചുവാരി. വെള്ളം മുക്കി തറ തുടച്ചു. അടുക്കളയില്‍ അലങ്കോലമായി കിടന്നിരുന്ന പാത്രങ്ങളെല്ലാം കഴുകിവെച്ചു.<br />സ്റ്റൗ കത്തിച്ച് വെള്ളം തിളപ്പിച്ച് അരി കഴുകി അടുപ്പത്തിട്ടു. ഫ്രിഡ്ജിലുണ്ടായിരുന്ന പച്ചക്കറികള്‍ അരിഞ്ഞു. താറാവ് മുട്ടയെടുത്ത് പൊരിക്കാനായി അവള് കലക്കിവെച്ചു.<br />സമയം ഇഴഞ്ഞുനീങ്ങുകയാണ്. അമ്മയുടെയും അച്ഛന്റെയും ചലനങ്ങളൊന്നും കണ്ടില്ല. തോല്‍വിയും വിജയവും മാറി മറിയുന്ന ബിസിനസ് രംഗത്തെ അതികായനായിട്ടും അമ്മക്ക് മുന്നില്‍ അച്ഛന് ചുരുങ്ങിയില്ലാതാകുന്നത് പോലെ...<br />ഇന്ന് വൈഗ വീട്ടുകാരിയുടെ റോള്‍ ഏറ്റെടുക്കുകയാണ്. ഇടക്കെല്ലാം വിനോദത്തിനായി മാത്രം ചെയ്യുമായിരുന്ന പാചകത്തിലേക്കൊരു തിരിച്ചുപോക്ക്..<br />ചോറ് വാര്‍ത്ത ശേഷം കറി വെച്ചു. മുട്ട ഇളക്കിപൊരിച്ചെടുത്ത് കരുമുളക് പൊടി വിതറി.തീന് മേശയില്‍ ഓരോന്നായി നിരത്തിവെച്ചപ്പോഴേക്കും സമയം എട്ടുമണി കഴിഞ്ഞിരുന്നു.<br />മേല്‍ കഴുകി വൈഗ അച്ഛന്റെയടുത്ത് ചെന്നു. മദ്യത്തിന്റെയാലസ്യത്തില്‍ കണ്ണുകള്‍ ചുവന്ന് തുടുത്തിരുന്നു.<br />``അച്ഛാ..നമുക്കെന്തെങ്കിലും കഴിക്കാം''<br />അവളുടെ ചോദ്യം കേട്ട് അച്ഛന് മുഖമുയര്‍ത്തി നോക്കി. മിഴികള്‍ കലങ്ങി മറിഞ്ഞൊഴുകുന്നുണ്ടായിരുന്നു. മുഖം കഴുകിയ ശേഷം അച്ഛന് അവളുടെ കൂടെ നടന്നു.<br />പിന്നെ അവള് അമ്മയെ പോയി വിളിച്ചു. വേണ്ട എന്ന് ശാഠ്യം പിടിച്ചെങ്കിലും ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവളുടെ കൂടെ ചെന്നു.<br />തീന്മേശയില് ഇരുവരും അഭിമുഖമായി ഇരുന്നു.<br />രണ്ടു പേര്‍ക്കും അവള് ചോറുവിളമ്പി കൊടുത്തു.<br />മുഖത്തേക്ക് നോക്കാതെ വിളമ്പിയിട്ടത് മുഴുവന്‍ ഇരുവരും വാരി തിന്നു.<br />``വൈഗക്കൊരു ആഗ്രഹമുണ്ട്. പറഞ്ഞോട്ടെ ഞാന്‍.''<br />അമ്മയും അച്ഛനും ഒരുപോലെ തലയാട്ടി.<br />``ഞാനിന്ന് മുതല്‍ ശീലങ്ങള്‍ മാറ്റുകയാണ്. ഇനി ഞാന്‍ അമ്മയില്ലാതെ കിടന്നുറങ്ങും. നിങ്ങളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായത് മതി എനിക്ക്''<br />അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇരുവരുടെ ചുണ്ടിലും പുഞ്ചിരി പരന്നു.<br />അമ്മയും അച്ഛനും കൈകഴുകി വന്നപ്പോള്‍ അവര്‍ക്ക് നടുവില്‍ പോയി നിന്ന് രണ്ടുപേരുടെയും തോളത്തായി അവള് കൈകള്‍ ചുറ്റി. അമ്മയുടെയും അച്ഛന്റെയും കവിളില്‍ ചുംബിച്ചു. പതിയെ അവരെ ബെഡ്ഡ്റൂമിലാക്കിയ ശേഷം തിരിഞ്ഞുനടന്നു. ഒരു കടലിന്റെ അക്കരെയും ഇക്കരെയുമെന്നവണ്ണം കട്ടിലിന്റെ ഇരുഭാഗത്തായി അവരിരിക്കുന്നത് കണ്ടു. പുറത്തെത്തി വാതില്‍ വലിച്ചടച്ച് താക്കോലിട്ട് പൂട്ടി. ഫോണ്‍ ബന്ധം വിഛേദിച്ച ശേഷം അവള് മുറിയിലേക്ക് നടന്നു.<br />ജാലകത്തിനരുകില്‍ പോയി നില്ക്കുമ്പോള് തെളിഞ്ഞ ആകാശത്ത് നിന്നും നിലാവ് പൊഴിയുന്നുണ്ടായിരുന്നു. ഈ നിലാവുള്ള രാത്രിയില്‍ ``വൈഗാസ് ഹെവന്‍'' എന്തു ഭംഗിയുണ്ടാവുമെന്ന് അവളോര്‍ത്തു. അവിടെ പോയി ഈ രാത്രി മുഴുവന്‍ ഇരിക്കാന്‍ അവള് കൊതിച്ചു.<br />വൈഗ ക്രൂരയാണ്. പൊഴിയാനൊരുങ്ങുന്ന ഇലകളെ ഒരുമിച്ച് ചേര്‍ത്ത് അടര്‍ത്തിയിട്ട് പുഞ്ചിരിക്കുന്ന ക്രൂര. ഓര്‍ത്തപ്പോള്‍ പൊട്ടിചിരിക്കാനാണ് അവള്‍ക്ക് തോന്നിയത്.<br />മേഘങ്ങള്‍ ആകാശത്ത് പരന്നുതുടങ്ങിയത് അവ്യക്തമായി കണ്ടു. നിലാവ് ഇരുട്ടിന് വഴിമാറുകയാണ്. ചുറ്റിനും കാറ്റ് വ്യാപിക്കുന്നതറിഞ്ഞു.<br />കണ്ണാടിക്ക് മുന്നില്‍ നിന്ന് അവള് അണിഞ്ഞൊരുങ്ങി. നെറ്റിയില്‍ ചുവന്ന പൊട്ടുതൊട്ടു. ആരും തൊട്ടശുദ്ധമാക്കാത്ത ശരീരവടിവുകളില്‍ മിഴികളൂന്നി. ഇണചേരുന്നത് പലയാവര്‍ത്തി കണ്ടിട്ടും പിടിച്ച് നിന്ന മനോധൈര്യത്തെ സ്വയം പുകഴ്ത്തി.<br />മഴ പെയ്തുതുടങ്ങി. വൈദ്യുതി നിലച്ചു.<br />മെഴുകുതിരി കത്തിച്ച് അവള് അടുക്കളയിലേക്ക് നടന്നു.<br />ആകാശത്ത് മേഘങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് അവള് ഉറക്കെ ചിരിച്ചു. ഒരുപാട് വെറുത്തിട്ടും അവളെ സ്വീകരിക്കാനെന്ന പോലെ ഓടിയെത്തിയ മഴയോട് ആദ്യമായി വൈഗക്ക്് ഇഷ്ടം തോന്നി... </div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com4tag:blogger.com,1999:blog-7123106503950101037.post-31571136344445432432009-09-25T05:34:00.000-07:002009-09-25T05:46:55.108-07:00മൗനമെഴുതിയ മിഴികള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9VPiQmn1cQAshN6hzdDnhQDB4vT9e4Gvjd9NNrdWCfviUlEL-n9zcG7idAHNdOLjDzP7xXO-MLaPCT2m8M9BJojWvpZZ7XOduFDmeqoBU7AYRkLgIXT3jglwPPO4Sp8ullR0oPS8Vjbc/s1600-h/Black_Lady_by_Shadow_of_sunshine.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 266px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9VPiQmn1cQAshN6hzdDnhQDB4vT9e4Gvjd9NNrdWCfviUlEL-n9zcG7idAHNdOLjDzP7xXO-MLaPCT2m8M9BJojWvpZZ7XOduFDmeqoBU7AYRkLgIXT3jglwPPO4Sp8ullR0oPS8Vjbc/s320/Black_Lady_by_Shadow_of_sunshine.jpg" border="0" alt=""id="BLOGGER_PHOTO_ID_5385385016978481122" /></a><br />കോടമഞ്ഞ് മൂടി കിടക്കുന്ന പര്‍വതനിരകള്‍ക്ക് താഴെയുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലെ പാര്‍ക്കിലിരിക്കുമ്പോള്‍ മനസ്സുനിറയെ ശൂന്യതയായിരുന്നു. ഈ മലനിരകള്‍ക്ക് താഴെ ഓര്‍മ്മകളെ തുരത്താന്‍ ഒളിത്താമസം തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. പക്ഷേ അതില്‍ വിജയിച്ചോയെന്ന് ചോദിക്കുമ്പോഴാണ് മൗനം ശരീരത്തിലേക്കും ആത്മാവിലേക്കും കയറിപോവുക.<br />പുകപടലങ്ങള്‍ പോലെ പറന്നിറങ്ങുന്ന കോടമഞ്ഞിനിടയില്‍ ഷാള്‍ പുതച്ച് ബിയര്‍ കഴിച്ചിരിക്കുമ്പോള്‍ ഇടക്കിടെ വരുന്ന കോളുകള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെയും ഓര്‍ക്കുന്നുണ്ടല്ലോയെന്ന് ചിന്തിക്കുമ്പോള്‍ ഒരാശ്വാസം ബാക്കിയാവുന്നു.<br />ഒരു ഐസ് ബിയറിന് കൂടി പറഞ്ഞിരിക്കുമ്പോള്‍ അല്‍പ്പമകലെയുള്ള ബെഞ്ചില്‍ രണ്ടുപേര്‍ വന്നിരിക്കുന്നത് കണ്ടു.<br />മധുവിധു ആഘോഷിക്കാന്‍ തണുക്കുന്ന മലനിരകള്‍ തേടി വന്നവരാണെന്ന് തോന്നുന്നു. നടന്നുവരുമ്പോള്‍ അയാളുടെ കൈകള്‍ അവളെ ചുറ്റിപിടിച്ചിരുന്നു. നിതംബത്തിന് താഴെ മുടിയുള്ള ആ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കടുംചുവപ്പ് സിന്ദൂരം ഉണങ്ങികിടന്നിരുന്നു. ഭാവിജീവിതത്തിന്റെ അസുലഭതകളെ പറ്റി പരസ്പരം പറഞ്ഞുറപ്പിക്കാനുള്ള യാത്രകളാണല്ലോ മധുവിധുനാളിലേത്..<br />ബിയര്‍ കൊണ്ടുവെച്ച് തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ നോട്ടം കണ്ടാവാം ബെയറര്‍ പറഞ്ഞു.<br />``ഇവിടെ ഹണിമൂണ്‍ ക്വാട്ടേഴ്സുണ്ട് സാര്‍''<br />എന്റെ നോട്ടം അത്ര തീഷ്ണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാളെ നോക്കി അറിയാതെ ചിരിച്ചുപോയി. <br />മഞ്ഞിനെയും വഹിച്ചുകൊണ്ടുപോവുന്ന കാറ്റ് ശരീരത്തെ കുത്തിനോവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിഗരറ്റിന് തീ കൊളുത്തി. അകലെ ആവി പറക്കുന്ന ചായ അവളുടെ ചുണ്ടുകളിലേക്ക് പകര്‍ന്നുകൊടുക്കുകയാണ് അയാള്‍. ഒരു വലിയ ജീവിതയാത്രയുടെ തുടക്കത്തില്‍ നില്ക്കുന്ന ആ മനസുകളെ കണ്ടപ്പോള്‍ അവളുടെ മുഖം മനസില്‍ വന്നു.<br /><br />ശ്രീദേവി ഇപ്പോള്‍ എവിടെയുണ്ടാകും?<br />എവിടെയാണെങ്കിലും സന്തോഷത്തോടെയിരിക്കട്ടെ...<br />ടൗണ്‍മാളിലെ പുസ്തകശാലയില്‍ നിന്നാണ് അവളെ ആദ്യമായി കണ്ടത്.<br />ഇംഗ്ലീഷ് കവിതകളുടെ വിവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ നിലത്തോട് ചേര്‍ന്ന് കിടന്നിരുന്ന അവളുടെ ചുരിദാറിന്റെ ഷാളില്‍ അറിയാതെ ചവിട്ടിപ്പോയി.<br />തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നതിനിടെ പുറകില്‍ നിന്നും ആരോ പിടിച്ചുവലിച്ചത് പോലെ തോന്നിയിട്ടുണ്ടാവും. ദേഷ്യത്തോടെ മുഖം തിരിച്ചുവെങ്കിലും എന്നെ കണ്ടപ്പോള്‍ അവള് ചിരിച്ചതേയുള്ളു.<br />`സോറി'..അല്‍പ്പം ജാള്യതയോടെ പറഞ്ഞു.<br />`ഇറ്റ്സ് ഒക്കെ' എന്ന് പറഞ്ഞ് അവളെന്റെ മുഖത്ത് നോക്കി പൊട്ടിചിരിച്ചു.<br />ചന്ദ്രഹാസന്‍ സാറല്ലെ?<br />അവളുടെ അപ്രതീക്ഷിതമായ ചോദ്യം അത്ഭുതപ്പെടുത്തി.<br />`അതെ' എന്നെയെങ്ങനെയറിയാം?<br />``ഞാന്‍...ശ്രീരേഖയുടെ ചേച്ചിയാണ്. ശ്രീദേവി. സാറിന്റെ നാടകങ്ങള്‍ വായിച്ചിട്ടുണ്ട്.ചിലതെല്ലാം കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്''<br />്നാടകവുമായി ചുറ്റിത്തിരിയുന്നത് കൊണ്ട് ആ വഴിക്കുമുണ്ട് കുറെ സ്നേഹബന്ധങ്ങള്‍. `ശലഭങ്ങള്‍ അലയുന്നു' എന്ന നാടകത്തിലെ വേശ്യാവൃത്തി ഉപജീവനമാര്‍ഗമാക്കി മാറ്റിയ നായികാകഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ച് നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ പെണ്‍കുട്ടിയായിരുന്നു ശ്രീരേഖ.<br />എഴുതുമ്പോഴെല്ലാം മനസില്‍ ഓരോ കഥാപാത്രങ്ങളുടെയും മുഖം തെളിയാറുണ്ട്. പക്ഷേ അരങ്ങില്‍ കാണാറുള്ളത് സ്വപ്നങ്ങള്‍ക്കപ്പുറത്തുള്ള വിരസന് രൂപങ്ങള്‍ മാത്രം.<br />ടൗണ്‍ഹാളില്‍ ശലഭങ്ങള്‍ അലയുന്നു എന്ന നാടകം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സൂസന് എന്ന കേന്ദ്രകഥാപാത്രത്തിന് ഞാനിട്ട അതേ മുഖഛായയായിരുന്നു. നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മോഹിച്ച് മരണത്തിന്റെ പടികള്‍ കയറിപോവുന്ന സൂസന്റെ ദയനീയചിത്രത്തിലൂടെ തിരശ്ശീല താഴുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. <br />പിന്നീടൊരിക്കല്‍ സംവിധായകന് മോഹനചന്ദ്രനാണ് പറഞ്ഞത്.<br />``നിന്റെ നാടകം പോലെയാവുന്നല്ലോ അവളുടെ ജീവിതവും...''<br />കൂടുതലൊന്നും ചോദിക്കാതെ തിരിഞ്ഞുനടക്കുമ്പോള്‍ ദുഖം തോന്നി.<br />ഇതാ അപ്രതീക്ഷിതമായി അവളുടെ ചേച്ചി മുന്നില്‍..<br />എന്തെങ്കിലും ചോദിക്കണ്ടേയെന്ന് കരുതി തിരക്കി.<br />`എന്തു ചെയ്യുന്നു?'<br />`കേന്ദ്രീയവിദ്യാലയത്തില്‍ ടീച്ചറാണ്'<br />`ഏതാ സബ്ജക്റ്റ്?'<br />`കെമിസ്ട്രി'<br />`ശ്രീരേഖയിപ്പോള്‍ എവിടെയാണ്?'<br />എന്റെ ചോദ്യം അനാവശ്യമായിപ്പോയെന്ന് ആ മുഖം കണ്ടപ്പോള്‍ മനസ്സിലായി<br />``ഹൈദ്രാബാദിലാണ്. കലാകേരളയുടെ ടൂര്‍ പ്രോഗ്രാം. സാറെവിടെയാ താമസം?''<br />``ബീച്ച് അവന്യുവില്‍ ഫ്ളാറ്റ് നമ്പര്‍ 14''<br />`കുടുംബം'<br />`ഒറ്റക്കാണ്'<br />പുസ്തകശാലയില്‍ നിന്ന് പിരിയുമ്പോള്‍ വീണ്ടും കാണാമെന്ന് അവള് പറഞ്ഞു.<br />മൂന്ന് ദിവസത്തിന് ശേഷം മദ്യപിച്ച് കൊണ്ടിരുന്ന ഒരു രാത്രിയില്‍ ശ്രീദേവി വിളിച്ചു.<br />``എന്റെ മുന്നിലിപ്പോള്‍ സാറിന്റെ `രാത്രിയാത്രികര്‍'എന്ന നാടകമുണ്ട്. വായിച്ചപ്പോള്‍ ഒരു സംശയം. ഇതിലെ യാമിനി ജീവിച്ചിരുന്ന ആരെങ്കിലുമാണോ?''<br />ലഹരി മാറ്റിയെഴുതിയ എന്റെ മുന്നില്‍ ഒരു നീണ്ട ബെല്‍ മുഴങ്ങി.<br />തീരശീല ഉയര്‍ന്നു.<br />ബാക്ക് ഗ്രൗണ്ടില്‍ ഒരു രാത്രി ബസ്റ്റാന്റ്. രണ്ടു മൂന്ന് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. <br />അരങ്ങില്‍ നേരിയ വെളിച്ചം പടരുന്നു.<br />സുന്ദരിയായ ഒരു സ്ത്രീ നടന്നുവരുന്നു.<br />ബസ് കാത്ത് നില്ക്കുന്ന യുവാവിനെ ചുറ്റിപറ്റി നീങ്ങുന്ന സ്ത്രീ അയാളോട് എന്തോ സംസാരിക്കുന്നു..<br />അരങ്ങിലെ വെളിച്ചം പെട്ടന്ന് പോകുന്നു. വീണ്ടും തെളിയുമ്പോള്‍ രംഗത്ത് ശൂന്യത മാത്രം.<br />``സാര്‍..ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ?'' വീണ്ടും ശ്രീദേവിയുടെ ശബ്ദം.<br />``ഉണ്ട്. രാത്രിയാത്രികരിലെ യാമിനി എന്ന കഥാപാത്രം എന്റെ അമ്മ തന്നെയാണ് ശ്രീദേവി..''<br />്നീണ്ട നിശബ്ദതക്ക് ശേഷം ടെലഫോണ്‍ അവള് കട്ട് ചെയ്തതറിഞ്ഞു.<br />ലഹരിയുടെ ആധിക്യം സിരകളെ തളര്‍ത്തിയപ്പോള്‍ ഞാന്‍ വേച്ചുവീണുപോയി.<br /><br />നിര്‍ത്താതെയടിച്ച കോളിംഗ്ബെല്‍ കേട്ടാണുണര്‍ന്നത്. അലങ്കോരമായി കിടക്കുന്ന മുറിയെ നോക്കി ഗുഡ്മോണിംഗ് പറഞ്ഞു. <br />വാതില്‍ക്കലേക്ക് നടന്നു.<br />കതക് തുറന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി.<br />ശ്രീദേവി.<br />``ഞാന്‍ അകത്തേക്ക് വന്നോട്ടെ''<br />അവ്യക്തമായ എന്റെ മൂളല്‍ അവള് കേട്ടോയെന്നറിയില്ല. പെട്ടന്ന് അകത്തേക്ക് കയറിവന്നു.<br />``ഇന്നലെ രാത്രി തന്നെ കാണാന്‍ തോന്നി. പക്ഷേ ഞാനൊരു പെണ്ണായി പോയില്ലേ?''<br />``ശ്രീദേവി. ഇന്നലെ ഞാനെന്തെങ്കിലും അവിവേകം പറഞ്ഞോ?''<br />``ഇല്ല. കഴിഞ്ഞ കുറെ നാളുകളായി സാറിന്റെ ബുക്കുകളില്‍ പലതിലൂടെയും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് രാത്രിയാത്രികരായിരുന്നു. അതിന്റെ ആവിര്‍ഭാവത്തെ കുറിച്ചറിയാന്‍ താല്പര്യം തോന്നി. അതാണ് വിളിച്ചത്. അതറിഞ്ഞപ്പോള്‍ കാണാനും...''<br />സംസാരിക്കുന്നതിനിടെ അലങ്കോലമായി കിടക്കുന്ന മുറി വൃത്തിയാക്കി അവള് അടുക്കളയിലേക്ക് പോകുന്നത് കണ്ടു.<br />കുളി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ചായയുമായി ശ്രീദേവി മുന്നില്‍..<br />അര മണിക്കുറോളം പിന്നെയും എന്തൊക്കെയോ പറഞ്ഞ് അവള് അവിടെ തന്നെയുണ്ടായിരുന്നു.<br />ഇടക്കെപ്പോഴോ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തവള്‍ യാത്ര പറഞ്ഞു.<br />എല്ലാമൊരു സ്വപ്നം പോലെയാണ് അപ്പോഴും തോന്നിയത്.<br />ഒരു സ്ത്രീയുടെ സാമീപ്യത്തെ കുറിച്ചോ അതിന്റെ മനോഹാരിതയെ കുറിച്ചോ ചിന്തിച്ചിട്ടില്ലാത്ത എന്നിലേക്ക് വളരെയാഴത്തില്‍ ശ്രീദേവിയുടെ സാമീപ്യം കയറിപ്പോയതറിഞ്ഞു.<br />പിന്നീടെത്രയെത്ര കൂടികാഴ്ചകള്‍, സംസാരങ്ങള്‍. <br />ഒരു ദിവസം അനുസ്മരണ ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. ബാറിന്റെ അരണ്ട വെളിച്ചത്തിലേക്ക് കടന്നുചെന്ന് മദ്യത്തിന് ഓര്‍ഡര്‍ നല്കിയിരിക്കുമ്പോള് മനസിലോര്‍ത്തു. മദ്യത്തിന്റെയും സിഗരറ്റിന്റെയും മനംമടുപ്പിക്കുന്ന ഗന്ധം ശ്രീദേവിയെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടാവും. .മദ്യശാലയിലേക്കുള്ള വരവ് അവസാനിപ്പിക്കണമെന്ന് തീര്‍ച്ചപ്പെടുത്തി.<br />ലഹരിയില്‍ കുഴഞ്ഞ് ഫ്ളാറ്റിലെത്തുമ്പോള്‍ വാതില്ക്കല് ശ്രീദേവിയുണ്ടായിരുന്നു. കൈയില്‍ ഒരു വലിയ ബാഗും.<br />``കുറെ നേരായോ വന്നിട്ട്. വിളിച്ചൂടായിരുന്നോ...'' ചാവി അവള്‍ക്ക് നീട്ടികൊണ്ട് ചോദിച്ചു.<br />``ഞാന്‍ കാരണം ഒന്നും മാറ്റി വെക്കണ്ടല്ലോയെന്ന് കരുതി''<br />``ഞാനിങ്ങോട്ട് പോന്നു. ശ്മശാനം പോലുള്ള ആ വിട്ടില്‍ ഇനി വയ്യ..''<br />ഉം..നന്നായി. ശബ്ദം കുഴയാതിരിക്കാന്‍ ശ്രദ്ധിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.<br />``നാളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഒരു താലി കെട്ടിത്തരണം. ഒരുമിച്ച് താമസിക്കുമ്പോള്‍ ആളുകള്‍ തിരയുന്ന അടയാളം നമുക്കും ബാധകമാണല്ലോ''<br />ഉം..ഞാന്‍ മൂളി.<br />ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു. എങ്ങിനെയൊക്കെ സംഭവിക്കുന്നു. ഒന്നും മനസിലാകാതെ നില്ക്കുമ്പോള് മദ്യം കബളിപ്പിക്കുകയാണെന്ന് തോന്നി.<br />``സമയം ഒരുപാടായി. ഉറങ്ങണ്ടെ?''<br />അവളുടെ ചോദ്യം കേട്ട് അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ നടന്നു.<br />മനോഹരമായി വിരിച്ചിട്ടിരുന്ന കിടക്കയിലേക്ക് ചെന്ന് വീണു. അല്പം കഴിഞ്ഞ് ലൈറ്റ് ഓഫ് ചെയ്ത് ശ്രീദേവിയും വന്ന് അരികത്ത് കിടന്നു.<br />അവളുടെ മാദകഗന്ധം ഓരോ നിമിഷവും ഭ്രാന്തനാക്കികൊണ്ടിരുന്നു...<br />`` ചന്ദ്രേട്ടന് എല്ലാമൊരത്ഭുതം പോലെ തോന്നുണ്ടാവും ല്ലേ...ഞാനങ്ങനെയാണ് ചിന്തകള്‍ക്കധീതമായി..സ്വപ്നങ്ങള്‍ക്കധീതമായി...<br />ഒരു രാത്രിയെ നമുക്ക് മുന്നിലുള്ളു..എന്തും തീരുമാനിക്കാം. കൂടിചേരാം അല്ലെങ്കില്‍ പിരിയാം.<br />അവളുടെ വാക്കുകള്‍ കേട്ട് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു.<br />``ഞാന്‍ എപ്പോഴൊക്കെയോ നിന്നെ സ്നേഹിച്ചിരുന്നു ശ്രീദേവീ..''<br />``പറയാതെ തിരിച്ചറിയുമ്പോഴാണ് സ്നേഹം തീഷ്ണമാവുന്നത് ചന്ദ്രേട്ടാ..ഒരു രാത്രി വന്ന് താലിചരടിന്റെ ബന്ധനം ആവശ്യപ്പെട്ട സ്ത്രീയുടെ മനസ് പുഛത്തോടെയാവും കണ്ടിട്ടുണ്ടാവുക. പക്ഷേ എനിക്കെന്നോ അറിയാമായിരുന്നു എന്നെ ഉപേക്ഷിക്കാനാവില്ലെന്ന്...''<br />പിന്നീട് കുറെ നേരം നിശബ്ദത ഞങ്ങള്‍ക്കിടയില്‍ കിടന്ന് പുളഞ്ഞു.<br />എന്നിലെ മൃഗതൃഷ്ണയെ അടക്കികിടത്തി മദ്യരഹിത രാത്രികളെ സ്വപ്നം കണ്ട് എപ്പോഴോ ഉറങ്ങി. രാത്രി ഏറെ വൈകിയപ്പോള്‍ തൊണ്ട വരളുന്നത് പോലെ തോന്നി. മദ്യം അടക്കിവാണ ശരീരത്തില്‍ നിന്നും അത് വിട്ടൊഴിഞ്ഞുപോവുമ്പോഴുള്ള ഒടുക്കത്തെ ദാഹം.<br />ബെഡ് ലാംബ് ഓണ്‍ ചെയ്ത് എഴുന്നേല്ക്കുമ്പോള് കിടക്കയില്‍ ശ്രീദേവിയെ കണ്ടില്ല. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് വായിലേക്ക് കമിഴ്ത്തി വിസിറ്റിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ ശ്രീദേവി ആരോടോ സംസാരിക്കുന്നത് കേട്ടു.<br />``റിയാസ്...മൂന്ന് മാസം നിനക്കായി ഞാന്‍ കാത്തിരിക്കും. സുരക്ഷിതമായ പ്ലാറ്റ്ഫോമില്‍. ഒന്ന് നിനക്കുറപ്പ് തരാം. എന്നെ സംരക്ഷിക്കാന്‍ എനിക്കറിയാം. മൂന്ന് മാസം പൂര്‍ത്തിയായിട്ടും നീ വന്നില്ലെങ്കില്‍ ഞാന്‍ പ്രശസ്തനായ ഒരു വ്യക്തിയുടെ ഭാര്യയായിട്ടുണ്ടാവും.''<br />അവളുടെ വാക്കുകള്‍ കൂരമ്പുകളായി മനസ്സില്‍ തറക്കുന്നതറിഞ്ഞു. മിഴികള്‍ പൂട്ടി ഉറക്കം വരാതെ കിടക്കുമ്പോള്‍ തൊട്ടടുത്ത് നിന്നും നീണ്ട നിശ്വാസവും അടക്കിയ തേങ്ങലുകളും കേട്ടു.<br /><br />എനിക്ക് മുന്നില്‍ വീണ്ടും അരങ്ങുണര്‍ന്നു. <br />ഓല മേഞ്ഞ വീടിന് മുന്നിലെ മരച്ചുവട്ടില്‍ ഒരു യുവാവിരിക്കുന്നു. കൈലിമുണ്ടും ബനിയനുമാണ് വേഷം. അയാളുടെ മുഖം അസ്വസ്ഥമാണ്. ഇടക്ക് ഭ്രാന്ത് വന്നവനെ പോലെ മുടി പിടിച്ച് വലിക്കുന്നു. ചുവപ്പും പച്ചയും പ്രകാശങ്ങള്‍ അരങ്ങിലേക്ക് മിന്നിമായുന്നു. അയാളുടെ ചുറ്റിനും മുഖംമൂടി ധരിച്ച കോലങ്ങള്‍, ചുവന്ന പട്ടുടുത്ത രൗദ്രഭാവങ്ങള്‍ ഉറഞ്ഞുതുള്ളുന്നു.<br />വീടിന്റെ ഇറപ്പില്‍ നിന്നും തിളങ്ങുന്ന കത്തി വലിച്ചൂരി വാതില്‍ ചവിട്ടിതുറന്ന് അയാള്‍ അകത്തേക്ക് കയറി പോയി. മുഖം മൂടികള്‍ മറയുന്നു. രൗദ്രഭാവങ്ങള്‍ ഓടിയകലുന്നു.<br />രംഗത്ത് കനത്ത ഇരുട്ട് നിറയുന്നു. ഒരു സ്ത്രീയുടെ ആര്‍ത്തനാദം..<br />സുധാകരന് അവന്റെ അമ്മയെ കൊന്നു.<br />ആരോ വിളിച്ചുപറയുന്നു.<br />തിരശീല പതിയെ താഴുകയാണ്...<br />രാത്രിയാത്രികരിലെ അവസാനരംഗം മനസില്‍ മിന്നിമായുന്നതറിഞ്ഞു.<br />സ്ത്രീ വിഷമാണ്. അനുഭവങ്ങള്‍ സമ്മാനിച്ച തത്വം ഊട്ടിയുറപ്പിക്കുമ്പോഴും ശ്രീദേവിയോട് അല്പം പോലും വെറുപ്പ് തോന്നിയില്ല.<br />ജീവിതത്തില്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീസാമീപ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മനസും മാറിപ്പോയോ?<br />നഗരത്തില്‍ നിരവധി ഹോസ്റ്റലുകളുണ്ടായിട്ടും ഒരു പുരുഷന്റെ കൂടെ മൂന്ന് മാസം തള്ളിനീക്കാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ മനശക്തി ലോകത്തേത് പുരുഷനുണ്ടാകും?<br />ശ്രീദേവിയും തന്റെ ജീവിതം ഒരു പരീക്ഷണത്തിന് നല്‍കുകയാണ്. ഇഷ്ടങ്ങള്‍ മാറിമറിഞ്ഞേക്കാവുന്ന മനസുള്ള അവള് സ്നേഹിക്കുന്ന പുരുഷന് ഡെഡ്ലൈന് നല്കിയിട്ടുണ്ടെങ്കില് അതില്‍ നിഗൂഢമായ ചില തീരുമാനങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്.<br /><br />നേരം പുലര്‍ന്നപ്പോള്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവള്. അടുക്കളയിലേക്ക് ചെന്നപ്പോള്‍ ചായയെടുത്ത് തന്നു.<br />``വേഗം കുളിച്ചൊരുങ്ങ് ചന്ദ്രേട്ടാ..ക്ഷേത്രത്തില്‍ പോവണ്ടേ നമുക്ക്..''<br />``ശ്രീ..മനസുകള്‍ തമ്മിലൊരു ബന്ധനം പോരേ നമുക്കിടയിലും. വിപ്ലവം പ്രസംഗിച്ചും എഴുതിയും നടക്കുന്നത് കൊണ്ട് ദൈവത്തിലൊന്നും വിശ്വാസമില്ല എനിക്ക്...''<br />ഒരു വലിയ ചതിക്ക് എന്തിന് ദൈവത്തെ സാക്ഷിയാക്കുന്നു എന്നതായിരുന്നു അപ്പോള്‍ എന്റെ മനസിലെ ചിന്ത...<br />``എല്ലാം ചന്ദ്രേട്ടന്റെയിഷ്ടം.''<br />ചതിയുടെ വിരല്പാടുകള് പതിഞ്ഞുകിടക്കുമ്പോഴും അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. <br />വിസിറ്റിംഗ് റൂമില്‍ കാഴ്ചക്കാരും വാദ്യഘോഷങ്ങളുമില്ലാതെ ശ്രീദേവിയുടെ കഴുത്തില്‍ അവള് പറഞ്ഞ മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തി.<br />ബീച്ച് ഹോട്ടലിലെ ഒഴിഞ്ഞ കോണിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അല്‍പ്പമകലെ ആര്‍ത്തിരമ്പുന്ന കടല്‍ ഒരു ബിന്ദുവായി ചുരുങ്ങി ശ്രീദേവിയുടെ മനസില്‍ കയറിക്കൂടിയത് പോലെ തോന്നി.<br />ആഹ്ലാദത്തിന്റെ അത്യുന്നതിയില്‍ വിരാജിക്കുകയാണ് അവളുടെ മുഖമെന്ന് ഇടക്കിടെയുള്ള പുഞ്ചിരിയില്‍ നിന്നും വ്യക്തമായി.<br />രാത്രിയില്‍ നൈറ്റ് ഗൗണിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന യൗവനം മനസിനെ ഭ്രാന്തമാക്കുമ്പോഴും പിടിച്ചടക്കി കിടന്നു.<br />മൂന്ന് മാസം അവളെ കാത്തുവെക്കേണ്ടത് ഇപ്പോള്‍ അവളുടെയല്ല എന്റെയാവശ്യമാണെന്ന് തോന്നി.<br />വഞ്ചനയുടെ പര്യായമായ അവള് അയാളെയും ചതിക്കില്ലെന്നാരു കണ്ടു.<br />ദിവസങ്ങള്‍ക്ക് ശരവേഗതയായിരുന്നു.<br />രാത്രിയുടെ അവസാനയാമങ്ങളിലൊന്നില്‍ കൂട്ടുകാരനോട് സംസാരിക്കുന്നതിനിടെ ശ്രീദേവിയുടെ പൊട്ടിച്ചിരി കേട്ടു.<br />``റിയാസ്..എനിക്ക് വിശ്വസിക്കാനാവുന്നില്ല. വെള്ളിയാഴ്ച വീ വരുന്നെന്നോ...അപ്പോള്‍ പറഞ്ഞത് പോലെ ഹോട്ടല്‍ പസഫികില്‍ കാണാം''<br />വ്യക്തമായി ആ സംഭാഷണം കാതില്‍ വന്നലച്ചപ്പോള്‍ മനസില്‍ എന്തെന്നില്ലാത്തൊരു ശൂന്യത വന്ന് നിറഞ്ഞു. ഈ മനോഹരമായ സാന്നിധ്യം തനിക്കന്യമാവുകയാണ്. കുറെ ചിന്തിച്ചപ്പോള്‍ എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. എല്ലാം നേരത്തെ അവസാനിക്കുകയാണെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്...<br /><br />വെള്ളിയാഴ്ച...<br />അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ശ്രീദേവി മുന്നില്‍ വന്നു.<br />``ചന്ദ്രേട്ടാ... ഞാന്‍ പറഞ്ഞിരുന്നില്ലേ. ഇന്നാണ് വിനോദയാത്ര. ടാക്സി വിളിച്ചുപറഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് ഈ സമയത്ത് വണ്ടി കിട്ടാന്‍ പ്രയാസാണ്''<br />`ഉം'<br />ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവളുടെ മുഖത്ത്...<br />ബാല്‍ക്കണിയിലെത്തിയപ്പോള്‍ താഴെ നിന്നും കാറിന്റെ ഹോണടി കേട്ടു.<br />പടികളിറങ്ങി താഴേക്ക് ചെന്നു.<br />ശ്രീദേവിക്ക് നല്കാന് എഴുതിവെച്ചിരുന്ന കത്തും കുറച്ച് പണവും ഡ്രൈവറെ എല്പിച്ചു. അവള് പറഞ്ഞ സ്ഥലത്തെത്തിയ ശേഷം മാത്രമെ ഇതേല്‍പ്പിക്കാവു എന്നും പറഞ്ഞു.<br />ചന്ദ്രഹാസന്‍ വിഡ്ഡിയായിരുന്നില്ലെന്ന് ശ്രീദേവി തിരിച്ചറിയണമെന്ന് മാത്രമെ കരുതിയുള്ളു. ഇത്രയും കാലം വെച്ചുവിളമ്പി തന്നതിന് കൂലി. പിന്നെ അരങ്ങില്‍ ആയിരങ്ങള്‍ കാണാന്‍ പോവുന്ന നാടകത്തിന് കഥയൊരുക്കി തന്നതിനൊരു നന്ദിയും. <br />അഞ്ചുമിനിറ്റിനകം ബാഗും തൂക്കി അവള് വന്ന് കാറില്‍ കയറി.<br />``ചന്ദ്രേട്ടാ..അപ്പോള്‍ നാലു ദിവസം കഴിഞ്ഞ് വീണ്ടും കാണാം''<br />മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് അവള് കൈവീശി കാണിച്ചു. അവളുടെ മിഴികളില്‍ കനത്തമൗനത്തിന്റെ ആവരണം പതിഞ്ഞുകിടക്കുന്നത് കണ്ടു.<br /><br />``സാര്‍..ഇനിയെന്തെങ്കിലും...'' ഓര്‍മ്മയില്‍ നിന്നും വിടപറഞ്ഞപ്പോള്‍ ബെയററുടെ ശബ്ദം.<br />`ബില്ല് എടുത്തോളൂ.'<br />അയാള്‍ പോയി കഴിഞ്ഞപ്പോള്‍ അല്‍പ്പമകലെയുള്ള ആ യുവമിഥുനങ്ങളില്‍ തന്നെയായി ശ്രദ്ധ.<br />ചെറിയൊരു സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവരെന്ന് തോന്നി. ഇല്ലികള്‍ കൊണ്ട് നിര്‍മ്മിച്ച കൈവരികളില്‍ പിടിച്ച് ഇരുവരും അകന്നുമാറി നില്ക്കുന്നുണ്ടായിരുന്നു.<br />മുറിയില്‍ പോയി മണിക്കൂറുകളോളം കിടന്നുറങ്ങി.<br />എഴുന്നേറ്റ് ചൂടുവെള്ളത്തില്‍ കുളിച്ച് റെസ്റ്റോറന്റിലേക്ക് നടന്നു.<br />ചപ്പാത്തിക്കും ഗ്രീന്‍പീസ് മസാലക്കും ഓര്‍ഡര്‍ നല്കിയിരിക്കുമ്പോള് പിറകില്‍ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി.<br />``ചന്ദ്രഹാസന്‍ സാര്‍...വല്ലാത്ത അതിശയമായിരിക്കുന്നല്ലോ...''<br />തിരിഞ്ഞുനോക്കുമ്പോള്‍ വയലറ്റ് നിറമുള്ള വസ്ത്രമണിഞ്ഞ് ശ്രീരേഖ.<br />``അത്ഭുതമായിരിക്കുന്നല്ലോ കുട്ടീ. ഇത്ര ദൂരെ വെച്ച് ഇങ്ങനെയൊരു കണ്ടുമുട്ടല്‍'' അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.<br />``നാളെ ഇവിടെയോരു പ്രോഗ്രാമുണ്ട്.'' അവള് പറഞ്ഞു.<br />`സാറിന്റെ റൂം'<br />112. സെക്കന്റ് ഫ്ളോറില്‍..<br />``ഞാന്‍ അങ്ങോട്ട് വരാം.'' അവള് കൂടെയുണ്ടായിരുന്നവരുടെയടുത്തേക്ക് പോയി.<br />റൂമില്‍ അവളെ കാത്തിരിക്കുമ്പോള്‍ ശ്രീദേവിയെ കുറിച്ചറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. ഒടുവില്‍ ശ്രീയെ കുറിച്ച് അവളോട് ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.<br />സ്വെറ്റര്‍ ധരിച്ച് ശ്രീരേഖ വന്നു.<br />``പുതിയ ഏതെങ്കിലും രചനയുടെ ഭാഗമായി വന്നതാവും ഇവിടെ ല്ലേ..''<br />കയറിവരുന്നതിനിടെ അവള് ചോദിച്ചു.<br />അതെ. അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.<br />``ശ്രീദേവിയിപ്പോള്‍ എവിടെയാണ്?' അങ്ങനെ ചോദിക്കുമ്പോള്‍ ശബദം വല്ലാതെ വിറച്ചു.<br />`ശ്രീദേവിയോ?' ആശ്ചര്യത്തോടെ അവള് ചോദിച്ചു.<br />``ശ്രീരേഖയുടെ ചേച്ചിയുടെ കാര്യാ ചോദിച്ചത്'' അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.<br />അവള് പൊട്ടിച്ചിരിച്ചു. <br />സാറെന്താണീ ചോദിക്കുന്നത്. എനിക്ക് ചേച്ചിയില്ല. ആകെയുണ്ടായിരുന്ന അനിയന് ഒരാക്സിഡന്റില്‍ മരിച്ചു. ശ്രീകാന്ത് മരിച്ചിട്ടിപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞു.<br />മനസില്‍ സ്ഫോടനം നടക്കുന്നതറിഞ്ഞു. തീഗോളങ്ങള്‍ ശരീരം മൊത്തം വരിയുന്ന പോലെ...കണ്ണുകളില്‍ കനത്ത ഇരുട്ടിന്റെ മൂടുപടം വന്നുവീഴുന്ന പോലെ...<br />അപ്പോള്‍ പിന്നെ അവള് ആരാണ്...?<br />മൗനത്തിന്റെ ആവരണമണിഞ്ഞ അവളുടെ മുഖം മനസില്‍ തെളിഞ്ഞുവന്നു.<br /><br />മുന്നില്‍ അരങ്ങിന്റെ മനോഹാരിത തെളിയുന്നു.<br />കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ ഒരു സ്ത്രീ നടന്നുപോവുന്നു.<br />എഴുത്തുകാരന് പോലും എത്തിപിടിക്കാനാവാത്ത മുഖംമൂടി ധരിച്ച ആ കഥാപാത്രം പതിയെ നടക്കുകയാണ്...<br />ഏതു നിമിഷവും മറയുമെന്ന മന്ത്രണവുമായി ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ നഷ്ടങ്ങളുടെ വണ്ടി ഇഴഞ്ഞുനീങ്ങുകയാണ്. നമുക്ക് മുന്നില്‍ ഒരു മഴ പെയ്യാതിരിക്കില്ല. ഗുല്‍മോഹറുകള്‍ പൂത്തുനില്ക്കുന്ന ഭൂമിയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും മൗനത്തിന്റെ നീണ്ട വഴികളാണ്.എനിക്ക് ഈ ലോകത്ത് ഏറ്റവും ഭയം മൗനത്തെയാണ്. തുടങ്ങാന്‍ മടിച്ചുനില്ക്കുന്ന കൊടുങ്കാറ്റും പെയ്യാനറച്ച് നില്ക്കുന്ന പേമാരിയുമാണ് മൗനം.<br />അവളുടെ ശബ്ദം അകന്നകന്ന് പോവുന്നു.<br />തിരശീല പതിയെ താഴുകയാണ്.<br />കിടക്കയില്‍ മാഗസിന് മറച്ചുനോക്കി കൊണ്ടിരിക്കുകയായിരുന്ന ശ്രീരേഖയുടെ മുഖത്ത് പതിഞ്ഞുകിടക്കുന്ന മൗനത്തിന്റെ ഭീകരത കണ്ടു. ഓടിച്ചെന്ന് അവളെ വാരിപുണര്‍ന്നു.<br />ഒരെതിര്‍പ്പുമില്ലാതെ കീഴങ്ങുന്ന അവളില്‍ നിന്നും അടര്‍ന്നുമാറി പുറത്തേക്ക് നടന്നു. കനത്ത ഇരുട്ടിലൂടെ മൗനത്തിന്റെ താഴ്വര തേടിയുള്ള യാത്ര...<br /><br /><br />ദേശാഭിമാനി വാരിക 2009 September 20<br />image courtasy-googleഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com14tag:blogger.com,1999:blog-7123106503950101037.post-38317377325624453132009-06-16T05:28:00.000-07:002009-06-16T06:53:55.067-07:00പഞ്ചനക്ഷത്രത്തിലേക്കുള്ള വഴി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz0urdQsgm8RtQvyut_6v0si5QFSYGw0KLyPqrkOTvIP8aQlFY4KHTimDEonJAOAGjbgepOyZ4UCDzT_-79tej1ckjSaNLSZnh0-57BGmoUsM2An1gNBXM7spgn_uHpwAwIaj4Es9GIoI/s1600-h/222.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 202px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz0urdQsgm8RtQvyut_6v0si5QFSYGw0KLyPqrkOTvIP8aQlFY4KHTimDEonJAOAGjbgepOyZ4UCDzT_-79tej1ckjSaNLSZnh0-57BGmoUsM2An1gNBXM7spgn_uHpwAwIaj4Es9GIoI/s320/222.jpg" border="0" alt=""id="BLOGGER_PHOTO_ID_5347908476175079362" /></a><br /><br />വിസിറ്റിംഗ് റൂമില്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അതൊരിക്കലും ചാരുതയായിരിക്കുമെന്ന് ഓര്‍ത്തതേയില്ല. ക്ലാസ്സ് കഴിഞ്ഞുപോയതില്‍ പിന്നെ അവളെ മാത്രമാണ് കാണാന്‍ കഴിയാതിരുന്നത്.ഏതോ ഡോക്ടറെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പറന്നുവെന്ന് സുമോദ് ഒരിക്കല്‍ പറഞ്ഞിരുന്നു. ചാരുവിനെ കുറിച്ചുപറയുമ്പോഴെല്ലാം അവന്റെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം കാണാം. പക്ഷേ ചാരുവിന്റെ മനസ്സ് പോലെ തന്നെയാണ് അവന്റേതും. നിഗൂഢതയുടെ താവളം... <br /><br />അന്നത്തെ പത്രങ്ങളിലൊന്ന് തുറന്ന് വാര്‍ത്തകളിലേക്ക് മിഴികളൂന്നിയിരിക്കുകയാണവള്‍.<br /><br />“ചാരൂ''<br /><br />എന്റെ വിളി കേട്ട് പത്രം മടക്കിവെച്ച് അവള് എഴുന്നേറ്റു. പിന്നെയടുത്ത് വന്ന് കൈയ്യില്‍ പിടിച്ചു. അവള് ഒരുപാട് മാറിയിരിക്കുന്നു. നിതംബത്തോളമുണ്ടായിരുന്ന മുടി തോളോട് ചേര്‍ത്ത് മുറിച്ചിട്ടിരിക്കുന്നു. ചുണ്ടുകളില്‍ ചുവന്ന ഛായം. മെലിഞ്ഞൊണങ്ങിയ ശരീരം തടിച്ചിരിക്കുന്നു. ഹൈഹീല്‍ ചെരുപ്പും പോളിഷ് ചെയ്ത് നീട്ടിവളര്‍ത്തിയ നഖങ്ങളും. ഇതിനെല്ലാമുപരി എന്നെ അതിശയിപ്പിച്ചത് അവളുടെ വസ്ത്രധാരണമായിരുന്നു. പാവടയും ബ്ലൗസും ഇഷ്ടവേഷമായിരുന്ന അവളിന്ന് ധരിച്ചിരിക്കുന്നത് ജീന്‍സും ബനിയനുമാണ്.<br /><br />“ഇത് ഞാന്‍ തന്നെയാണ് ചാരുത'' എന്റെ സൂക്ഷ്മനിരീക്ഷണം കണ്ട് അവള് പറഞ്ഞു.<br /><br />“നിന്റെ ജോലി കഴിഞ്ഞെങ്കില്‍ നമുക്കൊന്ന് പുറത്തുപോവാം. ഒമ്പത് വര്‍ഷമായില്ലേ നമ്മളൊന്ന് ശരിക്കും മിണ്ടിയിട്ട്''<br /><br />“ചാരു ഇരിക്ക്..ഞാനിപ്പോള്‍ വരാം''<br /><br />തിരിഞ്ഞുനടക്കുമ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഒരാളല്‍ കാലം ഇത്രയേറെ മാറ്റം വരുത്തുമോ? ക്ലാസ്സിലെ തൊട്ടാവാടിയായിരുന്ന നാടന്‍ പെണ്‍കുട്ടിയുടെ ഈ പരിണാമം എനിക്ക് അംഗീകരിക്കാനേ കഴിഞ്ഞില്ല.<br /><br />ഓഫിസില്‍ നിന്നും അവളുടെ പിന്നാലെ ഇറങ്ങിനടക്കുമ്പോള്‍ പിണങ്ങിയിരിക്കുന്ന അവളെ അനുനയിപ്പിക്കാനായി പിന്നാലെ പോകാറുള്ളതാണ് ഓര്‍മ്മ വന്നത്. പക്ഷേ അന്നുണ്ടായിരുന്ന പാദസരത്തിന്റെ കിലുക്കവും ലജ്ജയും ഇന്ന് എടുത്തുമാറ്റിയിരിക്കുന്നു. പകരം ബാലന്‍സ് തെറ്റിയാല്‍ വീഴുന്ന ചെരുപ്പുമായി ബദ്ധപ്പെട്ട് അവള് പടിയിറങ്ങുകയാണ്.<br /><br />ആഡംബര കാറിന്റെ മുന്‍സീറ്റില്‍ അവളോടൊപ്പമിരിക്കുമ്പോഴും എനിക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനായില്ല. ഒരുവാക്ക് പോലും പറയാതെ പിരിഞ്ഞുപോയ ചാരുത ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരിക, എന്റെ ജോലിസ്ഥലം കണ്ടെത്തുക...അല്ലെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങളും കാല്പനികവുമാണ്.<br /><br />“സുനിയെന്താണ് ആലോചിക്കുന്നത് ?''<br /><br />ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അവള് ചോദിച്ചു.<br /><br />“ഒന്നുമില്ല''<br /><br />പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു. പുറത്ത് മഞ്ഞുകണങ്ങള്‍ പോലെ ചാറ്റല്‍മഴ പൊഴിയുന്നുണ്ട്. നിരത്തുകളില്‍ കൂടണയാന്‍ വെമ്പുന്നവര്‍ തീര്‍ക്കുന്ന തിരക്ക്...<br /><br />നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പോര്‍ട്ടിക്കോവില്‍ കാര്‍ നിന്നു. ചാരുത റിസപ്ഷനില്‍ നിന്നും മുറിയുടെ കീ വാങ്ങി. ലിഫ്റ്റില്‍ കയറി മുഖാമുഖം നില്‍ക്കുമ്പോഴും ഞാന്‍ അതിശയങ്ങളില്‍ നിന്ന് മുക്തനായിരുന്നില്ല. ഒരു പേനയോ നോട്ട്ബുക്കോ വാങ്ങാന്‍ ഒറ്റക്ക് പോകാന്‍ പേടിയുള്ള ചാരുതയാണ് തിരക്കേറിയ റോഡിലൂടെ കാര്‍ ഡ്രൈവ് ചെയ്തത്, പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒറ്റക്ക് താമസിക്കുന്നത്...<br /><br />“എന്നാ നാട്ടില്‍ വന്നത് ?''<br /><br />ബാല്‍ക്കണിയില്‍ കടലിനഭിമുഖമായി ഇരിക്കുമ്പോള്‍ ചോദിച്ചു.<br /><br />“മൂന്ന് ദിവസമായി''. അവള് ഫ്ളാസ്ക്കില് നിന്നും ചായ പകര്‍ന്നുകൊണ്ട് പറഞ്ഞു.<br /><br />“കുടുംബം, കുട്ടികള്‍ ?''<br /><br />എന്റെ ചോദ്യം കേട്ടവള്‍ ചിരിച്ചു. “സുനിയെന്നെ ഇന്റര്‍വ്യു ചെയ്യുകയാണോ ? ഈ സായന്തനത്തിലെങ്കിലും നീയാ പത്രക്കാരന്റെ മുഖംമൂടി അഴിച്ചുവെച്ച് ആ പഴയയാളാവണം. പാതി വട്ടുള്ള...''<br /><br />അവളുടെ വാക്കുകള്‍ കേട്ട് ഞാനും ചിരിച്ചു.<br /><br />“നീ പണ്ടെ ഇങ്ങനെയായിരുന്നു ചാരൂ...എന്റെ എത്രയോ ചോദ്യങ്ങളില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു''<br /><br />“കുടുംബവും കുട്ടികളും ഒന്നുമില്ല സുനീ...ദേശാടനപക്ഷിയെ പോലെയാണ് ഞാന്‍. പറന്ന്, വിശ്രമിച്ച്, പറന്ന് അങ്ങനെയങ്ങനെ...''<br /><br />ഒന്നും മനസ്സിലാകാത്ത പോലെ ഞാന്‍ അവളെ നോക്കി.<br /><br />“പീറ്ററുമായി വേര്‍പിരിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. മൂന്ന് തവണ ഗര്‍ഭിണിയായെങ്കിലും അലസിപ്പോയി. അയാളുടെ ബീജം എന്റെ ശരീരം തിരസ്ക്കരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാനയാളെയും..''<br /><br />അവളുടെ മിഴികളില്‍ മഴത്തുള്ളികള്‍ കൂടുകൂട്ടിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കടലിലേക്ക് നോക്കിയിരുന്നു. അറിയാനൊരുപാട് ഉണ്ടായിരുന്നുവെങ്കിലും എന്റെ ചോദ്യങ്ങള്‍ അവളെ കൂടുതല്‍ സങ്കടപ്പെടുത്തുമെന്ന് അറിയുന്നത് കൊണ്ട് ഉപേക്ഷിച്ചു.<br /><br />“സുനിയിപ്പോ എഴുതാറുണ്ടോ ?''<br /><br />“വല്ലപ്പോഴും ഡയറിത്താളില്‍ എന്തെങ്കിലും കുത്തിക്കുറിച്ചിടും''<br /><br />“നിനക്കോര്‍മ്മയുണ്ടോ പണ്ടു നിന്നെ ഞാന്‍ വഴിമാറ്റി വിടാന്‍ ശ്രമിച്ചിരുന്നത്. ഒടുവില്‍ എനിക്കായി നീ തമാശകള്‍ നിറഞ്ഞ ഒരു കഥയെഴുതി തന്നു. പക്ഷേ നൊമ്പരങ്ങളെഴുതുമ്പോഴെ നിന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരുന്നുള്ളുവെന്ന് ഞാനറിഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ നിന്നെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.'' <br /><br />“മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്നത് ആ പഴയനാളുകള്‍ തന്നെയാണ് ചാരു. ചിതറിമുറിഞ്ഞുപോയ കുറെ ആത്മബന്ധങ്ങള്‍, കുത്തിനോവിച്ച സൗഹൃദങ്ങള്‍ അങ്ങനെയങ്ങനെ...''<br /><br />“ആ ചെറിയ പ്രായത്തില്‍ നീ പറഞ്ഞതും എഴുതിയതുമെല്ലാം വരണ്ട ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ജീവിതം കാണാത്ത നീയെങ്ങനെ അന്നതെല്ലാം മുന്‍കൂട്ടി കണ്ടുവെന്ന് പിന്നീട് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ഒരു കനല്‍ക്കട്ട തന്നെയാണ് ജീവിതം. ഓര്‍മ്മകള്‍ക്കെന്നും ശവപറമ്പിന്റെ നിശബ്ദതയാണ്.<br />അന്ന് നിന്നെ കളിയാക്കാറുള്ളവരുടെ പട്ടികയില്‍ ഞാനുമുണ്ടായിരുന്നു. ജീവിതം കാണാത്ത പെണ്‍കുട്ടികള്‍ അങ്ങനെയാണ് സുനീ... അവരുടെ സ്വപ്നങ്ങളില്‍ നീ കാണുന്ന വിഷാദവും നീ തൊട്ടറിയുന്ന നൊമ്പരത്തിന്റെ സൂക്ഷ്മരേണുക്കളുമുണ്ടാവില്ല''<br /><br />“ജീവിതം, കുടുംബം എല്ലാമിപ്പോള്‍ തമാശകളാണ് ചാരൂ... ഭാര്യയെന്നത് യാന്ത്രികമായൊരു പദവിയാണ്. ഭര്‍ത്താവെന്നത് കാപട്യത്തിന്റെ പ്രതീകവും. ഞങ്ങളൊന്നാണെന്ന് ആവര്‍ത്തിക്കുമ്പോഴും ഇരുഹൃദയങ്ങളും പരസ്പരം പറയാനാവാത്ത രഹസ്യങ്ങളുടെ കലവറയാണ്...''<br /><br />അവള് എന്നിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. പിന്നെ ആവി പറക്കുന്ന ചായ മിഴികൂമ്പി കുടിച്ചുകൊണ്ട് പതിയെ പുഞ്ചിരിച്ചു.<br /><br />“സുനിയെന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത് ?''<br /><br />നീണ്ട നിശബ്ദതക്ക് ശേഷം ആഘാതമായി എന്നിലേക്കൊരു ചോദ്യം വന്നുവീണു. <br />“ബന്ധനങ്ങളെ ഭയന്ന്...''ഒരു ഭീരുവിനെ പോലെ അതുപറയുമ്പോള്‍ അവളുടെ മുഖം മാറി.<br /><br />“ഒറ്റപ്പെടല്‍ പരിധി വരെ രസമാണ്. പക്ഷേ ചിലപ്പോഴെല്ലാം അശുഭചിന്തകളുടെ തടവറയില്‍പ്പെട്ട് പോകും. ഏകാന്തത തമോഗര്‍ത്തങ്ങള്‍ പോലെയാണ്. നമ്മെയത് ശൂന്യതയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും.''<br /><br />ഞാന്‍ തലകുലുക്കി. എന്റെ ഉത്തരവും അവള് പറഞ്ഞതുമായി എത്ര ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.<br /><br />“നമുക്ക് കുറച്ചുസമയം പഴയ ക്ലാസ്സ്മുറിയിലേക്ക് പോകാം. ഒരിക്കല്‍ കൂടി എനിക്ക് നാണം കുണുങ്ങിയായ ആ പാവാടക്കാരിയാവണം. കടലാസുതുണ്ടുകളില്‍ കവിതയെഴുതി ചുരുട്ടിയെറിയുന്ന കവിയാകണം നീ...''<br /><br />അവള് സ്വപ്നങ്ങളിലൂടെയെങ്കിലും ജീവിതത്തിന്റെ അസുലഭതകളിലേക്ക് മടങ്ങി പോകാനൊരുങ്ങുകയാണ്.<br /><br />ഞാന്‍ സമ്മതിച്ചു.<br /><br />അന്നെല്ലാം ചാരുതയോടെല്ലാവര്‍ക്കും വാത്സല്യമായിരുന്നു. ഇടക്ക് വാ തോരാതെ സംസാരിക്കുന്ന, പലപ്പോഴും മൗനവ്രതത്തിലേക്ക് കയറിപ്പോവുന്ന പ്രകൃതം. സഹപാഠികളില്‍ അവളുടെ കൂട്ട് സുമോദിനോട് മാത്രം. അവരുടെ മനസ്സ് ഇന്നും അജ്ഞാതമായ തുരുത്തായി അവശേഷിക്കുന്നു. ഇടക്കെല്ലാം എന്നോട് സംസാരിക്കും. മിക്കപ്പോഴും മനസ്സില്‍ സങ്കടം കുമിഞ്ഞു കൂടുമ്പോഴാവും എന്റെയരുകില്‍ വരുക. കണ്ണുനീരിനെയും ദുഖത്തെയും നിര്‍വചിക്കാന്‍ പറയും. മരണത്തിന്റെ രസതന്ത്രം തിരക്കും. അവളുടെ മുഖത്തേക്ക് ഇമചിമ്മാതെ നോക്കി എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ എന്തെങ്കിലും ന്യായം കണ്ടെത്തും. നുണ പറയുന്ന ചുണ്ടുകളേക്കാള്‍ സത്യം പറയുന്ന ചാരുവിന്റെ കണ്ണുകളെയാണ് എനിക്കിഷ്ടമെന്ന് പറഞ്ഞ് ഞാന്‍ ചിരിക്കും.<br /><br />അപ്രതീക്ഷിതമായി ഒരു സായന്തനം. പ്രായത്തെ ചുരുട്ടിയെറിഞ്ഞ് കുറെ നിമിഷങ്ങള്‍...<br />ഒരുമിച്ച് ഭക്ഷണം കഴിച് പിരിയുമ്പോള്‍ ചാരുവിന്റെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.<br /><br />“എന്റയീ യാത്ര അവിചാരിതമായിരുന്നു. ഒരാളെ തിരഞ്ഞുമാത്രം... പരസ്പരം ഒരായിരം വട്ടം പറയാന്‍ തുനിഞ്ഞിട്ടും അന്ന് ഒന്നിനും കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ കാണാന്‍ ഞാനെത്തുമ്പോള്‍ മറ്റേതോ രാജ്യത്ത് ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.''<br /><br />സുമോദിനെ കുറിച്ചാവാം അവള് പറയുന്നത്. ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല.<br /><br />“ഇനിയെന്നാണ് മടക്കയാത്ര?'' <br /><br />“തീരുമാനിച്ചിട്ടില്ല.''<br /><br />എന്റെ ചോദ്യത്തിന് മുഖത്തേക്ക് നോക്കാതെ മറുപടി നല്കി അവള് തിരിഞ്ഞുനടന്നു.<br /><br />മുറിയിലെത്തി തല ചായ്ക്കുമ്പോഴും മനസ്സ് നിറയെ ചാരുതയും അവളുടെ പരിണാമങ്ങളുമായിരുന്നു. ഒരിക്കലെന്നോ കണ്ടുമുട്ടുകയും പിന്നീട് പിരിഞ്ഞുപോവേണ്ടി വരുകയും ചെയ്യുന്ന നിസ്സഹായത എന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം വേട്ടയാടുകയാണ്. ഉറക്കം വരാന്‍ മടിച്ചപ്പോള്‍ തലേദിവസത്തെ മദ്യക്കുപ്പി തപ്പി. പാതി തീര്‍ന്ന അതിനെ നെഞ്ചോട് ചേര്‍ത്ത് ഗ്ലാസില്‍ പകര്‍ന്നു. അല്ലെങ്കിലും അന്നും ഇന്നും എന്നെ ഇത്രമാത്രം സ്നേഹിച്ചത് ഈ ലഹരി തന്നെയാണ്. എന്റെ ദുഖങ്ങളില്‍, അഗാധമായ വിരസതകളില്‍ എന്നെ പറിച്ചുനട്ടത് ഈ ചവര്‍പ്പാണ്. അന്നനാളം കത്തിയിറങ്ങി സിരകളിലൂടെ കുതിച്ചുപായുന്ന മദ്യത്തോട് നന്ദി പറഞ്ഞു കിടക്കയില്‍ വീണു. <br />ചീര്‍ത്ത കണ്ണുകളുമായി രാവിലെ പത്രത്തിന് മുന്നിലെത്തുമ്പോള്‍ എനിക്കായി ഒരു ദുഖവാര്‍ത്ത കാത്തുകിടക്കുന്നുണ്ടായിരുന്നു.<br /><br /><br />image courtasy-corbis.comഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com8tag:blogger.com,1999:blog-7123106503950101037.post-85246614478459322532009-03-06T04:20:00.000-08:002009-12-13T01:52:31.094-08:00പ്രായത്തെ തോല്പ്പിക്കുമ്പോള്...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq7DrKpan9JFhYcj90MEcb7j_JSG0scIl-vlrZYjA2dL_0W2I02_bgf3PwXtZZDLkjXx9mX3G50wJhvDX_wcWbHnVTsJwdZdMeAnPnIpA2cPB4MxCBvQ_clb5P-DbhpwALbO27Fk4hJBE/s1600-h/DSC00573.jpg"><img id="BLOGGER_PHOTO_ID_5310050191682219730" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq7DrKpan9JFhYcj90MEcb7j_JSG0scIl-vlrZYjA2dL_0W2I02_bgf3PwXtZZDLkjXx9mX3G50wJhvDX_wcWbHnVTsJwdZdMeAnPnIpA2cPB4MxCBvQ_clb5P-DbhpwALbO27Fk4hJBE/s320/DSC00573.jpg" border="0" /></a><br /><div></div><span style="color:#003300;"></span><span style="color:#003300;">തൊണ്ണൂറ് വയസുള്ളൊരാള്‍ ഉയരമേറിയ മരത്തില്‍ കയറുന്നത് കാഴ്ചക്കാര്‍ക്ക് കൗതുകമായിരിക്കും. തിങ്ങി നിറഞ്ഞോടുന്ന ജീപ്പില്‍ ഇത്രയും വയസുള്ളൊരാള്‍ തൂങ്ങി പിടിച്ചുനിന്ന് യാത്ര ചെയ്യുന്നത് അതിലും അതിശയമായിരിക്കും. എന്നാല്‍ ഇതെല്ലാമാണ് കൃഷ്ണേട്ടന്. വാര്‍ധക്യത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയിലും കടത്തിണ്ണയില്‍ അന്തിയുറങ്ങി അധ്വാനിച്ച് ജീവിക്കുന്നതിന്റെ ആനന്ദമാണ് ഇന്നും ആ മുഖത്ത് തെളിയുന്നത്. </span><br /><br />തൊടികളും കാട്ടുപാതകളും താണ്ടി ഹോട്ടലുകള്‍ക്കായി ഇലവെട്ടാനിറങ്ങുന്ന കൃഷ്ണന് ഉച്ചയാവുമ്പോഴേക്കും തന്റെ ജോലി തീര്‍ന്ന് സ്വതന്ത്രനായിട്ടുണ്ടാവും. നൂറ് ഇല നല്കിയാല് അമ്പത് രൂപയാണ് പ്രതിഫലം. ജോലി കഴിഞ്ഞാല്‍ മുഴുവന്‍ സമയവും അങ്ങാടിയില്‍ തന്നെയുണ്ടാവും. ഏകനായി ഇരിക്കുന്നത് കണ്ട് ആരെങ്കിലും ചായ കുടിക്കാന്‍ വിളിച്ചാല്‍ കൃഷ്ണന് കൂടെ പോകുമെങ്കിലും മടിക്കുത്തില്‍ നിന്ന് പൈസയെടുത്ത് കടക്കാരന് നല്‍കും. എന്റെ കയ്യിലില്ലാത്തപ്പോള്‍ വാങ്ങിതന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചുനടക്കും.കുഞ്ഞച്ചന് ചേട്ടനെന്ന് നാട്ടുകാര്‍ വിളിക്കുന്ന സുല്‍ത്താന്‍ ബത്തേരി വാകേരി പ്ലാമൂട്ടില്‍ കെ കെ കൃഷ്ണനില്‍ നൈരാശ്യത്തിന്റെയോ ദുഖത്തിന്റെയോ നേര്‍ത്ത ലാഞ്ചന പോലുമില്ല. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാമായി വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ ഏകനായി അധ്വാനിച്ച് ജീവിക്കേണ്ടി വരുന്നതിന്റെ നിസഹായതയില്‍ ആരോടും പരിഭവവുമില്ല. ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളെ അതിജീവിച്ച് വാര്‍ധക്യത്തിലെത്തി നില്‍ക്കുമ്പോഴും ജീവിതത്തെ ലളിതമായി കാണുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുമുണ്ട് ഏറെ മാധുര്യം.<br /><br />``ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് പ്ലാമൂട്ടില്‍ തറവാട്ടില്‍ നിന്ന് വയനാട്ടിലെത്തിയിട്ട് അമ്പത്തിയേഴ് വര്‍ഷമായി. കേണിച്ചിറക്കടുത്ത് തേനാടികുളം ഗോപാലന് എന്ന വ്യക്തിയുടെ തോട്ടത്തിന്റെ മേല്‍നോട്ട ചുമതലയായിരുന്നു ആദ്യജോലി. ഏതാനം വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും കോളേരി എന്ന സ്ഥലത്തേക്ക് മാറി. അവിടെ സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ച വീട്ടില്‍ കാര്യസ്ഥനായി കുറെക്കാലം നിന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും വാകേരിയിലേക്ക് പോന്നു. കുറെ ബന്ധുക്കള്‍ ഇവിടെയുമുണ്ടായിരുന്നെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനായിരുന്നു ഇഷ്ടം. അങ്ങനെ കൂലിപണിക്ക് പോയി തുടങ്ങി. കുടുംബവും കുട്ടികളുമെല്ലാം സ്വപ്നം കണ്ടെങ്കിലും എല്ലാം വെറുതെയായി.''നീണ്ട മുപ്പത് വര്‍ഷമായി പട്ടിണിക്കിടാതെ തന്നെ പിടിച്ചുനിര്‍ത്തിയ ഗ്രാമത്തോടുള്ള നന്ദിയും കൃതഘ്നതയുമായിരുന്നു ആ വാക്കുകളില്‍.``വാകേരിയില്‍ ആദിവാസികള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. കൊച്ചച്ചന്റെ മകന്റെയൊപ്പം താമസിച്ചാണ് ജോലി ചെയ്തിരുന്നത്. പാടത്തെ ജോലിയായിരുന്നു അക്കാലത്ത് മുഖ്യ ആശ്രയം. ഒന്നേകാല്‍ രൂപയൊക്കെ പ്രതിഫലം കിട്ടിയിരുന്നു. കാപ്പിക്കിട കിളക്കുക, ഇഞ്ചിക്ക് കുഴികുത്തുക തുടങ്ങിയ കൃഷിപ്പണികളും ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന വീട്ടുകാര്‍ക്ക് വേണ്ടി അഞ്ചു രൂപക്ക് അരി വാങ്ങാന്‍ പോയത് ഓര്‍മ്മയുണ്ട്. രണ്ട് പേര് ചേര്‍ന്ന് ഒരു ചാക്ക് അരിയെടുത്ത് തലയില്‍ വെച്ചുതന്നു. വളരെ പ്രയാസപ്പെട്ടാണ് വീട്ടിലെത്തിച്ചത്.''ഇന്നത്തെ വിലക്കയറ്റത്തെ കുറിച്ചും ജീവിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം പലരും പരാതി പറയുമ്പോള്‍ കഴിഞ്ഞുപോയ നല്ലകാലത്തെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെച്ച് കൃഷ്ണേട്ടന് ചിരിക്കും.<br /><br />മണ്ഡലകാലമായാല്‍ കെട്ടുനിറകളിലും ഭജനകളിലും പ്രാര്‍ത്ഥനകളിലുമെല്ലാം സജീവസാന്നിധ്യമായ കൃഷ്ണന് അമ്പത്തിയഞ്ച് കൊല്ലത്തിലധികം ശബരിമലക്ക് പോയിട്ടുണ്ട്. കൊടുംതണുപ്പില്‍ മാസങ്ങള്‍ നീണ്ട വ്രതത്തിന് ശേഷം മകരവിളക്കിനോട് അനുബന്ധിച്ചാണ് സാധാരണ അദ്ദേഹം മല ചവിട്ടാറുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആസ്ത്മയുടെ ഉപദ്രവമുള്ളത് കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിഷമത്തോടെ അദ്ദേഹം പറയുന്നു.``നാട്ടിലുള്ള സമയത്ത് കലാപരിപാടികളോട് വല്ലാത്ത മമതയായിരുന്നു. അയ്യപ്പ ചരിത്രാവതരണം, കഥകളി, ഇടപറവ, തുടങ്ങിയ കലാരൂപങ്ങള്‍ക്ക് സഹായിയായി പോകുമായിരുന്നു. പനാവള്ളി കുഞ്ഞനാശാന്‍, എം എന്‍ നമ്പ്യാര്‍, തിക്കുറിശ്ശി, പാപ്പനാശന്‍ എന്നിവരോടൊപ്പമെല്ലാം കളിക്കാനും പാടാനും പോവുന്നത് ഇന്നും ഹൃദ്യമായ ഓര്‍മ്മയാണ്.'' കവിതയെഴുത്തിലും പാട്ടിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള കൃഷ്ണന്റെ വാക്കുകളില്‍ തെളിയുന്നത് പൊയ്പോയ വസന്തകാലത്തിന്റെ തുടിപ്പും പ്രസരിപ്പും.<br /><br /><span style="color:#cc0000;">``നെഹ്റുവിന്റെ കാലത്ത് കോയമ്പത്തൂര്‍ പോയി കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. 18 രൂപയായിരുന്നു മാസവേതനം. പ്രധാനമായും നാടിന്റെ വികസനപ്രവര്‍ത്തനങ്ങളായിരുന്നു ചെയ്തിരുന്നത്. അതിന്റെ ബാക്കിപത്രമെന്നോണം വിരമിച്ച പട്ടാളക്കാരനെന്ന നിലയില്‍ വയനാട്ടിലെ ഒരു ബാങ്കില്‍ നിന്ന് ലോണെടുത്ത് ചിലര്‍ പറ്റിക്കുകയും ചെയ്തു. ഏക്കറിന് അമ്പത് രൂപയുണ്ടായിരുന്ന കാലത്ത് അല്പം മണ്ണ് വാങ്ങിയിടണമെന്ന് കരുതിയിരുന്നെങ്കിലും നടന്നിരുന്നില്ല. കുറെ കാലത്തിന് ശേഷം രണ്ടായിരം രൂപക്ക് ഇരുളത്ത് സ്ഥലം വാങ്ങിയിരുന്നു. അവിടെ വീടുവെക്കാനുള്ള ശ്രമത്തിനിടയിലാണ് ബാങ്ക് ലോണിന്റെ പേരില്‍ ചിലര്‍ പറ്റിച്ചത്. കൂടെ നിന്നവര്‍ ചതിച്ചതോടെ ലോണ്‍ പൈസ കിട്ടിയില്ലെന്ന് മാത്രമല്ല സ്ഥലം നഷട്മാവുകയും ചെയ്തു.'' വീടെന്ന സ്വപ്നം ഇനിയും പുവണിയാത്ത ദു:ഖത്തോടെ കൃഷ്ണന് പറയുന്നു.കൃഷ്ണന് അവശേഷിക്കുന്ന ഒരേയൊരു സ്വപ്നം ഒരു വീടാണ്. ആ മുഖത്ത് നിഴലിക്കുന്നത് കൊടുംതണുപ്പിലും മഴക്കാലത്തും പ്രായത്തെ അതിജീവിച്ച് കടതിണ്ണയില്‍ അന്തിയുറങ്ങേണ്ടി വരുന്ന നിസഹായതയും. ചുറ്റിനും സാമ്പത്തികമായി ഉന്നതിയില്‍ കഴിയുന്ന ബന്ധുക്കളുണ്ടെങ്കിലും ആ വഴിയും സഹായങ്ങളൊന്നുമില്ല. നാട്ടുകാരില്‍ ചിലര്‍ മുന്‍കയ്യെടുത്തത് കൊണ്ട് മാസം 110 രൂപ വാര്‍ധക്യ പെന്ഷന് കിട്ടുന്നുണ്ടെന്ന് നന്ദിയോടെ പറയുമ്പോഴും തന്റെ നിസഹായതയില്‍ ആരെയും പഴിപറയാനോ ശല്യപ്പെടുത്താനോ കൃഷ്ണന് തയ്യാറല്ല.</span>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com6tag:blogger.com,1999:blog-7123106503950101037.post-33065205247680716222009-02-07T06:10:00.000-08:002009-03-02T08:57:10.561-08:00``പ്രണയം``പറയാതെ പറയുന്നത്...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCDPlfCakIiSx_EsmaN4P4dNhRiEGERhDD6qCIjOcuV3VHq9_K3yrthC4RBPy6BCRBiohjwdk2ibnKpRTX9TIX1leTepG5u6wSR8sNzQcbeTBDGassY88p3PD6Qlv6yeXuWk_GKC2Er_k/s1600-h/42-21246807.jpg"><img id="BLOGGER_PHOTO_ID_5308635414279368386" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 216px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCDPlfCakIiSx_EsmaN4P4dNhRiEGERhDD6qCIjOcuV3VHq9_K3yrthC4RBPy6BCRBiohjwdk2ibnKpRTX9TIX1leTepG5u6wSR8sNzQcbeTBDGassY88p3PD6Qlv6yeXuWk_GKC2Er_k/s320/42-21246807.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifctGBoxK_4KRo1MnPubdDo0DHokMMtjVkDDRwDwMtyHOa8WV8mFKs4xer0h7GTCqp87Xq8ogB0-eFfllI8RsieS1d3jwzYaEqPawUg_CimXl9b_tAreEKD8li9veyB7rUb8xO2GbaUgc/s1600-h/42-17952238.jpg"></a><span style="color:#ff0000;">``ഈ ലോകത്ത് നീ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതാരെയാണ് ?''<br /></span>വിരസമായ ഒരു പകലില്‍ ക്ലാസ്മുറിയിലെ ഡെസ്ക്കില്‍ കൈകെട്ടി കിടന്ന് അവള് ചോദിക്കുകയാണ്.<br />കുറെ നേരം ഞാനാ മുഖത്തേക്ക് നോക്കിയിരുന്നു. ഇമ ചിമ്മാത്ത കണ്ണുകളുമായി അവള് എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്. ഇടക്കെല്ലാം അവള് ഇങ്ങനെയാണ്. ചെറിയ ചില ചോദ്യങ്ങള്‍ കൊണ്ട് എന്നെ തളച്ചിടും. ആരോടും പറയാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കാര്യങ്ങളുടെ പാതിയവള്‍ അടര്‍ത്തിയെടുക്കും.<br />ഏകാന്തതയെ കൂട്ടുപിടിച്ച് ജീവിക്കുന്ന ഒരു ബാല്യകാല സ്നേഹിതയുണ്ടായിരുന്നു. അവള് വലുതായി മുന്നില്‍ വന്ന് നില്‍ക്കുകയാണോയെന്ന് ക്ലാസ് തുടങ്ങിയ ദിവസം തന്നെ സംശയിച്ചിരുന്നു. ആനച്ചെവിയും ഉണ്ടകണ്ണും എണ്ണ തൊടാത്ത മുടിയും കാണുമ്പോഴും പിന്നീട് അവളില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴുമെല്ലാം മഴയിലൊഴുകിപ്പോയ എന്റെ മേഘയെ പോലെ...<br />അവളുമായി ഞാന്‍ അടുക്കുന്നതും രസകരമായൊരു അനുഭവത്തിലൂടെയാണ്.<br />നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ സുന്ദരിമാര്‍ ടെലിവിഷനില്‍ പാടവും കാടും പുഴയും കായലും കാണുമ്പോള്‍ തുള്ളിച്ചാടുന്ന ക്ലാസ്മുറി. ഗൃഹാതുരതയുടെ മണമുള്ള കവിതള്‍ നോട്ടുബുക്കിന്റെ താളുകളില്‍ കോറിയിട്ട് മലയാളത്തെ നെഞ്ചിലേറ്റുന്നു എന്നഭിമാനിക്കുന്ന ലിപ്സ്റ്റിക് മങ്കമാര്‍ വേറെയും.<br />അധ്യാപകന് മദ്യപിക്കാന്‍ പോയ ഒരു നട്ടുച്ചയിലാണ് ഒരു സര്‍വ്വെ നടത്താന്‍ തീരുമാനിച്ചത്. ഈ സുന്ദരിമാരോട് എന്തുചോദിക്കുമെന്ന് നിശ്ചയമില്ലായിരുന്നു. കൂട്ടുകാരില്‍ ചിലര്‍ ചില ചോദ്യങ്ങളുമായി മുന്നോട്ട് വന്നെങ്കിലും എല്ലാം പുതുമ നഷ്ടപ്പെട്ടവയായിരുന്നു. പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പറയാന്‍ താല്‍പ്പര്യമേറുമെന്ന് അറിയുന്നത് കൊണ്ടാണ് ഒരൊറ്റ ചോദ്യത്തില്‍ ഒതുക്കാന്‍ തീരുമാനിച്ചത്.<br /><span style="color:#ff0000;">``രക്തം കൊണ്ടെഴുതിയ പ്രണയലേഖനം കിട്ടിയാല്‍ അതെഴുതിയ ആളോട് മനസ്സില്‍ തോന്നുന്നതെന്താണ് ?''</span><br />വനിതാമാസികകളിലെ ലൈംഗികപക്തികള്‍ മാത്രം വായിക്കുന്ന സുന്ദരിമാരില്‍ നിന്നായിരുന്നു തുടക്കം. അതുകൊണ്ട് തന്നെ വെറുപ്പ്, അറപ്പ്, ദേഷ്യം, ഭ്രാന്ത് എന്നൊക്കെയായിരുന്നു ഉത്തരങ്ങള്‍.<br />ബുദ്ധിജീവി ചമയുന്നവരും പ്രണയമെന്നാല്‍ അര്‍ബുദമോ എയ്ഡ്സോ ആയി കാണുന്ന ചില ഗ്രാമീണകന്യകമാര്‍ `പ്രതികരിക്കുന്നില്ല' എന്ന മറുപടി നല്കി.<br />ചോദ്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന അവളെ കണ്ടത്. പണ്ട് കാപ്പിച്ചെടികള്‍ക്കിടയില്‍ വെച്ച് കണ്ണന്‍ചിരട്ടയില്‍ ചുട്ടുവെച്ച മണ്ണപ്പമെടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞ മേഘയല്ലേ അവള്. എഴുതിക്കൊണ്ടിരിക്കുന്ന ഹീറോപേനയിലെ മഷി മുഖത്തേക്ക് കുടഞ്ഞുകളയുമോ എന്ന ഭയമുണ്ടായിരുന്നു.<br />``എന്താ ?'' ഒലിപ്പിക്കാനാണെങ്കില്‍ സമയമില്ല എന്ന മട്ടില്‍ അവളെന്നെ നോക്കി.<br />ചിരിച്ചുകൊണ്ട് ചോദ്യമെടുത്ത് അവളിലേക്കെറിഞ്ഞു.<br />നേരമില്ലാ നേരത്ത് നിന്റെയൊരു ചോദ്യം എന്ന് പറയുമെന്നാണ് കരുതിയത്. പക്ഷേ പ്രതീക്ഷിക്കുന്നതൊന്നുമല്ലല്ലോ അവള് ചെയ്യാറുള്ളത്.<br />എഴുത്ത് നിര്‍ത്തി, പേന ബുക്കിനുള്ളില്‍ വെച്ച ശേഷം മുഖം തുടച്ച് കണ്ണുകള്‍ അടച്ചുതുറന്ന് എന്റെ നേരെ നോക്കി ചിരിച്ചു. പഴുത്തുവീഴാറായ മാമ്പഴം പോലെ പൊട്ടാനൊരുങ്ങി നില്ക്കുന്ന മുഖക്കുരുക്കളില്‍ രക്തം ഉറഞ്ഞുകൂടുന്നത് കണ്ടു.<br /><span style="color:#ff0000;">``അയാള്‍ക്ക് എന്നോടുള്ള അഗാധമായ പ്രണയം ഞാന്‍ തിരിച്ചറിയും''<br /></span>ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കി. ഞാന്‍ പ്രതീക്ഷിച്ച ഉത്തരം പറഞ്ഞുകഴിഞ്ഞ് അവള് വീണ്ടും എഴുത്ത് തുടങ്ങിയിരുന്നു. ഇങ്ങനെയൊരുത്തരം ആദ്യമെ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ എന്തുകൊണ്ടാണത് ആരും പറയാതിരുന്നത് ?<br />സ്നേഹം തിരിച്ചറിയാന്‍ ചോര കൊണ്ടുള്ള കത്തൊന്നും വേണ്ട പെരുമാറ്റം നിരീക്ഷിച്ചാല്‍ മതിയെന്ന് പറഞ്ഞ സൗമ്യയെന്താണ് ഇത്രയായിട്ടും ശൈലേഷിന്റെ ഇഷ്ടം മനസ്സിലാക്കത്തതെന്ന് ചിന്തിക്കാതിരുന്നില്ല. ഉത്തരങ്ങളേറെയും ആത്മാര്‍ത്ഥത നഷ്ടപ്പെട്ടതും കളിയാക്കലുമായിരുന്നുവെന്ന് തിരിച്ചറിയാന്‍ പിന്നെയുമുണ്ടായിരുന്നു നിരവധി പേരുടെ വാക്കുകള്‍...<br />പക്ഷേ അവള് അത് സത്യസന്ധമായി നല്കിയ മറുപടിയാണെന്ന് തോന്നി.<br />പീന്നീടാണ് അവളുമായി കൂടുതല്‍ അടുക്കുന്നത്. വിരസമായ ചില ക്ലാസുകളില്‍ ഉറക്കെ ചുമച്ച് തുപ്പാനെന്ന പോലെ പുറത്തേക്ക് പോകും. പിന്നീട് കുറെ കഴിഞ്ഞേ മടങ്ങിവരാറുള്ളു. മുകള്‍നിലയിലെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ പോയിരിക്കും. മിക്ക ദിവസങ്ങളിലും എനിക്ക് മുന്നെ അവളവിടെ എത്തിയിട്ടുണ്ടാവും. ഇതെപ്പോഴാണ് അവള് ഇറങ്ങിപ്പോയതെന്ന് ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല.<br />വന്യമായ നിഗൂഡതയുമേറ്റി പുഴക്ക് അക്കരെയും ഇക്കരെയുമെന്ന വണ്ണം കുറെ നേരമിരിക്കും. പിന്നെ മനസ്സില്‍ നിറയെ സന്തോഷം നിറഞ്ഞ പോലെ അവള് ചിരിക്കും.<br />വൈശാഖ പൗര്‍ണ്ണമിയോ, എന്നു വരും നീയോ പതിയെ പാടും.<br />മുത്തുകള്‍ കൊഴിയുന്ന ആ ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. സണ്‍ഷെയ്ഡില്‍ മുളച്ച് പൊന്തിയ ആലിന്റെ ഇല പറിച്ചെടുത്ത് സൗഹൃദത്തെ കുറിച്ചോ ആത്മബന്ധങ്ങളെ കുറിച്ചോ എഴുതി അവളുടെ നോട്ട്ബുക്കില്‍ വെക്കുമായിരുന്നു.<br />ശൂന്യതയിലിരുന്ന് അതിന്റെ ഞരമ്പുകള്‍ പൊന്തിതുടങ്ങിയെന്നും എന്നിട്ടും വാക്കുകള്‍ മായ്ക്കാതെ സൂക്ഷിക്കുന്നുണ്ടെന്നും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള് പറഞ്ഞതോര്‍മ്മയുണ്ട്.<br />ദിവസങ്ങള്‍ കൊഴിഞ്ഞുതീരുന്നത് ഞാനും അവളുമറിഞ്ഞില്ല. ഇടക്ക് ചില പരിഭവങ്ങള്‍ കടന്നുവന്നെങ്കിലും അതിന് അല്‍പ്പായുസ്സായിരുന്നു.<br />നാളെ ക്ലാസ് കഴിയുകയാണ്. മിക്കവരുടെ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തത് `രക്ഷപ്പെട്ടു' എന്ന മനോഭാവമാണ്. എന്തോ എനിക്ക് വല്ലാത്തൊരു വിങ്ങലായിരുന്നു. കുസൃതിയായ, ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന അവള് സമ്മാനിച്ച ബഹളങ്ങള്‍ ശൂന്യതക്ക് വഴിമാറുകയാണ്.<br />പിരിഞ്ഞുപോകാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് അങ്ങനെയൊരു ചോദ്യം അവളില്‍ നിന്നും വരുന്നത്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ മുമ്പ് കടന്നുവരാതിരുന്നതെന്നും എനിക്ക് ഊഹിച്ചെടുക്കാനായില്ല.<br />കണ്ണുകള്‍ ചിമ്മിത്തുറന്ന് എന്റെ ഉത്തരത്തിന് ചെവിയോര്‍ക്കുകയാണ് അവള്.<br /><span style="color:#ff0000;">`` ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നിന്റെ അമ്മയെയാണ്''</span><br />എന്റെ ഉത്തരം അവളെ പ്രകോപിതയാക്കിയോ എന്ന് സംശയിച്ചു. ചാടിയെഴുന്നേറ്റ ശേഷം എന്റെ മുന്നില്‍ വന്നു.<br /><span style="color:#ff0000;">``ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മയെ എന്തുകൊണ്ടാണ് നീ ഇഷ്ടപ്പെട്ടത് ?''<br /></span>അവളുടെ മുഖം തീപ്പന്തം പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.<br /><span style="color:#ff0000;">``നിന്നെ പ്രസവിച്ചത് കൊണ്ട്...''<br /></span>എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖത്ത് നിന്നും സൂര്യരശ്മികള്‍ പൊഴിഞ്ഞു തുടങ്ങിയിരുന്നു. അവയെന്റെ ഹൃദയത്തെ ചുട്ടുകരിച്ചുകൊണ്ടിരുന്നു. അവളെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഒന്നും പറയാത്ത മനസ്സ് ഈ അവസാനനിമിഷം എല്ലാം ഏറ്റുപറയുകയാണെന്ന് തോന്നി.<br /><span style="color:#ff0000;">``ഏറ്റവും കൂടുതല്‍ വെറുക്കുന്നതാരെയാണ് ?''<br /></span>വീണ്ടും പഴയ പടി കിടന്നുകൊണ്ട് അവള് ചോദിച്ചു.<br /><span style="color:#ff0000;">``നിന്റെ അമ്മയെ''<br /></span>പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടപോലെ അവള് നടുങ്ങുന്നത് കണ്ടു.<br /><span style="color:#ff0000;">``എന്തുകൊണ്ട് ?''<br /></span>അതേ കിടപ്പില്‍ തന്നെ അവള് ചോദിച്ചു. കുസൃതിയായ അവളിപ്പോള്‍ ഒരു പൂച്ചക്കുട്ടിയെ പോലെ എന്നെ നോക്കുകയാണ്. നിസ്സഹായതയുടെ കരിമ്പടം കാലമവളില്‍ ഛേദിക്കപ്പെടാനാവാതെ വിരിച്ചിട്ടിരുന്നുവെന്ന് തോന്നി.<br /><span style="color:#ff0000;">``നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത് കൊണ്ട്...''<br /></span>സൂര്യരശ്മികള്‍ ചേക്കേറിയ അവളുടെ മുഖത്തിപ്പോള്‍ മഴമേഘങ്ങള്‍ കൂട് കൂട്ടിതുടങ്ങിയിരുന്നു. കണ്ണുകള്‍ ഇറുക്കെയടച്ചവള്‍ ഡെസ്ക്കില്‍ മുഖം പൂഴ്ത്തി.<br /><span style="color:#ff0000;">``എന്നേക്കാള്‍ കൂടുതല്‍ ഒരാളും നിന്നെ സ്നേഹിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല''</span><br />എന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ തറഞ്ഞുകിടന്നുവെന്ന് തോന്നുന്നു. മഴ പൊഴിഞ്ഞുതുടങ്ങിയിരുന്നു. കണ്ണുനീരിന്റെ പ്രളയത്തില്‍ ഞാനും അവളും ആ ക്ലാസ്മുറിയും ഒലിച്ചുപൊകുമോയെന്ന് ഭയന്നു.<br />പടിയിറങ്ങി നടക്കുമ്പോള്‍ അവളുടെ മനസ്സിലിപ്പോള്‍ എന്തായിരിക്കുമെന്ന് ഊഹിച്ചുനോക്കി.<br />ദിവസങ്ങള്‍ നഷ്ടപ്പെടുത്തിയതിലുള്ള ദുഖമോ...പറയാതെയിരുന്ന പ്രണയത്തിന്റെ അസ്വസ്ഥതകളോ...<br />അതോ ഒരാളെ തന്നെ എങ്ങനെ ഒരേ പോലെ ഇഷ്ടപ്പെടാനും വെറുക്കാനും കഴിയുമെന്ന സംശയമോ...<br />അറിയില്ല. പക്ഷേ എന്റെ മനസ്സില്‍ മാസങ്ങളായി ഉറഞ്ഞുകൂടി നിന്ന മേഘങ്ങള്‍ പേമാരിയായി പെയ്തുതീരുകയായിരുന്നു.<br /><br />അവളെ കുറിച്ചോര്‍ത്ത് ഉറങ്ങാതെ കിടന്ന ആ രാത്രിയില്‍ നിന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പഴയ ക്ലാസ്മുറിയില്‍ തന്നെ വീണ്ടും ഞങ്ങളെല്ലാവരും ഒത്തുകൂടി. പ്രതീക്ഷിച്ചവരെല്ലാം എത്തിച്ചേര്‍ന്നില്ലെങ്കിലും അവള് വന്നിരുന്നു. അപരിചിതരെ പോലെ കുറെ സമയമിരുന്നെങ്കിലും പോകാനിറങ്ങുമ്പോള്‍ അവള് എന്റെയരുകില്‍ വന്നു.<br /><span style="color:#ff0000;">``ആ ആലില ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട് നിന്നെയോര്‍ക്കാന്‍...''<br /></span>ജീവിതത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ച അവളുടെ സീമന്തത്തില്‍ല്‍ പതിഞ്ഞുകിടന്ന രക്തത്തില്‍ തന്നെ നോക്കി നിന്നു. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് പുറത്തേക്ക് വരാതെ മനസ്സില്‍ തന്നെ കുരുങ്ങികിടന്നു.<br /><span style="color:#ff0000;">``ഇപ്പോഴും ഓര്‍മ്മയുടെ പുസ്തകത്തിലെ ആദ്യപേജില്‍ നിന്റെ മുഖം തന്നെയാണ്. സ്വന്തമാക്കാന്‍ മോഹിക്കാതിരുന്നത് നീയെന്റെ കുഞ്ഞുമേഘയായത് കൊണ്ട് മാത്രവും''</span><br />അകന്നുപോകുമ്പോള്‍ അവളോട് വിളിച്ചുപറയാന്‍ തോന്നി...<br /><br /><br />image courtasy-corbis</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com18tag:blogger.com,1999:blog-7123106503950101037.post-63263931910706383082009-01-10T05:19:00.000-08:002009-01-10T05:36:42.024-08:00തണല്‍മരങ്ങളില്ലാത്ത പാതയോരം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT3VxwOUgU8PEEAAbWnQiABTki4OkNjOXY2HtAjv2UtO3cP0TCPr-tlZ8Y1ohH1ZhRj_NuqkxsimlQvQYNeNxQpeKs8wzKwYuLqmU1NZI563EOmwlS8XKCWj_OW28d7mGUIIT0-Rkcg-o/s1600-h/12.jpg"><img id="BLOGGER_PHOTO_ID_5289656390371761362" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT3VxwOUgU8PEEAAbWnQiABTki4OkNjOXY2HtAjv2UtO3cP0TCPr-tlZ8Y1ohH1ZhRj_NuqkxsimlQvQYNeNxQpeKs8wzKwYuLqmU1NZI563EOmwlS8XKCWj_OW28d7mGUIIT0-Rkcg-o/s320/12.jpg" border="0" /></a><br /><div>തീവണ്ടിപ്പാളത്തിലൂടെ അയാള്‍ നടന്നു.<br />പരന്നുകിടക്കുന്ന ഭൂമി. ആകാശത്ത് ചിന്നിച്ചിതറിക്കിടക്കുന്ന വെള്ളമേഘങ്ങള്‍. സൂര്യരശ്മികള്‍ക്ക് വൈഡൂര്യത്തിന്റെ തിളക്കമുണ്ടായിരുന്നു. അകലെ ഇലകൊഴിഞ്ഞ മരം<br />അയാളുടെ കാല്പ്പാദങ്ങള് ആ മരച്ചുവട്ടിലേക്കായി.<br />ഉണങ്ങിയ ചില്ലകള്‍ക്ക് എന്തോ ആകര്‍ഷകതയുണ്ടായിരുന്നു. മരച്ചുവട്ടിലിരിക്കുമ്പോള്‍ കണ്പോളകളെ ഉറക്കം തഴുകുന്നത് അയാളറിഞ്ഞു. മരത്തോട് ചേര്‍ന്നിരുന്ന് മെല്ലെ അയാള്‍ ഉറക്കത്തിന് കീഴടക്കി.<br /><span style="color:#660000;">``എത്ര വസന്തങ്ങള്‍<br />എത്ര ഹേമന്തങ്ങള്‍<br />ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്<br />നക്ഷത്രങ്ങളുടെ നിറം കണ്ണുകളിലേറ്റുവാങ്ങി<br />വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക് പോകുന്നു<br />അതാണ് സ്വര്‍ഗ്ഗമെന്ന്<br />മരിച്ചവര്‍ മുന്നില്‍ നിന്ന് ആണയിടുന്നു''<br /></span>അയാള്‍ ഞെട്ടിയുണര്‍ന്നു. കഴിഞ്ഞ കുറച്ചുരാത്രികളായി ആ വരികള്‍ വല്ലാതെ അലോസരപ്പെടുത്തുന്നു. ഒരിക്കലും വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വരികള്‍...<br />ഉതിര്‍ന്നുവീഴുന്ന ചാറ്റല്‍മഴ.<br />അയാള്‍ എഴുന്നേറ്റ് ചുറ്റിനും നോക്കി. ഒരു കൂര പോലും എങ്ങും കാണാനില്ല. മഴ ശക്തി പ്രാപിച്ചുതുടങ്ങി. അതിവേഗം മണ്ണിനടിയിലൂടെ മഴത്തുള്ളികള്‍ ഊര്‍ന്നിറങ്ങുന്നു. മണ്ണിന് മനം മയക്കുന്ന ഗന്ധം. മഴ പെയ്തിട്ട് കാലങ്ങളായിരുന്നുവെന്ന് തോന്നി. വീണ്ടും കാറ്റ് വന്നു. അതിനപ്പോള്‍ നല്ല തണുപ്പുണ്ടായിരുന്നു. അല്‍പ്പം അകലയായി എന്തോ അയാളുടെ ദൃഷ്ടിയില്‍പ്പെട്ടു. അടുത്തുചെന്നപ്പോള്‍ മനസ്സിലായി. അതൊരു മരക്കുരിശായിരുന്നു. ജലത്തുള്ളികള്‍ അതിലെ പൊടികളെല്ലാം കഴുകിക്കളഞ്ഞിരുന്നു.<br />``പവിത്ര''<br />മരക്കുരിശില്‍ കുറിച്ചിട്ടിരിക്കുന്ന പേര് വായിച്ചപ്പോള്‍ അയാള്‍ കിതച്ചു. പവിത്ര...<br />അവള് സമാധാനമായി ഉറങ്ങുകയാണ്. അവിടെ പ്രകൃതിയുടെ വിവിധ മുഖങ്ങളില്ല. മനുഷ്യന്റെ ആത്മവികാരങ്ങളില്ല. ചോര്‍ന്നൊലിക്കാന്‍ സ്ത്രൈണഭാവങ്ങളില്ല. വെറും ശൂന്യത, ശൂന്യത മാത്രം.<br />``പവിത്രാ..ഇത് ഞാനാണ് അമല്‍. വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞാന്‍ വന്നു. നിന്നെയൊന്ന് കൊതിതീരെ കാണാന്‍. പറയ് എന്താ നിനക്ക് പറ്റിയത് ? എന്തിനാ എന്നെ ഇവിടേക്ക് ക്ഷണിച്ചത് ? ജീവിതത്തിലൊരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്ത് ഒരു നിമിത്തം പോലെ നീയെന്നെ എന്തിനെത്തിച്ചു ? നീയിന്ന് ജീവിച്ചിരിക്കുന്നില്ല എന്നെന്നെ അറിയിക്കാനോ ? ''<br />മഴ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.<br />``എനിക്കറിയാം ഈ മഴ നിന്റെ കണ്ണുനീരാണ്. എന്റെ കവിളിനെ ചുംബിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക് ഉപ്പുരസമായിരുന്നു.''<br />അയാള്‍ തിരിഞ്ഞുനടന്നു. ഏതോ തീവണ്ടി അലറിപ്പാഞ്ഞു വരുന്ന ശബ്ദം കേട്ടു.<br />*************************************<br />പൂട്ടിക്കിടന്ന വീട് തുറന്ന് അകത്തുകയറിയപ്പോള്‍ പഴമയുടെ സുഖമുള്ള ഗന്ധമറിഞ്ഞു. ചിലന്തിവലകള്‍ തട്ടിമാറ്റി അകത്തുകടന്ന് പൊടിതട്ടി കുടഞ്ഞ് കട്ടിലില്‍ തല ചായ്ക്കുമ്പോള് ഓര്‍ക്കുകയായിരുന്നു. എവിടെ വെച്ചാണ് നഷ്ടങ്ങള്‍ എന്നെ ഗാഢമായി ഇഷ്ടപ്പെട്ടു തുടങ്ങിയത് ? ചുവരില്‍ പൊടിപിടിച്ച് കിടക്കുന്ന അമ്മയുടെ ചിത്രം കണ്ടു. അവിടം മുതലാവാം.<br />പവിത്രക്ക് എന്താണ് പറ്റിയത് ? അങ്ങനെയൊരു ചോദ്യം ബാക്കിയാവുന്നു. ഒരിക്കല്‍ അവള് മനസ്സ് കുത്തിനോവിച്ചതാണ്. എന്നിട്ടും അല്‍പ്പം പോലും വെറുപ്പ് തോന്നിയില്ല. പിന്നീടൊരിക്കലും കണ്ടു മുട്ടരുതേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ഒരു പക്ഷേ എന്റെയാ ആഗ്രഹമാവുമോ അവളെ യാത്രയാക്കിയത് ?<br /><br />പകലുകള്‍ രാത്രിക്ക് വഴിമാറി. സൂര്യനും ചന്ദ്രനും വന്നും പോയുമിരുന്നു. കാലമാരെയും ശ്രദ്ധിക്കാതെ ഒഴുക്ക് തുടര്‍ന്നു.<br />പൊടിപിടിച്ചു കിടന്ന മേശവലിപ്പിനുള്ളില്‍ നിന്നും കുറെ പുസ്തകത്താളുകള്‍ അയാള്‍ കണ്ടെടുത്തു. കയ്യില്‍ കിടന്നത് വിറച്ചു. പതിയെ അയാളത് വായിക്കാന്‍ തുടങ്ങി.<br /><span style="color:#000099;"></span></div><div><span style="color:#000099;">09-04-1992<br /></span>എവിടെയോ വെച്ച് എനിക്ക് നഷ്ടപ്പെട്ട വുള്‍ഫിയ പുഷ്പത്തിന്റെ ഇതളുകള്‍ തേടി ഞാന്‍ യാത്രയാവുകയാണ്. എന്റെ കണ്ണുകള്‍ക്കത് കണ്ടെത്താനാവുമോ എന്നറിയില്ല. അത്ര ചെറുതാണത്. പക്ഷേ ഭംഗിയുണ്ടായിരുന്നു. വുള്‍ഫിയ പൂത്തുനിന്നിടം സ്വര്‍ഗ്ഗമാണ്. പലരും വില കൊടുത്ത് വാങ്ങാന്‍ ശ്രമിച്ചു. പക്ഷേ കരിഞ്ഞുണങ്ങിപ്പോയി. തോട്ടികളുടെ കയ്യില്‍, അനാഥരുടെ കയ്യില്‍, ദരിദ്രരുടെ കയ്യില്‍ അത് സുരക്ഷിതമായിരുന്നു. ആര്‍ഭാടങ്ങള്‍ക്കിടയിലൂടെ നടന്നുപോയവരുടെ കൈകളില്‍ നിന്നും അത് വഴുതിച്ചാടി രക്ഷപ്പെട്ടു. അതു കൊണ്ടാവാം അസ്വാസ്ഥ്യങ്ങള്‍ അവരെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. മരണം മൗനം പേറി അവരെ കീഴ്പ്പെടുത്തുമ്പോഴും ആ ഹൃദയങ്ങള്‍ സമാധാനത്തിന്റെ തരി പോലും അനുഭവിച്ചിരുന്നില്ല...<br /><br /><span style="color:#000099;">11-02-1994<br /></span>ഒരുപാടലഞ്ഞു. ഒടുവില്‍ പൂവ് തേടി വേനലിലെത്തി. ആദ്യം നല്ല രസം തോന്നി. പിന്നീടെപ്പോഴോ ചെടികളുടെ കരച്ചില് കാതില്‍ വന്ന് അലോസരപ്പെടുത്തിയപ്പോള്‍ പതിയെ വെറുപ്പ് തോന്നിത്തുടങ്ങി. പിന്നീട് കരിഞ്ഞുണങ്ങിയ ചെടികളില്‍ നിന്നും അവസാന നെടുവീര്‍പ്പുകളും അന്യമായി.<br />ഒരു പൊട്ടിച്ചിരി കേട്ട് തിരിഞ്ഞുനോക്കി.<br />പൂത്തുനില്ക്കുന്ന ഗുല്‍മോഹറുകള്‍. അവയീ ചൂടിനെ സ്വാഗതം ചെയ്യുകയാണ്. എന്തോ ആ പൂക്കള്‍ക്കിഷ്ടം കടുത്ത വേനലിനെയാണ്. സൂര്യനെ വെല്ലുവിളിക്കും പോലെ അവ തലയുയര്‍ത്തി നില്ക്കുന്നു. വഴിതെറ്റി വരുന്ന കാറ്റില്‍ നൃത്തഭംഗിയോട് കൂടി പൊഴിയുന്നു.<br />പുഴയില്‍ ഒരു തുള്ളിവെള്ളമില്ല. ഉയര്ന്നുനില്ക്കുന്ന കല്ലുകളും ഉണങ്ങിയ പായലും മാത്രം, ശേഷിച്ചിരുന്ന അവസാനതരി മണലും പെറുക്കിയെടുക്കാനുള്ള തത്രപ്പാടിലാണ് ജനം. അത് മുറിച്ചുകടക്കുമ്പോള്‍ നീന്തിത്തുടിച്ചിരുന്ന ബാല്യം മനസ്സിലോടിയെത്തി. രണ്ട് തുള്ളി കണ്ണുനീര് താഴേക്ക് വീണു. അല്‍പ്പം കണ്ണുനീരെങ്കിലും ആ പുഴക്ക് സമ്മാനിച്ച ചാരിതാര്‍ത്ഥ്യം ബാക്കിയായി.<br /><br /><span style="color:#000099;">21-03-1994 രാത്രി 10 മണി<br /></span>കാലം നടക്കുകയാണ്. പക്ഷേ മഴ മാത്രം വന്നില്ല. ശക്തിയുള്ള വേനല്‍മഴ സ്വപ്നം കണ്ടവര്‍ക്കും തെറ്റി. ഇലകളടര്‍ന്ന വൃക്ഷങ്ങള്‍ വിണ്ടുകീറി. ഒടുവിലൊടുവില്‍ ദിവസങ്ങളോളം പിടിച്ചുനിന്ന വേരുകളും കീഴടങ്ങിത്തുടങ്ങി. മരണം ഗന്ധവുമായെത്തി. നിലത്തുവീണ മരങ്ങളില്‍ അത് താണ്ഡവമാടി.<br /><br /><span style="color:#000099;">20-04-1994 രാത്രി 11 മണി<br /></span>എന്റെ കൈകള്‍ വിറക്കുന്നു. കഴിഞ്ഞ ദിവസത്തെ സംഭവം ഒരു ദുസ്വപ്നം പോലെ എന്നെ വേട്ടയാടുകയാണ്.<br />ആ മലഞ്ചെരുവിലിരിക്കുമ്പോള്‍ വല്ലാത്ത കിതപ്പനുഭവപ്പെട്ടു. ഇനിയീ യാത്ര തുടരുന്നതിലര്‍ത്ഥമില്ല. വുള്‍ഫിയ ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി കാണും. കാലുകള്‍ തളര്‍ന്നുകഴിഞ്ഞു. തൊണ്ടക്ക് വല്ലാത്ത വരള്‍ച്ച. പകല്‍ പതിയെ പതിയെ രാത്രിക്ക് വഴിമാറുകയാണ്. കുറെ കാല്‍പ്പാദങ്ങളുടെ ശബ്ദം കേള്‍ക്കുന്നു. നിലവിളിക്കാന്‍ സമയം കിട്ടിയില്ല. ആരുടെയോ തോളില്‍ കിടന്ന് സുഖമായി ഒരു യാത്രയായിരുന്നു പിന്നീട്. എതോ മെത്തയിലേക്ക് വീണതറിഞ്ഞു. ആരുടെയോ ഭാരം ശരീരത്തിലമരുകയാണ്...<br />എതിര്‍പ്പുകള്‍ നഷ്ടപ്പെട്ടു തുടങ്ങി. അനുഭൂതി ശരീരം മുഴുവന്‍ നിറയുന്നു, ആളുകള്‍ മാറുന്നു. ഒടുവിലത്തെയാളും ശരീരമുപേക്ഷിച്ചപ്പോള്‍ എന്നില്‍ നിന്നും വന്നുകൊണ്ടിരുന്ന നിലവിളിയും നിന്നു.<br />ആരോ തീപ്പെട്ടിയുരക്കുന്ന ശബ്ദം കേട്ടു. അയാള്‍ സിഗരറ്റ് കത്തിക്കുകയാണ്. ഞാനാകെ തളര്‍ന്നുപോയി. ആ ചെറിയ പ്രകാശത്തില്‍ മുഖം കണ്ടു. മദ്യത്തിന്റെ ലഹരിയില്‍ കുളിച്ചുനില്ക്കുന്ന അച്ഛന്.<br />ആ രാത്രി കഴിഞ്ഞുണരുമ്പോള്‍ ഞാനാ മലഞ്ചെരുവില്‍ തന്നെയായിരുന്നു. ഒക്കെ ഒരു സ്വപ്നം പോലെ..ദേഹം മുഴുവന്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നു.<br />മുകളില്‍ എവിടെ നിന്നോ പാറിവരുന്ന കറുത്ത മേഘങ്ങള്‍, മഴപ്പക്ഷികള്‍. കാറ്റിന് ശക്തിയേറി. അത് കരിയിലകളും വഹിച്ച് ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. ഭീതി തോന്നി. ഒരു പക്ഷേ, ഇത്രയും കാലം പെയ്യാതിരുന്നത് പേമാരിക്കാവുമോ ? പറന്നുവീണ കരിയിലകള്‍ക്കിടയില്‍ പുഷ്പത്തിന്റെ ഇതളുകള്‍ കണ്ടു. അത് ശംഖുപുഷ്പത്തിന്റെതായിരുന്നു. അത് നിരാശപ്പൂക്കളാണ്. ആ നിറം നൊമ്പരത്തിന്റെതാണ്. ഞാനത് കാറ്റില്‍ പറത്തി.<br /><br />ആ താളുകളില്‍ രണ്ടെണ്ണം മാത്രം അവശേഷിക്കെ അമല്‍ ആനന്ദ് വായന നിര്‍ത്തി. കുറെ വെള്ളമെടുത്ത് വായിലേക്ക് കമിഴ്ത്തി. പിന്നീട് ശരീരത്തിലെ വിയര്‍പ്പുകളൊപ്പി. വീണ്ടും ശ്രദ്ധ വരികളിലേക്കായി.<br /><br /><span style="color:#000099;">12-09-1994 വൈകുന്നേരം 5 മണി<br /></span>ഒരുപാട് കാലം കൂടി വീട്ടില്‍പ്പോയി. പുസ്തകത്തിനിടയില്‍ പതുങ്ങിയിരുന്ന ആശംസാകാര്‍ഡ് കണ്ടു. പലയാവര്‍ത്തി വായിച്ചു. അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്നാദ്യമായി എനിക്ക് ദുഖം തോന്നുന്നു. നിനക്കൊരു മറുപടി നല്‍കാത്തതില്‍. എന്നെ കുറിച്ച് നിനക്കെല്ലാം അറിയാമായിരുന്നു. എനിക്കെത്ര വസ്ത്രങ്ങളുണ്ടെന്നും അതിന്റെ നിറങ്ങളുമെല്ലാം...നിനക്കെന്നുമിഷ്ടം ആ വെള്ളവസ്ത്രമായിരുന്നുവെന്നും...<br />അമല്‍...മാപ്പ് നിന്നില്‍ നിന്നകന്നുപോയതിന്...<br />നീയറിയണം. ഞാന്‍ തേടിയലഞ്ഞ് കിട്ടാതായ വുള്‍ഫിയ പുഷ്പം സ്നേഹമായിരുന്നു. നിഷ്കളങ്കമായ സ്നേഹം ഒരിക്കല്‍ നീയെനിക്ക് കൈവെള്ളയില്‍ വെച്ച് നീട്ടിയ സ്നേഹം. ഇനിയെന്താണ് ഞാന്‍ പകരും തരിക ?<br />ദിവസങ്ങള്‍ കടന്നുപോവുകയാണ്. എന്റെ വയറ്റില്‍ ഒരു ജീവന് വളരുന്നുണ്ട്. ഞാനാകെ തളരുന്നു. ആ രാത്രി എന്റെ മുന്നില്‍ പല്ലിളിച്ചുനില്ക്കുകയാണ്. ഒരു പക്ഷേ അച്ഛന്റെ...<br /><br /><span style="color:#000099;">20-09-1994 രാത്രി 10 മണി<br /></span>ഞാനെല്ലാം തീരുമാനിച്ചുകഴിഞ്ഞു. എന്റെ മുമ്പില്‍ ഇപ്പോള്‍ വിഷപ്പാത്രമുണ്ട്. അതിലല്‍പ്പം ലഹരി കൂടി ചേര്‍ത്തു. കാരണം ലഹരി ചേര്‍ത്ത വിഷത്തിന് ശരീരത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനേ കഴിയില്ലെന്ന് എനിക്ക് നന്നായറിയാം.<br /><span style="color:#660000;">``യാത്ര ചോദിക്കുന്നു ഞാന്‍ നീയെനിക്കായി-<br />തീര്‍ത്തൊരീ ഓര്‍മ്മപാഥേയവും പേറി<br />വിഹ്വലനിമിഷവും വികാരവും-<br />പിന്നെയാര്‍ദ്രമാം സ്നേഹവും ബാക്കി.<br />ഇനി കാണുമോന്നറിയില്ല വീണ്ടും<br />ചിറകില്‍ തറച്ചുകയറിയ മുള്ളിലെ<br />ചോര വാര്‍ന്നെന്നുമിങ്ങനെയൊടുവില്‍<br />കാറ്റായി...മഴയായി...<br />ആകാശത്തോടലിയുകയാണ് ഞാന്‍''<br /><br /></span>അയാളുടെ കൈകളില്‍ നിന്നും ആ താളുകള്‍ നിലത്തേക്ക് വീണു. പാവം പവിത്ര. അവളെ കുറ്റപ്പെടുത്തുന്നില്ല. അവള് ചെയ്തതാണ് ശരി.<br />***************************************<br />ഏപ്രില്‍മാസത്തെ ഒരു സായന്തനം<br />അമല്‍ ആനന്ദ് ആ മണ്ണിലൂടെ നടന്നു. ആ വലിയ വൃക്ഷം നിറയെ ചുവന്ന പൂക്കളുണ്ടായിരുന്നു. ആ മണ്‍കൂനക്ക് ചുറ്റും അവന് മെഴുകുതിരികള്‍ കത്തിച്ചുവെച്ചു. ഓരത്തായി ഒരുപിടി ഓര്‍ക്കിഡ് പുഷ്പങ്ങളും.<br />ഇളംകാറ്റ് അതിലെ ഒഴുകിനടന്നു. വൃക്ഷം മണ്‍ക്കൂനക്ക് മുകളില്‍ പൂക്കള്‍ വര്‍ഷിച്ചു. പവിത്രയോട് യാത്ര പറഞ്ഞ് പിന്തിരിയുമ്പോള് വൃക്ഷത്തിന് ചുവട്ടില്‍ തളിര്ത്തുനില്ക്കുന്ന തൈകള്‍ അയാള്‍ കണ്ടു. അതിലൊന്ന് പറിച്ചെടുത്ത് നടക്കുമ്പോള്‍ ഏതോ തീവണ്ടി പതിയെ കടന്നുപോവുന്നുണ്ടായിരുന്നു.</div><div></div><div></div><div></div><div><span style="color:#6600cc;"></span> </div><div><span style="color:#6600cc;"></span> </div><div><span style="color:#6600cc;"></span> </div><div><span style="color:#6600cc;">note:</span> <span style="color:#6600cc;">വുള്‍ഫിയ-ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം</span> </div><div><span style="color:#993300;">imgae courtasy-corbis</span></div><div></div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com8tag:blogger.com,1999:blog-7123106503950101037.post-52138475907721386822008-09-24T06:00:00.000-07:002009-01-03T06:14:08.406-08:00ഓര്‍മ്മകളിലൊഴുകുന്ന യമുന<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaRDrwHuThYilPHLywbD5WbjMPdjghFwOhpABaxIbCp9I06WgrvnHc3OWdEGml0B82J5E1zQEPFqiH1nCb5hA1yMt9619s0Kw4juPbt2mvrLmgnAfmIGI6yOmYoX82GYUVqoEU2Kdjj6U/s1600-h/42-19207741.jpg"><img id="BLOGGER_PHOTO_ID_5249576953809052770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaRDrwHuThYilPHLywbD5WbjMPdjghFwOhpABaxIbCp9I06WgrvnHc3OWdEGml0B82J5E1zQEPFqiH1nCb5hA1yMt9619s0Kw4juPbt2mvrLmgnAfmIGI6yOmYoX82GYUVqoEU2Kdjj6U/s320/42-19207741.jpg" border="0" /></a><br /><br />വറ്റി വരണ്ട മണ്ണും ഇലകള്‍ കൊഴിഞ്ഞ മരവും ജലരഹിതമായിക്കൊണ്ടിരിക്കുന്ന പുഴയുമെല്ലാമുള്ള എന്റെ ഭൂമിയിലേക്ക് വര്‍ഷകാലമായി വന്നു മടങ്ങിപ്പോയ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പോലും അനുഭൂതിയുടെ ഒരു തലമുണ്ട്. വറുതി കഴിഞ്ഞ മടിയില്‍ അഗ്നിയിട്ട് മടങ്ങിപ്പോയ കാല്പാടുകള് കണ്ണുനീര് കൊണ്ടവള്‍ മായ്ച്ചുകളഞ്ഞു. മനസിലെന്നോ കുറിച്ചിട്ട മരണകുറിപ്പ് കുനുകുനെ കീറി ജാലകത്തിലൂടെ പുറത്തേക്കെറിഞ്ഞു. കണ്ടുമുട്ടുക എന്നത് പോലും ചില നിയോഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത് ആ സാമീപ്യത്തിന്റെ മനോഹാരിതയില്‍ നിന്നായിരുന്നു. ജീവിതമൊരു ശൂന്യമായ തുരുത്തായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴും ആത്മാവിലെവിടെയോ യമുന ഒഴുകിക്കൊണ്ടിരിക്കുന്നു.<br />ഗ്രാമത്തില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്കുള്ള പറിച്ചുനടല്‍ എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. അപരിചിതര്‍ക്കിടയില്‍പ്പെട്ടുള്ള വീര്‍പ്പുമുട്ടല്‍, നിരത്തിലൂടെ മത്സരിച്ചോടുന്ന വാഹനവ്യൂഹങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങള്‍. ഇതിനിടയില്‍ വിളറിവെളുത്ത ചുമരുകളുള്ള കലാലയം. പക്ഷേ മാനാഞ്ചിറ മൈതാനിയോട് ചേര്‍ന്ന് നില്ക്കുന്ന വിശാലമായ ഞങ്ങളുടെ ക്ലാസ് മുറിക്ക് ആര്‍ക്കും ഗണിച്ചെടുക്കാനാവാത്ത ആകര്‍ഷകതയുണ്ടായിരുന്നു. ഒരു വശം എല്‍ ഐ സി കോമ്പൗണ്ടിലെ മരങ്ങളും നിശബ്ദതയും ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തുകളും. ഉയരമേറിയ ജാലകത്തിനരുകില്‍ നിന്നാല്‍ ഇലകള്‍ക്കിടയിലൂടെ അവ്യക്തമായി ആളുകള്‍ ചലിക്കുന്നത് കാണാം. മറുവശം മത്സരിച്ചോടുന്ന വാഹനങ്ങളുടെ ബഹളവും ദേവീക്ഷേത്രത്തിലേക്കുള്ള വഴിയും അലക്കുകാരുടെ കേന്ദ്രമായ മൈതാനവും.<br />ഈ രണ്ടുമുഖങ്ങളില്‍ ഉള്ളിലെ വികാരങ്ങളുടെ വേലിയേറ്റങ്ങളെ മാറ്റിയും മറിച്ചുമിടാം.<br />ക്ലാസില്ലാതിരുന്ന മധ്യാഹ്നത്തില്‍ വരാന്തയിലെ ശൂന്യതയില്‍ നിന്ന് റോഡിലെ മത്സരിച്ചോടുന്ന വാഹനങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഇടക്കെപ്പോഴോ തോന്നാറുള്ള സംശയം വഴി തെറ്റിവന്നു. ഇത്ര തിരക്കിട്ട് ഈ യാത്രികര്‍ എങ്ങോട്ടാണ് പോകുന്നത്? എന്തായിരിക്കും ഇവരുടെ ഉദ്ദേശം, ഇവരെല്ലാം എവിടെ നിന്നാണ് വരുന്നത്...<br />ലളിതമായ ചോദ്യമെങ്കിലും അപ്രാപ്യമായൊരു ഉത്തരത്തിന് കാത്ത് നില്‍ക്കാതെ മനസ് മറ്റെവിടേക്കോ പാഞ്ഞു. വെയിലിന്റെ തീഷ്ണത ചില്ലുകളെ ചൂടാക്കി തുടങ്ങിയിരുന്നു. എങ്കിലും അഴികളില്ലാത്ത ജാലകത്തിനുമുണ്ടായിരുന്നു ആരും തിരിച്ചറിയാത്തൊരു ഭംഗി. മുന്നിലെ കാഴ്ചയെ ഒരു തരി പോലും മറക്കാതെയുള്ള അതിന്റെ നില്പ്.<br />ക്ലാസ് തുടങ്ങിയിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞു. പുതിയമുഖങ്ങള്‍ ചുറ്റിനുമുണ്ടെങ്കിലും ആരിലേക്കുമിറങ്ങി ചെല്ലാനേ തോന്നിയില്ല. ചിലരെല്ലാം അന്തര്‍മുഖനെന്ന അംഗീകാരവും എനിക്ക് സമ്മാനിച്ചതായി തിരിച്ചറിഞ്ഞു.ജാലകങ്ങള്‍ എനിക്ക് തുണയായത് അങ്ങനെയാണ്. ഇരുഭാഗത്തുമുള്ള കാഴ്ചകള്‍ എന്നിലെ വികാരതലങ്ങളെ മാറ്റിമറിച്ചുകൊണ്ടിരുന്നു. അലറിപായുന്ന വണ്ടികളില്‍ ആരുമറിയാതെ പോവുന്ന മൗനങ്ങളുടെ ആവരണം എനിക്ക് മുന്നിലൂടെ മിന്നിമാഞ്ഞു. ജാലകത്തിന് പുറത്തെ കാഴ്ചകള്‍ നോക്കി നിശബ്ദയായി യാത്ര ചെയ്യുന്നവര്‍..<br />ഒരു ദിവസം നിരത്തിലേക്ക് നോക്കി നില്ക്കുന്നതിനിടയില് അറിയാതെ ഏതോ കവിതയിലെ വരികള്‍ നാവിന്‍തുമ്പത്ത് വന്നു. ശബ്ദം അല്പം ഉഛസ്ഥായിലായത് പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. മുന്നിലെ ബഹളത്തോടൊപ്പം അറിയാതെ ഞാനും മത്സരിച്ചുപോയെന്ന് പരിതപിച്ചു. ജാലകത്തിലൂടെ അതിവേഗം കടന്നുവരുന്ന കാറ്റ് എനിക്ക് സംഗീതമൊരുക്കിയത് പോലും വൈകിയാണറിഞ്ഞത്.<br />പിന്നില്‍ ഒരനക്കം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ചുവപ്പ് നിറമുള്ള വസ്ത്രമണിഞ്ഞ് യമുന.<br />യമുനയെ ഞാന്‍ ഇന്റര്‍വ്യുവിന് വന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നു. എപ്പോഴും മുഖത്തൊരു അത്ഭുതം കുടിയിരിക്കുന്നത് പോലെ തോന്നും. ഇടക്കൊക്കെ വിളര്‍ത്ത ഭയം ആ വെളുത്ത മുഖത്ത് രക്തയോട്ടമായി പ്രതിഫലിക്കുന്നതായും കാണാം. മുന്‍നിരയില്‍ ഒരു കൊച്ചുകുട്ടിയെ പോലെ അമ്മയുടെ അരികത്തിരുന്ന് ആകാംഷയോടെ ചുറ്റിനും നോക്കിയിരുന്ന പെണ്‍കുട്ടിയെ മുഖാമുഖത്തിന്റെ ചെറിയ ഇടവേളയില്‍ കണ്ണില്‍പെട്ടിരുന്നു.<br />തിരിഞ്ഞുപോവുമ്പോള്‍ നോട്ടീസ് ബോര്‍ഡില്‍ തൂങ്ങിയാടിയ കടലാസില്‍ പത്താം റാങ്കിന് നേരെയുള്ള യമുനയെന്ന പേരില്‍ മിഴികളുടക്കിയതും യാദൃശ്ചികം. അവളെ പരിചയപ്പെടണമെന്നുണ്ടായിരുന്നെങ്കിലും തുനിഞ്ഞില്ല. ഒടുവിലിതാ മുന്നില്‍ നിഷ്കളങ്കതയുള്ള മുഖവുമായി എന്നിലേക്കൊഴുകാന്‍ കൊതിച്ചുനില്‍ക്കും പോലെ യമുന.<br />ജാള്യതയില്‍ പാതിവഴിയിലുപേക്ഷിച്ച കവിതയെ അവള് തിരിച്ചുചോദിച്ചു.<br />വിറയാര്‍ന്ന ശബ്ദത്തില്‍ അല്പം കൂടി ചൊല്ലിനിര്‍ത്തി പിന്‍വാങ്ങുമ്പോള്‍ യമുന പുറകില്‍ തന്നെയുണ്ടായിരുന്നു.<br />`` വേറെയേതൊക്കെ കവിതകളറിയാം'' തടഞ്ഞുനിര്‍ത്തിയ പോലെ മുന്നില്‍ കയറി നിന്ന് അവള് ചോദിച്ചു..<br />``സുഗതകുമാരിയുടെ `രാത്രിമഴ', ചുള്ളിക്കാടിന്റെ `ആനന്ദധാര', കക്കാടിന്റെ 'സഫലമീയാത്ര'....ഏതു വേണം യമുനക്ക് '' അല്പം തമാശയോടെ ചോദിച്ചു.<br />സഫലമീയാത്ര മതി. വല്ലാത്തൊരാഹ്ലാദത്തോടെ അവള് പറഞ്ഞു.<br />``വരികളോര്‍മ്മയില്ല യമുനേ..പിന്നീടൊരിക്കലാവാം.''<br />``വരികളില്ലാത്തത് കൊണ്ട് പിന്നത്തേക്കാക്കണ്ട ജയാ..എന്റെ കൂടെ വന്നോളൂ''<br />എന്റെ കൈ പിടിച്ചവള് നടക്കുമ്പോള്‍ അങ്ങനെ ചില കവിതകള്‍ അറിയാമെന്ന് പറഞ്ഞ നിമിഷത്തെ വല്ലാതെ ശപിച്ചു.<br />ബാഗ് തുറന്ന് ഒരു പഴയ നോട്ട്ബുക്കെടുത്ത് അവള് എനിക്ക് നീട്ടി..<br />കുനുകുനെയുള്ള അക്ഷരങ്ങള്‍ സഫലമീയാത്ര നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ കോണില്‍ നിന്ന് ആ കവിത ചൊല്ലുമ്പോള്‍ ഏതോ ലോകത്തെന്ന പോലെ മിഴികൂമ്പി നില്‍ക്കുകയായിരുന്നു അവള്.<br />``ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍<br />ആതിര വരും പോകുമല്ലേ സഖീ..''<br />വറ്റിവരണ്ട എന്റെ മനസിലേക്ക് കുളിര്‍മ്മയായി യമുന ഒഴുകി തുടങ്ങിയത് അന്നാണ്. ഒടുവിലതെ വരികളിലെ അര്‍ത്ഥവ്യാപ്തി പോലെ അവള് മടങ്ങിപോയപ്പോഴും എനിക്ക് ദുഖമുണ്ടായിരുന്നില്ല. കാരണം ഓരോ നഷ്ടങ്ങളും ഞാന്‍ പോലുമറിയാതെ എന്നെ ശക്തനാക്കുകയായിരുന്നു.<br /><br />വിളര്‍ത്ത പകലുകളും മഞ്ഞ സായന്തനങ്ങളും പിന്നീട് ഞങ്ങള്‍ക്കിടയിലെ ചിന്തകളെ, മോഹങ്ങളെ മാല പോലെ കോര്‍ത്തിടുന്നുണ്ടായിരുന്നു. അറിയാതെ മനസിനെ ചുറ്റിവരിഞ്ഞ ആത്മബന്ധം ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ പോലും വേരൂന്നിക്കൊണ്ടിരുന്നു.<br />അന്നൊരിക്കല്‍ വീട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ ശക്തമായികൊണ്ടിരിക്കുന്ന സൗഹൃദത്തെ കുറിച്ച് നാലു വരിയെഴുതി അവള്‍ക്ക് നല്‍കിയത്.<br />`സൗഹൃദം വേനല്‍ മഴയാണ്. വേദനയുടെ വെയില്‍നാളങ്ങളേറ്റ് വരണ്ടു കീറുന്ന മനസിന് ആശ്വാസത്തിന്റെ സുഖം നല്കുന്ന മഴത്തുളളികളാണത്..'<br />യമുനയുടെ മിഴികളില്‍ ആകസ്മികമായി വന്ന തിളക്കം എന്റെ കണ്ണുകളേറ്റുവാങ്ങി.<br />അവളെ തിരിഞ്ഞുനോക്കി അകന്നുപോകുമ്പോള്‍ നിശ്ചലയായി കണ്പോളകള് പോലും ചിമ്മിതുറക്കാതെ നോക്കി നില്ക്കുന്നുണ്ടായിരുന്നു.<br />തിരിച്ചെത്തുന്നവരെ വല്ലാത്ത അസ്വസ്ഥതയായിരുന്നു. കാഴ്ചകള്‍ക്ക് മുന്നില്‍ നേര്‍ത്ത അകലത്തില്‍ അവളുണ്ടായിരിക്കണമെന്ന വ്യാമോഹം എന്നെ ഉലച്ചുകൊണ്ടിരുന്നു.<br /><br />ജാലകത്തിനരുകില്‍ മത്സരിച്ചോടുന്ന വാഹനങ്ങളിലേക്ക് നോക്കിനിന്ന മറ്റൊരു മധ്യാഹ്നത്തിലാണ് യമുനയിലെ മനോഹാരിത ശ്രദ്ധിച്ചത്.<br />ഒരു കുഞ്ഞിനെ പോലെ മനോഹരമായ മുഖം, വിടര്‍ന്ന പീലികളുള്ള കണ്ണുകള്‍, കാപട്യമറിയാത്ത പുഞ്ചിരി, വലതുമിഴിയിലെ കൃഷ്ണമണിയോട് ചേര്‍ന്ന് കറുത്ത പാട്, ഒതുങ്ങിയ മാറിടങ്ങള്‍...<br />ശിരസ് മുതല്‍ ഒഴുകിയിറങ്ങിയ എന്റെ മിഴികള്‍ അവളുടെ കൈത്തണ്ടയിലെ മുറിവില്‍ ചെന്നുടക്കിയത് അതിവേഗമായിരുന്നു.<br />ഇടതുകൈത്തണ്ടയിലെ ലോഹകഷ്ണം കൊണ്ട് ഞരമ്പിനെ കീറിമുറിക്കാന്‍ ഇന്നലെ രാത്രി അവള് ശ്രമിച്ചിരിക്കുന്നു എന്തിന്?<br />കണ്ണുകളിലിരുട്ട് കയറുന്നത് പോലെ തോന്നി. അവളുടെ വെളുത്ത വസ്ത്രത്തിന്റെ മനോഹാരിത ആ മുറിവിനെ മറയ്ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയുമ്പോഴും ഭയം എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.<br />ഈ ചൈതന്യമുള്ള ശരീരത്തിനുള്ളില്‍ ആരുമറിയാത്തൊരു മനസുണ്ടെന്ന് ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു.<br />കടിഞ്ഞാണില്ലാതെ പാഞ്ഞ ചിന്തകള്‍ക്കൊടുവില്‍ അവളുടെ തോളില്‍ പിടിച്ച് ശക്തമായി കുലുക്കി കൊണ്ടു ചോദിച്ചു.<br />``യമുനാ..നിനക്ക് എന്തിനെങ്കിലും വേദനിക്കുന്നുണ്ടോ''<br />`എനിക്കൊന്നുമില്ല'<br />നിര്‍വികാരികതയോടെ അവള് പറഞ്ഞു.<br />എന്റെ കൈകള്‍ തട്ടിമാറ്റി പടികള്‍ കയറി അവള് മുകളിലേക്ക് പോയി.<br />വിങ്ങിപൊട്ടി കരയുന്ന യമുനയുടെ ശബ്ദം പാതി കയറിയ പടികളില്‍ നിന്ന് ഞാന്‍ കേട്ടു.<br />ആ മുറിവ് അല്പം കൂടി ആഴത്തിലായിരുന്നെങ്കില്‍ യമുന മരിക്കില്ലായിരുന്നോ?<br />ഭീതിപ്പെടുത്തുന്ന ചിന്ത എന്നെ വലയം ചെയ്തു.<br /><br />കരഞ്ഞ മിഴികളുമായി യമുനയിറങ്ങിപ്പോയ പകലിന് മുമ്പില്‍ ഇരുട്ടിന്റെ മറ വന്നുവീണു.<br />ചിന്തകള്‍ക്ക് തീ പിടിച്ച രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. രാവിലെ ക്ലാസിലെത്തുമ്പോള്‍ മുന്നില്‍ യമുന.<br />പതിവ്ചിരി, സുന്ദരമിഴികളില്‍ തിളക്കം.<br />``ഇതെന്തു പറ്റി ഇന്നോടി കിതച്ച്..''<br />ചിരിച്ചുകൊണ്ടവള്‍ തിരക്കി.<br />`യമുനയെ കാണാന്‍'<br />കിതച്ചുകൊണ്ട് പറഞ്ഞപ്പോള്‍ അവള് എന്നോട് മുകളിലേക്ക് വരാന്‍ പറഞ്ഞു.<br />പടികള്‍ കയറുമ്പോള്‍ അവളുടെ മുഖത്ത് വല്ലൊത്താരു ശാന്തതയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യമുനയുടെ ജീവിതത്തില്‍ നിന്ന് തന്നെ നഷ്ടപ്പെട്ടുപോയെന്ന് ഞാനറിഞ്ഞു.<br />``യമുനേ..എന്നോടെങ്കിലും പറയ്..എന്താ നിനക്ക് പറ്റിയത്''<br />അവളുടെ കൈ പിടിച്ചുയര്‍ത്തികൊണ്ട് ചോദിച്ചു.<br />``ഓ..ഇതോ, ചാകാന്‍ വേണ്ടിയൊന്നുമല്ല ജയാ..നോവാന്‍ വേണ്ടി മാത്രം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മെസോക്കിസം''<br />വളരെ ലാഘവത്തോടെ യമുന പറഞ്ഞു.<br />``എന്തുപറ്റി സ്വയം നോവിക്കണമെന്ന് തോന്നാന്‍''<br />``ജയന് കരുതുന്നു ഈ ലോകത്ത് ഏറ്റവും ദുഖിക്കുന്നത് ഞാനാണെന്ന്. യമുന കരുതുന്നു അവളാണെന്ന്. അത്രയേയുള്ളു''<br />അവളുടെ വാക്കുകളുടെ വ്യാപ്തി എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. എങ്കിലും എന്തായിരിക്കും യമുനയുടെ ദുഖമെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി.<br />ഇവളെ മനസിലാകുന്നില്ലല്ലോ കൃഷ്ണായെന്ന് മനസില്‍ പറഞ്ഞ് ഞാന്‍ തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോള്‍ അവള് ചോദിച്ചു.<br />``പ്രണയത്തിന്റെ മാനദണ്ഡമെന്താണെന്ന് ജയനറിയുമോ?''<br />''സൗന്ദര്യം, വിദ്യാഭ്യാസം, സ്വഭാവം, സാമ്പത്തികം, പെരുമാറ്റം, കഴിവുകള്‍'' ഇങ്ങനെയെന്തെങ്കിലുമൊന്ന്. എന്റെ മറുപടി അവളെ തൃപ്തയാക്കിയില്ലെന്ന് ആ മുഖത്ത് നിന്ന് മനസിലായി.<br />``ഇതൊന്നുമില്ലെങ്കില്‍ ഒരാളെ സ്നേഹിക്കാന്‍ കഴിയില്ലേ?''<br />ഒന്നും പറയാതെ നടന്നുപോവുമ്പോ ഉന്നതവിദ്യാഭ്യാസത്തിനെത്തിയതാണെങ്കിലും ഓരോരുത്തരിലും പ്രണയം പനി പോലെ പിന്തുടരുന്നുണ്ടെന്നറിയുകയായിരുന്നു.<br />ക്ലാസ് തുടങ്ങിയപ്പോള്‍ അറിയാതെ യമുനയിലേക്ക് കണ്ണുപാഞ്ഞു.<br />പാതി തുറന്നിട്ട ജാലകത്തിനരുകില്‍ ഇടക്കിടെ പുറത്തേക്ക് നോക്കി നോട്ടുബുക്കില്‍ എന്തെല്ലാമോ അവള് കുത്തികുറിക്കുന്നുണ്ടായിരുന്നു.<br />എന്താവും അവളെഴുതിക്കൂട്ടുന്നതെന്നറിയാന്‍ വല്ലാത്ത ആകാംഷയായിരുന്നു.<br />ഇടവേളയില്‍ അവള് പുറത്തുപോയപ്പോള്‍ ഓടിപ്പോയി ആ പുസ്തകമെടുത്ത് തുറന്നു.<br />കറുത്ത മഷി കൊണ്ട് കുറിച്ചിട്ട ആ വാചകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവാതെ ഞാന്‍ നിന്നു.<br />യമുനയില്‍ എന്തൊക്കെയോ ചില പ്രശ്നങ്ങള്‍ ഉള്ളത് പോലെ എനിക്ക് തോന്നി. നിഗൂഡമായ മനസുള്ളവള്‍. അവളുമായി ഏറെയടുത്തുവെന്ന് പറയുന്നവര്‍ക്ക് പോലും തിരിച്ചറിയാനാവാത്ത വിധമെന്തൊക്കെയോ സ്വന്തമായുള്ളവള്‍...<br />ഇത്ര സൂക്ഷ്മമായി തിരയുന്നത് കൊണ്ടാണ് യമുനയെ കുറിച്ച് ചെറിയൊരു ധാരണയിലെങ്കിലും എത്താനായത്. അല്ലായിരുന്നുവെങ്കില്‍ തള്ളിക്കളയാറുള്ള വിഷയത്തിലൊന്ന് മാത്രമാകുമായിരുന്നു അത്.<br />അവളുടെ വരികള്‍ക്ക് താഴെയായി ചുവന്ന മഷി കൊണ്ട് കുറിച്ചിട്ടു.<br /><span style="color:#990000;">`` നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താന്‍<br />ഉമ്മറത്തെ നിലവിളക്കില്‍<br />കണ്ണുനീരുരുക്കിയൊഴിക്കുകയാവും<br />വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്‍<br />കണ്ണനിപ്പോഴും<br />നിന്റെ പദനിസ്വനത്തിന്<br />കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...''<br /></span>ഒന്നുമറിയാത്ത പോലെ തിരിഞ്ഞുനടക്കുമ്പോള്‍ അത് കാണുമ്പോഴുള്ള അവളുടെ മുഖമായിരുന്നു മനസില്‍.<br />ഒരു പക്ഷേ വല്ലാത്തൊരാശ്ചര്യം, പുഞ്ചിരി ഇതൊന്നുമല്ലെങ്കില്‍ നിസംഗത.<br />വികാരങ്ങളുടെ വിവിധ ഭാവങ്ങള്‍ അവളില്‍ സങ്കല്‍പ്പിച്ച് സ്വന്തം സീറ്റിലെത്തുമ്പോള്‍ അവള് വാതില്ക്കല് നില്ക്കുന്നുണ്ടായിരുന്നു.<br />എന്തോ..യമുനയിലിന്ന് വല്ലാത്തൊരോളം തല്ലലുണ്ട് രാവിലെ മുതല്‍. നിശബ്ദയായി ഒഴുകാന്‍ കൊതിച്ചിട്ടും അതിനാവാത്ത പോലെ...<br />ക്ലാസ് വിരസതയിലേക്ക് നയിച്ചപ്പോള്‍ അവള് വീണ്ടും പുസ്തകം തുറന്നു.<br />ആശ്ചര്യം നിറഞ്ഞ മുഖത്തോടെ അവളാ വരികളിലൂടെ കണ്ണോടിക്കുന്നത് കണ്ടു.<br />മിഴികള്‍ അതിവേഗം ചുവന്ന് ഉപ്പുതുള്ളില്‍ ഊര്‍ന്നിറങ്ങുന്നത് കണ്ടപ്പോള്‍ ഒന്നും വേണ്ടായിരുന്നുവെന്ന് തോന്നി.<br />നെടുവീര്‍പ്പുകള്‍ ബാക്കിയാക്കി അവള് ഡസ്ക്കില്‍ കമഴ്ന്നുകിടന്ന് ഏങ്ങലടിച്ചു. പിന്നെ തുവാല കൊണ്ട് മുഖം തുടച്ച് അധ്യാപകനെ പോലും വകവെക്കാതെ പുറത്തേക്ക് നടന്നു.<br />മുകളിലെ ശൂന്യമായ ക്ലാസിലിരുന്നു യമുനയിപ്പോള്‍ അവളുടെ തന്നെ മുറിവുകളിലൂടെ ഒഴുകുന്നുണ്ടാകുമെന്നെനിക്കറിയാം. പക്ഷേ വിവര്‍ത്തനം ചെയ്യാനാവാതെ കിടന്ന അവളുടെ മനസ് ഭീതിപ്പെടുന്ന സ്വപ്നമായി എന്റെ മുമ്പില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.<br />നോട്ട് ബുക്കില്‍ നിന്ന് താള് കീറി അതില്‍ `യമുനക്ക്' എന്ന തലക്കെട്ടില്‍ എഴുതി.<br /><span style="color:#990000;">``വേനല്‍ വെറുക്കുന്ന ജലതുള്ളിയെ<br />ശിശിരത്തിന്റെ മടിയിലുപേക്ഷിച്ച<br />കാലത്തോടൊരു വാക്ക്...<br />വര്‍ഷവുമായി വരുംമുമ്പ്<br />കുരുതിക്കളത്തിലേക്കെറിയുക...<br />ഒരാര്‍ത്തിരമ്പലിനെക്കാള്‍ മനോഹരം<br />ഒരിറ്റായി ഊര്‍ന്നുവീണ്<br />മരിക്കുകയാണ്...''<br /></span><br />ഉച്ചഭക്ഷണത്തിന് പരിപ്പ്കറിയും കാബേജ് തോരനും. വിശന്നിട്ട് വയ്യെന്ന് പറഞ്ഞ് ആര്‍ത്തിയോടെ ചോറുവാരി തിന്നുമ്പോള്‍ കഴിഞ്ഞ ക്ലാസിലെ വിരസതയും വ്യഥയും യമുനയില്‍ അല്പം പോലുമുണ്ടായിരുന്നില്ല.<br />എന്തോ മറന്ന പോലെ ഇടക്കൊന്ന് ആലോചിച്ച് ബാഗ് തുറന്ന് കെട്ടിവെച്ച കവറെടുത്ത് നിവര്‍ത്തി. തണുക്കാതെ കിടക്കുന്ന പപ്പടവും മുളക് കൊണ്ടാട്ടവും...<br />തീരാറായ ചോറിലേക്ക് അല്പം കുടഞ്ഞിട്ട് കവറോടെ തന്നെ എനിക്കും ശ്രീലുവിനും നീട്ടുമ്പോള്‍ യമുനയുടെ മുഖം വളരെ പ്രസന്നമായിരുന്നു.<br />ഏതു നിമിഷവും തീര്‍ന്നുപോയേക്കാവുന്ന വികാരത്തിന്റെ ജ്വലനമായിരുന്നു അതെന്ന് ആ കൂട്ടത്തില്‍ ഞാന്‍ മാത്രമറിഞ്ഞു.<br />അന്ന് വൈകുന്നേരം അപ്രതീക്ഷിതമായി മഴ പെയ്തു. വരണ്ട മണ്ണിലേക്ക് ആണ്ടിറങ്ങുന്ന മഴയുടെ രൗദ്രതാളം നോക്കി യമുന ജാലകത്തിനരുകില്‍ ഇരിക്കുന്നുണ്ടായിരുന്നു. കാറ്റ് വരുമ്പോള്‍ പാതി തുറന്നിട്ട ജാലകത്തിലൂടെ അവളിലേക്ക് ജലതുള്ളികള്‍ തെറിച്ചുവീഴുമ്പോള്‍ ചെറുപുഞ്ചിരി മുഖത്ത് വിരിയുന്നത് കണ്ടു.<br />ഞാന്‍ അരുകില്‍ വന്നിരുന്നതൊന്നും അവളറിഞ്ഞില്ല. മഴയുടെ പ്രതിസ്ഫുരണങ്ങളില്‍ അവളെന്തോ തിരയുകയാണെന്ന് തോന്നി.<br />പുതുമണ്ണിന്റെ ഗന്ധം നുകരുന്ന അവളുടെ മുഖത്തേക്കുറ്റുനോക്കിയപ്പോള്‍ ആ വിടര്‍ന്ന കണ്പീലികള് എണ്ണാനും ഇമയനക്കാതെ ഏതോ വന്യമായ സുഖലോലുപതയിലേക്കുള്ള യാത്രയിലായിരുന്ന അവളെ വാരിപുണരാനും തോന്നി.<br />ഞാന്‍ തിരിഞ്ഞുനടക്കുമ്പോഴും മഴ സമ്മാനിച്ച കാഴ്ചകളില്‍ നിന്ന് യമുന മുക്തയായിരുന്നില്ല.<br />പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസൃതമായി അവളുടെ മുഖവും മാറുന്നു. അതീന്ദ്രിയമായ ഏതോ ശക്തി അവളെ ആവരണം ചെയ്യുന്ന പോലെ...<br />പിറ്റേന്ന് അപ്രതീക്ഷിതമായി അവളൊരു ചോദ്യം ചോദിച്ചു..<br />``ജയാ..എന്റെ മുന്നില്‍ ചില മുഖമുണ്ട്. അതിലൊന്ന് തിരഞ്ഞെടുക്കണമെന്നുണ്ട്. എന്താ നിന്റെ അഭിപ്രായം''<br />``ആലോചിച്ചു തീരൂമാനിക്കൂ യമുനാ...നിന്റെ സങ്കല്‍പ്പത്തിന്റെ രൂപവും ഭാവവും എനിക്കറിയില്ലല്ലോ''<br />എന്റെ മറുപടി കേട്ട് അല്പസമയം അവള് നിശബ്ദയായി.<br />എന്നെ കുറിച്ചെന്താ ജയന്റെ അഭിപ്രായം?<br />അപ്രതീക്ഷിതമായ അവളുടെ ചോദ്യം എന്നെ വരിഞ്ഞുമുറുക്കി കളഞ്ഞു.<br />``ഇതു പോലൊരാളെ ഈ ഭൂമിയില്‍ കണ്ടെടുക്കാനാവില്ല'' തമാശകലര്ത്തി ഞാന്‍ പറഞ്ഞു.<br />``ജയന് എന്നെ സ്നേഹിച്ചൂടെ...ഒരിക്കലും നോവിക്കാതെ അനുസരണയുള്ളവളായി ജീവിച്ചോളാം ഞാന്‍''<br />യമുനയുടെ വാക്കുകള്‍ എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു. ക്ലാസ് മുറിയിലെ വസ്തുക്കളെല്ലാം ആകാംഷയോടെ ഉറ്റുനോക്കുന്നത് പോലെ തോന്നി. ശാന്തതയിലേക്ക് തുറക്കുന്ന ജാലകത്തിനരുകിലേക്ക് നീങ്ങിനിന്നുകൊണ്ട് ഞാന്‍ പറഞ്ഞു.<br />``യമുനാ..എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഞാനൊരു സ്വപ്നലോകത്തെത്തിയത് പോലെ...എന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കുമതീതയാണ് നീ. ഇത്ര വിശാലമായൊരു ലോകം നിന്റെ മുന്നിലുണ്ടായിട്ടും നീയെന്തെ ഇങ്ങനെ ആഗ്രഹങ്ങള്‍ അവധി നല്കി ചുരുങ്ങുന്നു''<br />തിരിഞ്ഞുനോക്കുമ്പോള്‍ യമുന നിന്നിടം ശൂന്യമായിരുന്നു.<br />ക്ലാസിലിരിക്കുമ്പോള്‍ യമുനയുടെ മുഖത്ത് തളം കെട്ടി നില്ക്കുന്ന ശാന്തത കണ്ടു. സൗഹൃദം മോഹിച്ചുനടന്നവന് ജീവിതം വെച്ചുനീട്ടി അത്ഭുതപ്പെടുത്തിയ ആ പെണ്‍കുട്ടിയോട് എന്ത് പറയണമെന്നറിയാതെ ചിന്തയിലാണ്ടുപോയി ഞാന്‍.<br />സായന്തനത്തില്‍ അവളോട് യാത്ര പറഞ്ഞുപിരിയുമ്പോള് മധ്യാഹ്നത്തെ സംഭാഷണം സ്വപ്നമായിരുന്നുവെന്ന് എനിക്ക് തോന്നി.<br />അടുത്തദിവസം ഉച്ചയോടെയാണ് ക്ലാസിലെത്തിയത്. മുകളിലെ ശൂന്യമായ ക്ലാസ് മുറിയില്‍ ചമ്രം പടിഞ്ഞിരുന്ന് ആരോ പാടുന്നത് അവ്യക്തമായി കണ്ടു. ഏതോ ദേവീകീര്‍ത്തനം ഈണത്തില്‍ കാതുകളില്‍ മുഴങ്ങിയപ്പോഴാണ് യമുനയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞത്.<br />മെറൂണ്‍ കളറുള്ള സാരിയുടുത്ത് കനകാംബരപൂവ് ചൂടി യമുന.<br />അവളറിയാതെ പിന്നില്‍ പോയിരുന്നു.<br />മുന്നില്‍ മിഴിയടച്ച് ആസ്വദിക്കുന്ന ദീപയും ശ്രീലുവും...<br />അപ്രതീക്ഷിതമായി മുഖം തിരിച്ചപ്പോള്‍ എന്നെ കണ്ട യമുനയില്‍ വല്ലാത്തൊരു ലജ്ജ വന്നു മൂടി. പാതിവഴിയില്‍ ഈരടികള്‍ മുറിച്ചിട്ട് അവള് എഴുന്നേറ്റുപോയി.<br />യമുന വിശാലമായൊരു നദിയാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. കനലൊളിപ്പിച്ച വരികള്‍, മധുരമായ ശബ്ദം, കോറിയിടുന്ന സുന്ദരചിത്രങ്ങള്‍ ഇനിയുമെത്രയോ കാണാനിരിക്കുന്ന കഴിവുകളുടെ അനസ്യൂതമായ ഒഴുക്കാണവളെന്ന് തോന്നി.<br />പിറ്റേന്ന് ഭക്ഷണപൊതിയെടുക്കാന്‍ ബാഗ് തുറന്നപ്പോഴാണ് കണ്ടത്. നീല കടലാസില്‍ പൊതിഞ്ഞ ചുവന്ന റിബണ്‍ കൊണ്ട് കെട്ടിയ സമ്മാനപൊതി.<br />ആളൊഴിഞ്ഞ ക്ലാസ്മുറിയിലെ വരണ്ട നിശബ്ദതയിലിരുന്ന് ആ പൊതിയഴിച്ചു.<br />മനോഹരമായ പെട്ടിക്കുള്ളില്‍ വെള്ളയും ചുവപ്പും നിറമുള്ള ഒരു പേന.<br />അതിന് ഒരുപാട് മൂല്യമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി. പെട്ടിക്കുള്ളില്‍ മടക്കിവെച്ച കടലാസെടുത്ത് നിവര്‍ത്തി.<br />``നിന്റെ പദനിസ്വനം യുഗങ്ങള്‍ക്ക് മുമ്പെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉരുകിതീര്‍ന്ന മനസും വറ്റിയ മിഴികളും ഓര്‍മ്മയാക്കി വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണിലേക്ക് യമുന വരികയാണ്. നിന്റെ ശൂന്യതക്ക് ഭംഗം വരുത്താന്‍''<br />എഴുന്നേറ്റ് പായാന്‍ കൊതിക്കുന്ന അക്ഷരങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി.<br />ആളുകളെ കുത്തിനിറച്ച ബസ്സുകള്‍ ഇടതടവില്ലാതെ പായുന്നത് ജാലകത്തിലൂടെ കണ്ടു. അതിലൊന്ന് പാഞ്ഞുവരുന്നത് എന്റെ മനസിലേക്കാണെന്ന് ഭയപ്പെട്ടു. വെയിലിന്റെ വിളറിയ ചിരി, കാറ്റിന്റെ നൊമ്പരസ്പര്‍ശം... ഉയരമേറിയ ജാലകത്തിനപ്പുറത്തേക്ക് പറന്നാലോയെന്ന് ആശിച്ചു. കടുംചുവപ്പ് നിറത്തില്‍ കുളിച്ചൊരുങ്ങി ചിരിമാഞ്ഞ ചുണ്ടുമായി വിജനമായ ഭൂമിയുടെ അഗാധഗര്‍ത്തിലേക്കാണ്ടു പോകാന്‍ തോന്നി.<br />``ജയാ...ഇതെന്ത് പറ്റി ഇന്നൊരു മൂഡില്ലാത്തത് പോലെ''<br />``ഇടക്ക് ബഹളങ്ങളാ യമുനാ രസം''<br />ഒന്നും മനസിലാകാത്ത പോലെ അവളെന്റെ മുഖത്തേക്ക് നോക്കി.<br />``ശബ്ദം വല്ലാതെ മാറിയിട്ടുണ്ടല്ലോ...അസുഖമുണ്ടോ നിനക്ക്''<br />യമുനയുടെ തണുത്ത കൈത്തലം നെറ്റിയില്‍ സ്പര്‍ശിച്ചു.<br />'നല്ല ചൂടുണ്ടല്ലോ'<br />വെപ്രാളത്തോടെ പോയി തിരിച്ചെത്തുമ്പോള്‍ അവളുടെ കെയ്യില്‍ ബാമും തുവാലയുമുണ്ടായിരുന്നു.<br />നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുവാലകൊണ്ട് തുടച്ച് നീക്കി അവള് ബാം പുരട്ടി.<br />ശൂന്യമായ ലൈബ്രറിയിലെ ഒഴിഞ്ഞ കോണിലേക്ക് അവളോടൊപ്പം നടക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.<br />``യമുന ആരാണ്? എന്നെയിങ്ങനെ സ്നേഹിക്കാന്‍. ഒരുപക്ഷേ ഒറ്റപ്പെടലിന്റെ തുരുത്തിലാണോ എന്നെ പോലെയിവളും''<br />``ജയന്റെ നാട്ടിലേക്ക് എന്നെ വിളിക്കുന്നില്ലേ?''<br />അവളുടെ ചോദ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ ആഘാതങ്ങളാണെന്ന് തിരിച്ചറിഞ്ഞു.<br />``യമുനക്ക് എപ്പോ വേണമെങ്കിലും വരാലോ. ഇവിടെ നിന്നും വെറും മൂന്നുമണിക്കൂര്‍ യാത്രയല്ലേയുള്ളു``<br />``പക്ഷേ എന്നെ പിരിഞ്ഞ് ഒറ്റദിവസം മായൂന് ഇരിക്കാനാവില്ല..അല്ലെങ്കില്‍ ഈയാഴ്ച നാട്ടില്‍ പോകുമ്പോള്‍ ഞാനും വന്നേനേ''<br />ആരാ മായൂ...<br />`എന്റെ അനിയത്തികുട്ടി'<br />``ഒരിക്കല്‍ ഇങ്ങോട്ട് കൂട്ടിവന്നൂടെ മായൂനേ..എന്നെ പോലെയല്ല അവള്..അച്ഛനെ പോലെയാ''<br />അമ്മയുടെ സൗന്ദര്യം അതേപടി കിട്ടിയത് യമുനക്കാണന്നുറപ്പായിരുന്നു. നെറ്റിയില്‍ ചുവപ്പ് കലര്‍ന്ന ചന്ദനമിട്ട പ്രൗഡിയുള്ള സ്ത്രീയ ഇന്റര്‍വ്യുവിന് വന്നപ്പോള്‍ കണ്ടതോര്‍മ്മ വന്നു.<br />``ജയന്റെ പ്രശ്നം ദാരിദ്ര്യം. എനിക്ക് പണമധികമായതും. നമ്മളൊന്നിക്കുമ്പോള്‍ ഇത്തിരി ദാരിദ്ര്യം എനിക്ക് തന്നോളൂ..പകരമായി ഒത്തിരി പണം ഞാന്‍ തിരികെ നല്‍കാം. നമുക്കിടയില്‍ സംതുലിതമായ ജീവിതമാണ് എനിക്കിഷ്ടം''<br />ഞാനറിയാതെ എന്റെ ദിവസങ്ങളുടെ വറുതിയെ ഇവളെങ്ങനെയോ തിരിച്ചറിയുന്നുണ്ടെന്ന് മനസിലായി. അമ്മയുടെ എഴുത്ത് പുസ്തകത്തിനുള്ളില്‍ നിന്ന് ഇവള് കണ്ടിട്ടുണ്ടാവുമോ..ഒരു പക്ഷേ സഹതാപത്തില്‍ നിന്നാവുമോ ഈ പ്രേമം..<br />``സഹതാപത്തില്‍ നിന്നുടലെടുക്കുന്ന സ്നേഹത്തില്‍ എനിക്ക് വിശ്വാസമില്ല ജയാ..ഒന്നും ആരുടേയും തെറ്റല്ല. നിയോഗങ്ങള്‍ മാത്രം''<br />പാതി മുറിഞ്ഞ ചിന്തകള്‍ക്ക് മേല്‍ അവളുടെ വാചകങ്ങള്‍ ആഴത്തില്‍ വന്നുവീണു.<br />പിന്നീടുളള ദിവസങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടിരുന്നു. സ്നേഹത്തിന്റെ ഊഷ്മളതയെന്തെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. വിഭാതങ്ങളും സായന്തനങ്ങളും ഓര്‍മ്മകളുടെ ദ്വീപായി മാറിക്കൊണ്ടിരുന്നു. വ്യര്ത്ഥമോഹങ്ങളുടെ സ്ഥാനത്ത് ആഗ്രഹങ്ങളുടെ പച്ചപ്പ് തെളിഞ്ഞുവരുന്നുതറിഞ്ഞു.<br /><br />കറുത്തിരുണ്ട സായന്തനം...<br />നഗരത്തിന് മുകളില്‍ ഇരുണ്ട മേഘങ്ങള്‍ മൂടിയത് അതിവേഗമായിരുന്നു. ആര്‍ത്തിരമ്പി വരുന്ന മഴയുടെ ശബ്ദം. മുകള്‍ നിലയിലെ ശൂന്യമായ ക്ലാസ് മുറിയില്‍ ജാലകങ്ങള്‍ പൂര്‍ണമായി തുറന്നിട്ട് യമുന പുറത്തേക്ക് കൈ നീട്ടിനില്‍ക്കുന്നത് കണ്ടു.<br />മഴത്തുള്ളികളെ കുമ്പിളില്‍ കോരി അവള് മുഖത്തേക്ക് തേവുന്നുണ്ടായിരുന്നു.<br />കാറ്റിനൊത്ത് ചെരിഞ്ഞിറങ്ങുന്ന മഴയുടെ ഓരോ തുള്ളിയും അവളെ വല്ലാതെയിഷ്ടപ്പെടുന്നത് പോലെ..<br />എന്നെ കണ്ടപ്പോള്‍ അവള് അടുത്തേക്ക് വിളിച്ചു.<br />``ജയാ..എന്ത് രസാ മഴ നനയാന്‍...നീയെന്നോട് ചേര്‍ന്ന് നില്ക്ക്''<br />അവളോട് ചേര്‍ന്ന് നില്ക്കുമ്പോള് ആ ശരീരത്തിലൂടെ ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്ന ജലധാര എന്നിലേക്കും പടര്‍ന്നു.<br />കുറച്ച് നേരം കഴിഞ്ഞ് അവള് ജാലകങ്ങള്‍ തള്ളിയടച്ചു.<br />``മഴയായാല്‍ പോലും അമിതമായാല്‍ വെറുക്കേണ്ടി വരും ല്ലേ...''<br />തണുക്കാന്‍ തുടങ്ങിയപ്പോഴാവാം അവള് അങ്ങനെ പറഞ്ഞതെന്ന് തിരിച്ചറിഞ്ഞു.<br />``ജയനെന്നെ വാരി പുണരാന്‍ തോന്നുന്നില്ലേ? പുറത്ത് തിമര്‍ത്തുപെയ്യുന്ന മഴ, ദേഹത്ത് പടര്‍ന്ന് കയറുന്ന തണുപ്പ്, ഇരുണ്ട പകല്‍, സ്വകാര്യത സമ്മാനിക്കുന്ന നരച്ച ചുവരുകള്‍. പ്രകൃതി പശ്ചാത്തലമൊരുക്കി കാത്ത് നില്‍ക്കുന്നത് കണ്ടില്ലേ..''<br />യമുനയുടെ ചോദ്യം വൈദ്യുതാലിംഗനമായി മാംസത്തിനുള്ളിലേക്ക് കയറിപ്പോയി. അവളുടെ മുഖം കൈക്കുമ്പിളില്‍ കോരി അധരത്തിലേക്കമര്‍ത്തി. മിഴികുമ്പി നിന്ന താമരയിതളില്‍ മുള്ളുകള്‍ കൊണ്ട് വരഞ്ഞ പോലെ മങ്ങിയ മുറിവുകളവശേഷിപ്പിച്ച് അകന്നുമാറുമ്പോള്‍ ഒരിക്കലുമറിഞ്ഞിട്ടില്ലാത്തൊരു സുഗന്ധവും സാമീപ്യവും കൂടെ പോരുകയായിരുന്നുവെന്ന് ഞാനറിഞ്ഞു.<br /><br />പിറ്റേന്ന് രാവിലെ ലോഡ്ജിലേക്ക് ഫോണ്‍ വരുമ്പോള്‍ വല്ലാത്ത ഭീതിയായിരുന്നു മനസില്‍..<br />അമ്മക്കെന്തെങ്കിലും..തികട്ടി വന്ന ഗദ്ഗധമൊതുക്കി കരയാനാവാതെ നില്ക്കുമ്പോള് മറുവശത്ത് നിന്നും ശബ്ദം കേട്ടു.<br />``ഞാന്‍ ശ്രീലുവാ. യമുന ആത്മഹത്യ ചെയ്തു''<br />റീസീവര് വന്നുവീണത് മനസിലെ കനത്ത ഇരുട്ടിലേക്കായിരുന്നു.<br /><br />പൂക്കള്‍ക്ക് നടുവില്‍ പുതച്ചുകിടക്കുന്നത് കണ്ടാല്‍ ഉറങ്ങുകയാണെന്നേ തോന്നൂമായിരുന്നുള്ളു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറുന്ന യമുനയിലെ നിഗൂഡത അതേ പോലെ ആ മുഖത്തുണ്ടായിരുന്നു. ആരോക്കെയോ വരുന്നു... നിലവിളിക്കുന്നു...ദുഖത്തിന്റെ പ്രതീകമായി പൂക്കളും പട്ടുകളും അവളുടെ ശരീരത്തില്‍ വെക്കുന്നു...<br />എങ്ങിനെ പിടിച്ചുനിര്‍ത്തിയിട്ടും കണ്ണുകള്‍ അടങ്ങിനിന്നില്ല. അത് പെയ്യാന്‍ തുടങ്ങിയിരുന്നു.<br />`മായൂനെ കാണിക്കണ്ടേ' ആരോ പറയുന്നത് കേട്ടു.<br />കൊച്ചുകുഞ്ഞിനേയുമെടുത്ത് കരഞ്ഞുവീര്‍ത്ത മുഖവുമായി ആരോ വരുന്നത് കണ്ടു.<br />`അമ്മേ എഴുന്നേല്‍ക്കമ്മേ...'<br />കരഞ്ഞുകൊണ്ട് ആ കുട്ടി യമുനയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത് നോക്കി നില്ക്കുമ്പോള് ഞാന്‍ നിന്ന പ്രതലം പിളരുന്നതായി തോന്നി.<br />``പക്ഷേ എന്നെ പിരിഞ്ഞ് ഒറ്റദിവസം മായൂന് ഇരിക്കാനാവില്ല..അല്ലെങ്കില്‍ ഈയാഴ്ച നാട്ടില്‍ പോകുമ്പോള്‍ ഞാനും വന്നേനേ''<br />യമുനയുടെ വാക്കുകള്‍ കൂരമ്പുകളായി മനസില്‍ കിടന്ന് പിടച്ചുകൊണ്ടിരുന്നു.<br />``ആദിത്യനെ പതിനൊന്നരയോടെ കൊണ്ടുവരും. സ്വന്തം ഭാര്യയാണ് മരിച്ചതെന്ന് തിരിച്ചറിയില്ലെങ്കിലും കാണിക്കാതിരിക്കാനാവില്ലല്ലോ...''<br />മധ്യവയസ്ക്കന്റെ വാക്കുകള്‍ കാതില്‍വന്നലച്ചു.<br />ഒരു ദിവസം വെപ്രാളപ്പെട്ട് ക്ലാസില്‍ നിന്നും യമുനയിറങ്ങിപ്പോയപ്പോള്‍ എങ്ങോട്ടാണെന്ന് ചോദിച്ചതോര്‍മ്മയുണ്ട്..<br />`ഭ്രാന്താശുപത്രിയിലേക്ക്...ജയന് വരുന്നോ'<br />ഗൗരവം വിടാതെയുള്ള മറുപടിയായിരുന്നെങ്കിലും അതിനെ അവഗണിച്ചു.<br />അവളില്‍ നിന്നുതിര്‍ന്നുവീഴുന്നത് തമാശയാണോ കാര്യമാണോയെന്നറിയാന്‍ എന്നും പ്രയാസമായിരുന്നു.<br /><br />പുതിയ ചില അറിവുകളുടെ വിഴുപ്പുഭാണ്ഡവും പേറി തിരിച്ചുപോരുമ്പോള്‍ ഇനിയീ നഗരത്തില്‍ തുടരില്ലെന്ന് തീരുമാനിച്ചിരുന്നു.<br />മുറിയില്‍ ചെന്ന് സാധനങ്ങളെല്ലാം ബാഗില്‍ വെച്ച് യാത്ര പറയുമ്പോള്‍ ഈ തിരക്കിലേക്ക് വരാന്‍ തോന്നിയ നിമിഷത്തെ ആവര്‍ത്തിച്ച് ശപിച്ചു. ആരുമായും അടുക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് വഴുതിപ്പോയ മനസിനെ വെറുത്തു.<br />വളവുകള്‍ ആയാസപ്പെട്ട് കയറിപോകുന്ന ബസിന്റെ ചെരിഞ്ഞ സീറ്റില്‍ ചാരി കിടന്ന് വിതുമ്പുമ്പോള്‍ യമുന അരികില്‍ വന്നു പറയുന്നത് പോലെ തോന്നി.<br /><span style="color:#990000;">``എനിക്ക് നീയെന്നാല്‍ പുറകോട്ട് സഞ്ചരിക്കുന്ന മരങ്ങളിലൊന്ന് മാത്രമായിരുന്നു...<br />തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍<br />കൃഷ്ണമണികളില്‍ പറ്റിപിടിച്ചൊരോര്‍മ്മ കഷ്ണം........''<br /><br /></span><br /><br />image courtesy- corbisഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com18tag:blogger.com,1999:blog-7123106503950101037.post-67666108600551614122008-07-20T04:46:00.000-07:002008-08-03T06:21:13.211-07:00പ്രിയരഞ്ജിനിയുടെ പകലുകള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9lVJZHEubiV-IkTRUv7vnQHkEjDGAmYFGm9HGtlUr5hPMrSVZACa-VmiOKo7JviWxhLhf-JLg39ZAawr7u0h6uh3dqVENQecousLgW9GTKLRzln1FeS5q2LKMWBmJW0NFiXev7tHDgYw/s1600-h/window.gif"><img id="BLOGGER_PHOTO_ID_5230280642982050514" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9lVJZHEubiV-IkTRUv7vnQHkEjDGAmYFGm9HGtlUr5hPMrSVZACa-VmiOKo7JviWxhLhf-JLg39ZAawr7u0h6uh3dqVENQecousLgW9GTKLRzln1FeS5q2LKMWBmJW0NFiXev7tHDgYw/s320/window.gif" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsVFk1XYidu5WgPWBmkqj_t_XwhWtxQY1SbPWrV0otR-lDrC4EV_v_Vjatcmk4ebhLKXO5RXDWSITq-rT20z36emHiIRxzZ7BxNnjez__zNJBRJE6c6c3913bbh97WuqMXZ5Hr43WpLcs/s1600-h/A-girl-by-the-window.jpg"></a>ജാലകവിരുപ്പുകള്‍ നേരെയാക്കി പ്രിയരഞ്ജിനി അകത്തേക്ക് നടന്നു. പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയെ നോക്കി നില്ക്കാന് തുടങ്ങിയിട്ട് കുറെ സമയമായി. ഓര്‍മ്മകളിലെന്നും കാത്തുവെച്ച കുറെ മഴത്തുള്ളികളുണ്ടായിരുന്നു അവളുടെ ബാല്യകൗമാരങ്ങളില്‍. ഇപ്പോ തിരക്കിട്ട കുടുംബജീവിതത്തിനിടയില്‍ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ സമയമില്ലാതായിരുന്നു. എങ്കിലും മനസില്‍ വര്‍ണങ്ങള്‍ കുത്തിനിറക്കാന്‍ വരണ്ട വേനലിനെയും തിമര്‍ത്ത് പെയ്യുന്ന മഴയെയും അവള് ഇടക്കിടെ കൂട്ടുപിടിച്ചു.<br />നാട്ടുമ്പുറത്ത് പാതി തകര്‍ന്ന ഗ്രാമഫോണില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന പഴയ സിനിമാഗാനങ്ങള്‍ കേട്ട് നടന്ന കൗമാരകാലം. വീടിന്റെ ഉള്ളറകളില്‍ പകല്‍ പോലും കടന്നുവരുന്ന അന്ധകാരത്തെ ഭയമായിരുന്നു. പുറത്തെ വായുവും വെളിച്ചവും ശ്വസിക്കാനും പ്രകൃതിയുടെ വിരമാറിലൂടെ തുള്ളിച്ചാടി നടക്കാനുമെല്ലാം കൊതിച്ചിരുന്ന ആ കാലത്തെ ഓര്‍ക്കുമ്പോള്‍ ഇന്നും ഭീതിയാണ്. നൊമ്പരം ഒരു കടലായി ഒഴുകി അവളെ ചുഴിയിലൊളിപ്പിക്കും അപ്പോള്‍. ശ്വാസം മുട്ടി പിടഞ്ഞ് കണ്ണുകള്‍ പുറത്തേക്ക് തള്ളി ഒരു ഭീതിതരൂപമായി സ്വയം മാറുമ്പോഴാവും കോളിംഗ് ബെല്ലിന്റെയോ ഫോണിന്റെയോ ശബ്ദം കാതുകളില്‍ കുത്തിക്കയറുക.<br />കണ്ണാടിക്ക് മുമ്പില്‍ നില്ക്കുമ്പോള് അവള് തിരിച്ചറിയുകയായിരുന്നു. ആകെ മാറിയിരിക്കുന്നു താന്‍. പ്രിയരഞ്ജിനി എന്ന പാവാടക്കാരിയില്‍ നിന്ന് ഒരു ഭാര്യയിലേക്കും പിന്നീട് അമ്മയിലേക്കുമുള്ള ദൂരം അളന്ന് തിട്ടപ്പെടുത്താനാവാതെ അവള് വീര്‍പ്പുമുട്ടി.<br /><br />``പ്രിയരഞ്ജിനീ..നിനക്കോര്‍മ്മയുണ്ടോ മഴയെ സ്വപ്നം കണ്ടുനടന്ന ആ കാലം?''<br />ഉണ്ട്. മാനത്ത് മേഘങ്ങള്‍ കറുപ്പടയാളങ്ങള്‍ തീര്‍ക്കുന്നത് കാണുമ്പോഴും മഴപുള്ളുകള്‍ ആകാശം വലം വെക്കുമ്പോഴും അമ്മയോട് യാത്ര പറഞ്ഞ് കിഴക്കെമുറിയിലെ ജാലകവിരുപ്പ് മാറ്റി പുറത്തേക്ക് നോക്കി നില്‍ക്കാറുള്ളത് എനിക്കെങ്ങനെ മറക്കാനാവും.<br />നിന്റെ വെളുത്ത കൈകളിലൂടെ കാറ്റിന്റെ താളത്തിനൊത്ത് വശം ചെരിഞ്ഞുവരുന്ന മഴത്തുള്ളികളെ നീ കൈകുമ്പിളില്‍ കോരിയെടുക്കുന്നത് ഞാനിന്നും ഓര്‍ക്കുന്നു.<br />ശരിയാണ് അതൊരു കാലം. മഴ കണ്ണുനീരാണെന്ന് വിശ്വസിക്കാനായിരുന്നു എന്നുമിഷ്ടം. വീട്ടിലെ പതിവ് ബഹളങ്ങള്‍ക്കിടയില്‍ നിന്ന് വഴുതിമാറി ഏകാന്തതയുടെ കൂട്ടുപിടിക്കുക എന്നത് ഒരനിവാര്യതയായിരുന്നു. കുന്നിന്‍പുറത്തെ ഒറ്റക്ക് നില്ക്കുന്ന മരച്ചോടും വെട്ടുകല്ലുകള്‍ നിറഞ്ഞുകിടക്കുന്ന വഴികളുമെല്ലാം എന്റെ ഏകാന്തതകളിലെ മിണ്ടാപ്രാണികളായിരുന്നു. പിന്നെ എല്ലാത്തിനും ഭംഗം വരുത്താന്‍ തെക്കന്‍കാറ്റ് ചൂളം വിളിച്ചെത്തും. അവന്റെ തൊട്ടുപിന്നിലായി എന്നെ കാണാനോടിയെത്തുന്ന ചാറ്റല്‍മഴയുമുണ്ടാകും. പിന്നെ ഒതുക്കുകല്ലുകളിറങ്ങി വീടിന്റെ അന്ധകാരത്തിലേക്ക്. മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ പതിക്കുന്ന ശബ്ദമായിരുന്നു എന്നുമിഷ്ടമുള്ള സംഗിതം.<br />``പ്രിയരഞ്ജിനീ ആരാണ് നിനക്കീ മനോഹരമായ പേരിട്ടത്?''<br />അച്ഛന്. പണ്ടൊരിക്കലെന്നോ ഒരു സ്നേഹിത പറഞ്ഞ പേരാണിതത്രെ. എനിക്കതില്‍ ഒരുപാട് കടപ്പാട് തോന്നിയിട്ടുണ്ട് പിന്നീട്. ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ച് നീ കളിയാക്കണ്ട. പേരിലുമുണ്ട് ചില സൗന്ദര്യങ്ങള്‍.<br />``നിന്റെയീ ഒറ്റപ്പെട്ട പകലുകള്‍ നിന്നെ അലസോരപ്പെടുത്തുന്നില്ലേ?''<br />ഇടക്കെല്ലാം. ഒരു ശൂന്യത മനസിന്റെ താളം കെടുത്താറുണ്ട്. അപ്പോ ഡയറിതാളുകളില്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടും. ഓര്‍മ്മകളും സ്വപ്നങ്ങളും നഷ്ടങ്ങളുമൊക്കെയുണ്ടാവും അതില്‍. തിങ്ങിനിറഞ്ഞ കിനാവുകള്‍ മനസിലെ മഞ്ചാടിചെപ്പ് മലര്‍ക്കെ തുറക്കുമപ്പോള്‍. ആരെയും കാട്ടാതെ എനിക്ക് മാത്രം സ്വന്തമായ നക്ഷത്രങ്ങളെ പോലെ വാക്കുകളപ്പോള്‍ പെറ്റുപെരുകും. തൂലികയില്‍ നിന്നും ഞാനറിയാതെ ഒരഗ്നി വമിക്കും. താളുകളെ കത്തിജ്വലിപ്പിച്ച് അതങ്ങനെ പാഞ്ഞുനടക്കും...<br />``ശരിയാണ് പ്രിയരഞ്ജിനി..നീ ജീവിതം ആസ്വദിക്കുകയാണ്. ഒരിക്കല്‍ വ്യാകുലതകള്‍ നിന്റെ കണ്ണില്‍ പ്രതിഷ്ഠിച്ച ദൈവം തന്നെ അതിന്റെ പ്രായശ്ചിത്തം ചെയ്യുകയാവും ല്ലേ?''<br />നല്ലൊരു സ്നേഹിതനായി പ്രിയതമന്, ഞങ്ങളുടെ മോഹങ്ങളായി പറന്നുനടക്കുന്ന കുഞ്ഞുങ്ങള്‍. കുടുംബമെന്ന മായികലോകത്തേക്ക് സ്വയം ചുരുങ്ങുമ്പോ നീ പറഞ്ഞത് ശരിയാണ്. ഞാന്‍ ഭാഗ്യവതിയാണ്. വഴക്കോ ബഹളമോ ഇല്ലാത്ത ഒരു ജീവിതം ഏതൊരു സ്ത്രീയുടേയും സ്വപ്നമല്ലേ. രാത്രികളിലെ സീല്‍ക്കാരങ്ങള്‍ക്കപ്പുറം അവള്‍ക്കുമൊരു മനസുണ്ടെന്ന് വിസ്മരിക്കപ്പെടുന്ന ഇക്കാലത്ത്..<br />ക്ലോക്കിന്റെ ശബ്ദം ചെവികളെ അലോസപ്പെടുത്തിയപ്പോള്‍ പ്രിയരഞ്ജിനി അവളോട് യാത്ര പറഞ്ഞു. കിടപ്പുമുറിയില്‍ നിന്നും ദര്‍പ്പണത്തോട് വിട പറഞ്ഞ് ഇനി അടുക്കളയിലേക്ക്. നേര്‍ത്ത കാഴ്ചയായി പ്രഭാതം എത്തിതുടങ്ങും മുമ്പെ വീടുവിട്ടിറങ്ങുന്ന കുട്ടികളും ഭര്‍ത്താവും അഞ്ചുമണിയാവുമ്പോ തിരിച്ചെത്തും. അപ്പോഴേക്കും തീന്മുറിയില് ആവി പറക്കുന്ന വിഭവങ്ങള്‍ ഒരുങ്ങണം...<br />അടുക്കളയില്‍ അവളെ സ്വീകരിക്കുന്നത് തക്കാളിയോ സബോളയോ ഒക്കെയാവും. കൊല്ലും മുമ്പ് അവയോടെല്ലാം സ്നേഹത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള തിരിച്ചറിവ് നല്കിയിട്ടേ കത്തിക്ക് മുമ്പിലേക്ക് ആനയിക്കൂ. ഇടക്കെല്ലാം അവളുടെ കൈപിടിയില്‍ നിന്ന് വഴുതിമാറുന്ന ഉള്ളികഷണങ്ങളെ ചിരിച്ചുകൊണ്ട് പിടിച്ചിരുത്തി കഴുത്തറക്കുമ്പോള്‍ ആ ചുണ്ടുകളില്‍ സാന്ത്വനത്തിന്റെ മര്‍മ്മരങ്ങള്‍ ഉയരുന്നുണ്ടാവും.<br />അരികഴുകി അടുപ്പത്തിട്ട് അവള് ബീന്‍സിനോടുള്ള യുദ്ധം തുടങ്ങി.<br />അതിനെ കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കുമ്പോ ചിലപ്പോഴെല്ലാം കത്തി ചതിക്കും. അത് ചൂണ്ടുവിരലിലെവിടെയെങ്കിലും ചെറിയ പോറല്‍ വരുത്തും. ഇത്ര സ്നേഹിച്ചിട്ടും എന്നോടിട് തന്നെ ചെയ്യണം നീ, എന്നവള്‍ ദേഷ്യത്തോടെ അതിനോട് പറയും. നിന്നെ സ്പര്‍ശിക്കാത്ത തൊട്ടുതലോടാത്ത ഒരു ദിവസം പോലുമില്ല ജീവിതത്തില്‍ എന്നിട്ടും നീയെന്ന വേദനിപ്പിക്കുന്നല്ലോ എന്ന് പിന്നീടത് പരിഭവമായി മാറും.<br />പ്രിയരഞ്ജിനിയുടെ പകലുകളില്‍ ഏകാന്തതയുണ്ടായിരുന്നോ എന്നാവും ഇപ്പോ സംശയം ഉയരുന്നത്. ശരിയാണ് അവള് ഒരിക്കലും ഒറ്റക്കല്ല. അലമാരകള്‍, കംപ്യുട്ടര്‍, ടി വി, പച്ചക്കറികള്‍, ജാലകങ്ങള്‍ ഒക്കെ അവള്‍ക്ക് കൂട്ടുകാരാണ്. അവളോട് സംവദിക്കുന്നവര്‍. മനസിലെ പ്രണയവും നിരാശയും സുഖവും ദുഖവുമെല്ലാം പങ്കുവെക്കപ്പെടുന്നത് അവയോടാണ്. എന്നും ഒരേ തിരിച്ചറിവുള്ളതിനാല്‍ അവയോന്നും അവളിലേക്ക് കാപട്യം ചൊരിയുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല..അങ്ങനെയും അവള് ഭാഗ്യവതിയായി.<br />വീടു കഴുകുമ്പോ സോപ്പുപൊടിയോടും ചൂലിനോടും അവള് സംസാരിക്കുന്നത് കാണാം. അവള്‍ക്ക് തന്നോടുളള സ്നേഹം കണ്ട് ലാളിത്യത്തോടെയാണ് അവയെല്ലാം അവളെ സഹായിക്കുക. അലിഞ്ഞില്ലാതാകുമെന്നറിഞ്ഞിട്ടും അവളെ സന്തോഷിപ്പിക്കുക..<br /><br />അരി തിളച്ചുമറിഞ്ഞപ്പോഴേക്കും കറിക്ക് വേണ്ട കൂട്ടുകളെല്ലാം പ്രിയരഞ്ജനി തയ്യാറാക്കിയിരുന്നു. തുണികഷണമെടുത്ത് കലത്തിന്റെ വക്കില്‍ പിടിച്ച് തവിയില്‍ അല്പം ചോറെടുത്ത് വെന്തോ എന്ന് പരിശോധിച്ചു. എന്നിട്ട് അത് സൂക്ഷ്മതയോടെ വാര്‍ത്തെടുത്തു.<br />പിന്നീട് പച്ചക്കറികഷ്ണങ്ങളും മസാലപ്പൊടികളുമെല്ലാം കൂട്ടിക്കലര്‍ത്തി വെള്ളമൊഴിച്ച ശേഷം തീ കുറച്ചു. ശേഷം വരാന്തയിലേക്ക് നടന്നു.<br />ഉമ്മറത്തെ ചാരുകസേരയിലിരുന്നു അവള് പത്രമെടുത്ത് വായിക്കാന്‍ തുടങ്ങി. ക്ലാസിഫൈഡ് കോളത്തിലെ തൂലികാസൗഹൃദമെന്ന കറുത്ത കോളത്തില്‍ അവളുടെ കണ്ണുകള്‍ പതിഞ്ഞു. സൗഹൃദം തേടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ എന്ന് മാത്രമെ അതിലുണ്ടായിരുന്നുള്ളു...<br />ഡയല് ചെയ്ത് ചെവിയോട് ചേര്‍ക്കുമ്പോള്‍ പ്രിയരഞ്ജിനിക്ക് നാവ് വരളുന്നത് പോലെ തോന്നി. ``സൗഹൃദം ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.സാധിക്കുമെങ്കില്‍ സൗജന്യ ഡയറക്ടറി ഒന്നയച്ചു തരണം''<br />പേര്, വയസ്, അഡ്രസ് എന്നിവയൊക്കെ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പോള്‍ പ്രിയരഞ്ജിനിയുടെ മനസില്‍ എന്തെന്നില്ലാത്തൊരു ആഹ്ലാദം പരക്കുന്നതറിഞ്ഞു..<br />പകല്‍സമയങ്ങളിലെ ഈ വറ്റിവരണ്ട ഏകാന്തതയെ കീറിമുറിച്ച് എഴുത്തുകളും ഫോണ്‍കോളുകളുമെത്തണമെങ്കില്‍ കുറെ സൗഹൃദങ്ങള്‍ വേണം. ഇതു വരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്തവരുമായുള്ള സൗഹൃദം മനസിന് പുതിയ മാനങ്ങള്‍ സമ്മാനിക്കും. അവളുടെ ചിന്ത കടിഞ്ഞാണില്ലാതെ പാഞ്ഞു.<br />ഒരാഴ്ചത്ത് ശേഷം തപാലില്‍ ഡയറക്ടറി വന്നു..<br />തുറക്കാന്‍ തന്നെ ആര്‍ത്തിയായിരുന്നു അവള്‍ക്ക്. കുറെ പേരുടെ ചിത്രങ്ങള്‍, അവരുടെ അഡ്രസ്, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ ഒക്കെയുള്ള മനോഹരമായൊരു ഡയറക്ടറി.<br />ഒരു പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും ആലോചിച്ചിട്ടുമാണ് ഒടുവില്‍ അതിലൊരു പേരില്‍ അവളുടെ മിഴികളുടക്കിയത്...<br />ആനന്ദ്.<br />ഗായകനായനും എഴുത്തുകാരനുമായ ഡോക്ടര്‍. അയാളുടെ ചുവന്ന കവിള്‍ത്തടങ്ങളില്‍ മിഴിയൂന്നിയിരുന്നപ്പോള്‍ അവള്‍ക്ക് ചിരി വന്നു. തനിക്ക് പറ്റിയൊരു സൗഹൃദമാണോ ഇത്. ഒരിക്കല്‍ പഠിച്ച് വലിയൊരാളാവണമെന്നത് വല്ലാത്ത ആഗ്രഹമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിട്ടും ഭാഗ്യമുണ്ടായില്ല. പിന്നെ പിന്നെ പാടവരമ്പും കുളക്കരയും തെങ്ങിന്‍തോപ്പും ഒക്കെയായി തന്റെ അധ്യാപകര്‍. പ്രകൃതിയുടെ ചലനങ്ങളെ കുറിച്ച് വിവിധങ്ങളായ ക്ലാസുകള്‍. ഓര്‍ത്തപ്പോള്‍ പ്രിയരഞ്ജിനിക്ക് ചിരി വന്നു.<br />മങ്ങിയ ചിത്രങ്ങള്‍ പതിഞ്ഞ ലെറ്റര്‍പാടില്‍ അവള് എഴുതാന്‍ തുടങ്ങി.<br />അയാളുടെ സ്വഭാവും തിരഞ്ഞെടുക്കേണ്ട വിഷയവുമൊന്നും നിശ്ചയമില്ലാതിരുന്നിട്ടും ഉള്ളിലെ മോഹങ്ങളെ കുറിച്ചും മനസിലെ വേദനകളെ കുറിച്ചുമെല്ലാം കുനുകുനെ അവള് കുറിച്ചിട്ടു.<br />പോസ്റ്റുബോക്സിലിടും വരെ അയക്കണോയെന്ന ആലോചനായിരുന്നു. ഒടുവില്‍ അയക്കാന്‍ തന്നെ തീരുമാനിച്ചു. ഭര്‍ത്താവും കുട്ടികളുമുള്ള ഒരാള്‍ക്ക് എന്തിനാവും മറ്റൊരു സൗഹൃദമെന്ന് നിങ്ങള്എന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നറിയാം. പക്ഷേ വിരസമായ പകലുകള്‍ എനിക്ക് സമ്മാനിച്ച അവര്‍ തന്നെ പറയട്ടെ അതിന്റെ ഉത്തരങ്ങള്‍. ബെഡ്റൂമിലെ വിരിപ്പുകളും ബള്‍ബുകളും അവളുടെ അത്തരം ചോദ്യങ്ങള്‍ക്ക് മുമ്പില്‍ തല കുമ്പിട്ട് നില്‍ക്കാറാണ് പതിവ്.<br />ഒരാഴ്ചക്ക് ശേഷം അയാളുടെ മറുപടി വന്നു..<br />ക്രീം കളര്‍ കടലാസിന്റെ മധ്യത്തില്‍ മാത്രമായി കുറച്ച് വാചകങ്ങള്‍.<br />``പ്രിയരഞ്ജിനീ..<br />നിന്റെ പേരിലുണ്ടൊരു കവിത..<br />ഉയര്‍ന്ന ജാലകങ്ങള്‍ക്കപ്പുറത്ത് നിന്നും<br />ഇനിയും തേടിയെത്തിയിട്ടില്ലെന്ന്<br />ആത്മാവ് പറഞ്ഞ ഒരു സൗഹൃദം<br />അത് നീയായിരുന്നുവോ?''<br /><br />പ്രിയരഞ്ജിനി ആ അക്ഷരങ്ങളിലൂടെ എത്രയോ വട്ടം മിഴികള്‍ വായിച്ചു. മനപാഠമാക്കിയ ശേഷം ആ കത്തവള്‍ ഡയറിക്കുള്ളില് വെച്ചു.<br />പ്രിയരഞ്ജിനിയുടെ പകലുകള്‍ക്ക് ജീവന് വെച്ചുതുടങ്ങി. എഴുത്ത് ക്രമേണ ഫോണിലേക്ക് വഴിമാറിയതോടെ അവള് മറ്റൊരു ലോകത്തായി. ഭര്‍ത്താവും കുട്ടികളും പുറത്തുപോവാനായി കാത്തുനിന്നു അവള്. ആനന്ദിന്റെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും വയ്യെന്നായി.<br />മനസ് പിടിവിട്ടു തുടങ്ങുമെന്നറിഞ്ഞപ്പോള്‍ വിനോദിനെ കുറിച്ചും അമ്മുവിനെയും ആദര്‍ശിനെയും കുറിച്ചുമെല്ലാം അവള് സ്വയം സംസാരിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ക്കൊന്നും അവളുടെ മനസിനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല.<br /><br />മാസങ്ങള്‍ കടന്നുപോയത് അതിവേഗമായിരുന്നു. കാലത്തിന്റെ കറുത്ത നിഴല്പാടുകള് അവളില്‍ ചിത്രങ്ങളായി പരിണമിച്ചിരുന്നു. ഓര്‍മ്മയുടെ ശിരോമണ്ഡലങ്ങളില്‍ നിന്നും കടന്നുവന്ന വഴികളെല്ലാം പതിയെ മങ്ങി തുടങ്ങി.<br />``നിങ്ങളെല്ലാം എന്നോട് പൊറുക്കണം.'' ജാലകവിരുപ്പുകള്‍ നന്നാക്കിയിടുന്നതിനിടെ അവള് അവിടെയുണ്ടായിരുന്ന എല്ലാ വസ്തുക്കളോടുമായി പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കിയ ശേഷം പ്രിയരഞ്ജിനി ബെഡ് റൂമിലേക്ക് നടന്നു. അലമാരിയില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട സാരിയെടുത്ത് അണിഞ്ഞു. ഒരുങ്ങിയ ശേഷം മനോഹരമായി അലങ്കരിച്ച ബെഡ്ഡില്‍ നീണ്ടുനിവര്‍ന്നു കിടന്നു.<br />നന്നായി തിരിയുന്ന ഫാനിനെ നോക്കി അവള് ചിരിച്ചു. ``നീയെന്റെ മുന്നില്‍ തോല്‍ക്കുന്നല്ലോ..ഇത്രയാഴത്തില്‍ വീശിയിട്ടും ഞാന്‍ വിയര്‍ക്കുന്നത് കണ്ടില്ലേ നീ. നിന്നോടും ഞാന്‍ യാത്ര പറയുകയാണ്. വേനലിന്റെ ശല്യപ്പെടുത്തലുകളില്‍ എനിക്ക് കുളിര്‍ക്കാറ്റ് തന്ന, എന്റെ സുഖലോലുപതകളില്‍ കാഴ്ചക്കാരനായിരുന്ന നീയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.''<br />വലിയ കണ്ണാടിക്ക് മുന്നില്‍ പ്രിയരഞ്ജിനി നിന്നു. ``എന്നെ മുഴുവനായി കണ്ടത് നീ മാത്രമാണ്..ഒരു ദിവസം പോലും നിന്നോട് മിണ്ടാതിരുന്നുണ്ടോ..എന്നെങ്കിലുമൊരിക്കല്‍ നമ്മള് പിണങ്ങിയിട്ടുണ്ടോ..എന്റെ സൗന്ദര്യം ഒരു മറയുമില്ലാതെ കാട്ടിതരാന്‍ നീ കാണിച്ച ആത്മാര്‍ത്ഥതക്ക് എന്തു പകരം നല്‍കും ഞാന്‍..നിന്നെ പിരിയാനാവാതെ വിഷമിച്ചുപോവുകയാണ് ഞാന്‍.''<br />രാവിലെ കുട്ടികളെ സാധാരണയില്‍ നിന്നും വിഭിന്നമായി അണിയിച്ചൊരുക്കുമ്പോ വിനോദിന്റെ ചോദ്യം ഓര്‍മ്മയുണ്ട്. ``ഇന്നെന്ത് പറ്റി പ്രിയേ നിനക്ക്. നീയെന്താ ചാകാന്‍ പോവാണോ..''<br />വിനോദിന്റെ നെഞ്ചില്‍ പറ്റി കിടക്കുമ്പോ കണ്ണുനിറഞ്ഞൊഴുകിയത് അയാള്‍ കണ്ടില്ല. വറ്റി വരണ്ട പാടം പോലെ കിടന്ന അയാളുടെ ശരീരം ആ ചെറിയ തണുപ്പറിഞ്ഞില്ല.<br /><br />വീടു പൂട്ടി താക്കോല്‍ ഉമ്മറത്തെ ചെടിച്ചട്ടിയിലൊളിപ്പിച്ച് അവള് ഇറങ്ങി നടന്നു.സ്വപ്നങ്ങള്‍ വീണു ചതഞ്ഞ കിടപ്പുമുറിയിലെ കട്ടിലില്‍ വിനോദിനുള്ള എഴുത്തുണ്ട്. മറക്കണമെന്ന് പറയാന്‍ വേണ്ടി മാത്രം.കുട്ടികളെ നമ്മള് പകുത്തെടുക്കും. അതുവരെ നീ തന്നെ അവരെ നോക്കണം. ഇങ്ങനെ കുറച്ചു വാക്കുകള്‍ മാത്രം.<br />ബസ്റ്റാന്‍ഡില്‍ നില്ക്കുമ്പോള് പ്രിയരഞ്ജിനിക്ക് വല്ലാത്ത ദാഹം തോന്നി. ആനന്ദിന്റെ മുഖം ഓര്‍മ്മ വന്നു. കാത്തിരിപ്പിന്റെ ലോകത്താവും അയാളും. അസഹനീയമായ ചില ബന്ധങ്ങളെ അയാളും പറിച്ചെറിഞ്ഞിട്ടുണ്ടാവും. തെറ്റുകാരിയെന്ന് പഴിക്കുന്ന ലോകത്തിന് മുമ്പിലേക്ക് എടുത്തെറിയാന്‍ ഒരായിരം കാരണങ്ങളുമായി അവള് ബസില്‍ കയറി.<br />ടിക്കറ്റെടുത്ത് പുറത്തേ കാഴ്ചകളിലേക്ക് മിഴികളൂന്നി അവളിരുന്നു. ആ നഗരം പിന്നോട്ട് പായുകയാണ്. വിനോദിന്റെ കൂടെ ഇവിടെ വരുമ്പോ വല്ലാത്ത ഭയമായിരുന്നു. ചീറിപായുന്ന വാഹനങ്ങളും സൂചി കുത്താനിടയില്ലാത്ത നിരത്തുകളും. പക്ഷേ ഇന്ന് ഒരു ഇരുമ്പ് പോലെ ദൃഡമായിരിക്കുന്നു മനസ്. അവളോര്‍ത്തു. പിന്നെ മിഴികള്‍ പൂട്ടി മയക്കത്തിലാണ്ടു.<br /><br />കറുത്തിരുണ്ട ആകാശം അടുത്തടുത്ത് വരുന്നു. വെളുത്ത മേഘങ്ങളില്‍ നീലിമ പടരുന്നു. വിഷധൂമികയായി സ്വപ്നങ്ങളിലേക്ക് ലയിച്ചുചേരുന്ന ഓര്‍മ്മയുടെ കൊഴുത്തചവര്‍പ്പ്. ആരൊക്കെയോ അടുത്തുവരുന്നു. ആദ്യമായി തന്റെ അമ്മിഞ്ഞ നുകര്‍ന്ന ആദര്‍ശിന്റെ മുഖം. ലോകത്തിന്റെ സുഖം മുഴുവന്‍ ശരിരത്തോടൊട്ടി കിടന്ന് അവനേറ്റുവാങ്ങുകയാണ്. ഇടക്ക് അവന്റെ കുഞ്ഞിപ്പല്ലുകള്‍ മുലഞെട്ടുകളില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്. വിടര്‍ത്തി മാറ്റി തൊട്ടില് കിടത്തുമ്പോള്‍ അവന് ചിണുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്നേഹത്തിന്റെ ഊഷ്മളത ചൊരിഞ്ഞ് വിനോദ്. എല്ലാമാസവും ശമ്പളദിവസം എന്തെങ്കിലും സമ്മാനങ്ങളുമായി ഓടിയെത്താറുള്ള അവന്റെ മുഖത്തെ മായാത്ത നിഷ്കളങ്കത. കുഞ്ഞിക്കാലുകള്‍ വെച്ച് അമ്മു അവന്റെ രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ ചിരിച്ചുകൊണ്ട് നൃത്തം ചവിട്ടുന്നു. വെള്ളമൊഴിക്കുമ്പോള്‍ ചിരിക്കാറുള്ള സീനികപൂക്കള്‍ക്കിടയിലിരുന്ന് ചിലവിടാറുള്ള സായന്തനങ്ങള്‍. ഇതിനിടയില്‍ ആരൊക്കെയോ മറയുന്നു. പകരം ആനന്ദിന്റെ മുഖം, ശബ്ദം, വാക്കുകള്‍ തെളിയുന്നു. ആരെങ്കിലും നഷ്ടപ്പെടുമ്പോഴേ മറ്റൊന്നു നേടാനാകുകയള്ളുവെന്ന യാഥാര്‍ത്ഥ്യം തീജ്വാലകള്‍ പോലെ ഹൃദയത്തെ പൊള്ളിക്കുന്നു.<br /><br />``സ്റ്റോപ്പ് ദ ബസ്സ്''<br />ബസിന്റെ കതിച്ചുപായലിലെപ്പോഴോ പ്രിയരഞ്ജിനി ഞെട്ടിയുണര്‍ന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.<br />ബസ്സ് നിന്നു.<br />വേച്ച് വേച്ച് അവള് പുറത്തിറങ്ങി.<br />തെളിഞ്ഞ ആകാശത്ത് നിന്നും അപ്പോള്‍ മഴപൊഴിയുന്നുണ്ടായിരുന്നു.<br /><br /><br /><br />ചിത്രം കടപ്പാട്-ഗൂഗിള്‍</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com20tag:blogger.com,1999:blog-7123106503950101037.post-91910326016603693832008-07-18T05:54:00.000-07:002008-07-18T06:14:52.708-07:00വിലാപങ്ങള്‍ക്കിടയില്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbGf_gNYkqg4oSIbOy-Oy7nWfc11iP124ncDXY3cnCPnBRnx9k3ofwiem25hGfk_SHKxepXai571Bl9OQtA_E8U1SyPkGHhpNG0aI-m6xP7zu6pHKAiQW67CUQ124kWudcCgXg3uixv00/s1600-h/prayertree.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbGf_gNYkqg4oSIbOy-Oy7nWfc11iP124ncDXY3cnCPnBRnx9k3ofwiem25hGfk_SHKxepXai571Bl9OQtA_E8U1SyPkGHhpNG0aI-m6xP7zu6pHKAiQW67CUQ124kWudcCgXg3uixv00/s320/prayertree.jpg" border="0" alt=""id="BLOGGER_PHOTO_ID_5224341670036744658" /></a><br />ആത്മനൊമ്പരങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുത്ത മനധൈര്യവും അന്യമാവുകയാണ്. പിന്തിരിഞ്ഞുനോക്കുമ്പോള് പൊട്ടിയ തന്ത്രികളാല്‍ അലങ്കൃതമായ വീണയിലെ എന്നോ പൊഴിച്ചിരുന്ന സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ വീര്‍പ്പുമുട്ടിക്കുകയാണ് ഓര്‍മ്മകള്‍. ഇടക്കെപ്പോഴോ മൗനത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതം നോവുന്നു. ഇനിയെന്ത് എന്നൊരു ചോദ്യം മാത്രം ബാക്കിയാവുന്നു.<br />നിവേദിതയുടെ മനസില്‍ അതിരുവിട്ട ചിന്തകള്‍ വന്നും പോയുമിരുന്നു.<br />മാനത്ത് കാര്‍മേഘങ്ങള്‍ നിറയുകയാണ്. ഒരു മേല്‍ക്കൂര അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ അവള് അകലെ കണ്ട മരച്ചുവട്ടിലേക്ക് നടന്നു. <br />നിറയെ ശിഖരങ്ങളുള്ള വൃക്ഷം. മഴയുടെ നേര്‍ത്ത സ്പര്‍ശനം പോലുമേലേല്‍പ്പിക്കാതെ അതവള്‍ക്ക് മേല്‍ക്കൂരയായി. മഴ വല്ലാതെ കനത്തപ്പോള്‍ ഇലച്ചാര്‍ത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന ജലതുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു. അവള് മരത്തോട് മുട്ടിയുരുമിയിരുന്നു. തണുത്ത കാറ്റിന്റെ തലോടലിനിടയില്‍ മെല്ലെ മിഴികള്‍ പൂട്ടി.<br />മഴ പേമാരിയായും ഇളംങ്കാറ്റ് കൊടുങ്കാറ്റായതും അവളറിഞ്ഞില്ല. ഭീതിപ്പെടുത്തുന്ന ഇടിമിന്നലിന്റെ ശബ്ദം ആ കാതുകളിലേക്ക് കടന്നുവന്നതേയില്ല. ചെറുമരങ്ങളില്‍ തൊട്ടുമുന്നില്‍ കടപുഴകി വീണതൊന്നും അറിയാതെ മരത്തിന്റെ വിണ്ടുകീറിയ തുടങ്ങിയ ദേഹത്തേക്ക് ചാഞ്ഞിരുന്നു.<br />"നിവേദിതാ..നിനക്ക് സുഖമാണോ?"<br />'ഉം'. അവള് മൂളി.<br />"നീയെന്തിനാണ് നുണ പറയുന്നത്. നിന്റെ ദുഖങ്ങളെ നീയിത്രയേറെ സ്നേഹിക്കുന്നുണ്ടോ..."<br />"അങ്ങാരാണ്. എന്നെയെങ്ങനെയറിയാം." അവള് മറുചോദ്യമുന്നയിച്ചു.<br />"ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല പെണ്‍കുട്ടീ...പക്ഷേ മേഘങ്ങള്‍ മഴയെ കുറിച്ച് ചിന്തിക്കുകയും ആകാശം മൂടിയപ്പോഴും ഒടുവിലത് പെയ്തുതുടങ്ങിയപ്പോഴും എന്റെ ഹൃദയം നിന്റെ ശബ്ദത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു."<br />അങ്ങെന്നെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണോ?<br />"അറിയില്ല. പക്ഷേ ഇന്നലെ വരെ നിനക്കായി ഞാന്‍ പൂക്കള്‍ കരുതി. ഒടുവിലത് വാടിക്കരിയും വരെ കാത്തിരുന്നു. പിന്നീടെപ്പോഴോ കരിഞ്ഞ ഇതളുകള്‍ കാറ്റില്‍ പറന്നുപോയി. ഞാനോര്‍ക്കുകയായിരുന്നു നിന്റെ യാത്രയെന്തേ ഇത്രയും വൈകുന്നു. പാദസരത്തിന്റെ നേര്‍ത്ത കിലുക്കവും പേറി നീയിവിടെയെത്തുമ്പോള്‍ എന്നെയും കൊണ്ട് മറ്റാരോ പോയിരിക്കുമോയെന്ന ഭീതി തെല്ലൊന്നലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നെ ഇറുകെ പുണരാനുള്ള ആര്‍ത്തിയാണ് ചിലര്‍ക്ക്" <br />"എനിക്ക് നന്ദിയുണ്ട്. ഈ ലോകത്തില്‍ അങ്ങ് മാത്രമായിരിക്കും എന്നെ സ്നേഹിക്കുന്നുണ്ടാവുക. ആരൊക്കെയോ ഭയന്ന് ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വഴിതെറ്റിയെത്തിയതാണിവിടെ. അവരെന്നെ കണ്ടെത്തുമെന്നറിയാം. ഈ ലോകം അത്ര ചെറുതല്ലേ.."<br />അങ്ങനെയൊരു ചോദ്യം ആഴത്തില്‍ തറച്ചുപോയതുകൊണ്ടാവാം. അവളുടെ മനസിലേക്ക് ഒരു തേങ്ങല്‍ മാത്രം എവിടെ നിന്നോ വന്ന് വീണു.<br />"നിന്നെ കാത്തുസൂക്ഷിക്കാന്‍ എനിക്കുമാവില്ല. നിസഹായതയെക്കാള്‍ വലിയ വേദന മേറ്റ്ന്തുണ്ടിവിടെ..നിനക്ക് ആരും അവശേഷിക്കുന്നില്ലേ ഈ ലോകത്ത്?" നീണ്ട നിശബ്ദതതക്ക് ശേഷം മറ്റൊരു ചോദ്യം അവളെ തേടിയെത്തി.<br />"അങ്ങാരായാലും ഞാനെന്റെ കഥ പറയാം"<br />ഈ കുന്നിന്‍ചെരുവിനപ്പുറത്തെ ശവപ്പുരയുടെ കാവല്ക്കാരനായിരുന്നു എന്റെ അച്ഛന്. തെരുവിന്റെ പതിഞ്ഞ ഈണത്തിനൊത്ത് പാറിനടന്നിരുന്ന നിശാശലഭമായിരുന്നു അമ്മ. ജീവനെ പോലെ സ്നേഹിച്ച ഒരനുജത്തിയുമായുണ്ടായിരുന്നു എനിക്ക്. ആഴ്ചയിലൊന്നോ രണ്ടോ തവണ അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടുമുട്ടിയാലായി.<br />അച്ഛന് ഞങ്ങളോട് വല്ലാത്ത സ്നേഹമായിരുന്നു. മദ്യം മാറ്റിയെഴുതിയ വരണ്ട മുഖവുമായി എണ്ണപുരണ്ട പലഹാരപൊതിയുമായി അപ്രതീക്ഷിതമായി കടന്നുവരും. കത്തിയാളുന്ന ശവശരീരങ്ങള്‍ക്ക് നടുവില്‍ നിന്നിട്ടാവാം. ദേഹം മുഴുവന്‍ കരിയും പുകയുമായിരുന്നു. മരണത്തിന്റെ മണവും...<br />അമ്മയെ വല്ലാതെ വെറുത്തുപോയിരുന്നു. കൈ നിറയെ പണവുമായി അര്‍ദ്ധരാത്രിയിലെപ്പോഴെങ്കിലും കടന്നുവരും...ആ പണം ഉപയോഗശൂന്യമായ കടലാസ് കഷ്ണങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്. രാത്രിയുടെ മൂന്നാംയാമങ്ങളിലെപ്പോഴോ ആരൊക്കെയോ വന്ന് വീണ്ടും അമ്മയെ കൊണ്ടുപോകും. ഒന്നും പറയാതെ ഞങ്ങളെ ഇറുകെ പുണര്‍ന്ന് അച്ഛന് ഏങ്ങലടിക്കും...<br />ഞാന്‍ അച്ഛന്റെയടുത്ത് പോയിരുന്ന ഒരു പകലിലാണ് നിത്യയെ കാണാണ്ടാവുന്നത്. പിറ്റേന്ന് പകലില്‍ തെരുവിലെ ഓവുചാലില്‍ കീറിപറിഞ്ഞ നിലയില്‍ അവളുടെ ശരീരം കിട്ടി. അവളന്ന് വസയറിയിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. അമ്മയെയായിരുന്നു സംശയം. പിന്നീട് അവര്‍ വീട്ടില്‍ വരാതെയായി. ഞാനും അച്ഛനും മനസ് നിറയെ ശൂന്യതയും ബാക്കിയായി.<br />പകല്‍ അച്ഛന്റെയടുത്ത് പോയിരുന്ന് എരിയുന്ന ശവങ്ങള് നോക്കിയിരുന്നു. വിലാപങ്ങളുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലേക്ക് ഞാനും പതിയെ കയറിപ്പോയി. <br />അച്ഛനെ കുറിച്ചോര്‍ത്ത് വല്ലാത്ത ആധിയായിരുന്നു.<br />ഒരിക്കല്‍ എന്റെ തുടയിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ്ചാലുകള്‍ കണ്ട് എന്നെയുമെടുത്ത് ആശുപത്രിയിലേക്കോടിയത് ഓര്‍മ്മയുണ്ട്. നഴ്സുമാര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.<br />"കുട്ടിക്ക് അമ്മയില്ല ല്ലേ..."<br />അച്ഛനോടൊത്ത് ചിരിയുടെ നേര്‍ത്ത തലോടലില്ലാത്ത ആ ഭൂമിയില്‍ ഇരുട്ടിന്റെ മറ വീഴുംവരെ കുത്തിയിരിക്കുമ്പോഴാണ് ജീവിതത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുക.<br />ആയിടക്ക് ഞാനൊരാളെ കണ്ടു.<br />'യശോധരന്'.<br />അനാഥശവവുമേറ്റി കുന്നിന്‍ചെരുവിനപ്പുറത്തേക്ക് നടന്നുപോവും. വിറകുകള്‍ കൂട്ടി ചിതയൊരുക്കി കത്തിക്കും. പിന്നെ മുകളിലേക്ക് നോക്കി പൊട്ടിച്ചിരിക്കും.<br />അയാള്‍ ദൈവത്തെ പുച്ഛിക്കുകയാണ് അച്ഛന് പറഞ്ഞു.<br />ചോര്‍ന്നൊലിക്കുന്ന മനോവികാരങ്ങളില്‍ നിന്നും അറപ്പില്‍ നിന്നും മുക്തി നേടിയ ഒരാള്‍...<br />മരണത്തെ എനിക്ക് പേടിയാണ്. കറുത്ത കിനാക്കളെ പോലെ അത് ഭീതിയുടെ തടവറയാണെന്നെനിക്ക് നന്നായറിയാം.<br />അപ്രതീക്ഷിതമായി എന്നില്‍ നിന്നും അച്ഛനെയും മരണം തട്ടിയെടുത്തു.<br />ആദ്യമായി ഞാന്‍ ശവപ്പുരയുടെ ഉള്ളില്‍ കയറി. ഒരു വെള്ളതുണി പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു ജഢം. ചോര ഛര്‍ദ്ദിച്ചായിരുന്നു മരിച്ചതെന്ന് ആരോ പറയുന്നത് കേട്ടു.<br />ഞാനൊറ്റക്ക് എങ്ങിനെ അച്ഛന്റെ മൃതദേഹം അടക്കം ചെയ്യുമെന്നോര്‍ത്ത് വ്യാകുലപ്പെട്ടിരിക്കുമ്പോള്‍ അയാള്‍ വന്നു യോശോധരന്‍.<br />കറുത്തിരുണ്ട പല്ലുകള്‍ കാട്ടി അയാള്‍ ചിരിച്ചു.<br />എനിക്ക് വല്ലാത്ത ഭീതി തോന്നി.<br />അച്ഛന്റെ ശവം തോളിലേറ്റി അയാള്‍ നടന്നു. പിന്നെ ഞാനും.<br />വിറകുകള്‍ കൂട്ടിയിട്ട് അയാള്‍ കത്തിച്ചു. പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി.<br />പക്ഷേ പതിവായുള്ള ചിരി കണ്ടില്ല. പകരം അല്‍പ്പം കണ്ണുനീര്തുള്ളികള് അയാളുടെ മിഴിയില്‍ ഞാന്‍ കണ്ടു. പിന്നീട് രാത്രിയെയും പകലിനെയും ഒരുപോലെ ഭയന്ന് മാനം രക്ഷിക്കാനുള്ള ഓട്ടം. ഒടുവില്‍ അങ്ങെയുടെ മുമ്പില്‍...<br />പറഞ്ഞുനിര്‍ത്തുമ്പോള്‍ നേര്‍ത്ത താരാട്ടിന്റെ ശബ്ദം അവള് കേട്ടു.<br /><br />നിവേദിത മിഴികള്‍ തുറന്നു.<br />മഴ ശമിച്ചിരുന്നു. ശക്തമായ കാറ്റ് എവിടെയോ പോയ്മറഞ്ഞിരുന്നു. സൂര്യന്റെ ചുവപ്പ്രശ്മികള്‍ ഭൂമിയെ പുണരുന്നുണ്ടായിരുന്നു.<br />അവള് എഴുന്നേറ്റ് നടന്നു.<br />തിരിഞ്ഞുനോക്കുമ്പോള്‍ ഒരിളംകാറ്റ് പോലുമില്ലാതെ മരത്തിന്റെ ശിഖരങ്ങള്‍ ആടിയുലയുന്നത് കണ്ടു.<br /><br />കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള് വീണ്ടും അവിടെയെത്തി...<br />കണ്ണുകള്‍ മരത്തെ തിരയുകയായിരുന്നു. പക്ഷേ കണ്ടില്ല. അത് നിന്നിരുന്ന സ്ഥലം കണ്ണില്‍പെട്ടു. ആതാരോ മുറിച്ച് മാറ്റിയിരുന്നു. ഒന്നു തളിര്‍ക്കുവാന്‍ പോലുമാവാതെ വേരുകള്‍ സഹിതം ആരോ പിഴുതെടുത്തിരുന്നു.<br />അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി.<br />ആ മണ്ണില്‍ കുനിഞ്ഞിരുന്നവള്‍ പൊട്ടിക്കരഞ്ഞു...<br /><br /><br />ചിത്രം കടപ്പാട്-ഗൂഗിള്ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com12tag:blogger.com,1999:blog-7123106503950101037.post-341546181558258062008-07-09T05:09:00.000-07:002008-07-10T03:34:53.279-07:00മഴ പെയ്ത രാത്രിയില്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfpi4efpJ5iAG6BEp6ga5iUWPvKq2edv4YTPs_HLZMBwLQsHe6GfWI4Spg2VNe7zjo3-2wPN3ncC1yOj-sOfPsrlaX4F2AniqmyxJ36dJDOFARUo_qWmKxeOGhShWEUtr3TFhopKJyF2A/s1600-h/penni-1.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfpi4efpJ5iAG6BEp6ga5iUWPvKq2edv4YTPs_HLZMBwLQsHe6GfWI4Spg2VNe7zjo3-2wPN3ncC1yOj-sOfPsrlaX4F2AniqmyxJ36dJDOFARUo_qWmKxeOGhShWEUtr3TFhopKJyF2A/s320/penni-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5221018534800093826" /></a><br />പകലിന് മുന്നില്‍ കറുത്ത മറ വന്നുവീണ ആ നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ തന്നെ സുരഭിക്ക് ഭീതിയാണ്. ഏകാന്തയാത്രകളും സാഹസികതയും ഇഷ്ടപ്പെട്ടു നടന്ന യൗവനാരംഭത്തില്‍ തന്നെ ജീവിതത്തിന് മുകളില്‍ വന്നുവീണ കൊഴുത്ത ഇരുട്ട് മായ്ച്ച് കളയാനാവാത്തവിധം ദേഹമാസകലം പടരുന്നതായി അവള്‍ക്ക് തോന്നും. വെളുത്ത മാംസത്തില്‍ തുടച്ചുനീക്കാനാവാത്ത വിധം കലര്‍ന്നുപോയ കറുപ്പടയാളങ്ങള്‍, മിഴികളില്‍ ആണ്ടിറങ്ങിപ്പോയ മൗനം, നാസികതുമ്പിലെ നഖപ്പാടുകള്‍, കവിളിണയിലെ ദന്തക്ഷതങ്ങള്‍, ചുണ്ടുകളില്‍ രക്തം കല്ലിച്ച പാടുകള്‍..പത്തോളം പേര് നടന്നിറങ്ങിപ്പോയ ഊടുവഴി പോലെ ഒരു ശരീരം...<br /> <br />രക്തയോട്ടം മടുത്ത ഞരമ്പുകളെ പോലെ ലക്ഷ്യം വെറുത്തുപോവുന്ന സ്ത്രൈണതയായി സുരഭി എന്തുവേഗമാണ് കൂപ്പുകുത്തിയത്. അവളുടെ ജ്വലിപ്പിക്കുന്ന മിഴികളില്‍ കാലം ദയനീയതയുടെ വയലറ്റ്പൂക്കള്‍ വിതറിയതെന്തിനായിരുന്നു..<br />ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്താതെ കൂലിവേല ചെയ്ത് അവളെ വളര്‍ത്തിയ കുഞ്ഞുലക്ഷ്മി ചെയ്തപാപമായിരിക്കുമോ അവള്‍ക്കേറ്റു വാങ്ങേണ്ടി വന്നത്. പെണ്‍കുട്ടികളുടെ ശരീരം കണ്ണാടി പോലെയാണ്. സുതാര്യമായ കാഴ്ചക്കപ്പുറവും അതിന് സൗന്ദര്യമുണ്ട്. ഒഴുകിയിറങ്ങിപോവുന്ന ഏതെങ്കിലുമൊരു സ്പര്ശനത്തിന് സ്ഥാനം തെറ്റിയാല്‍ മതി വീണടര്‍ന്ന് ചിതറിപോവുമത്. പക്ഷേ സുരഭിക്ക് സംഭവിച്ചത് അങ്ങനെയായിരുന്നില്ല. <br /> നഗരത്തിന്റെ തിരക്കിനൊത്ത് പറിച്ചെറിഞ്ഞതാണ് അവളുടെ ജീവിതം. പത്താംതരം പാസായതിന് ശേഷം തയ്യല്‍പഠിക്കുവാന്‍ പോകുമായിരുന്നു. തുടര്‍പഠനത്തിനിടയിലൂടെ അതില്‍ അഗാധമായ പ്രാവീണ്യം നേടുകയും ചെയ്തു. <br />നാട്ടിമ്പുറത്തെ തയ്യല്‍ക്കാരെല്ലാം കാലാഹരണപ്പെട്ട അറിവുകള്‍ പേറുന്നവരാണല്ലോ..അതിനുമപ്പുറം പുകഴ്ത്തലുകളും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കന്യമാണ്. ഇതെല്ലാം കൊണ്ടാവാം നാട്ടുകാരില്‍ ചിലര്‍ അവളെ ഫാഷന്‍ ഡിസൈനിംഗിന് പഠിക്കാന്‍ പ്രേരിപ്പിച്ചത്. <br /> <br />പഠനത്തില്‍ മിടുക്കിയായിരുന്ന അവളെ എങ്ങനെയെങ്കിലും പഠിപ്പിക്കാന്‍ കുഞ്ഞുലക്ഷ്മിയും തയ്യാറായി. കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം തങ്ങളുടെ ജീവിതവും മാറിമറിയുകയാണെങ്കില്‍ ആവട്ടെയെന്ന് അവര്‍ ചിന്തിച്ചതില്‍ എങ്ങിനെ തെറ്റുപറയാനാകും.<br />ഹൈടെക് സിറ്റിയിലെ പ്രശസ്തകോളജില്‍ കോഴ്സിന് ചേര്‍ന്നപ്പോഴാണ് ജീവിതത്തിന്റെ രണ്ടുഘട്ടങ്ങള്‍ സുരഭി തിരിച്ചറിഞ്ഞത്. അടുത്തവീട്ടിലെ സ്വര്‍ണ്ണമാല വാങ്ങി ബന്ധുക്കളുടെയും മറ്റും കല്ല്യണത്തിന് പോകേണ്ടി വരുന്ന ദയനീയതയില്‍ ആദ്യമായി അവള് പരിതപിച്ചു. ഫ്രണ്ട്ഷിപ്പ്ഡേക്ക് റൂംമേറ്റ് സുരഭിക്ക് കഴുത്തിലിട്ട് കൊടുത്ത സ്വര്‍ണമാലയുടെ തിളക്കം ഈ ലോകത്തില്‍ മറ്റെന്തിനുണ്ടാവുമെന്ന് അവള് ചിന്തിച്ചതിലും കൗതുകമില്ല. ഗ്രീഷ്മ പതിയെ റൂംമേറ്റ് എന്നതിലുപരി കൂടപിറപ്പായി തന്നെ കാണാന്‍ സുരഭിക്കായതും ഇത്തരം സമ്മാനങ്ങളിലൂടെയാണ്. <br /> മുട്ടോട് ചേര്‍ന്ന് നില്ക്കുന്ന മിഡിയും മാറിടങ്ങളുടെ ചാല് കാണുംവിധമുള്ള ടോപ്പും പ്രാക്ടിക്കല്‍ ക്ലാസിലിരുന്ന് ചിലര്‍ ആയാസപ്പെട്ട് തയ്ച്ചെടുക്കുന്നത് കാണുമ്പോള്‍ സുരഭിക്ക് ചിരി വരും. രമണിയേച്ചിയുടെ തയ്യല്‍ക്കടയില്‍ അര മണിക്കൂര്‍ മതി ഇങ്ങനെയൊന്ന് തയ്ക്കാന്‍..ഇതിപ്പോ മൂന്നോ നാലോ ദിവസമായി വെട്ടും മുറിയുമായി ചിലര്‍ തത്രപ്പെട്ടുകൊണ്ടേയിരിക്കുന്നു. മോഡേണ്‍ വേഷത്തിലെത്തുന്ന സോണിയ മിസിന്റെ തിയറിക്ലാസുകള്‍ വല്ലാതെ വിരസമാണ്. ചുരിദാര്‍ സൈഡ് ഓപ്പണ്‍ എന്ന് ബോര്‍ഡില്‍ കുറിച്ചിട്ടിട്ട് മൂന്നോ നാലോ ദിവസമായെങ്കിലും പാന്റിന്റെ സ്കെച്ചില്‍ തന്നെ തൂങ്ങിനില്‍ക്കുകയണവര്‍. <br />ക്ലാസ് കഴിഞ്ഞാല്‍ ഏഴരയോടെ തിരിച്ചെത്തുമെന്ന നിബന്ധനയോടെ ഹോസ്റ്റലില്‍ നിന്നും ഗ്രീഷ്മയോടൊപ്പം പോകും. പിന്നെ പാര്‍ക്കില്‍ പോയിരിക്കും. ഇപ്പോ വരാമെന്ന് പറഞ്ഞ് ഒറ്റക്കാക്കി ഗ്രീഷ്മ സ്കൂട്ടറില്‍ കയറി പാഞ്ഞുപോകും. ആളൊഴിഞ്ഞ മരണത്തണലില്‍ പോയിരിക്കും. ഏകാന്തതയോട് അഭിനിവേശമൊന്നുമില്ലെങ്കിലും അതിനൊട് വെറുപ്പൊന്നുമുണ്ടായിരുന്നില്ല അവള്‍ക്ക്.<br />പകലിന് മുകളില്‍ ഇരുട്ടിന്റെ മറ വന്നു വീഴുമ്പോള്‍ പ്രധാന കവാടത്തിനരുകില്‍ നിന്നും ഗ്രീഷ്മയുടെ ഹോണടി കേള്‍ക്കും.<br />`ഇതെന്ത് പറ്റീ'..അഴിഞ്ഞുലഞ്ഞ മുടിയും ചുണ്ടിലെ മുറിപ്പാടും കണ്ട് ഒരിക്കല്‍ തിരക്കി.<br />`ബഞ്ചമിന്റെ കുസൃതികളാ'...നേര്‍ത്ത ചിരിയോടെ അവള് പറഞ്ഞു.<br />`ഗ്രീഷ്മാ..സൂക്ഷിക്കണം ട്ടോ'..ദയനീയമായ എന്റെ ഉപദേശം കേട്ടപ്പോള്‍ അവള് ചിരിച്ചു.<br />പിന്നെ ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞു.<br />``ഇല്ലെടാ നീ വിഷമിക്കണ്ട..ബെഞ്ചമിന്‍ എന്നെ ചതിക്കില്ല ഒരിക്കലും...<br />അല്ലെങ്കിലും ആരും തൊടാത്ത ഒരു പെണ്ണിനെ ഇക്കാലത്ത് ആരെങ്കിലും മോഹിക്കുമോ സുരഭീ..ഹൈടെക് നഗരത്തില്‍ കന്യാകാത്വം തേടിയലയുന്നവനാണ് വിഡ്ഡി.'' വിഷയത്തിനധീതമായി ഗ്രീഷ്മ പറഞ്ഞതെന്തിനാണെന്ന് അവള്‍ക്ക് മനസിലായില്ല. <br />റൂമിലെത്തിയ പാടെ ഗ്രീഷ്മ കളിക്കാന്‍ കയറി.<br />ഒരു പഴയ മാസികയിലെ കഥയില്‍ മിഴിയൂന്നിയിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്. <br />അമ്മ വിളിക്കുകയാവുമെന്നോര്‍ത്ത് മൊബൈലെടുക്കാനായി ബാഗ് തുറന്നപ്പോള്‍ തീയില്‍ തൊട്ടപോലെ അവള് കൈകള്‍ പിന്‍വലിച്ചു. <br />ഗര്‍ഭനിരോധന ഉറകള്‍. അടുക്കിവെച്ച കുറെ നോട്ടുകെട്ടുകള്‍...<br />സുരഭിയുടെ മിഴികള്‍ ഈറനായി. അവളുടെ കൈകള്‍ കഴുത്തില്‍ കിടന്ന മാലയിലേക്കിഴഞ്ഞു നീങ്ങി. അത് പൊട്ടിച്ചെടുത്ത് മുറിയുടെ മൂലയിലേക്ക വലിച്ചെറിഞ്ഞു.<br />ഒരു കനത്ത ഇരുട്ടി മേല്‍ മുഴുവന്‍ വന്ന് മൂടുന്നതായി അവള്‍ക്ക് തോന്നി.<br /><br /> ഗ്രീഷ്മയുമായി വല്ലാത്തൊരകലം വന്നത് അവള് പോലുമറിയാതെയാണ്. പതിവ് സായന്തനസവാരികളില്‍ എന്തെന്നില്ലാത്ത നിശബ്ദത തളം കെട്ടി നിന്നു.<br />പാര്‍ക്കിലൊറ്റക്കിരിക്കുമ്പോള്‍ അനാവശ്യമായ ഓര്‍മ്മകളുടെ പ്രളയത്തില്‍ ഒലിച്ചുപോവുന്നതായി സുരഭിക്ക് തോന്നി. മുന്നിലെ ഇരുട്ടില്‍ ഗ്രീഷ്മയുടെ മനോഹരമായ മുഖം വികൃതരൂപം പ്രാപിച്ചുനില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി. <br />എല്ലാമറിഞ്ഞിട്ടും അവളോട് അല്പം പോലും വെറുപ്പ് തോന്നിയിരുന്നില്ല. ഒരിക്കല്‍ പോലും ചീത്തരീതിയില്‍ അവളൊന്നും പറഞ്ഞിട്ടില്ല. സത്യത്തില്‍ ഒരു കൂടപിറപ്പിന്റെ സ്നേഹത്തിന്റെ ഊഷ്മളത തിരിച്ചറിഞ്ഞത് അവളിലൂടെയാണ്. ഒരുമിച്ച് താമസം തുടങ്ങിയതില്‍ പിന്നെ അവളെന്ത് വാങ്ങിയാലും ഒന്ന് തനിക്കും വാങ്ങുമായിരുന്നു. ഏതോ വലിയവീട്ടിലെ കുട്ടിയാണെന്നായിരുന്നു ധാരണ. വീട്ടുകാരെ കുറിച്ച് കാര്യമായൊന്നും അവള് പറഞ്ഞിരുന്നില്ല..<br />ദിവസങ്ങളുടെ കുതിച്ചുപായലില്‍ സായന്തനയാത്ര മാത്രം ഒഴിവാക്കാനായില്ല..<br />പകല്‍ ചാഞ്ഞുതുടങ്ങുമ്പോള്‍ പാര്‍ക്ക് ഗേറ്റില്‍ നിന്നും സ്കൂട്ടറിന്റെ ഹോണടി കേള്‍ക്കും. പിന്നെ ഹോസ്റ്റലിലെ കൊഴുത്ത നിശബ്ദതയിലേക്ക്...<br />ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ഗ്രീഷ്മയുടെ ചോദ്യം കാതില്‍വന്നലച്ചു.<br />``സുരഭീ..എന്തു പറ്റി നിനക്ക്..''ഈയിടെയായി വല്ലാത്ത മൂകത.<br />`ഒന്നുമില്ല'..ആ ഉത്തരം അവളെ തൃപ്തയാക്കിയില്ലെന്ന് തോന്നി.<br />``എന്തു പറ്റി നിനക്ക്..ഒരു മുറിയിലിങ്ങനെ കനത്ത നിശബ്ദതക്ക് കീഴെ..എനിക്ക് വയ്യടാ..<br />എന്നെക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നതാണ് സത്യം. രണ്ടാഴ്ചയായി നമുക്ക് മുന്നില്‍ ഈ അകല്‍ച്ച വന്നിട്ട്...''<br />``ഗ്രീഷ്മാ..എനിക്കിപ്പോ നിന്നെ പേടിയാണ്. ഓരോ ദിവസം കഴിയുംതോറും നിന്നോടുള്ള ഇഷ്ടം കുറഞ്ഞുവരുന്ന പോലെ.'' സുരഭിയുടെ വിറയാര്‍ന്ന വാക്കുകള്‍ കേട്ട് ഗ്രീഷ്മയുടെ മിഴികള്‍ ഈറനായി.<br />പിന്നെ തീഷ്ണമായ മുഖത്തോടെ അവള് ചോദിച്ചു.<br />``ഞാനൊരു കോള്‍ഗേളാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവും ല്ലേ?''<br />അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട് സുരഭി നടുങ്ങിപ്പോയി. എല്ലാം അവളെങ്ങനെ തിരിച്ചറിഞ്ഞുവെന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി.<br />`അറിയില്ല'..ഒരു നീണ്ട നിശബ്ദതക്ക് ശേഷം സുരഭി പറഞ്ഞു.<br />``സുരഭിക്കെന്നെ കുറിച്ചൊന്നുമറിയില്ല. കൂടപിറപ്പിനാല്‍ തന്നെ ചതിക്കപ്പെട്ടവളാണ് ഞാന്‍..ഒരിക്കല്‍ എല്ലാം നഷ്ടപ്പെട്ടൊരാള്‍ പിന്നെന്തിനീ പരിശുദ്ധി കാത്തുവെക്കണം. ദാരിദ്ര്യത്തിന്റെ ഇടനാഴിയില്‍ നിന്ന് പണത്തിന്റെ സുഖലോലുപതയിലേക്കുള്ള എന്റെ യാത്ര അതിവേഗത്തിലുള്ളതായിരുന്നു. നിനക്കറിയുമോ..ഈ നഗരത്തിന്റെ എന്റെ കിടക്ക പങ്കിടുന്നവരിലേറെയും എന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരാണ്...''<br />ഗ്രീഷ്മയുടെ കഥ..യാതൊരു നശിച്ച പെണ്ണിനും പറയുവാനുള്ളതാണെന്ന് സുരഭിക്ക് തോന്നി. <br />ഒന്നും പറയാതെ തിരിഞ്ഞുകിടക്കുമ്പോള്‍ ഗ്രീഷ്മയുടെ നേര്‍ത്ത കരച്ചില് അവള്‍ക്ക് കേള്‍ക്കാമായിരുന്നു.<br /><br /> ഈ സംഭവത്തിന് ശേഷം മനസ് വല്ലാതെ മൂകമാകുന്നത് സുരഭിയറിഞ്ഞു.<br />ഒരാഴ്ച വീട്ടില്‍ പോയി നിന്നാല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തോടെ അവള് പോകാനൊരുങ്ങി..<br />രാത്രി വണ്ടിയില്‍ കയറിയാല്‍ പുലരുമ്പോഴേക്കും നാട് പിടിക്കാം..<br />ക്ലാസ് കഴിഞ്ഞ് ബാഗുമെടുത്തിറങ്ങുമ്പോഴേക്കും ഗ്രീഷ്മ സ്കൂട്ടറുമായെത്തിയിരുന്നു.<br />`ഞാന്‍ കൊണ്ടുവിടാം'..നിസഹായയായ അവളുടെ മുഖം കണ്ടപ്പോള്‍ സങ്കടം തോന്നി. <br />എട്ട് മണിക്കാണ് ട്രെയിന്‍..<br />സുരഭിയുടെ ശബ്ദം കേട്ട് അവള് വാച്ചില്‍ നോക്കി പറഞ്ഞു.<br />``ആറു മണിയെ ആയുള്ളു..വാ..എന്തായാലും പോകാം..''<br />പാര്ക്കിന് സമീപമെത്തിയപ്പോള്‍ അവളുടെ മൊബൈല്‍ ശബ്ദിച്ചു.<br />സ്കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി ഗ്രീഷ്മ ഫോണ്‍ ചെവിയോട് ചേര്‍ത്തു.<br />``സുരഭീ..നിയിവിടെയിരിക്ക് അര മണിക്കൂര്‍..ഞാനിപ്പോ വരാം.''<br />പാര്‍ക്കിലേക്ക് നടക്കുന്നതിനിടെ അവള് വിളിച്ചുപറയുന്നത് കേട്ടു.<br />``ടിക്കറ്റ് ഞാനെടുത്ത് വരാം...''<br />വേണ്ടായെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ വണ്ടി അകന്നുപോയിരുന്നു..<br />പാര്‍ക്കിലിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഴ പെയ്തു.<br />കനത്ത മഴയില്‍ അല്പമകലെ കണ്ട ഗോപുരത്തിനടുത്തേക്ക് അവള് നടന്നു.<br />ഒരിക്കലുമില്ലാത്ത വിധം കാറ്റടിക്കുന്നുണ്ടായിരുന്നു..<br />ഗോപുര കവാടത്തിനരുകിലെ സിമന്റെ തിണ്ണയില്‍ അവള് ബാഗെടുത്ത് മടിയില്‍ വെച്ച ശേഷം അതില്‍ കൈചുറ്റിയിരുന്നു.<br />മഴ വന്യമായി അലറിപെയ്തുകൊണ്ടിരുന്നു..<br />ഗ്രീഷ്മയൊന്ന് വേഗം വന്നിരുന്നെങ്കിലെന്ന് അവള് അറിയാതെ ആഗ്രഹിച്ചു.<br />ഇരുട്ട് വ്യാപിക്കുന്നത് കണ്ട് സുരഭിക്ക് വല്ലാത്ത ഭയം തോന്നി.<br />ചുറ്റിനും കുറെ നിഴലുകള്‍ വലയം ചെയ്തത് സുരഭി അപ്പോഴുമറിഞ്ഞില്ല.<br /><br /> സുരഭി കണ്ണുതുറന്ന് നോക്കുമ്പോള്‍ നേരം വെളുത്ത് തുടങ്ങിയിരുന്നു..<br />ശരീരത്തില്‍ ഒരു തുണ്ടുവസ്ത്രമില്ലെന്നവള്‍ അറിഞ്ഞു. ചാടിയെഴുന്നേറ്റ് ബാഗ് തുറന്ന് മറ്റൊരു വസ്ത്രമെടുത്തണിയുമ്പോള്‍ ദേഹം മുഴുവന്‍ അസഹ്യമായ വേദന പടരുന്നുണ്ടായിരുന്നു.<br />വളരെ പ്രയാസപ്പെട്ട് റോഡിലെത്തി ഓട്ടോയ്ക്ക് കൈ കാണിച്ച് കയറിയിരിക്കുമ്പോള്‍ അവള് വല്ലാതെ തളര്‍ന്നിരുന്നു.<br />ഹോസ്റ്റലിന്റെ പേര് പറഞ്ഞ് സീറ്റിലേക്ക് ചാഞ്ഞിരിക്കുമ്പോള്‍ കുടയെടുക്കാന്‍ മറന്ന സായന്തനത്തെയും മഴയെയും ഗ്രീഷ്മയെയും അവള് ശപിക്കുന്നുണ്ടായിരുന്നു.<br />ഓട്ടോ ബീച്ച് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ടു..<br />ഡ്രൈവര്‍ വണ്ടി അരുകിലൊതുക്കി അങ്ങോട്ടേക്ക് പോകുന്നത് അവള് അവ്യക്തമായി കണ്ടു.<br />കൊലപാതകമാ..ആരോ പറയുന്നത് കേട്ടു,<br />സുരഭി ആയാസപ്പെട്ട് പുറത്തിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂണ്ടുകയറി..<br />മണല്‍തിട്ടയില്‍ അര്‍ദ്ധനഗ്നയായ ഒരു പെണ്‍കുട്ടി കമഴ്ന്നുകിടക്കുന്നുണ്ടായിരുന്നു..<br />അരുകിലേക്കടുക്കും തോറും സുരഭിയുടെ മനസ് പ്രഷുബ്ധമായി കൊണ്ടിരുന്നു.<br />`ഗ്രീഷ്മാ...'<br />വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട് അത്രയും പറഞ്ഞവള്‍ ബോധമറ്റുവീണു.<br /><br />**************************************<br /> സുരഭിയേയും കൂട്ടി മാനസികാശുപത്രിയില്‍ നിന്നും പുറം വെളിച്ചത്തിലേക്ക് നടക്കുമ്പോള്‍ കുഞ്ഞുലക്ഷ്മിയുടെ മനസില്‍ സ്വപ്നങ്ങള്‍ പല്ലിളിച്ച് കാട്ടുന്നുണ്ടായിരുന്നു.<br />മരുന്നുകളുടെ ലോകത്തേക്ക് ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ സുരഭി കയറിപോയിട്ട് നാളുകളേറെയായി.<br />മകള്‍ പഠിച്ച് വലുതാവുന്നതും നോക്കിയിരുന്ന അമ്മയുടെ നീറ്റല്‍ ഇനി ആരറിയാന്‍..<br />വാതിലിലെ പതിവ് താളം അന്ന് രാത്രിയും കുഞ്ഞുലക്ഷ്മി കേട്ടു..<br />സുരഭിയുടെ മുറിയുടെ വാതില്‍ ചാരിയ ശേഷം ആദ്യമായി അവര്‍ ആരെയോ സ്വീകരിക്കാനൊരുങ്ങി..ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com17tag:blogger.com,1999:blog-7123106503950101037.post-34968858288882855492008-04-07T07:53:00.000-07:002008-04-07T08:01:02.772-07:00കാലഘട്ടത്തിന്റെ അടയാളവാക്യമായി കഥാമനസ്സ്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2D9JeaBhNXJdt-LvAjCNUQXyoO9WeqbEu1o4VkEb255so3fBP50V95V1Ukdl-FM_PDfmLdDo51Uh-XVF86KeIAVceV5ZYuQJ0FupvgjqGK0Aly_k6kOqJl_2ng5WF6Hipl3mH1icLhSE/s1600-h/Kadhamanassu.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2D9JeaBhNXJdt-LvAjCNUQXyoO9WeqbEu1o4VkEb255so3fBP50V95V1Ukdl-FM_PDfmLdDo51Uh-XVF86KeIAVceV5ZYuQJ0FupvgjqGK0Aly_k6kOqJl_2ng5WF6Hipl3mH1icLhSE/s320/Kadhamanassu.jpg" border="0" alt=""id="BLOGGER_PHOTO_ID_5186518496007311346" /></a><br /><br />മലയാളകഥക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പതിനേഴ് കഥാകൃത്തുക്കളുടെ വാക്കും സംഭാഷണവുമാണ് കുഞ്ഞികണ്ണന്‍ വാണിമേലിന്റെ കഥാമനസ്സ്. കഥയുടെ ആഖ്യാനശൈലിയിലും വിഷയതീവ്രതയിലുമെല്ലാം പൊളിച്ചെഴുത്തുകള്‍ സാധ്യമാക്കി മലയാളകഥയുടെ സഞ്ചാരപഥം പ്രകാശപൂരിതമാക്കിയ എഴുത്തുകാരുടെ അക്ഷരങ്ങളുടെ വ്യാഖ്യാനം മാത്രമല്ല അതിലുപരി വാര്‍ത്തമാനകാലത്തോടുളള അവരുടെ ഉത്തരങ്ങള്‍ കൂടി ഈ പുസ്തകത്തെ അലങ്കരിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ അടയാളവാക്യമാണ് ഇതിലെ കഥാമനസുകള്‍. അതുകൊണ്ട് തന്നെ അവരുടെ വാക്കും വഴിയും കാഴ്ചയും വരും കാലത്തെ സംവാദങ്ങളിലും ആലോചനകളിലും വിഷയമാകുമെന്നതില്‍ സംശയമില്ല. ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും മനസ് ഉള്ളുതുറക്കാന്‍ മലയാളത്തിന്റെ കഥാകൃത്തുക്കള്‍ മുതിര്‍ന്നിരിക്കുന്നുവെന്നത് പ്രതീക്ഷയുടെ മറ്റൊരു വെളിച്ചമേകുന്നു.<br />യു എ ഖാദര്‍, ശത്രുഘ്നന്‍, അക്ബര്‍ കക്കട്ടില്‍, ഗ്രേസി, സി വി ബാലകൃഷ്ണന്, യു കെ കുമാരന് എന്നിവരില്‍ തുടങ്ങി അഷിതയിലും അഷ്ടമൂര്‍ത്തിയിലും വരെയെത്തുമ്പോള്‍ വായനക്കാരന് ആധുനീകകഥയുടെ ഭൂപടം ദൃശ്യമാകും. ഒരു ചിത്രകാരനില്‍ നിന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തായി മാറുന്ന യു എ ഖാദറിന്റെ അനുഭവസാക്ഷ്യങ്ങളോടെ തുടങ്ങുന്ന പുസ്തകം ടി വി കൊച്ചുബാവയെ കുറിച്ചുള്ള ഓര്‍മ്മകളോടെയാണ് അവസാനിക്കുന്നത്. <br />കഥയെഴുത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂമിശാസ്ത്രം മനസിലാക്കാനും ജീവിതത്തിന്റെ അതിരുകളില്‍ അവയൊക്കെ തങ്ങിനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനും കഴിയുന്ന പുതിയ തലമുറയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഭാവിയിലേക്ക് തുറക്കുന്ന ജാലകം എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ആഖ്യനത്തില്‍ എഴുത്തിന്റെ തയ്യാറെടുപ്പും ആത്മനൊമ്പരവും തിരിച്ചറിയുകയും കഥാപഥത്തില്‍ പുതിയൊരു മേല്‍വിലാസം എഴുതിച്ചേര്‍ക്കാനും സാധിച്ചിട്ടുള്ള കെ ആര് മീരമുതല്‍ കെ എ സെബാസ്റ്റ്യന്‍ വരെയുള്ളവരുടെ എഴുത്തുകാരെ കുറിച്ചുള്ള വിശകലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭാവനയുടേയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും കഥ പറച്ചിലിന്റെ പഴയ അതിര്‍ത്തികളെ മറിക്കടക്കുന്ന പുതിയ എഴുത്തുകാരുടെ അത്ഭുതപ്പെടുത്തുന്ന ഭാഷാശൈലികളെ കുറിച്ചും ഭാഷയുടെ അര്‍ത്ഥം ചുരത്തുന്ന തന്ത്രങ്ങളുടെ വിവിധ മാനങ്ങളുമെല്ലാം ലളിതമായ ഭാഷയിലാണ് കുഞ്ഞികണ്ണന്‍ വാണിമേല്‍ കുറിച്ചിട്ടിരിക്കുന്നത്. സ്വന്തം ജീവിതപരിസരങ്ങളിലെ രാഷ്ട്രീയസ്വരങ്ങളുടെ വെളിച്ചവും, അണുകുടുംബത്തിന്റെ ആകുലതകളും, സാങ്കേതികതയുടെ കുതിച്ചുചാട്ടവും, ലൈംഗികതയുടെ പകര്‍പ്പെഴുത്തിലുമെല്ലാം തുറന്നെഴുതാന്‍ പുതിയ തലമുറ കാണിക്കുന്ന ധൈര്യത്തെ കുറിച്ചും സാമൂഹികതയുടെ സ്ഥാനത്തേക്ക് കയറിവരുന്ന പ്രായോഗിക മനോഭാവങ്ങള്‍ക്ക് നേരെ രൂക്ഷമായ പരിഹാസം ചേര്‍ക്കുവെക്കാന്‍ യുവസാഹിത്യകാന്‍ കാണിക്കുന്ന തന്റേടത്തെ കുറിച്ചുമെല്ലാം അതിശക്തമായ ഭാഷയില്‍ ഈ ലേഖനത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.<br />മലയാള കഥയുടെ ഒരു കാലഘട്ടത്തിലേക്കുള്ള വീണ്ടുവിചാരത്തിന്റെ ഉള്ളുണര്‍ത്തലാണ് ഈ കൃതിയെന്ന് നിസംശയം പറയാം. ശൈലിയിലും ദര്‍ശനത്തിലും ഭിന്നദിശയിലായ കഥാകൃത്തുക്കളെ ഒരു വഴിയില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഓരോരുത്തരേയും തിരിച്ചറിയാനും അവരിലേക്ക് ഒരു ഭൂമികയില്‍ നിന്നുകൊണ്ട് സഞ്ചരിക്കാനും വായനക്കാരന് എളുപ്പമാകുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. <br />കഥയെഴുത്തിന്റെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആശയധാരയുടെയും പുതിയ വിതാനം നല്കിയ കഥാകൃത്തുക്കളുമായി കുഞ്ഞികണ്ണന്‍ വാണിമേല്‍ നടത്തിയ സംഭാഷണം കഥാലോകത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. അത് അതിര്‍വരമ്പുകളില്ലാതെ വ്യത്യസ്ത വിഷയങ്ങളിലേക്ക് വഴിപിരിഞ്ഞുപോകുന്നുണ്ട്. മലയാളസാഹിത്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ പറ്റിയും സമകാലിനരചനകളെ പറ്റിയെല്ലാം വിശദമായ അഭിപ്രായങ്ങള്‍ ഓരോ എഴുത്തുകാരനും തുറന്നു പറയുന്നുവെന്നതാണ് കൗതുകം. രചനയിലേക്ക് എത്തിപ്പെടാനുള്ള നാള്‍വഴികളില്‍ തുടങ്ങി അവരുടെ ഇന്നത്തെ കഥകളില്‍ വരെയെത്തി നില്ക്കുന്ന ചോദ്യോത്തരങ്ങള്‍ സാഹിത്യവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല.ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com7tag:blogger.com,1999:blog-7123106503950101037.post-85331755529968572322008-03-15T05:53:00.000-07:002008-03-15T06:08:40.824-07:00തെരുവിന്റെ വിലാപം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFVgHDnAR7JPEbZ4O9_mvplbr0yaFZwsQA_2L23gO49CqT9A-MEeiBAY0fJ2L1vtnZA8whGXTFYdHJaXwIwKtwCU4wX0PpPouyb4gjKYELRrY5mtAEegxeHCgfswDztbYw0jPHdC8ziKg/s1600-h/DSCN4668_1.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFVgHDnAR7JPEbZ4O9_mvplbr0yaFZwsQA_2L23gO49CqT9A-MEeiBAY0fJ2L1vtnZA8whGXTFYdHJaXwIwKtwCU4wX0PpPouyb4gjKYELRrY5mtAEegxeHCgfswDztbYw0jPHdC8ziKg/s320/DSCN4668_1.jpg" border="0" alt=""id="BLOGGER_PHOTO_ID_5177954632865538962" /></a><br />തെരുവില്‍ നിന്നൊരു<br />ഭ്രാന്തവിലാപം കേള്‍ക്കുന്നു..<br />നഗരം ഉണരും മുമ്പാ ഭ്രാന്തന്<br />കുപ്പതൊട്ടിയിലിര തേടുന്നു...<br />ഭക്ഷണശാലയെറിഞ്ഞു കളഞ്ഞൊരു<br />ഭക്ഷണശകലം തിരയുന്നു...<br />നല്ലതെടുത്തിട്ടാഹ്ലാദത്തില്‍<br />നന്ദി പറഞ്ഞത് തിന്നുന്നു..<br />ആര്‍ത്തിയിമല്ലാസക്തിയുമല്ലാ<br />ഹൃദയം നിറയെ വിശപ്പാണ്...<br /><br />ഭ്രാന്തില്ലൊത്തൊരുവനെ നമ്മള്<br />ഭ്രാന്തനെന്ന് വിളിക്കുന്നു...<br />വിശപ്പടക്കാന്‍ കക്കും നേരം<br />കള്ളനെന്നു പുലമ്പുന്നു...<br />മര്‍ദ്ദിക്കുമ്പോഴോടും അവനെ<br />കല്ലുകളെറിഞ്ഞു വീഴ്ത്തുന്നു...<br />വീണു കിടക്കും നേരം മിഴിയില്‍<br />മണ്ണു വാരി നിറക്കുന്നു...<br />കരയുമ്പോഴാ കണ്ണില്‍ നിറയെ<br />കപടതയെന്നവരാര്‍ക്കുന്നു...<br /><br />തല്ലുകൊണ്ട് കണ്ണുനീരിറ്റുമ്പൊഴും<br />മുകളിലേക്കുറ്റവന്‍...<br />ആര്‍ത്താര്‍ത്ത് ചിരിക്കുന്നു...<br />ദൈവത്തോടവന് പുച്ഛം<br />മനുഷ്യനോടവനാരാധന...<br /><br />പിതൃത്വമില്ലാ പിഞ്ചുമനസില്‍ <br />മാതൃത്വവുമിന്നില്ല...<br />കൊതുകുകളാണവനെന്നും കൂട്ട്<br />നായ്ക്കളവന് സഹപാഠി...<br />കീറകുപ്പായത്തിനുള്ളില്‍ <br />വാരിയെല്ലുകള്‍ തെളിയുമ്പോള്‍<br />വിരട്ടിയോട്ടും കുട്ടികളോടവനെന്നും <br />മനസില്‍ ഇഷ്ടം...<br /><br />ചുമടുകളേറ്റി നടന്നു പിന്നെ<br />പാത്രം കഴുകിയിരുന്നു...<br />ചൂടുവെള്ളം മുഖത്തൊഴിച്ചൊരു<br />ഉടമയെ നോക്കി പടികളിറങ്ങി നടന്നു...<br />വിശപ്പുനീറും വേദനായായ<br />ദേഹം മുഴുവന്‍ പടരുമ്പോള്‍...<br />തെരുവിനെ മോഷ്ടാവെന്നൊരു പദവി<br />അറിയാതവനില്‍ വീഴുന്നു...<br /><br />മുഷിഞ്ഞുനാറിയ വസ്ത്രം കണ്ട്<br />ഭ്രാന്തനെന്ന് വിളിക്കുമ്പോള്‍<br />കറുത്തിരുണ്ടൊരു പല്ലുകള്‍ കൊണ്ടവന്<br />ചിരിച്ചുകാട്ടി നടക്കുന്നു...<br />ഒട്ടിയ വയറിന് ചുളിവുകളില്‍<br />ഭൂപടങ്ങള്‍ തീര്‍ക്കും കാലം..<br />തൊലിക്കറുപ്പിന് മീതെ ചെളികള്‍<br />ഉരുണ്ടു കൂടും നേരം...<br /><br />സഹാനുഭൂതിയില്‍ നോക്കുന്നവര്‍<br />വിരളമെങ്കിലും<br />വിധിയുടെ കരങ്ങളില്‍ നിന്ന്<br />വഴുതിമാറാതെയിന്നും<br />ഭ്രാന്തനായി തന്നെ...<br />വൃദ്ധനായവന്‍ ഊര്‍ന്നിറങ്ങുന്നു...<br /><br />ആര്‍ദ്രമാക്കും കണ്ണുനീരില്‍<br />സാന്ദ്രത പേറുമാ വദനത്തില്‍<br />കുഴിഞ്ഞ മിഴിയില്‍<br />ഒട്ടിയ കവിള്‍ത്തടങ്ങളില്‍<br />നീറും നിശ്വാസത്തിന്<br />ചുടുനെടുവീര്‍പ്പുകളെന്നും ബാക്കി..ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com14tag:blogger.com,1999:blog-7123106503950101037.post-24606298009300583602008-02-08T05:10:00.000-08:002008-03-13T05:31:54.839-07:00ഓര്‍മ്മകളുടെ സമന്വയം...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoxs0-ISeUodcpl3IR9e3JuVz4w7VqNUlEee5QUQIOwtzV8Qp3sTcOQdgS2jAq2qtzHRe0Mh2FHfEG37MgjDRlx-0z2aH-L5UcuNm1ZdJWDDtmUysrA8Wcj5GoiBf2gIwIEboal1FwmHc/s1600-h/100.jpg"><img id="BLOGGER_PHOTO_ID_5164602631978281538" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoxs0-ISeUodcpl3IR9e3JuVz4w7VqNUlEee5QUQIOwtzV8Qp3sTcOQdgS2jAq2qtzHRe0Mh2FHfEG37MgjDRlx-0z2aH-L5UcuNm1ZdJWDDtmUysrA8Wcj5GoiBf2gIwIEboal1FwmHc/s320/100.jpg" border="0" /></a><br /><div><div>മറവിക്ക് മുന്നില്‍ തോറ്റടിയുന്ന ഓര്‍മ്മകളോട് എന്നും സഹതാപമായിരുന്നു...എത്രയാഴത്തില്‍ ഒരാളെ സ്പര്‍ശിച്ച് കടന്നുപോയാലും ദിവസങ്ങളുടെ ആഴത്തിലേക്ക് വീണില്ലാതാവുകയാണ് അതിന്റെ നൈര്മല്യങ്ങള്। കഴിഞ്ഞുപോയ കാലത്തിലെ മനോഹരനിമിഷങ്ങളെല്ലാം ഓര്‍ത്തെടുക്കാനാവാത്ത വിധം തിരക്കിന്റെ ലോകത്തേക്ക് കയറിപ്പോകുമ്പോള്‍ ശൂന്യമാവുന്നത് ഓര്‍മ്മകളുടെ സുഗന്ധമാണ്...പരസ്പരം പഴി പറഞ്ഞും പിണങ്ങിയും വാശി തീര്‍ത്തും ആടിതിമര്‍ത്ത കലാലയജീവിതം തന്നെയാവും മിക്കവരുടെയും സ്മരണകളില്‍ നിറഞ്ഞുനില്ക്കുന്നത്। ആര്‍ദ്രമായ മിഴികളുമായി ഓട്ടോഗ്രാഫിന്റെ താളില്‍ നിന്നെ കുറിച്ചുള്ളതെല്ലാമെഴുതിയിട്ട് നടക്കുമ്പോള്‍ വാകമരങ്ങള്‍ പോലും തലകുലുക്കി പൂക്കള്‍ വര്‍ഷിച്ച് യാത്രയാക്കുന്നുണ്ടായിരുന്നു...വിട പറയല്‍ ചടങ്ങിന് വരാമെന്നുറപ്പ് പറഞ്ഞ് പോയിട്ട് ആറുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും കണ്ടെടുക്കാനായില്ലെനിക്ക്...ഇടക്ക് ആശംസകാര്‍ഡിലെ അക്ഷരങ്ങള്‍ക്ക് ജീവന് വെക്കുന്നതും അത് എന്നെ നോക്കി ചിരിക്കുന്നതുമെല്ലാം തിരിച്ചറിയുമ്പോള്‍ നീയെവിടെയാവും എന്നൊരു ഓര്‍മ്മ തിരക്കിട്ട് വന്ന് തിരിച്ചുപോവാറുണ്ട്. അപ്പോള്‍ സായ്ഭജന് പോകാറുള്ള സായന്തനങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചുവന്നിരുന്നെങ്കിലെന്ന് വെറുതെ പ്രതീക്ഷിക്കാറുണ്ട്. </div><div>ഒരു മയില്‍പീലിതുണ്ടായി വന്ന് മനസിനെ കട്ടെടുത്ത് മറ്റൊരു മുഖമായി നീ വീണ്ടുംവന്നിരുന്നു॥തിരക്കിന്റെ ലോകത്തേക്ക് പറയാതെ കടന്നുപോയി മറഞ്ഞിട്ടും കാത്തിരിക്കുകയാണ്..ഇനിയും വരുമെന്നും ജീവിതത്തിന്റെ വസന്തകാലം എനിക്ക് തിരിച്ചുനല്‍കുമെന്നും...<br /></div><div>അടച്ചുറപ്പുള്ള മുറിയിലകപ്പെട്ട സ്ത്രൈണതക്ക് ലഭിക്കുന്ന സുരക്ഷിതത്വമാണ് യഥാര്‍ത്ഥ സൗഹൃദങ്ങള്‍ക്ക്. അതിന് അനിര്‍വചനീയമായ അനുഭൂതിയുണ്ട്..ഉള്ളിലൊരാളെ സൗഹൃദമായി പ്രതിഷ്ഠിച്ചാല്‍ അതൊന്നിളകിയാലോ അടര്‍ന്നാലോ മിഴികളില്‍ നിന്നും കടലിരമ്പും. അത് ബാഷ്പമായി പറന്നുയര്‍ന്ന് നിര്‍ത്താതെ പെയ്തുതീരും.ഇതെല്ലാമാവാം ആഗ്നേയയുടെ വാക്കുകളില്‍ സൗഹൃദം കത്തിജ്വലിക്കുന്നത്. പിരിഞ്ഞകന്നാലും ഒരു മഴച്ചാറലിന്റെ സ്നിഗ്ധത ബാക്കിയാക്കുന്നുണ്ട് ഈ ആത്മബന്ധങ്ങള്‍...<br /><br /><span style="color:#cc0000;"><span style="color:#000099;"><span style="color:#cc0000;">സൗഹൃദമെന്ന ഓര്‍മ്മ <a href="http://www.blogger.com/profile/12932803296971747619">(ആഗ്നേയ)<br /></a></span>ആളൊഴിഞ്ഞ പഴയൊരു നാലുകെട്ടിലെ മുകളിലൊരു മുറിയില്‍ സാരംഗീ നാദത്തിന് കാതോര്‍ത്ത് തുറന്നിട്ട കിളിവാതിലിലിലൂടെ താഴെ നീണ്ടു പരന്നുകിടക്കുന്ന പച്ചപാടങ്ങളിലേക്കും അതിന്റെ ചുറ്റും നില്ക്കുന്ന സൂര്യപ്രകാശം കടന്നുവരാന്‍ മടിക്കുന്ന നീലിച്ച തലപാവണിഞ്ഞ മരങ്ങളിലേക്കും പെയ്തുവീഴുന്ന കനത്തമഴയിലേക്ക് കണ്ണെറിഞ്ഞ് ഒരു പകല്‍ മുഴുവന്‍ അനങ്ങാതിരിക്കുമ്പോള്‍ കിട്ടുന്ന സുഖം...<br />ചില സൗഹൃദങ്ങളും അത്തരം അനുഭൂതികളാണ്...മേഘമായി നീ മാറിയാല്‍ കാറ്റ് നിന്നെ ചിതറിച്ച് കളഞ്ഞെങ്കിലോ എന്ന് വിഹ്വലപ്പെടുന്നവരുമായുള്ള സൗഹൃദം...ഹൃദയസ്പന്ദനങ്ങളെക്കാള്‍ സൗഹൃദത്തെ വിലമതിക്കുന്നവരുമായുള്ള സൗഹൃദം...<br />മഴ പെയ്തൊഴിഞ്ഞാലും ഇലത്തുമ്പില്‍ തങ്ങിയ മുത്തുമണികളില്‍ സൂര്യകിരണങ്ങള്‍ ഇന്ദ്രജാലം തീര്‍ക്കുന്നതും ഓലേഞ്ഞാലിയും അടക്കാകിളിയും നനഞ്ഞ തൂവലുകള്‍ കുടഞ്ഞ് കൊക്കിന് തുമ്പാല്‍ ചിറകു ചീകിയൊതുക്കുന്നതുമെല്ലാം കാഴ്ചകളായി ബാക്കി വെക്കുന്നത് പോലെ...അടുത്ത മഴക്കായി കാത്തിരിക്കാനുള്ള വെമ്പല്‍ സമ്മാനിച്ച് മടങ്ങും പോലെ...<br />സംസാരിച്ച് പിരിഞ്ഞാലും വീണ്ടും കാണും വരെ മനസില്‍ മഴച്ചാറല് ബാക്കി വെക്കുന്ന സൗഹൃദങ്ങള്‍<br /><br /><span style="color:#000000;">ദുഖപുത്രിയെന്ന് കളിയാക്കിയെങ്കിലും വിളിക്കാറുണ്ടായിരുന്നു അവളെ...ചെറിയ പ്രായത്തില്‍ തന്നെ അനുഭവങ്ങളുടെ നെരിപ്പോടില്‍ വീണുരുകിപോയിരുന്നോ എന്റെ കൂട്ടുകാരിയെന്ന് സംശയിച്ചിരുന്നു അവളുടെ വാക്കുകളിലൂടെ മിഴികളൂന്നിയപ്പോള്‍...കവിതകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതെന്നും ഉള്ളുരുക്കങ്ങള്‍ ബാക്കിയാക്കി മനസിലൊരു കല്ലായി കിടക്കാറാണ് പതിവ്. ഈ കൂട്ടുകാരിയുടെ ഓരോ കവിതകളും അത്തരത്തിലൊരു അടങ്ങാത്ത വിഹ്വലതകളായി ബാക്കിയാവുന്നു. ഇവിടെ ഓര്‍മ്മകളുടെ തെരുവിലൂടെ അവളലയുകയാണ്. കഴിഞ്ഞുപോയ കാലത്തെ സുഗന്ധവും തേടി...<br /></span><br /><span style="color:#cc0000;">ഓര്‍മ്മകളുടെ തെരുവ് <a href="http://www.blogger.com/profile/09826441112822392283">(ശാരു)<br /></a></span>തിരിഞ്ഞൊന്നു നോക്കിയാല്‍<br />ഓര്‍മ്മകളുടെ തെരുവ്<br />അതില്‍ ആരെല്ലാമൊക്കെയോ<br />എന്നെ വിളിച്ചുകരയുന്നു<br />കളിയാക്കി ചിരിക്കുന്നു<br />പെയ്തൊഴിഞ്ഞ മഴയും<br />പൊഴിഞ്ഞുതീര്‍ന്ന വസന്തവും<br />തളിരിട്ട നാമ്പുകളും<br />മറയുന്ന സ്വപ്നങ്ങളും<br />എല്ലാമെല്ലാം ആ തെരുവില്‍<br />ഞാന്‍ അകലുംതോറും<br />എന്നെ പിന്തുടരുന്നു<br />ചീഞ്ഞുനാറുന്ന അഴുക്കുചാലും<br />അസ്ഥി മണക്കുന്ന ശ്മശാനങ്ങളും<br />എനിക്കു പിന്നാലെയാ തെരുവില്‍<br />എനിക്കൊപ്പം നീങ്ങുന്നു.<br />ഞാന്‍ സഞ്ചരിക്കട്ടെ...<br />യാത്രയ്ക്കൊടുവിലെന്നോ<br />ഓര്‍മ്മകള്‍ പൂക്കുന്ന സുഗന്ധം പൊഴിക്കുന്ന<br />നാളും തേടി ഞാനലയട്ടെ...<br /></div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNdv-czF3LrxMl6i9vxEen6jzlu8_66CAELjhRVBl1HW7Nt6m4zUzU1e0IjJG6R_9cU_vRPjFj7YLPH96WqXQcrgndi_7FTZ0f2hzdywQq-O_xbuslbruaDAscMqt6JbPPFQsnCfqRDrI/s1600-h/100th.jpg"></a></span></span><span style="color:#cc0000;"><span style="color:#000099;"></span></span><span style="color:#000000;">ഹൃദയത്തെ കുത്തിപറിക്കുന്ന ഓര്‍മ്മകളാവും കൂടുതലും മനസില്‍ നിറഞ്ഞുനില്‍ക്കുക. നിഴലായി ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സഹോദരിയുടെ നഷ്ടം ഏറ്റുവാങ്ങുമ്പോഴും അവനെ സാന്ത്വനിപ്പിക്കാന്‍ ഒരു മഴ പോലുമുണ്ടായിരുന്നില്ല. സൗഹൃദങ്ങളെ സ്വന്തം ജീവനായി തന്നെ കരുതുന്ന ആ മനസ് എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. വീണ്ടുമൊരു തിരിച്ചുപോക്കിലേക്ക് കാലം കൈപിടിച്ചുനടത്തുമ്പോള്‍ മാറാല പിടിച്ചുകിടക്കുന്ന ഇടനാഴികള്‍ എങ്ങനെ അവനെ ഭയപ്പെടുത്താതിരിക്കും. നിറഞ്ഞുതുളുമ്പുന്ന മിഴികളുമായി ഇന്നും ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന അവനെ സാന്ത്വനിപ്പിക്കാനാവാതെ ആദ്യമായി ഞാന്‍ കുഴങ്ങുന്നു...<br /></span><br /><span style="color:#cc0000;">ഓര്‍മ്മകളുടെ തുരുത്തിലേക്ക് <a href="http://www.blogger.com/profile/00721314337518487573">(മന്‍സൂര്‍)</a></span><a href="http://www.blogger.com/profile/00721314337518487573"><br /></a><span style="color:#000099;">ഒരു മടക്കയാത്ര<br />ഒരു നോക്ക് കാണാന്‍ കഴിയാതെ..<br />അവധിയും കഴിഞ്ഞ് ഞാന്‍ മടങ്ങുകയാണ്...വീട് മൊത്തം ഉറങ്ങുന്നത് പോലെ..നിറഞ്ഞ മിഴികള്‍ ചുറ്റിലും..ആരുടേയും മുഖത്ത് നോക്കാന്‍ കഴിയില്ലെനിക്ക്..ഒന്ന് നോക്കിയാല്‍ ഒരുപക്ഷേ എനിക്ക് എന്നെ തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോവും..<br />ഉമ്മ നഷ്ടപ്പെട്ട എനിക്ക് ആ സ്നേഹം പകര്‍ന്നുനല്‍കിയ പെങ്ങള് രോഗത്തോട് മല്ലടിച്ച് കിടക്കുകയാണ്...എല്ലാവര്‍ക്കുമറിയാം..ഇനിയെല്ലാം ദൈവത്തിന്റെ കൈകളില്‍..യാത്ര പറയാന്‍ കട്ടിലിനിരുകിലേക്ക് ചെന്നു. പെങ്ങള് എന്നെ കണ്ടതും എഴുന്നേല്ക്കാന് ശ്രമിച്ചു. എഴുന്നേല്‍ക്കണ്ട എന്ന് പറഞ്ഞ് കട്ടിലിനരുകില്‍ ഞാനിരുന്നു.. മിഴികളില്‍ നിന്ന് കണ്ണീര് നിറഞ്ഞൊഴുകുന്നു..<br />ഒന്നേ നോക്കിയുള്ളു..<br />സംസാരിക്കാന്‍ കഴിയുന്നില്ല..തല കറങ്ങുന്നത് പോലെ..തോളിലൂടെ കൈകളിട്ട് എന്നെ വരിഞ്ഞു മുറുക്കി തെരുതെരെ ഉമ്മ വെച്ചു..കാതില്‍ മെല്ലെ മന്ത്രിച്ചു...എന്റെ പൊന്നാങ്ങളെ...<br />ഇനിവരുമ്പോ ഞാനുണ്ടാവില്ലട്ടോ...<br /><br />വീണ്ടുമൊരു മടക്കയാത്രക്ക് ഞാനൊരുങ്ങുകയാണ്..<br />അവസാനനിമിഷത്തില്‍ എന്നെ ഒരു നോക്ക് കാണാന്‍ കൊതിച്ചിരുന്നുവത്രെ...<br />ആ ഖബറിടത്തിനരുകില്‍ അല്‍പ്പനേരം..<br />മനസിനെ ഒന്ന് ബോധ്യപ്പെടുത്താന്‍..<br />ഇന്നും തീരാത്ത നോവായി..ഓര്‍മ്മകളുടെ ആ തുരുത്ത്....<br /></span><br /><span style="color:#000000;">മനസിലിട്ട് താലോലിക്കാന്‍ ഓര്‍മ്മകളുടെ ഒരു വീടുണ്ടാക്കിയിട്ടുണ്ട് മനസില്‍. വിരസമായ പകലുകളിലും പകലറുതികളിലുമെല്ലാം അവയോടൊത്ത് അല്പസമയം..ഉള്ളിലുറഞ്ഞു കൂടിയ നൊമ്പരങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി വഴിയാത്രികരായി കടന്നുപോവും. ഇങ്ങനെയെല്ലാമാണ് ചിന്തകള്‍ ഓരോരുത്തരില്‍ നിന്നും വാക്കുകളായി പരിണമിക്കുന്നത്. പിന്നീടതിന് നക്ഷത്രത്തിന്റെ തിളക്കം വരുന്നതും സൂര്യന്റെ താപമായി മാറി കത്തികയറുന്നതും...<br /></span><br /><span style="color:#cc0000;">സ്മൃതികള്‍... <a href="http://www.blogger.com/profile/11836794412558999450">(പ്രിയ ഉണ്ണികൃഷ്ണന്)<br /></a></span><span style="color:#000099;">അക്ഷരമുത്തുകള്‍ വരികളില്‍ വിതറിയ<br />നീഹാരം മിഴികള്‍ക്ക് കുളിരാകവേ<br />വിടരുവാനൊരുങ്ങുന്ന കലികകളൊക്കെയും<br />നിറവാര്‍ന്ന സ്മൃതികളെ തഴുകിടട്ടെ...<br /></span><br /><span style="color:#000000;">അവളുടെ മനസിലിട്ട് വളര്‍ത്തിയെടുത്ത ആ എഴുത്തുകാരി മരിച്ചതെന്തുവേഗമായിരുന്നു. ദുഖത്തിന്റെ നീലിമയിലേക്ക് മടങ്ങിപോവണമെന്ന് തിരിച്ചറിയുമ്പോഴും ആ നിഴലിനോട് അവള്‍ക്ക് വെറുപ്പൊന്നുമില്ലായിരുന്നു. ഇന്നും ചില വരികളെല്ലാം അവളുടെ നിദ്രയില്‍ വരുന്നു. ഓര്‍മ്മകളില്‍ വരച്ചെടുത്ത ആ രൂപം അവളെ സാന്ത്വനിപ്പിക്കുന്നു. മുഖത്തെ ദൈന്യത മറച്ച് പിടിച്ച് ഏറെ നേരം അവള്‍ക്കരുകിലിരിക്കുന്നു...പരസ്പരം അകലേണ്ടി വരുമ്പോഴാവാം സ്വപ്നങ്ങളുടെ സൗന്ദര്യത്തെ തിരിച്ചറിയേണ്ടി വരുന്നത്. കടലോളം അവളെ സ്നേഹിച്ച ആ കവിയത്രിയെ കുറിച്ച് അവളറിയാതെ പോയെങ്കിലും മരണമെന്ന മൂന്നക്ഷരത്തില്‍ ആ രൂപത്തെ ഭാവത്തെ വാക്യങ്ങളെ അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ അവളുടെ നിസഹായത ആ എഴുത്തുകാരിയുടെ ആത്മാവിന് കാണാതിരിക്കാനാവുമോ..?<br /></span><br /><span style="color:#cc0000;">ഓര്‍മ്മകളിലെ അവള്... <a href="http://www.blogger.com/profile/14328937845395590731">(നിഷ കെ എസ്)<br /></a></span><span style="color:#000099;">രണ്ടു ദിവസം നിര്‍ത്താതെ പെയ്ത മഴയായി..പിന്നീടതൊരു പോമാരിയായി എന്നില്‍ പ്രളയം സൃഷ്ടിച്ച് യാതൊന്നും ബാക്കി വെക്കാതെ കടന്നുപോയവള്‍...<br />അവളെ<br />ഓര്‍മ്മകളുടെ ശവകൂടീരത്തില്‍ അടക്കം ചെയ്തു കഴിഞ്ഞെങ്കിലും...ആ ഓര്‍മ്മ...അതിന് വാടിയ ജമന്തിപൂക്കളുടെ ഗന്ധമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു...ആ സുഗന്ധം എന്റെ കാല്പനികതയുടെ അങ്ങേയറ്റമായിരുന്നെങ്കിലും...ഏതാനം ദിവസത്തെ ആയുസ്സെ എന്റെ ചിത്രത്തിനുണ്ടായിരുന്നുള്ളു.<br />നീണ്ട മുടിയിഴകള്‍.. എപ്പോഴും മറക്കാന്‍ കൊതിക്കുന്ന സ്വര്‍ണ്ണപൊട്ട് തിളങ്ങുന്ന കാതുകളും...വിഷാദം പൂക്കുന്ന മരങ്ങളൊളിപ്പിച്ച നയനങ്ങളും...നനുത്ത പുഞ്ചിരി വിരിയുന്ന ചുണ്ടില്‍..നിസ്സഹായതയോടെ കണ്ണാ..എന്ന് വിളിക്കുന്ന ഒരു കൃഷ്ണകാമുകി...<br />കണ്ണില്‍ നിറയുന്ന കണ്ണീരിനെ..മനസില്‍ സൂക്ഷിച്ച തീയില്‍ വറ്റിച്ച് ഉപ്പു നഷ്ടപ്പെടാത്ത അക്ഷരങ്ങളാക്കുന്നവള്‍...അതായിരുന്നു ദ്രൗപദി.<br />ഓര്‍മ്മകളിലിന്നും മായാതെ...<br /></span><br />ഓര്‍മ്മകള്‍ അത് ഏതു വികാരമാണ് ഏറ്റുവാങ്ങുന്നതെങ്കിലും അമൂല്യസമ്പാദ്യങ്ങളാണ്. ഭൂതകാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുന്നതില്‍ കൂടുതലും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും സമന്വയമാവാം. ഒറ്റപ്പെടലിന്റെ ഭീതിതമായ അവസ്ഥയില്‍ അതിനെ കൂട്ടുപിടിക്കാതിരിക്കാന്‍ ആര്‍ക്കാവും. ഇതെല്ലാമാവാം ചിന്തകളുടെ സൗകുമാര്യത്തെ കുറിച്ച് അവന് വാ തോരാതെ സംസാരിക്കുന്നത്<br /></div><div><span style="color:#cc0000;"></span></div><div><span style="color:#cc0000;">ഓര്‍മ്മയെന്ന സുഖനൊമ്പരം<a href="http://www.blogger.com/profile/08914439392532740968"> (സുനില്‍ ഉപാസന)<br /></a></span><span style="color:#000099;">പലരെയും സംബന്ധിച്ച് ജിവിതത്തിലെ ഏറ്റവും സുന്ദരമായ സന്ദര്‍ഭങ്ങള്‍ പലതായിരിക്കും। അതിന് കാരണം ഓരോ വ്യക്തിയും ചിന്തിക്കുന്നത് വ്യത്യസ്തമായ തരത്തില്‍ ആണെന്നുളളത് തന്നെ॥ഓരോരുത്തരുടേയും അഭിരുചികളും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്...എങ്കില്‍ തന്നെയും ഇത്തരം വ്യത്യസ്ത ചിന്താഗതിയുള്ളവരും യോജിപ്പിലെത്തുന്ന ഒരു അവസരമെങ്കിലും ഉണ്ടായിരിക്കും..<br />അവയിലൊന്നായിരിക്കും ഓരോരുത്തരും തങ്ങളുടെ ഭൂതകാല സ്മരണകളില്‍ മുഴുകി നിമഗ്നരായിരിക്കുക എന്നത്..കുട്ടിക്കാലത്തെ കുസൃതികള്‍, കൗമാരകാലത്തെ ചാപല്യങ്ങള്‍. യൗവനത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍...ഇവയൊക്കെ ഒരിക്കലെങ്കിലും അയവിറക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്...<br />സ്മരണകള്‍ അവ കയ്പ് നിറഞ്ഞതായാലും മധുരിക്കുന്നതായാവും നൊമ്പരപ്പെടുത്തുന്നതായാലും വിലയേറിയവയാണ്..വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത അമൂല്യസമ്പാദ്യങ്ങള്‍..ഓര്‍മ്മകള്‍ (സ്മരണകള്‍) പലരിലും പലപ്പോഴും ഉണര്‍ത്തുക നൊമ്പരങ്ങളാണ്. ഒരുതരം സുഖകരമായ നൊമ്പരം..ഓര്‍മ്മകളില്‍ മുങ്ങിത്തപ്പുകയെന്നത് സുന്ദരമാണ്..അതേ സമയം വേദനാജനകവും..ഓര്‍മ്മകള്‍ അവ ജനിക്കുന്നവരില്‍ എന്ത് വികാരമാണ് അപ്പോള്‍ ഉളവാക്കുക..സന്തോഷം? സങ്കടം? നിസംഗത? പലതാകാം..<br />പക്ഷേ പഴകിയ വേദനക്കോ സന്തോഷത്തിനോ മാധുര്യം കൂടുതല്‍..? ആപേക്ഷികമായിരിക്കാം ഇതിന്റെ മറുപടി..<br />എന്റെ ഭൂതകാലത്തില്‍ സംഭവിച്ച വേദനകള്‍ പകര്‍ന്ന് തരുന്ന സുഖകരമായ അനുഭൂതികളില്‍ ലയിച്ചിരിക്കുക എനിക്ക് ഇഷ്ടമായിരുന്നു..കാരണം അത്തരം സ്മരണകള്‍ എന്നെ ഓര്‍മ്മപ്പെടുത്തും ഞാനാരായിരുന്നുവെന്ന്..ഞാനെങ്ങനെ ഇവിടെ വരെയെത്തിയെന്നും...സമകാലിക അവസ്ഥയില്‍ നിലവിട്ട് പെരുമാറാതെ സംയമനം പാലിച്ച് നിര്‍ത്തുന്നു എന്നെ ഇത്തരം ഭൂതകാലവിളികള്‍...അവക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്കി ആദരിക്കുക ബഹുമാനിക്കുക..കാരണം അത്തരം സ്മരണകളൊക്കെയാണ് എന്നെ പരിപോഷിപ്പിച്ചത്..ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്...<br /></span></div>ഓര്‍മ്മകളെല്ലാം തോറ്റടിയുന്നതെവിടെയാണ്...<br />ചോദിക്കാതെ കടന്നുവരുന്നതെന്താണ്<br />അനുഭവത്തിന്റെ പൂരകാഴ്ചകള്‍ മിഴികളില്‍ വീണ്ടുമൊരു വസന്തമായി ചേക്കേറുന്നതെന്തുകൊണ്ടാണ്..?<br />അറിയില്ല..പക്ഷേ ഇവിടെ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കിയിട്ടുണ്ട്. മനസ് മറവിക്ക് മുന്നില്‍ തോല്‍ക്കാതിരിക്കുകയായിരുന്നെങ്കിലെന്ന പ്രത്യാശ ഇന്നും ബാക്കിയാവുന്നു<br /><br /><span style="color:#cc0000;">ഓര്‍മ്മയെന്ന ശവകൂടീരം <a href="http://www.blogger.com/profile/07664244331452849718">(അമൃതാ വാര്യര്‍)<br /></a></span><span style="color:#000099;">മറവിയുടെ ശ്മശാനത്തില്‍<br />അടക്കം ചെയ്യപ്പെട്ട<br />ഓര്‍മ്മകളുടെ നനുത്ത<br />നൊമ്പരങ്ങള്‍ക്ക് മേല്‍<br />ആരോ വച്ചുപോയ<br />റോസാദളങ്ങള്‍ക്ക്<br />സുഗന്ധമുണ്ടായിരുന്നില്ല<br /><br />സ്മൃതിയുടെ<br />അഗാധതകളില്‍<br />സ്വയമറിയാതെ<br />പാറിനടക്കുമ്പോഴും<br />മറവിയുടെ ശിഖിരങ്ങള്‍<br />എത്തിപ്പിടിക്കാന്‍<br />ഒരിക്കല്‍ പോലും<br />ശ്രമിക്കരുതേയെന്ന്<br />മനസ്സിനോട്<br />അടക്കം പറഞ്ഞു.<br /><br />ഒരിക്കലും<br />മനസ്സിന്റെ പടിവാതിലേക്ക്<br />എത്തിനോക്കാന്‍ പോലും<br />ആഗ്രഹിക്കാതിരുന്ന<br />ചില ഓര്‍മ്മകള്‍<br /><br />ചെമ്മെ മത്സരിക്കുകയായിരുന്നു<br />ഹൃദയത്തിന്റെ ഒഴിഞ്ഞ<br />കോണില്‍ നൊമ്പരങ്ങളാല്‍<br />തീര്‍ത്ത നിശിതാഗ്രങ്ങള്‍ കൊണ്ട്<br />മുറിവുകള്‍ നല്കി<br />ഉറക്കം നഷ്ടപ്പെട്ട<br />രാത്രികള്‍ സമ്മാനിക്കാന്‍<br /></span><br />ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...അത് മനസിലിടം തേടി വന്നുകൊണ്ടിരിക്കുന്നു. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ചുവട് വെച്ചകന്ന സൗഹൃദങ്ങള്‍ക്ക്...മനസിനെ കുത്തിക്കീറിയിട്ടും ഇന്നും മനസിലിട്ട് താലോലിക്കുന്ന പ്രണയിക്ക്...ആത്മസായൂജ്യം പകര്‍ന്നുതന്ന ബന്ധങ്ങള്‍ക്ക്...തകര്‍ക്കാനാവാത്ത ബന്ധനങ്ങള്‍ക്ക് ഈ നൂറാമത് ഉപഹാരം സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com30tag:blogger.com,1999:blog-7123106503950101037.post-50284779458237794222008-01-09T04:29:00.000-08:002008-01-09T04:33:33.534-08:00ജലരേഖകളുടെ വേഴ്ച<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiI-SND8T8ky4Rg93SXTfodnAjVnwscQyXtNm9DsDb231ZgzDW8ue4EQebg4xY9v0ZiTWpPVIGcJ5pU2UqQvD6OVLydIjGt8MyEWb1REm9nhCWd8R5mewuWwnmESfSuZJtSMOgJ4qo88s/s1600-h/3331582-lg.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiI-SND8T8ky4Rg93SXTfodnAjVnwscQyXtNm9DsDb231ZgzDW8ue4EQebg4xY9v0ZiTWpPVIGcJ5pU2UqQvD6OVLydIjGt8MyEWb1REm9nhCWd8R5mewuWwnmESfSuZJtSMOgJ4qo88s/s320/3331582-lg.jpg" border="0" alt=""id="BLOGGER_PHOTO_ID_5153453918282837410" /></a><br />മിഴികളില്‍<br />ഒരു കടലൊളിച്ചിരിപ്പുണ്ട്...<br />ആയുസ് മുഴുവന്‍ ഒഴുകിയാലും<br />തീരാത്തത്ര<br />മൃദുവായി...<br /><br />മഴ<br />വിലാപം തന്നെയാണ്...<br />ഇടവേളകളിട്ട് <br />പെയ്ത്തോരുന്നത്<br />അവളുടെ വ്യഥയുടെ<br />കാഠിന്യത്തെ<br />മറയ്ക്കാനാവാം...<br /><br />പുഴയുടെ<br />നദിയുടെ<br />കായലിന്റെ <br />കിണറിന്റെ<br />അവികസിത ഗര്‍ത്തങ്ങളിലേക്ക്<br />സ്വയം ചുരുങ്ങുകയാണ്<br />ഓരോ വര്‍ഷകാലവും...<br /><br />തോരാതെ നില്‍ക്കാമെന്നും<br />കണ്മുന്നിലെ<br />കുളക്കരയില്‍<br />ഒപ്പം കുളിക്കാമെന്നും<br />പറഞ്ഞാണ്<br />ബാല്യകാലസഖിയായി<br />ഒപ്പം കൂടിയത്...<br />വിയര്‍പ്പായി,<br />നീരായി<br />കണ്ണുകളിലോ ദേഹത്തോ<br />പറ്റിപിടിച്ചിരുന്ന്<br />ഒറ്റയാക്കി പോകുമെന്ന്<br />കൗമാരത്തിലൊരു<br />മുന്നറിയിപ്പ് തന്നിരുന്നു...<br />പതിവ് തമാശകളുടെ കെട്ടഴിക്കും മുമ്പ്<br />യൗവനത്തിന്റെ പടി കയറി <br />മേഘങ്ങളെ കൂട്ടുപിടിച്ചവള്‍<br />ബാഷ്പമായി പോയിരുന്നു...<br /><br />ഒരുപക്ഷേ..<br />ഇന്ന്<br />എന്റെ മണ്‍കൂനയില്‍<br />ആര്‍ത്തലച്ചു കരയുന്നുണ്ടാവും<br />അവള്..ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com24tag:blogger.com,1999:blog-7123106503950101037.post-83652125368942324972008-01-05T05:32:00.000-08:002008-01-05T05:37:29.357-08:00നര്‍മ്മത്തിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ദൈന്യതയുമായി അധ്യാപകകഥകള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikSWGk4tyklNtNkpqulEx2xmRswod-guWRUVcd-bSSbhGR5S6Qxw6ewyyU1b78HvuZXyVocVNqJFgkrxfJKrkFASyT63IaCMe58dcJHC1wUdoDitFUPVqjauK1KlJo0Dmutzxc95bQtec/s1600-h/books+review.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikSWGk4tyklNtNkpqulEx2xmRswod-guWRUVcd-bSSbhGR5S6Qxw6ewyyU1b78HvuZXyVocVNqJFgkrxfJKrkFASyT63IaCMe58dcJHC1wUdoDitFUPVqjauK1KlJo0Dmutzxc95bQtec/s320/books+review.jpg" border="0" alt=""id="BLOGGER_PHOTO_ID_5151985730957340034" /></a><br /><br />നര്‍മ്മത്തിന്റെ ലാളിത്യത്തിന്റെ മറവില്‍ ദൈന്യതയാല്‍ വേദനിക്കുന്ന ഹൃദയങ്ങളെ പുറത്തെടുത്തിട്ട് കാണിക്കുകയാണ് അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍. വാക്കുകളെ ആകെ പൊതിഞ്ഞിരിക്കുന്ന ഹാസ്യത്തിന്റെ മൊമ്പൊടി വായനക്കാരന് വീണ്ടുമൊരിക്കല്‍ കൂടി സൂക്ഷ്മായി നിരീക്ഷിച്ചാല്‍ അതിലൊഴിളിഞ്ഞിരിക്കുന്ന ദയനീയതയുടെ ചിത്രം കാണാം. 'ധൃതിയില്‍ ഒരു ദിവസം' എന്ന കഥയുടെ പര്യവസാനം വായനക്കാരനെ ചിരിപ്പിക്കുകയാണോ ചിന്തിപ്പിക്കുകയാണോ എന്ന് സ്വയം ചോദിച്ചുനോക്കിയാല്‍ ഇതിന് ഉത്തരം ലഭിക്കും. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ എഴുത്തുകാരന് ഇവിടെ പറയാനുദ്ദേശിക്കുന്നതെന്താവും. ഒരു പക്ഷേ പൊരുത്തപ്പെടലുകളാണ് ജീവിതത്തിലെ ഏറ്റവും വലിയ വൈകാരികതലം എന്നു തന്നെയാവും. ഗ്രീഷ്മ എന്ന കഥാപാത്രം തന്റെ സ്വപ്നങ്ങളെ ലളിതവല്‍ക്കരിക്കുകയാണെന്ന് സംശയമുണര്‍ത്തും വിധം കഥ മുന്നേറുമ്പോള്‍ അധ്യാപകനായ സുരേഷിന്റെ വ്യാകുലതകള്‍ ഹാസ്യാത്മകമായി അവസാനിക്കുന്നത് വായനക്കാരനെ ആനന്ദിപ്പിക്കുകയല്ല മറിച്ച് വേദനിപ്പിക്കുകയാണ്.<br />സമാഹാരത്തിലെ 30 കഥകളില്‍ 'ഇന്ന് നമുക്ക് റഷീദയെ കുറിച്ച് ചിന്തിക്കാം' എന്ന കഥ വിസ്മയിപ്പിക്കുന്ന രചനാരീതിയാണ് അവലംബിക്കുന്നത്. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മനോഹാരിതയാണ് ഇവിടെ കുറിച്ചിട്ടിരിക്കുന്നത്. കുസൃതിയായ വിദ്യാര്‍ത്ഥിനിയായിരുന്ന റഷീദയെ മോഹനെന്ന അധ്യാപകന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം കഥയുടെ ആഖ്യാനശൈലിയെ തന്നെ വ്യത്യസ്തമാക്കുന്നു. ഒരു പക്ഷേ അവസാനഭാഗത്തേക്ക് കണ്ണുപായിക്കാന്‍ തോന്നുംവിധം പിരിമുറക്കമുണ്ടാക്കുന്നതാണ് കഥയുടെ മുന്നോട്ടുള്ള യാത്ര.<br />"സ്ത്രീകള്‍ക്ക് ആനൂകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും നേടാനേ കഴിയൂ അതൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ല" എന്ന് വളരെ അനായാസമായി റഷീദ കഥയുടെ അവസാനഭാഗത്ത് പറയുമ്പോഴാണ് ഒരു ലളിതകഥയുടെ മുറുക്കമുള്ള ആഖ്യാനശൈലി വെളിപ്പെടുന്നത്. ആ വാക്കുകള്‍ക്ക് തിരിച്ചറിയാനാവാത്ത വിധമൊരു അര്‍ത്ഥതലമുണ്ട്. അത് കഥാകൃത്ത് പറയാതെ പറയുകയെന്ന സങ്കേതം സ്വീകരിച്ചതായി തോന്നുമെങ്കിലും ഇവിടെ വെളിപ്പെടുന്നത് കലാലയജീവിതമെന്നത് വിസ്മരിക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളെ സമ്മാനിക്കുമെന്നും ഓര്‍മ്മകളില്‍ നിന്നും ഇടക്കെപ്പോഴൊക്കെയോ അത് പുനര്‍ജനിക്കുമെന്നുമാണ്.<br />ഗ്രാമീണതയുടെ പശ്ചാത്തലഭംഗിയാണ് അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകളുടെ മറ്റൊരു പ്രത്യേകത. കലാലയജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥാപാത്രങ്ങളുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്ന് തന്നെയാണ് ഓരോ കഥയും നമ്മോട് സംവദിക്കുന്നത്. ഒന്നും സാങ്കല്പികമെന്ന് തോന്നാത്തവിധം മനോഹരമാണ് കഥയിലെ മിക്ക കഥാപാത്രങ്ങളുടെയും സ്വഭാവും വ്യക്തിത്വവും.<br />സമാഹാരത്തിലെ വളരെ രസകരമായ മറ്റൊരു കഥയാണ് 'അക്ബര്‍മാഷ'്. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരനാവേണ്ടി വരുന്ന നിസഹായത അനുഭവിക്കുന്ന ഒരധ്യാപകന്റെ ആത്മസംഘര്‍ഷത്തിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്. നാട്ടുമ്പുറത്തെ അനാവശ്യ പരദൂഷണങ്ങള്‍ എങ്ങനെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ പരക്കുന്നുവെന്നതാണ് ഇവിടെ മുഖ്യവിഷയമാകുന്നത്. ഒടുവില്‍ ചെയ്യാത്ത തെറ്റ് സ്വയമേറ്റെടുക്കുന്നതിലൂടെ അക്ബര്‍മാഷ് കുറ്റക്കാരനെന്ന് മുദ്രകുത്തിയവരോട് പ്രതികാരം തീര്‍ക്കുകയാണ് ചെയ്യുന്നത്.<br />ഈ പുസ്തകത്തിലെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന പല മാഷമ്മാരും ഒറ്റ മാഷുടെ വകഭേദങ്ങളാണെന്ന് അക്ബര്‍ കക്കട്ടില്‍ മുന്‍കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നു. എന്റെ തന്നെ പല വേഷങ്ങള്‍ എന്ന് വ്യക്തമാക്കിയിരിക്കുന്ന അദ്ദേഹം ആത്മകഥ തിരിച്ചറിയാനുള്ള സൗകര്യത്തിനാണ് അധ്യാപക കഥകള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്നും പറയുന്നു. അതുകൊണ്ടെല്ലാം തന്നെ അനുഭവങ്ങളുടെ തീരാത്ത പെയ്ത്തുതന്നെയാണ് ഈ കഥകളെല്ലാം.<br />സമാഹാരത്തിലെ എല്ലാ കഥകളും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്യൂണ്‍ ബാലേട്ടന്, പരിമിതികള്‍, ഒരു പ്രതിസന്ധി, മരണാനന്തരസാധ്യതകള്‍, അണിയറ എന്നിങ്ങനെ എല്ലാ കഥാകളും ഒന്നിനൊന്ന് അസ്വാദ്യകരമായി തീരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ കൂടുതല്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. <br />വില: 90 രൂപഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com16tag:blogger.com,1999:blog-7123106503950101037.post-45913673749698041272007-12-17T06:24:00.000-08:002007-12-17T22:25:42.606-08:00ഒരു സ്വയംഹത്യയുടെ പിന്നാമ്പുറങ്ങളിലേക്ക്...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9gt5F1cYXguQwXpRvFr_OI9_MhsXVDaSf9F6rBne-lXYmLyuvHVEn6GrJj23swhJjS2Lhtk-jFuRc89zPUt__RKKTuvZi_X3kEY-pjWmGajGNFkeHSJKkKREPzWAFXbTAPpuhVr6Ywpc/s1600-h/5323207-lg.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9gt5F1cYXguQwXpRvFr_OI9_MhsXVDaSf9F6rBne-lXYmLyuvHVEn6GrJj23swhJjS2Lhtk-jFuRc89zPUt__RKKTuvZi_X3kEY-pjWmGajGNFkeHSJKkKREPzWAFXbTAPpuhVr6Ywpc/s320/5323207-lg.jpg" border="0" alt=""id="BLOGGER_PHOTO_ID_5144949462129962354" /></a><br />വേനലറുതിയുടെ വിജനതയില്‍ മാത്രം പൂക്കുന്ന<br />ഗുല്‍മോഹറിന്റെ ചുവട്ടിലെ കൊഴിഞ്ഞ പൂക്കള്‍ മാത്രം<br />മനസിന്റെ വഴിത്താരകളില്‍ അവശേഷിപ്പിച്ച് നിന്റെ യാത്ര...<br />നീയില്ലാത്ത ആദ്യത്തെ ശൈത്യം ഡിസംബറിന്റെ തണുത്ത കരങ്ങളായി<br />എന്നെ വരിഞ്ഞുമുറുക്കുന്നു...<br />മരണം കൊണ്ട് നീ നിശ്ബ്ദനായി..<br />എന്നിട്ടും നീ പറത്തിവിട്ട സ്വപ്നങ്ങള്‍<br />ഇന്നും എന്നെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു...<br /><br />ശിവദാസന്റെ ഫോണ്‍കോളെത്തുമ്പോള്‍ സമയം എട്ടുമണിയായിരുന്നു. എന്റെ മനസിന്റെ വ്യതിചലങ്ങള്‍ തിരിച്ചറിഞ്ഞ് വേദനിക്കാനാവാത്തത് കൊണ്ടാവാം. വിമല്‍ മരിച്ചെന്ന് മാത്രം പറഞ്ഞ് അവന് ഫോണ്‍വെച്ചു..എന്താ..എന്തായീ പറയണേ..എന്നുള്ള ആകാംഷ നിറഞ്ഞ എന്റെ ചോദ്യം അതുകൊണ്ട് തന്നെ അവന് കേട്ടുകാണില്ല..<br />വിമല്‍ ആരായിരുന്നുവെന്നൊരു ചോദ്യം നിങ്ങളില്‍ അവശേഷിക്കുന്നുണ്ടാവാം. എന്റെ പ്രിയപ്പെട്ട സഖി നന്ദനയുടെ മനസ് കട്ടെടുത്ത ഒരാള്‍. അതിനുമപ്പുറം ചോദിച്ച് എന്നെ നിങ്ങള്‍ കുഴക്കരുത്..ഒരു നിയോഗം പോലെയാണ് നന്ദന ഈ നഗരത്തിലെത്തുന്നത്. കളിയാക്കലുകള്‍ക്കിടയില്‍ നിന്നും അവളുടെ ചലനങ്ങള്‍ പോലും പിഴുതെറിഞ്ഞ് എന്റെ മനസിന്റെ അടഞ്ഞുകിടന്ന വാതില്‍ തള്ളിമാറ്റി കടന്നുവരുകയായിരുന്നു. മുഖത്ത് നിറയെ നിഷ്കളങ്കതയുമായി വള്ളുവനാടന്‍ മണ്ണില്‍ നിന്നൊരു അധിനിവേശം.<br />താനഭിനയിച്ച ഏതോ നാടകത്തിലെ ഭ്രാന്തിയെ പോലെ തന്റെ മുറിയിലെ ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക് മുമ്പില്‍ നിന്ന് അഹല്യ അഭിനയിക്കുകയാണ്. <br />വിമല്‍ ശങ്കര്‍ എന്ന സോഫ്റ്റ്വെയര് എന്‍ജിനീയറുടെ മരണം ആക്സ്മികമായിരുന്നു. വിഷം കഴിച്ചൊരു ആത്മഹത്യ. എന്തായിരുന്നു മരണത്തിന് കാരണമെന്നറിയാനായിരുന്നു അഹല്യക്ക് തിടുക്കം. അത് മറ്റൊന്നും കൊണ്ടല്ല ഉള്ളില്‍ ആരിളക്കിയാലും മറിയാത്ത കുറ്റബോധത്തില്‍ നിന്നും ഉടലെടുത്തൊരു ആവേശം. വിമല്‍ ശങ്കറിനെ പരിചയപ്പെടുന്നത് നന്ദനയിലൂടെയാണ്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ബില്ലിംഗ് സെക്ഷനുമായി ബന്ധപ്പെട്ട ഒരു പ്രോഗാം നിര്‍മ്മാണത്തിനിടയിലായിരുന്നു അയാള്‍. നല്ല സംസാരം, പെരുമാറ്റം. പിന്നെ എണ്ണക്കറുപ്പിന്റെ അപാരസൗന്ദര്യവും..നന്ദനയോട് എനിക്കും ഇഷ്ടമായി എന്നൊരു മറുപടി കൊടുത്തു..നന്ദന എന്ന പെണ്‍കുട്ടിയുടെ മനസില്‍ വിമല്‍ ശങ്കര്‍ പിന്നെ വാകമരത്തിന്റെ വേരു പോലെ ദൃഢമായി പടര്‍ന്നുകയറി..പക്ഷേ മറ്റൊരു പ്രശ്നം ഇവിടെ പിന്നെയും ബാക്കിയയായി. രാഗേഷിനെ എങ്ങനെ ഒഴിവാക്കും. സംശയരോഗി, ദേഷ്യക്കാരന്‍ ഇങ്ങനെ ഒരുപാട് നെഗേറ്റെവ് വികാരങ്ങളുടെ തടവറയിലാണയാള്‍. പ്രണയം ശരീരം തമ്മിലുള്ള ഒട്ടിച്ചേരല്‍ മാത്രമല്ലല്ലോ..ഒപ്പം ജീവിക്കുമ്പോ ഇത്തരം വികാരങ്ങള്‍ ചത്ത ശരീരങ്ങള്‍ പോലെയാണ്. ഉപകാരമുണ്ടാവില്ലെന്ന് മാത്രമല്ല ഉപദ്രവങ്ങളേറുകയും ചെയ്യും. സത്യത്തില്‍ അഹല്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഗേഷില്‍ നിന്നുമുള്ള ഒളിച്ചോട്ടത്തിന് നന്ദന മുതിര്‍ന്നത്. ഒരുപാട് പേരേ പ്രേമിച്ച് വഞ്ചിച്ച് പരിചയമുള്ള അഹല്യക്ക് ഇതിലൊന്നും വല്യ വിഷമം തോന്നാത്തത് സ്വാഭാവികം മാത്രം..<br />വിമല്‍ശങ്കറുമായുള്ള നന്ദനയുടെ ഇഷ്ടം നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചുവന്നു. സഹായിയുടെ ഭാഗം നിരവധി നാടകങ്ങളില്‍ മികച്ച അഭിനേത്രിപട്ടം നേടിയിട്ടുള്ള അഹല്യ അതിമനോഹരമായി അഭിനയിച്ചുതീര്‍ത്തുകൊണ്ടിരുന്നു.<br /><br />വിമല്‍ശങ്കര്‍ ക്രൂരനാണോ എന്നൊരു ചോദ്യം ഇവിടെ ബാക്കിയാവുന്നുണ്ട്..കാരണം അയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അതു മറച്ചുവെച്ചാണ് നന്ദനയുമായുള്ള പ്രണയം..ഇതറിയാവുന്നത് അയാള്‍ക്ക് മാത്രം. ജഢം പോലെ കിടന്നുതരാറുള്ള തമിഴത്തി ഭാര്യയെ കാമം തീര്‍ക്കാനുള്ള ഒരു ഉപകരണത്തിനപ്പുറം മറ്റൊന്നുമായി കാണാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പിന്നെ രണ്ടുകുട്ടികള്‍..ഉറക്കം വരാത്ത ഏതോ രാത്രികളില്‍ മോഹങ്ങള്‍ മതിലുചാടി പോയതിന്റെ അടയാളങ്ങള്‍. ഇങ്ങനെയൊക്കെ ചിന്തിക്കാനാണ് അയാള്‍ക്കിഷ്ടം..ഇനിയാണ് ജീവിതം നന്ദനയുമൊത്ത്. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ അയാള്‍ ചിന്തകളെ പിടിച്ചുനിര്‍ത്താനാവാതെ വിഷമിച്ചുകൊണ്ടിരുന്നു...<br /><br />നഗരം ഇടക്കൊക്കെ അഴിഞ്ഞാട്ടക്കാരിയെ പോലെയാണ്. സമാധാനത്തിന്റെ ലോകത്ത് നിന്നും ഓഫിസെന്ന തിരക്കിന്റെ അതിവിശാലതയിലേക്ക് ഊളിയിടുമ്പോള്‍ ട്രാഫിക് ബ്ലോക്ക് കൊണ്ടാവും പലപ്പോഴും എതിരേല്ക്കുക. ഉള്ളിലെ അമര്‍ഷം ബ്യുറോ ചീഫിന്റെ ദേഷ്യത്തിന് മുമ്പില്‍ നിസഹായതയായി അവസാനിക്കും. ഷെഡ്യൂള്‍ ബുക്കെടുത്ത് എഴുതാന്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം സമാധാനപ്പെടുത്താന്‍ വന്നിട്ടുണ്ടാവും..<br />അഹല്യാ...പതിവായി വൈകിവരുന്നതിന്റെ കാരണം ഒരിക്കല്‍ പോലും ഞാന്‍ ചോദിച്ചിട്ടില്ല..ഇനിയെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍...എവിടെയും തൊടാതെയുള്ള ആ പരിഭവം പറച്ചിലിന് മുമ്പില്‍ സ്വയം പഴി പറഞ്ഞ് ഇറങ്ങിപോരും. പ്രസ്ക്ലബ്ബിലെ വിരസമായ പത്രസമ്മേളനങ്ങളിള്‍ മിഴികളൂന്നിയിരിക്കുമ്പോഴേക്കും മൊബെയില്‍ ഫോണ്‍ ഇടതടവില്ലാതെ ചിലച്ചുകൊണ്ടിരിക്കും. മിക്കവാറും നന്ദനയാവും..അല്ലെങ്കില്‍ വിമല്‍ശങ്കര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി രാത്രിസമയം നീക്കിവെച്ചിരിക്കുകയാണ്...സ്വസ്ഥമായി സംസാരിക്കണമെങ്കില്‍ ഇപ്പോള്‍ ഇരുട്ടിന്റെ മറവ് വേണമെന്നായിരിക്കുന്നു...<br /><br />നന്ദനയുടെ ഫോണ്‍കോള്‍ അറ്റന്റ് ചെയ്തപ്പോഴേക്കും പത്രസമ്മേളനത്തിലെ ഏതൊക്കെയോ പ്രധാന ഭാഗങ്ങള്‍ വിട്ടുപോയി. ഇനി മറ്റാരുടെയെങ്കിലും കാലുപിടിക്കണം. ഉള്ളില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലും അലോസരപ്പെടുത്തലും അവളിലേക്ക് കടന്നുവന്നു.<br />നന്ദനക്ക് തന്നെ കാണണമത്രെ..<br />പന്ത്രണ്ട് മണിയെങ്കിലുമാവും ഇവിടുത്തെ മലമറിക്കല്‍ കഴിയാന്‍..പിന്നെ അവിടെ പോയി തിരിച്ചുവരുമ്പോഴേക്കും രണ്ടു മണിയെങ്കിലുമാവും. വലിയ തിരക്കില്ലാത്തൊരു ദിവസമായതിനാല്‍ അഹല്യക്ക് ഉള്ളിന്റെയുളളില്‍ സമാധാനം തോന്നി. <br />പ്രസ്ക്ലബ്ബില്‍ നിന്നിറങ്ങി ഓട്ടോയിലേക്ക്...എതിരെ ചോദിക്കാതെ വന്ന ഇളംകാറ്റിന്റെ സുഷുപ്തിയില്‍ മിഴികള്‍ പൂട്ടിയിരുന്നു.<br />നന്ദന ആകെയൊരു വിഭ്രമത്തിലായിരുന്നു. രാഗേഷിന്റെ ചില ഭീഷണികോളുകള്‍ അവളെ ആകമാനം ഉലച്ചുകളഞ്ഞു..വിമല്‍ ശങ്കറെയും രാഗേഷിനെയും താരതമ്യപ്പെടുത്തിയുള്ള തന്റെ ആഖ്യാനത്തില്‍ പതിയെ അവള് ഒരാളിലേക്ക് തന്നെ മടങ്ങിവന്നു. ട്രെയിനിംഗിനായി അയാളുടെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ തന്നെ പോകാനുള്ള അവളുടെ തീരുമാനത്തിന് ആദ്യമെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരുന്നു..വിമലുമായി അടുത്തിടപഴകാന്‍ കിട്ടുന്നൊരു അവസരം പിന്നീട് ജീവിതത്തിലും ഗുണം ചെയ്തേക്കുമെന്ന തിരിച്ചറിവ് ആ അഭിപ്രായം നല്ലതാണെന്ന് തോന്നുകയും ചെയ്തിരുന്നു.<br />പിന്നീടുള്ള നന്ദനയുടെ മാറ്റം എന്നെ പോലും അത്ഭുതപ്പെടുത്തി. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഓഫിസ് ടൈമില്‍ നേരിയ മാറ്റം വരുത്തി വിമല്‍ അവളുടെ ബോസാകുക കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ലളിതമായി. ആള്‍താമസമില്ലാത്ത വലിയ വീടിനുള്ളില്‍ അകപ്പെട്ട പോലെ അവള് അസ്വസ്ഥയായി കൊണ്ടിരുന്നു..ഈ വിഹ്വലത തന്നെയാണ് പ്രണയത്തിന്റെ മുഖമുദ്രയെന്ന് തിരിച്ചറിയാതിരിക്കാന്‍ അവള് കുട്ടിയല്ലല്ലോ...ഞാന്‍ അങ്ങനെ സമാധാനിച്ചു.<br /><br />രഹസ്യങ്ങളുടെ തടവറ ഭേദിച്ച് വന്ന കൂരമ്പുകള്‍ വല്ലാതെ വേദനിപ്പിച്ച ദിവസങ്ങളുടെ ഘോഷയാത്രകളായിരുന്നു പിന്നീട്...നന്ദനയുടെ പ്രണയം അതിന്റെ പാരമ്യത്തോട് അടുക്കുമ്പോഴാണ് വിമല്‍ശങ്കറിന്റെ ആദ്യത്തെ നുണ മറ്റൊരാളിലൂടെ കാതില്‍വന്നലച്ച് തകര്‍ന്നത്. അയാള്‍ വിവാഹിതനാണെന്ന് മാത്രമല്ല രണ്ടു കുട്ടികളുടെ പിതാവ് കൂടിയാണെന്ന് കേട്ടപ്പോള്‍ വല്ലാതെ തളര്‍ന്നുപോയി. നന്ദന ഇതറിഞ്ഞാല്‍...മനസിലെ ആശങ്ക പിരിമുറുക്കത്തിന് വഴി മാറി. ഒരു ഇടനിലക്കാരിയുടെ റോളിന്റെ പ്രാധാന്യം ശരിക്കുമറിയുന്നത് കൊണ്ടാവാം വിമലുമായി സംസാരിക്കണമെന്ന് തീരുമാനിച്ചു. <br />ഒന്നും നിഷേധിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല..അങ്ങനെയൊരു കാര്യമറിഞ്ഞത് നന്ദനയുടെ ചെവിയിലെത്തില്ലെന്ന ഉറപ്പോടെയായിരുന്നു ആ ഫോണ്‍ വെച്ചത്. പക്ഷേ അത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.<br />നന്ദന ഇതറിയുമ്പോള്‍ അവളുടെ ശബ്ദം വല്ലാതെ വിറങ്ങലിച്ചിരുന്നു. എന്റെ മനസില്‍ അവള്‍ക്കുള്ള ഉപദേശം മറ്റൊന്നുമായിരുന്നില്ല. വീണ്ടുമൊരു മടക്കയാത്ര രാഗേഷിലേക്ക്. ഇവിടെ ആര്‍ക്കും നഷ്ടവും ലാഭവുമില്ല. ഓര്‍ക്കാന്‍ കുറെ പൊള്ളുന്ന ഓര്‍മ്മകള്‍ ബാക്കിവെച്ചൊരു സുഖദയാത്ര. അങ്ങനെ സമാധാനിക്കുകയാണ് ഉചിതം. മറ്റൊരു തീരുമാനത്തിലെത്താനായില്ല...<br />പിന്നീടുള്ള ദിവസങ്ങളില്‍ നന്ദനയുടെ ഫോണ്‍ അയാളുടെ നമ്പര്‍ കാണുമ്പോള്‍ നിശബ്ദമാകാന്‍ തുടങ്ങി. പക്ഷേ വല്ലാത്തൊരു മാനസികസംഘര്‍ഷത്തിലകപ്പെട്ടത് ഞാനായിരുന്നു. മണിക്കൂറുകളോളം എന്നെ വിളിച്ച് അയാള്‍ നന്ദനയോട് സംസാരിക്കണമെന്നും ഭാര്യയെ ഉപേക്ഷിക്കാനൊരുക്കമാണെന്നും പറഞ്ഞു.<br />ഇതിനിടയിലാണ് ആകസ്മികമായി ആ മരണവാര്‍ത്ത കേട്ടത്. വല്ലാത്തൊരു ഭീതി മനസിനെ പുണരുന്നു. എല്ലാം തകര്‍ക്കാന്‍ ഒരാത്മഹത്യകുറിപ്പ് അയാള്‍ അവശേഷിപ്പിച്ചുണ്ടാവുമോ..ഉറക്കമില്ലാത്ത രാത്രികളുടെ ഘോഷയാത്ര തുടങ്ങി കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം അവള് തിരിച്ചറിഞ്ഞു.<br />കൂടുതലെന്തെങ്കിലും ചോദിക്കുന്നതിന് മുമ്പെ ശിവദാസന്‍ ഫോണ്‍ വെച്ചിരുന്നു. ഓഫിസ് നമ്പറിലേക്ക് ഡയല് ചെയ്തു. നഗരത്തിലെ അറിയപ്പെടുന്ന ഒരു സോഫ്ട്വെയര് എന്‍ജിനീയര്‍ മരിച്ചാല്‍ അത് ഓഫിസിലെത്താതിരിക്കില്ല..<br />ആ മരണം ശരി വെക്കും വിധമായിരുന്നു ഓഫിസില്‍ നിന്നുള്ള മറുപടിയും..കണ്ണില്‍ ഇരുട്ട് കയറുംപോലെ തോന്നി. മരണകാരണം നന്ദനയാവുമ്പോള്‍ അതിലുള്ള തന്റെ പങ്കും വ്യക്തമാണ്. എങ്ങനെയൊന്ന് തടിയൂരും ഇതില്‍ നിന്ന് എന്ന ചിന്ത അഹല്യയെ ആകെ ആശയക്കുഴപ്പത്തിലാക്കി.<br />നന്ദനക്ക് ഡയല് ചെയ്തു. <br />ഫോണെടുത്തതും രണ്ടും കല്പിച്ച് കാര്യം പറഞ്ഞു..<br />മറുതലക്കല്‍ ഒരു നിലവിളിയും ആല്‍ത്തലച്ച് മേശയിലേക്ക് വീണതാവാം എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും കേട്ടു.<br />നിശബ്ദമായ ഫോണിനരുകില്‍ പിന്നെയും ഏറെ നേരം നിന്നു.<br />ഉറക്കം നഷ്ടപ്പെട്ട രാത്രി. തീന്മുറിയില് ഇരുണ്ടുകൂടിയ നിശബ്ദതയില്‍ വറ്റുകള്‍ പെറുക്കി കൂറെ നേരമിരുന്നു. നല്ല സുഖമില്ലെന്ന് അമ്മയോട് പറഞ്ഞ് മുറിയില്‍ പോയി കിടന്നു..മിഴികളടച്ച് ഏറെ നേരം കിടന്നിട്ടും അവളെ തേടി ഉറക്കം അതുവഴി വന്നതേയില്ല. ഇന്ന് പകല്‍ തന്റെ ഫോണിലേക്ക് വിമല്‍ ശങ്കര്‍ വിളിച്ചിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നാങ്ങാന്‍ ശ്രുതി പടര്‍ന്നാല്‍ ആ ഫോണ്‍ നമ്പര്‍ വഴി അന്വേഷണം തന്നിലെത്തില്ലേ...<br />ഏതു നശിച്ച നേരത്താണോ..വിമല്‍ശങ്കര്‍ നന്ദനയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്..അവളുടെ ചിന്തകളില്‍ തീ പടര്‍ന്ന് അതവളെ ഉരുക്കിക്കൊണ്ടിരുന്നു...<br /><br />അടുത്ത ദിവസം മധ്യാഹ്നം..<br />മരണത്തിന്റെ നിഗൂഡതയില്‍ വിമല്‍ശങ്കര്‍. തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്..ഇന്നലെ ഉച്ചക്ക് വരെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന മാംസത്തിനുടമയായിരുന്നു അയാള്‍..ഇന്നോ ശൂന്യതയുടെ തടാകത്തില്‍ ജീവനുപേക്ഷിച്ച് ശയിക്കുന്നു. സാമ്പത്തികപ്രശ്നങ്ങളാണ് മരണകാരണമെന്നൊരു അപശ്രുതി പടര്‍ന്നത് ഒരു കണക്കിന് ആശ്വാസമായി. അഹല്യയുടെ മനസ് ആ മരണവീടിന്റെ ശോകത്തിനും സന്തോഷിച്ചു...<br />തിരിച്ചുപോരുമ്പോള്‍ മനസ് ശാന്തമായിരുന്നു. നന്ദനയെ വിളിച്ച് എല്ലാമറിയിച്ചപ്പോള്‍ അവളുടെ മനസും അടങ്ങി. സത്യത്തില്‍ എവിടെയായിരുന്നു തെറ്റെന്ന് എത്രയാലോചിച്ചിട്ടും അവള്‍ക്ക് മനസിലായില്ല. <br /><br />അനക്കമറ്റ സ്വപ്നങ്ങളുമേറ്റി എന്തിനിനിയീ യാത്ര...<br />അധരത്തിലുറഞ്ഞ കൂടിയ<br />സ്നേഹത്തിന്റെ മഞ്ഞുകണം<br />ഡിസംബറിന്റെ ആത്മാവിലെ തണുപ്പായിരുന്നു...<br />നന്ദനയില്‍ നിന്നും മനസെപ്പോഴോ <br />അഹല്യയിലെക്ക് വഴുതിപോയി..<br />തെറ്റാണ്..<br />ചിലമ്പിച്ച ആ ശബ്ദത്തോടായിരുന്ന ആദ്യമാദ്യം ഇഷ്ടം...<br />പിന്നീട് സാന്ത്വനത്തിന്റെ തളിര്‍ക്കാറ്റായി<br />അതെ ശബ്ദം പരിണമിച്ചു...<br />വഴിമാറ്റി വിടാന്‍ തുടങ്ങിയ ഇഷ്ടത്തിന്റെ<br />അര്‍ത്ഥതലങ്ങളിലെവിടെയോ നന്ദനയുടെ മുഖം അപ്രത്യക്ഷമായിരുന്നു...<br />തകര്‍ന്നടിഞ്ഞ മോഹങ്ങളുടെ<br />കുരുതിക്കളത്തില്‍<br />ജിവിതം അവള്‍ക്ക് മുമ്പില്‍ തന്നെ വെച്ചു മടങ്ങുന്നു...<br /><br />ഇന്നും അക്ഷരങ്ങള്‍ നരക്കാതെ ആ ആത്മഹത്യാകുറിപ്പ് ഇനിയും ശബ്ദിക്കാനെന്നോണം കാത്തുകിടക്കുന്നു...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com20tag:blogger.com,1999:blog-7123106503950101037.post-38780734177369871752007-12-16T04:45:00.000-08:002007-12-16T04:57:29.049-08:00അരങ്ങും അണിയറയും ഉണരുന്നു; നാടകം ഇവിടെ ഭദ്രം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjymw3fIlr-LC-8ivPSoY_EaREQ03Vr2rWcyhjMVzOV_Leh5qoB2A8KSn6vYLgtZVm7tkG9HpX6u5lTheWq6UixfwLe3VjToIaPmn6xCwxv3Q1LuvPsSOmTed6z5KT-qfUw56U3wHdpp8U/s1600-h/Satheesh+k+Satheesh.jpg"><img id="BLOGGER_PHOTO_ID_5144553002288803170" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjymw3fIlr-LC-8ivPSoY_EaREQ03Vr2rWcyhjMVzOV_Leh5qoB2A8KSn6vYLgtZVm7tkG9HpX6u5lTheWq6UixfwLe3VjToIaPmn6xCwxv3Q1LuvPsSOmTed6z5KT-qfUw56U3wHdpp8U/s320/Satheesh+k+Satheesh.jpg" border="0" /></a><br /><div>പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം നാടകത്തെ അരങ്ങില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ രചനയിലെ വൈവിധ്യം കൊണ്ട് പുതിയ തലമുറയെ അഭിനയപാടവത്തിന്റെ അണിയറയിലേക്ക് കൈപിടിച്ചു നടത്തുന്നതാണ് സതീഷ് കെ സതീഷിന്റെ രചനകള്‍. നാടകം കാഴ്ചക്കാരന്റെ മനസില്‍ വര്‍ത്തമാനകാലത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിയുമ്പോള്‍ സംവേദനത്തിന്റെ പുതുകാഴ്ചകളിലേക്ക് ഓരോരുത്തരും സഞ്ചരിക്കുകയാണിവിടെ. അരങ്ങിന്റെ താളം നഷ്ടപ്പെട്ടവന്റെ രോദനങ്ങളല്ല മറിച്ച് അമര്‍ഷമാണ് ഇവിടെ കഥാപാത്രങ്ങളിലൂടെ പുനര്‍ജനിക്കുന്നത്. നാടകസ്നേഹികള്‍ക്കും സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും ഒരുപാട് സഹായകരമായ സമാഹാരമാണ് " സതീഷ് കെ സതീഷിന്റെ തെരെഞ്ഞെടുത്ത നാടകങ്ങള്‍"<br /></div><br /><div>'ദ് മാസ്ക്ക് അഥവാ അഭിനന്ദനങ്ങള്‍കൊണ്ട് എങ്ങനെ വിശപ്പടക്കാം' എന്നതാണ് സമാഹാരത്തിലെ ആദ്യനാടകം. അരങ്ങിന്റെ നിഷേധി സുരാസുവിനുള്ള ബലിക്കുറിപ്പായാണ് സതീഷ് കെ സതീഷ് ഈ നാടകം എഴുതിയിട്ടുള്ളത്. നൊമ്പരങ്ങളും വിഹ്വലതകളും ഇണചേര്‍ന്ന് നില്ക്കുന്നൊരു കഥാപ്രതലമാണ് ഈ നാടകത്തിന്റെ പ്രത്യേകത. മകളുടെ വിവാഹത്തിന് മുറ്റത്തെ തുളസികതിര് ഉപഹാരമായി നല്കുന്ന ഒരച്ഛന്റെ നിസഹായതക്കപ്പുറം ബാലചന്ദ്രന് കാഴ്ചക്കാരിലേക്ക് പടരുന്നത് മേറ്റ്ന്തൊക്കെയോ ആയാണ്. ഏവരും ആദരിക്കുന്ന നാടകകൃത്ത്, അരങ്ങിന്റെ ചലനങ്ങള്‍ക്കൊപ്പം കഥാപാത്രമായി ജീവിച്ച് ആനന്ദിക്കേണ്ടി വന്ന അമ്മുവിന്റെ ബാലേട്ടന്, മുഖംമൂടി നിര്‍മ്മിച്ച് വില്‍ക്കുന്ന ജോജോവിന്റെ ഗുരു. ഇങ്ങനെ ഇതിലെ പ്രധാനകഥാപാത്രം നിറഞ്ഞാടുകയാണ്. മരണമെന്ന നിഗൂഡതയുടെ കൈത്തണലിലേക്ക് മനുഷ്യന് നടന്നടുക്കുന്നത് സമാശ്വാസത്തിനായുള്ള മറുമരുന്നു തേടിയാണെന്ന് അടിവരയിട്ടുറപ്പിക്കുന്നു ഈ നാടകം. ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നതിനെക്കാള്‍ ഉചിതം അത് ശിഥിലമാവുന്നതാണെന്നൊരു പിന്കുറിപ്പ് നാടകകൃത്ത് അരങ്ങിന് നിന്നും പകര്‍ന്നു നല്‍കുന്നുവോയെന്ന സംശയം ബാക്കിയാക്കിയാണ് തിരശീല നമുക്ക് മുന്നിലെ ദൃശ്യങ്ങളെ മറക്കുന്നത്.<br /></div><br /><div>സമാഹാരത്തിലെ 12 നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് 'ഗ്രീന്‍ റൂം'. മരിച്ചാല്‍ പോലും സ്വസ്ഥത ലഭിക്കാത്ത പെണ്‍ശരീരത്തിന്റെ നൊമ്പരം അരങ്ങിലെന്ന പോലെ കാഴ്ചക്കാരുടെ മിഴികളും ഈറനാക്കുന്നു. പ്രബുദ്ധരെന്ന അവകാശപ്പെടുന്നവരുടെ മനസിലെ ക്രൂരതയുടെ ഇരുട്ട് ഇവിടെ പകയുടെ കനലുകള്‍ പാകുന്നു. ഓരോ മരണവും അതിന്റെ ഉറവിടം തേടി തിരിച്ചു സഞ്ചരിക്കുകയാണിവിടെ. കേന്ദ്രകഥാപാത്രമായ രാഹുലിലൂടെയാണ് കഥ പുരോഗമിക്കുന്നതെങ്കിലും നാടകത്തിലെ സംസാരിക്കുന്ന ശവങ്ങള് ഇന്നിന്റെ വ്യര്‍ത്ഥമായ നേര്‍ക്കാഴ്ചകള്‍ അനുവാചകനിലേക്ക് വലിച്ചെറിയുന്നു. മോഹങ്ങളുടെ തടവറയില്‍പെട്ട് വീര്‍പ്പുമുട്ടുന്ന എലിസബത്തിലൂടെ ദാമ്പത്യജീവിതത്തിന്റെ ക്ഷണികസൗന്ദര്യം തുറന്നുകാട്ടുന്നുവെങ്കിലും ശൈഥില്യത്തിന്റെ നൊമ്പരം ഈ കഥാപാത്രത്തെ പരിണാമദശകളിലേക്ക് ആനയിക്കുന്നതിന്റെ കാഴ്ച വേദനാജനകം തന്നെയാണ്. ഇടക്കെപ്പോഴോ രാഹുല്‍ എന്ന നാടകകൃത്തിനെ തേടി അവസരങ്ങളെത്തുന്നുവെങ്കിലും ദാരിദ്ര്യം ആദര്‍ശം പണയം വെക്കാനുള്ള നിമിത്തമായി കാണാന്‍ അദ്ദേഹത്തിലെ നന്മക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ മതസൗഹാര്‍ദത്തെ കുറിച്ചെഴുതണമെന്ന ആവശ്യവുമായി വന്നവരെ തിരിച്ചറിഞ്ഞ് ആട്ടിപായിക്കുന്നതിലൂടെ രാഹുല്‍ നഷ്ടങ്ങള്‍ക്കിടയിലും ആത്മാഭിമാനം ഉയര്‍ത്തിപിടിച്ച് മരണത്തിലേക്കടുക്കുന്ന ശക്തമായ കഥാപാത്രമാണെന്ന് തിരിച്ചറിയാനാവും. കഥ പറയുന്ന രീതിയിലും അരങ്ങിലെ അനൗപചാരികതയും കൊണ്ടാവാം 1993ല്‍ പി എം താജ് അനുസ്മരണത്തോടനുബന്ധിച്ച് പുരോഗമനകലാസംഘം നടത്തിയ അഖിലകേരള നാടകമത്സരത്തില്‍ രചനയും സംവിധാനവും ഉള്‍പ്പെടെ എല്ലാ സമ്മാനങ്ങളും ഈ നാടകം കരസ്ഥമാക്കിയത്.<br /></div><br /><div>സ്കൂള്‍-കോളജ് കലോത്സവവേദികളില്‍ ഒരുപാട് പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ 'ജാലകം' ആണ് പുസ്തകത്തിലെ മറ്റൊരു ശ്രദ്ധേയമായ നാടകം. ഭ്രാന്തിന്റെ പിന്നാമ്പുറകാഴ്ചകളിലൂടെ ഒഴുകി നീങ്ങുന്ന നാടകം വിഷയവൈവിധ്യത്തിനപ്പുറം അരങ്ങിനോടൊപ്പം തന്നെ ആസ്വാദകര്‍ക്കിടയിലും പുതിയ ചിന്തകള്‍ പാകുന്നു. ഒരേ കാര്യത്തിലുള്ള സമൂഹത്തിന്റെ വ്യത്യസ്തവീക്ഷണമാണ് ഈ കഥ കാഴ്ചക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നത്. കാഴ്ചയുടെ ധാരാളിത്തത്തിലൂടെ അതിനപ്പുറത്തെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള സതീഷ് കെ സതീഷിന്റെ നിര്‍വചനാതീതമായ വര്‍ണനയായിരുന്നു ഇത്. അമേച്ചര്‍ നാടകത്തിന്റെ അതിവിശാലമായ മേച്ചില്പുറം കലാസ്നേഹികളിലേക്ക് തുറന്നിട്ട രചനയായിരുന്നു ജാലകം.<br /></div><br /><div>ദൈനംദിന സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ് 'റോസ്മേരി പറയാനിരുന്നത്'. ആര്‍ത്തിയും ആസക്തിയും പൂണ്ട കണ്ണുകളോടെ സ്ത്രീകളിലേക്ക് പടര്‍ന്നുകയറുന്ന മനുഷ്യരിലെ മൃഗീയത തുറന്നുകാട്ടുകയെന്ന ലക്ഷ്യമാവണം ഈ നാടകത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. അമ്മയില്ലാത്ത പെണ്‍കുട്ടി അച്ഛന്റെ കാമഭ്രാന്തിന് ഇരയാകേണ്ടി വരുന്ന നിസഹായത ഇന്നിന്റെ സ്വാര്‍ത്ഥതയില്‍ കുഴിച്ചുമൂടപ്പെടാനുള്ളതല്ലെന്നും മരണത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് പാടുപെട്ടെങ്കിലും അവള് പറിച്ചു നടേണ്ടതാണെന്നും അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ രചന.<br /></div><br /><div>രണ്ട് ആത്മഹത്യാശ്രമങ്ങള്‍ക്കിടെ ഒരു പറ്റം കൊതുകുകള്‍, ഒച്ചുകള്‍ മെല്ലെ ഇഴയുന്നത് എന്തുകൊണ്ട്, കറുത്തപക്ഷിയുടെ പാട്ട്, ആര്‍ദ്രയുടെ ആകാശം, ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച, കളി കളി കഥയില്ലാക്കളി, പദപ്രശ്നങ്ങള്‍ക്കിടയില്‍ മേരി ലോറന്‍സ്, സതീഷ് കീയും സ്വര്‍ണ്ണതളികയും പിന്നെ ശിവപാര്‍വ്വതിമാരും എന്നിങ്ങനെ അരങ്ങിനെ ജ്വലിപ്പിച്ചിട്ടുള്ള പന്ത്രണ്ട് നാടകങ്ങളാണ് സമാഹാരത്തിലുള്ളത്.<br /></div><br /><div>സമൂഹത്തിന്റെ ദ്രവിച്ചുപോകുന്ന ബോധത്തെ രാകി മൂര്ച്ചപ്പെടുത്താന് നാടകമെന്ന കലക്കേ കഴിയൂ എന്നുറച്ച് വിശ്വസിക്കുന്ന സതീഷ് കെ സതീഷിന്റെ ഓരോ രചനകളിലും നമുക്ക് ചുറ്റുമുള്ള വിവര്‍ത്തനം ചെയ്യപ്പെടാനാവാത്ത മുഖങ്ങള്‍ നിറഞ്ഞാടുന്നു. നിര്‍വചനങ്ങളുടെ ചട്ടക്കൂടില്‍ ചുരുങ്ങാനാഗ്രഹിക്കാത്ത മനുഷ്യരെ അതിഭാവുകത്വത്തിന്റെ അകമ്പടിയോടെയല്ല മറിച്ച ലളിതവ്യാഖ്യാനങ്ങളുടെ മേമ്പൊടി ചേര്‍ത്തു വിളമ്പുകയാണ് ഓരോ നാടകത്തിലെയും ജീവനുള്ള കഥാപാത്രങ്ങള്‍. അണിയറയിലെ വിഹ്വലതകളും വേദനകളും മറന്ന് അരങ്ങ് നിറഞ്ഞാടുമ്പോള്‍ ഇവിടെ നാടകം നമ്മളില്‍ നിന്ന് മറയുകയല്ല. മറിച്ച് കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്.<br />പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്. </div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com15tag:blogger.com,1999:blog-7123106503950101037.post-45087712223451237902007-11-15T04:45:00.000-08:002007-11-15T05:17:17.286-08:00വീട് (ആറ് കവിതകള്‍)<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ9zmsgK5ns3WfT13Ff4ecFSkAU2OkexUQSyX7eFx7t_Ykpyr0Bz1iYUiP9NKPxXGwEJyzWc753yZQ4QRvoq3AZCCoSwXWrjKMGZfE_pqO5VTZj2ozqi-YOG6Cv3RffH7k5ud9vQd9SP8/s1600-h/6612206-md.jpg"><img id="BLOGGER_PHOTO_ID_5133055487579231698" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ9zmsgK5ns3WfT13Ff4ecFSkAU2OkexUQSyX7eFx7t_Ykpyr0Bz1iYUiP9NKPxXGwEJyzWc753yZQ4QRvoq3AZCCoSwXWrjKMGZfE_pqO5VTZj2ozqi-YOG6Cv3RffH7k5ud9vQd9SP8/s320/6612206-md.jpg" border="0" /></a><br /><div><span style="color:#3333ff;">ചൂല്<br /></span>അഴുക്ക് നിറഞ്ഞ<br />പ്രതലത്തില്‍<br />പ്രണയം<br />ഉറക്കം തൂങ്ങിയിരുന്ന<br />പ്രഭാതത്തിലാണ്<br />കുപ്പിവളകളുടെ<br />കിലുക്കവുമായി<br />ആകസ്മികമായി നീ വന്നതും<br />രക്തധമനികളില്‍ നിന്നു പോലും<br />അതിനെ തുടച്ചുനീക്കിയതും...<br /><br /><span style="color:#3333ff;">വള<br /></span>ഗന്ധമില്ലാതിരുന്നതിനാല്‍<br />നീ വരുന്നുണ്ടെന്നുള്ള<br />അടയാളമായിരുന്നു ഈ കിലുക്കം<br />ഹൃദയത്തില്‍<br />തറഞ്ഞുകയറിയപ്പോഴാണ്<br />സൗന്ദര്യം<br />വേദനയാണെന്ന് തിരിച്ചറിഞ്ഞത്...<br /><br /><span style="color:#3333ff;">ആണി<br /></span>നിന്റെ ഹൃദയത്തില്‍<br />സുഷിരമായി ആഴ്ന്നിറങ്ങേണ്ടി വന്നു<br />ഒരുപാട് വേദനകള്‍ സമ്മാനിച്ച്<br />പതുപതുത്ത<br />നിന്റെ മനസ് കട്ടെടുക്കുമ്പോഴും<br />എനിക്കറിയില്ലായിരുന്നു<br />നീയെന്നെ പറിച്ചെറിയുമെന്ന്...<br /><br /><span style="color:#3333ff;">ഗ്ലാസ്<br /></span>മദ്യവും വെള്ളവും<br />സമം ചേര്‍ത്ത്<br />എന്നിലൊഴിച്ചത് നീ...<br />ലഹരിയില്‍<br />നീ മറന്നാടുമ്പോള്‍<br />ചുവന്ന്<br />കണ്ണമര്‍ന്ന്<br />ഞാന്‍ പൊട്ടിതകരുന്നത്<br />നീയറിഞ്ഞില്ല...<br /><br /><span style="color:#3333ff;">ഘടികാരം<br /></span>കാരാഗൃഹത്തിലടക്കപ്പെട്ട മൂന്നുപേര്‍<br />ഒന്നിഴയുന്നു<br />ഒന്ന് നടക്കുന്നു<br />മറ്റൊന്നോടുന്നു<br />ചില്ലുകളടര്‍ത്തി<br />മോചിപ്പിച്ചാല്‍<br />എനിക്ക്<br />നിഴലുകളിലഭയം തേടേണ്ടി വരും...<br /><br /><span style="color:#3333ff;">കട്ടില്<br /></span>ദ്വീപില്‍<br />നേര്‍ത്ത<br />മര്‍മ്മരങ്ങളുയരാറുണ്ട്...<br />ആത്മാക്കള്‍<br />പങ്കുവെക്കപ്പെടാറുണ്ട്...<br />തിരകള്‍ തേടിയപ്പോഴാണറിഞ്ഞത്...<br />ചുറ്റിനും<br />കടലില്ലായിരുന്നുവെന്ന്...<br />ഇരുട്ടില്‍<br />ആരോ പണയം വെച്ചിട്ട് പോയ<br />നാലു കാലുകള്‍ മാത്രം<br />കാവലിരിക്കുന്നു... </div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com27tag:blogger.com,1999:blog-7123106503950101037.post-67613491561720083102007-11-01T06:29:00.000-07:002007-11-08T07:35:54.906-08:00ഒരു നഷ്ടത്തിന്റെ ഓര്‍മ്മക്കുറിപ്പ്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkkbgsEV2easJwDupZSOBN2dpXznWq_3jm0WK1z4eyfpg8rQz3Tteg2mq2MkWDy-83mUnLfxmcnb0xz2INqpuujFcMCI6jG4hy51wHaeI4LCxuiHaEAswevMCFlC3In5qsqelJyP__DYE/s1600-h/kath+deeeee.jpg"><img id="BLOGGER_PHOTO_ID_5127870681644816946" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkkbgsEV2easJwDupZSOBN2dpXznWq_3jm0WK1z4eyfpg8rQz3Tteg2mq2MkWDy-83mUnLfxmcnb0xz2INqpuujFcMCI6jG4hy51wHaeI4LCxuiHaEAswevMCFlC3In5qsqelJyP__DYE/s320/kath+deeeee.jpg" border="0" /></a><br />എന്റെ പേര്<br />അതു പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു...<br />ഈ താളുകളില്‍...<br />എന്റെ ഹൃദയത്തില്‍...പിന്നെ..നിന്റെയും...<br /><br />അറിഞ്ഞിരുന്നു ഞാന്‍...നിന്നെ എപ്പോഴെന്നോ...<br />നീയെന്നെയറിയുന്നതിനുമെത്രയോ മുന്‍പ്...<br />ഒരു വാക്കായി...<br />ഒരു നിഷ്കളങ്കമായ, ഓര്‍ക്കാനിഷ്ടപ്പെടുന്ന..<br />പുഞ്ചിരിയായി..<br />ഒരനുഭവമായി...പിന്നെ<br />ഒടുവിലിപ്പോള്‍...ഒരു നിഴല്‍ മാത്രമായി...<br /><br />തിരകള്‍ മായ്ച്ച നിന്റെ പേര് തേടിയതെന്തിന്...?<br />മുനയൊടിഞ്ഞ ആ തൂലിക ഞാന്‍ തേടിയതെന്തിന്..?<br />അന്നും...നിന്നില്‍ നിന്നു ഞാന്‍ തേടിയതും, നേടിയതും<br />എന്തെന്നും...എന്തിനെന്നും...?<br /><br />നീയെന്നെയറിഞ്ഞില്ല, ഞാന്‍ നിന്നെയുമറിഞ്ഞില്ല<br />പക്ഷേ നമ്മളിന്നും പരസ്പരം അറിയാതിരുന്നുവെങ്കില്‍...<br />നീ ചിന്തിച്ചു...വേദനകള്‍ അവ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്...<br />സ്നേഹം നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്...<br />മോഹങ്ങള്‍ മോഹഭംഗങ്ങളായപ്പോള്‍ നീ സംശയിച്ചു...<br />ഈ വൈകൃതത്തെയോ ഗുല്‍മോഹറായി വ്യാഖ്യാനിച്ചതെന്ന് ?<br /><br />വീണ്ടും ഞാന്‍ പറയുന്നു...<br />ഞാനറിഞ്ഞിരുന്നുവെല്ലാം...എപ്പോഴെന്നോ...<br />നീയെന്നെ അറിയുന്നതിനുമെത്രയോ മുന്‍പ്<br />നീ കണ്ടതാരെ...നീയറിഞ്ഞതാരെ...<br />ചാരത്ത് പ്രേയസികളെത്രയോ...പക്ഷേ<br />സ്നേഹിച്ചതോ, ഏകാന്തതയെ മാത്രം...<br />നീ ചിന്തിച്ചുവോ...<br />മാരുതന്റെ താളത്തിനൊത്ത്..എന്തിന്...<br />എന്തിനവള്‍ മാത്രം തന്റെയരുകിലെത്തി...<br />സ്നേഹിക്കുവാന്‍<br />വേദനിപ്പിക്കുവാന്‍<br />ആ ഹൃദയം കുത്തിനോവിക്കുവാന്‍...<br />അല്ല...ഒന്നിനുമായിരുന്നില്ല...<br />അവളുടെ ഹൃദയത്തില്‍, നൊമ്പരങ്ങള്‍ക്കിടയില്‍<br />നിഷ്കളങ്കമായ ഒരു സ്നേഹം<br />ആരാധന...ആദരവും...<br /><br />പക്ഷേ നീയറിയുന്നത് പോലെ<br />അവളെന്നും വിധിയെ ക്ഷണിക്കുന്നു<br />വിവേകങ്ങള്‍ക്ക് വഴി നല്കുന്നു...എന്തുകൊണ്ട്...?<br />കാരണം...<br />അവള് തന്റെ മോഹങ്ങള്‍ക്ക് നിറം ചാര്‍ത്തിയിരുന്നില്ല..<br />അവള്‍ക്കതിനു കഴിയുമായിരുന്നില്ല..<br />അവള്‍ക്കറിയാം, ആ മഷിയൊപ്പിയെടുക്കേണ്ടത്<br />ആകാശത്തിന്റെ നീലിമയില്‍ നിന്നുമാണെന്ന്...<br />നിന്റെ സ്നേഹത്തിന്റെ തീവ്രതക്ക് ഇളം നീല നിറത്തേക്കാള്‍<br />ചുമന്ന സൂര്യന്റെ രശ്മികളുടെ നിറമായിരുന്നു...<br /><br />നിന്റെ പ്രണയം നിശബ്ദമായിരുന്നു..<br />അതിനാലാവാം പ്രതിധ്വനികള്‍ക്ക് കാതോര്‍ത്തിട്ടും<br />നിരാശയോടെ സ്വയമാശ്വസിക്കേണ്ടി വന്നത്...<br /><br />ഖേദം തെല്ലുണ്ടായിരുന്നു...നിന്റെ മനസിനെ മുറിപ്പെടുത്തിയതിന്...<br />എന്നോടല്ലാ..എന്റെ മനസാക്ഷിയോടല്ല..എന്റെ ബിംബത്തോട്<br />ദര്‍പ്പണത്തില്‍ ഞാന്‍ കണ്ട എന്റെ പ്രതിബിംബത്തോടും...<br />നോക്കൂ..അപ്പോഴും...നിന്നെ ഞാനറിഞ്ഞിരുന്നു<br />എങ്കിലും ഞാന്‍ നിന്നെയറിയാതെ അറിയാതിരുന്നു..<br />അറിഞ്ഞിരുന്നുവെങ്കിലോ...?<br />ഞാനുരുകിയൊലിച്ചേനേ..നിന്റെ ഹൃദയരശ്മികളുടെ ചൂടേറ്റ്<br />നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍..ഞാനെന്നെ വെന്തുവിഭൂതിയായേനേ..<br /><br />നിയേതു വിന്ധ്യനെന്നറിയില്ല<br />ചേരനോ...ചോളനോ..സൂര്യനോ..ആര്യനോ...<br />ആരായിരുന്നാലും...നിന്റെ ഹൃദയരശ്മികള്‍<br />അവയെത്ര തീഷ്ണങ്ങളായിരുന്നു..<br />അകലെയായാലും..അരികിലായാലും<br />സ്പര്‍ശിച്ചാലുമില്ലെങ്കിലും...ഞാന്‍ ഒന്നു മാത്രമറിഞ്ഞു...<br />നിന്റെ ഹൃദയരശ്മികള്‍..അവ..<br />നിന്നെപ്പോലെ തന്നെ ജ്വലിക്കുന്നവയായിരുന്നു...<br /><br />എന്നേക്കാളുയരമേറിയ ഈ ജാലകങ്ങള്‍ക്കരുകിലിരുന്ന്..<br />ശബ്ദമുയര്‍ത്തി നിന്നെ വിളിച്ചിരുന്നു..<br />മുഖം മൂടിയില്ലാതെ ഞാനടുത്ത് വന്നപ്പോള്‍<br />നിന്റെ മുഖം നിര്‍വികാരമായി വിളറിവെളുത്തിരുന്നു...<br />മഴയെ കുറിച്ച് പറഞ്ഞുവല്ലേ..<br />ശേഷം മഴ..അതിന്റെ സൗന്ദര്യം...പുകയുന്ന മനസിനെ<br />തണുപ്പിക്കുവാന്‍ പോന്ന നനുത്ത സ്പര്‍ശം<br />മഴയുടെ നൊമ്പരങ്ങളുടെ നേര്‍ത്ത പ്രതിസ്ഫുരണങ്ങള്‍<br />ഇവക്കായി ഞാന്‍ കാതോര്‍ത്തു<br />പക്ഷേ പഞ്ചേന്ദ്രിയങ്ങള്‍ നിശ്ചലമാവുന്നത് ഞാനറിഞ്ഞു..<br />തുടര്‍ന്ന് മരണത്തെ പോലെ മഴയും എനിക്കന്യമായി...<br /><br /><br />ഈ കലാലയം സ്വപ്നങ്ങള്‍ കൊയ്യുന്ന നനഞ്ഞ പച്ചനിലമായിരുന്നോ...<br />ഞാന്‍ തിരിച്ചറിയാത്ത വര്‍ണങ്ങള്‍ക്കായി അലഞ്ഞു<br />ചിലപ്പോള്‍ കണ്ണുകളെ ശപിക്കും. മറ്റു ചിലപ്പോള്‍ മൂഢതയോര്‍ത്ത് ചിരിക്കും<br />മരണത്തെ സ്നേഹിച്ച നിന്റെ മനസ് കരിമ്പടം കൊണ്ടുമൂടിയിരുന്നു<br />വര്‍ഷത്തേയും വസന്തത്തേയും നശിപ്പിച്ച പ്രകൃതി...അതില്‍<br />സ്നേഹത്തിനും നഷ്ടബോധത്തിന്റെ കാണാക്കയങ്ങള്‍ക്കുമിടയില്‍<br />തെല്ലുമൊച്ചവെക്കാതെ, കണ്ണുനീരില്ലാതെ കരയുകയായിരുന്നു നീ...<br />അതെ..പിന്നീട് മാത്രമാവും നീ നിദ്രയെ സ്നേഹിച്ചത്...<br />ഒരിക്കലുമുണരാത്ത നിദ്ര...!<br /><br />ചവിട്ടും തോറും നഷ്ടമായിക്കൊണ്ടിരിക്കുന്ന<br />എന്നിലേക്കുള്ള പടികളൊന്നൊന്നായി നീ കയറി<br />ശൂന്യത മാത്രമവശേഷിച്ചുവെന്നറിഞ്ഞും<br />എന്തിന് പ്രണയച്ചൂള നീയാളിപ്പടര്‍ത്തി...?<br />പേര് ഹൃദയത്തിലെഴുതി...മുഖം കോരിയെടുത്തു<br />എന്നെയുരുക്കി നീ നിന്നില്‍ തന്നെ പൂശി...<br />ശേഷിക്കുന്ന എന്നെയും മാറോടടുക്കി...<br />അങ്ങനെ<br />അങ്ങനെയല്ലേ..ഞാന്‍ നീ പ്രണയിയ്ക്കുന്ന<br />മയില്‍പീലിയായത്...?<br />വര്‍ണങ്ങള്‍ നിറഞ്ഞ നിന്റെ മാത്രമായ<br />മയില്‍പീലിതുണ്ടായി മാറിയത്...?<br /><br />ഞാന്‍ പോലുമറിയാതെ ഹരിതനീലസംഗമം നീ കണ്ടൂ..<br />എന്നിലെ ആയിരം നിശാഗന്ധികളുടെ സുഗന്ധവുമറിഞ്ഞു..<br />എന്നിട്ടും ഞാനീ സ്വപ്നഭൂമിയിലെന്നും ഊഷരതകള്‍ മാത്രം തിരഞ്ഞുപോയി<br />മഴയുടെ ശബ്ദമെന്നിലലിഞ്ഞപ്പോഴെ<br />നിന്റെ പ്രണയവും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു...<br />നീയറിയാതെ..എന്നെ തഴുകിയ ആ പ്രണയമഴ<br />അതെന്റെ കണ്ണുനീരായിരുന്നു<br />നഷ്ടങ്ങളും ലാഭങ്ങളും തമ്മിലന്തരമുണ്ടായിരുന്നോ..<br />അവയെ ഞാനറിഞ്ഞില്ലാ..<br />പക്ഷേ നീയെന്നെയറിയുന്നതിനുമെത്രയെ മുന്‍പ് ഒന്നു ഞാനറിഞ്ഞിരുന്നു...<br /><br /><br />വര്‍ണ്ണങ്ങള്‍ നരയ്ക്കുവോളം...ഏതോ മന്നന്റെ മുടിയില്‍ അലങ്കാരമായി<br />...ഈ പാവം മയില്‍പീലിതുണ്ട്...<br />അവളുടെ കണ്ണുനീര്...അവയൊരിക്കലും സ്വപ്നഭൂമിയിലിറ്റുവീഴാതെ<br />വെറും ബാഷ്പങ്ങളായിപ്പോയെന്നറിയുകയെന്നെങ്കിലും...<br />മേഘങ്ങളോട് ചേര്‍ന്ന് നിന്നെ നനക്കുവാന്‍....<br /><br /><br />ഡിസംബര്‍ 2003ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com16tag:blogger.com,1999:blog-7123106503950101037.post-2901604241322291652007-10-25T06:48:00.000-07:002007-10-25T06:55:34.315-07:00മരണവീട്ടിലെ ചിരിവിരസമായ ഒരു പകല്‍ കൂടി...<br />സമയത്തെകൊല്ലാന്‍ ഒരുപാട് വഴികളുണ്ട്. പക്ഷേ അലസത അതിനൊന്നും സമ്മതിച്ചില്ല. ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതുകൊണ്ട് നാട്ടുവഴികളൊക്കെ അറിയാം..കുറെ നടന്നപ്പോള്‍ വയലിനരുകിലെ ഓലമേഞ്ഞ വീട്ടില്‍ നിന്നും നിലവിളി കേട്ടു. <br />അതൊരു മരണവീടായിരുന്നു. നീണ്ടു നിവര്‍ന്ന് പുതച്ച് കിടക്കുന്നയാള്‍ അധികമാരും അറിയാത്ത ഗോപാലേട്ടനായിരുന്നു. വ്യക്തിപരമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാരനെന്ന് നിലയില്‍ എനിക്കയാള് പരിചിതനാണ്. ബന്ധുക്കളും മറ്റും എത്തുമ്പോള്‍ ഗോപാലേട്ടന്റെ ഭാര്യ രാധാമണിചേച്ചിയും കുട്ടികളും അലമുറയിടുന്നുണ്ട്. ക്രമേണ അത് നേര്‍ത്ത തേങ്ങലായോ മൂളലായോ അവശേഷിക്കുന്നു. എനിക്ക് ചിരിവന്നു. മരണവീട്ടില്‍ ചിരിക്കാന്‍ പാടില്ലെന്ന സാമാന്യബോധമുള്ളത് കൊണ്ട് അതുള്ളിലൊതുക്കി കാഴ്ചക്കാരിലൊരാളായി മാറിനിന്നു. ആത്മഹത്യക്ക് പുതുമ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നെങ്കിലുമില്ലാതെ പറ്റാത്ത അവസ്ഥ. മരണവീട്ടില്‍ പോകാന്‍ ചില പരിഷ്കൃതര്‍ പുതിയവസ്ത്രങ്ങള്‍ വരെ വാങ്ങിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണവീട്ടിലെത്തുമ്പോള്‍ മനസില്‍ സന്തോഷം നിറയുന്നത് ആദ്യത്തെ സംഭവമല്ല. അതെന്തുകൊണ്ടാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുമില്ല. എനിക്കിപ്പോള്‍ വല്ലാത്തൊരു ഭയമുണ്ട്. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിച്ചാല്‍ ഞാന്‍ ചിരിക്കുമോ അതോ കരയുമോ എന്നോര്‍ത്ത്...<br /><br />അയാളുടെ ചിന്തകള്‍ക്ക് വിരാമമിട്ട് കൈയ്യില്‍ പുഷ്പചക്രവുമായി ഒരാള്‍ വന്നു. നല്ല വെളുത്ത വസ്ത്രം ധരിച്ച അയാളുടെ ഷര്‍ട്ടില്‍ ഒറ്റ ചുളിവുകള്‍ പോലുമുണ്ടായിരുന്നില്ല. മണ്ഡലം കമ്മിറ്റി എന്ന് മനോഹരമായി എഴുതിച്ചേര്‍ത്ത പുഷ്പചക്രം കണ്ടപ്പോള്‍ എല്ലാം മറന്നൊന്ന് ചിരിക്കാന്‍ തോന്നി. കുളിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി അയാളിവിടെ എത്തിയത് എന്തിനായിരുന്നുവെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. പഞ്ചായത്ത് പ്രസിഡന്റാകാനുളള പക്വതയും കഴിവുമൊക്കെ അയാള്ക്കുണ്ടെന്ന് എല്ലാവരും പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ട വോട്ടര്‍ക്ക് ഇതിനെ കുറിച്ചൊന്നും അഗാധമായി ചിന്തിക്കാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവുള്ളത് കൊണ്ട് ഞാന്‍ ഇക്കാര്യത്തില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. <br />അയാളുടെ ഊഴം കഴിയാന്‍ കാത്തിരുന്നത് പോലെ വാര്‍ഡ് മെമ്പറെത്തി. ആര്‍ഭാടം നിറഞ്ഞ വസ്ത്രവിധാനമായിരുന്നു അവരുടേത്. നിലവിളക്കിന്റെ വെളിച്ചത്തില്‍ സ്വര്ണകസവുള്ള സാരി വെട്ടിതിളങ്ങി. മൃതശരീരത്തെ വ്യസനത്തോടെ നോക്കിയിട്ട് രാധാമണി ചേച്ചിയെ കെട്ടിപിടിച്ച് അവര്‍ കരഞ്ഞു. പിന്നെ ഇടറിയ കാലടികളോടെ നടന്നു പോയി. അരിവാളുകാരുടെ പതിവ്ശൈലിയുടെ പുനരാവിഷ്ക്കരണം കണ്ട് ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഗോപാലേട്ടന് ജീവിച്ചിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു ചിന്ത അനാവശ്യമായി എന്നിലേക്ക് കടന്നുവന്നു. ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ലെങ്കിലും ഈ നാട്ടുകാരനെന്ന നിലയില്‍ ഈ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി പഴി പറഞ്ഞില്ലെങ്കില്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടതിന് എന്ത് വിലയുണ്ടാവും. ഗോപാലേട്ടന് വാഴത്തോട്ടം ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ വയലിലാണ് കൃഷിചെയ്തതെന്ന് റിപ്പോര്‍ട്ട് കൊടുത്ത മെമ്പറാണ്. പിന്നീട് തോട്ടം നശിച്ചപ്പോള്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന് മാത്രമല്ല..ഇതിനിടയില്‍ വയല്‍നികത്തിയെന്ന് ആരോപിച്ച് കേസും വന്നു. ഇത് അധികമാര്‍ക്കും അറിയില്ലെങ്കിലും എനിക്കറിയാം. തൊഴില്ലാത്തവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുന്നത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.<br />വീട് മേയാന്‍ കുടുംബശ്രീ മുഖാന്തിരം രാധാമണിചേച്ചിക്ക് ലോണ്‍ ശരിയാക്കിക്കൊടുക്കാന്‍ മെമ്പര്‍ക്ക് എളുപ്പം കഴിയുമായിരുന്നു. എന്ത് ചെയ്യാം കഴിഞ്ഞ ആറുമാസമായി വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അവര്‍. 100 രൂപക്ക് ജയലളിത മൂന്നുസാരി കൊടുത്തപ്പോള്‍ ഓടിപ്പോയി വാങ്ങിയ മെമ്പറുടെ പരിണാമദശകള്‍ മനസില്‍ തെളിഞ്ഞപ്പോള്‍ ഉള്ളിലുറി വന്ന ചിരി ഗദ്ഗദമായി ഞാന്‍ വഴിമാറ്റിവിട്ടു. <br />രാധാമണിചേച്ചിയേയും കുട്ടികളേയും കാണുമ്പോള്‍ എനിക്ക് അല്പം നൊമ്പരം തോന്നാതിരുന്നില്ല. ചേച്ചിയുടെ യൗവനം ഇനിയും ബാക്കിനില്‍ക്കുന്നത് കൊണ്ട് ഇനിയിവിടെ മനുഷ്യസ്നേഹികളുടെ ഉന്തുംതള്ളുമായിരിക്കും. ഇരുട്ടിന്റെ മറവ് പറ്റി ചൂട്ടുവീശി വരുമ്പോള്‍ അവരുടെ മുഖം തിരിച്ചറിഞ്ഞ് പിടിച്ച് നില്ക്കാന് ചേച്ചിക്ക് ഈശ്വരന് ശക്തി നല്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.<br /><br />ഇതിനിടയില്‍ ചെറിയൊരു തര്‍ക്കം അവിടെ ഉടലെടുത്തു. കുഴിച്ചിടണോ ദഹിപ്പിക്കണോ എന്നതായിരുന്നു വിഷയം. ദഹിപ്പിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ആരുടേതെന്ന് വ്യക്തതയില്ലാതെ നില്ക്കുന്ന മാവ് വെട്ടണം. എല്ലാവര്‍ഷവും കണ്ണിമാങ്ങ തരുന്ന അതിനെ അത്രവേഗം വെട്ടിമാറ്റാന്‍ മാത്രം ക്രൂരന്മാരായിരുന്നില്ല അയല്‍ക്കാര്‍. മറ്റൊരു കാര്യം കൂടി ദഹിപ്പിക്കലിനെ ബാധിച്ചു. അടുത്തൊരു കല്ല്യാണവീടുണ്ട്. ഉണക്കമത്തിചുട്ട പോലത്തെ മണം പടര്‍ന്നാല്‍ സദ്യക്ക് രുചി കുറയുമത്രെ..<br />അങ്ങനെ കുഴിച്ചിടാനുള്ള തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്ന് അടിവരയിട്ടു. മണ്ണില്‍ തൂമ്പ പതിയുന്ന ശബ്ദം കേട്ടപ്പോള്‍ തര്‍ക്കത്തെയും അതില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്തവരെയും കുറിച്ചോര്‍ത്ത് മുഖത്തൊരു പുഞ്ചിരി പടര്‍ത്താതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. <br />ഏതോ സിനിമയില്‍ കണ്ട കോമാളിയെ പോലെ കുളിയും ജപവുമില്ലാത്ത ഒരു സ്വാമി പൂജകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഗോപാലേട്ടന് ഇപ്പോള്‍ കുളികഴിഞ്ഞ് കിടക്കുകയാണ്. പൂര്‍ത്തിയായ കുഴിക്കരുകിലേക്ക് എന്തോ അത്ഭുതം കാണാനെന്ന പോലെ ഞാന്‍ നടന്നു. ഓടി പാഞ്ഞുനടന്ന മനുഷ്യനെ കിടത്താന്‍ ഇത്രയും ചുരുങ്ങിയ കുഴി. പതിവുചിന്തയായതിനാലാവാം ഒന്നും തോന്നിയില്ല. മൃതശരീരവുമായി കുഴിക്കരുകിലേക്ക് വരുന്നവരെ കണ്ട് ഞാന്‍ പെട്ടന്ന് പിന്നോട്ട് മാറി. അങ്ങനെ എന്റെ ചിന്ത പാതിവഴിയില്‍ ഒറ്റക്കായി. കുഴിക്കരുകില്‍ നിന്നും അവസാനവട്ട നിലവിളികള്‍ കേട്ടു. ഓര്‍മ്മ വന്നത് നാളത്തെ ചരമപേജാണ്. കറുപ്പ് പ്രതലത്തില്‍ വെളുത്ത അക്ഷരം കൊണ്ട് ഒരു കര്‍ഷക ആത്മഹത്യ കൂടി എഴുതിച്ചേര്‍ക്കപ്പെടും. പതിവായി ചരമപേജ് വായിച്ച് ചിരിക്കാറുള്ള എനിക്ക് നാളത്തെ പത്രം കാണാന്‍ ആര്‍ത്തിയായി. <br />ആളുകള്‍ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുമ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. മൂന്നാംദിവസം ഇനിയൊരു കല്യാണവീടിന്റെ പ്രതീതിയാവും ഇവിടെ..ഒരു വിഭാഗം ശീട്ട്കളി മറ്റൊരു വിഭാഗം മദ്യസേവ..മരണവീട് ആഹ്ലാദത്തിന്റെ അത്യുന്നതങ്ങളിലേക്ക് സന്നിവേശിക്കും...<br /><br />എല്ലാം ഓര്‍ത്തോത്ത് ചിരിക്കാന്‍ മറവ് തേടുകയായിരുന്നു ഞാന്‍...പെട്ടന്ന് ആരോ കിതച്ചുകൊണ്ട് ഓടി എന്റെയരുകില്‍ വന്നു നിന്നു. പെട്ടന്ന് വീട്ടിലേക്ക് ചെല്ലണം..അയാളുടെ ശബ്ദത്തിന്റെ പതര്‍ച്ച കണ്ടപ്പോള്‍ കാലുകള്‍ക്ക് വേഗത കൂടുന്നതറിഞ്ഞു..<br />പാഞ്ഞുപോകുന്നതിനിടെ വെറുതെയൊന്ന് തിരിഞ്ഞുനോക്കി..<br />അയാള്‍ എന്നെ പിന്തുടരുന്നുണ്ട്. എന്നെ പോലെ മറ്റൊരാളാവാം അത്. ഒരുപക്ഷേ ഞാന്‍ കരയുമോ അതോ ചിരിക്കുമോ എന്നറിയാനുള്ള ആകാംഷയാവും അയാള്‍ക്ക്...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com23tag:blogger.com,1999:blog-7123106503950101037.post-14769644007136979752007-10-11T04:26:00.000-07:002007-10-11T10:49:06.436-07:00അവള് ഉരുകുകയാണ്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghfL1i5IokNCdfBf11atBiUPTtGNMPWW3qA1FMI7r0EhQrXt5UlIvStK2jL-bdCSCRMLCyxBdel_dyFckTvlvjch_6tuCj-vL3Ct20GL2G6LmCgPLdC-IC8Lm8LcGJe-OYna8yZASwtxA/s1600-h/hope.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghfL1i5IokNCdfBf11atBiUPTtGNMPWW3qA1FMI7r0EhQrXt5UlIvStK2jL-bdCSCRMLCyxBdel_dyFckTvlvjch_6tuCj-vL3Ct20GL2G6LmCgPLdC-IC8Lm8LcGJe-OYna8yZASwtxA/s320/hope.jpg" border="0" alt=""id="BLOGGER_PHOTO_ID_5120055485682657666" /></a><br />മംഗലാപുരത്ത് നിന്നുള്ള ഒരു പറിച്ചുനടലായിരുന്നു സലീനയുടെ ജീവിതം മാറ്റിമറിച്ചത്. സ്വപ്നങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന മനസ്, വിഹ്വലതകള്‍ പതഞ്ഞൊഴുകുന്ന ഓര്‍മ്മകള്‍, എല്ലാം വേട്ടയാടിതീര്‍ക്കും മുമ്പ് അനുയോജ്യമായൊരു മാറ്റം തന്ന ദൈവത്തിന് സ്തുതി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെ സ്വയം കണ്ടെത്തിയ ഏകാന്തതകളില്‍ അവള് അവളോട് തന്നെ ചോദ്യം ചോദിക്കുന്നു അവള് തന്നെ ഉത്തരം കണ്ടെത്തുന്നു. മുറിവുകള്‍ പുനര്‍ജനി തേടുന്ന പകലും പകലറുതികളും അവളെ പ്രതീക്ഷകള്‍ തന്ന് കൊതിപ്പിക്കുന്നു. കളിപ്പാട്ടം തിരഞ്ഞുനടന്ന ബാല്യത്തില്‍ പ്രണയത്തിന്റെ കഥ പറഞ്ഞു തന്ന കളിക്കൂട്ടുകാരന് മനസിനെ പിടിച്ചുകുലുക്കിയപ്പോഴും ഉള്ളില്‍ ഒന്നും തോന്നാത്തതിന്റെ നിസഹായതായിരുന്നു. പിന്നീടെന്നോ സ്വയം ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവനില്‍ തന്നെ അഭയം പ്രാപിക്കാന്‍ മനസ് ഒരുമ്പെട്ടുവെന്നതും കൗതുകകരം.<br />പത്ത് വര്‍ഷത്തിന് പത്തു ദിവസത്തിന്റെ ദൈര്‍ഘ്യം മാത്രം...<br />നിയെന്നെ പഴി പറയരുത് ഞാന്‍ ജോജിയെ പ്രണയിക്കുന്നു. ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക് മുന്നില്‍ നിന്ന് അവള് അവളോട് തന്നെ പറഞ്ഞു. പ്രണയം വേദനയുടെ അസ്ഥിത്വം തേടുന്നു.. അത് കണ്ണുനീരില്‍ പുനര്‍ജനിക്കുന്നു. അസ്തമയത്തിന്റെ ശോണിമയില്‍ വീണ്ടും മരിക്കുന്നു. ചിന്തകള്‍ക്ക് കടിഞ്ഞാണിടാനാവാതെ അവള് ആദ്യമായി കുഴങ്ങി.<br />അവളുടെ മനസ് കോഴിക്കോട്ടെത്തിയതില്‍ പിന്നെ അസ്വസ്ഥമായിരുന്നു...ഹോസ്റ്റല്‍മുറിയിലെ ഏകാന്തതയെ കീറി മുറിക്കാന്‍ തത്രപ്പെടുമ്പോഴും കഴമ്പില്ലാത്ത കഥകളില്‍ സമയത്തെ കൊല്ലുമ്പൊഴും മനസില്‍ സാഫല്യത്തിന്റെ നെടുവീര്‍പ്പുകള്‍ വന്നുംപോയുമിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെടുത്താന്‍ മാത്രം ക്രൂരനാണോ ഈ വികാരം.അതിന്റെ തേറ്റപല്ലുകള്‍ ആഴ്ന്നിറങ്ങുന്നത് ഹൃദയത്തിന്റെ നീലത്തടാകങ്ങളിലേക്കാണെന്ന തിരിച്ചറിവ് അവളെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...<br /><br />അച്ഛന്റെ സ്നേഹം കിട്ടാക്കനിയായിരുന്നു. പ്രവാസജീവിതത്തിന്റെ ഇടവേളയിലെപ്പോഴോ ഒരോര്‍മ്മ പോലെ മകളുടെ രൂപം സ്വപ്നം കാണുന്നുണ്ടാവാം. കടലിനക്കരെ നിന്നും ഒഴുകിയെത്തുന്ന ശബ്ദത്തില്‍ ഒരുപാട് വാക്കുകള്‍ പുറത്തേക്ക് വരാനാവാതെ വിങ്ങിനില്ക്കുമ്പോഴും മനസില്‍ ദേഷ്യമൊന്നും തോന്നിയിരുന്നില്ല. അച്ഛന് എന്ന സങ്കല്പത്തിന് അത്രയെ നിറം നല്കിയിരുന്നുള്ളു. അമ്മയായിരുന്നു എല്ലാം. ഉള്ളില്‍ വേദന തോന്നുമ്പോഴും സന്തോഷം തോന്നുമ്പോഴും ആ ശബ്ദത്തിന്റെ തീഷ്ണത നിമിഷങ്ങളെ മാറ്റി മറിച്ചുകൊണ്ടിരുന്നു. അമ്മ ഒരറിവാണ്..ഒരിക്കലും തീരാത്ത പ്രപഞ്ചത്തിന്റെ ഗൂഢരഹസ്യം പോലെ...ജോജിയുമായുള്ള ബന്ധം അമ്മക്ക് തിരെ ഇഷ്ടമായിരുന്നില്ല. അതെന്തു തന്നെയായാലും അമ്മയുടെ തീരുമാനത്തെ വെറുക്കാന്‍ മനസ് അനുവദിക്കുമായിരുന്നില്ല. വളര്‍ത്തി വലുതാക്കിയതെങ്ങനെയെന്ന് ഓര്‍മ്മ വെച്ച് തുടങ്ങിയപ്പോള്‍ മുതല്‍ മനസിലാക്കിയിരുന്നു. അമ്മയണിയാറുള്ള നിസംഗതയെയായിരുന്നു ഏറ്റവും ഇഷ്ടം. കുറവുകള്‍ ജീവിതത്തില്‍ ഒരിക്കലും വരുത്തിയിട്ടില്ല..അതറിയിക്കാതിരിക്കാന്‍ മറുനാട്ടില്‍ നിന്നെത്തുന്ന പണത്തിന് എത്രമാത്രം സാധിച്ചുവെന്നതും കൗതുകകരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ പണമാണോ ഒരു ജീവിതത്തിന്റെ മാനദണ്ഡം..? സലീന അവളോട് ചോദിച്ച ആദ്യത്തെ ചോദ്യം. ഉത്തരം കണ്ടെത്തുമ്പോള്‍ ദിവസങ്ങളെടുത്തിരുന്നു.<br /><br />ആര്‍ബര്‍ട്ട് മുഖാന്തിരമായിരുന്നു പുതിയ കലാലയത്തിലേക്കുള്ള പ്രവേശനം തരപ്പെടുത്തിയത്. ചെറുപ്പത്തിലൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചൊരു സായന്തനത്തിലായിരുന്നു ആദ്യമായി അവനെ കണ്ടത്. ബന്ധുത്വത്തിന്റെ അസ്വാദ്യകരമായ ഒരനുഭൂതിക്കപ്പുറം അതിന് ജീവിതത്തില്‍ മറ്റൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല. പുതിയ കലാലയവുമായി പൊരുത്തപ്പെടാന്‍ ദിവസങ്ങളെടുത്തു. സമരത്തിന്റെ തീഷ്ണതയില്‍ യൗവനം പുതിയ വാതായനങ്ങളിലേക്ക് ചിറകടിച്ചുയരുന്നതിന് സാക്ഷിയാകേണ്ടി വന്നു. മനസ് ഇടക്കിടെ മടുത്തു തുടങ്ങിയപ്പോള്‍ ഞായറാഴ്ചയാവാന്‍ കാത്തിരിക്കും. അള്‍ത്താരയുടെ ഒഴിഞ്ഞ കോണിലിരുന്ന് ദൈവപുത്രനെ മനസിലേക്കാവാഹിക്കും. ഉള്ളിലെ വിങ്ങലടങ്ങാന്‍ ഇതൊക്കെ മതി സലീനക്ക്..<br />ആല്‍ബര്‍ട്ട് ഇടക്കിടെ ഹോസ്റ്റലിലെത്തും. അവന്റെ മൊബെയിലില്‍ നിന്നും അമ്മയെ വിളിക്കും. പ്രണയത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമെല്ലാം ഹോസ്റ്റല്‍മുറിയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. ഇതിനിടയിലെപ്പോഴോ ആല്‍ബര്‍ട്ടിന്റെ പെരുമാറ്റത്തില്‍ തീവ്രമായ വിധത്തിലൊരു സ്നേഹത്തിന്റെ ലാഞ്ചന കണ്ടെത്താന്‍ കഴിഞ്ഞിരുന്നു അവള്‍ക്ക്. ജോജിയെ പറ്റി പറയാന്‍ ഒരുപാട് തവണ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അവന്റെ മനസില്‍ പ്രണയത്തിന്റെ മഴ പെയ്തുതുടങ്ങും മുമ്പ് കാറ്റായി ആ മേഘശകലങ്ങള്‍ പറത്തിവിടാന്‍ അത് പറയാതെ നിവര്‍ത്തിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനിടയിലാണ് അമ്മ മുഖാന്തിരംഅവനതറിഞ്ഞത്. <br /><br />ഗ്രാമത്തിന്റെ നിശബ്ദതതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക് ചേക്കേറുമ്പോള്‍ ആല്‍ബര്‍ട്ടിന്റെ മനസ് ശൂന്യമായിരുന്നു. മരുഭൂമി പോലെ സ്വപ്നങ്ങള്‍ക്കായി പരന്നു കിടക്കുന്ന മനസ്. പണ്ടൊരിക്കല്‍ ദിവ്യബലിക്കിടയില്‍ ജേക്കബ്ബച്ചന് പറഞ്ഞതോര്‍മ്മയുണ്ട്. ഓരോ ചെടിയും പറിച്ചുനടാന്‍ വിധിക്കപ്പെട്ടവരാണ്. എവിടെ പ്രതലം കണ്ടെത്തിയാലും കാറ്റും മഴയും അതിനെ സ്നേഹിച്ചുകൊണ്ടിരിക്കും. ശരിയാണ് എവിടെ ചെന്നാലും പിടിച്ചുനില്ക്കാന് പ്രേരിപ്പിക്കുന്ന ചിലരുണ്ട്. സ്നേഹത്തിന്റെ അസുലഭതയിലേക്ക് കൈപിടിച്ചുകൊണ്ടു പോകുന്നവര്‍. കോഴിക്കോട്ടെത്തുമ്പോള്‍ മനസില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. മറ്റാരെയും ശല്യം ചെയ്യാതെ സുഖമായി ജീവിക്കാന്‍ കഴിയുക. കടം മനുഷ്യനെ ഭ്രാന്തനാക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സാധാരണചിന്ത. പക്ഷേ ആല്‍ബര്‍ട്ട് സാഫല്യത്തിന്റെ ചിറകിലേറിയത് വളരെ വേഗമായിരുന്നു. <br />തീരെ അവിചാരിതമായാണ് ആ ഫോണ്‍കോള്‍ വന്നത്. ബന്ധത്തിലുള്ള കുട്ടിക്ക് നഗരത്തിലെ ഒരു പ്രമുഖ കോളജില്‍ അഡ്മിഷന് വേണ്ടി..പഠിക്കാനാവാത്തതിന്റെ ദുഖം ആത്മാവിനെ വരിഞ്ഞുമുറുക്കുന്നത് കൊണ്ടാവാം പഠിക്കുന്ന കുട്ടികളെ ഒരുപാടിഷ്ടമായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന ആ കലാലയത്തിലെത്തുമ്പോള്‍ തിമര്‍ത്തുപെയ്യുന്ന മഴയായിരുന്നു. ആപ്ലിക്കേഷന്‍ ഫോറം വാങ്ങിതിരിച്ചു വരുമ്പോള്‍ കുഞ്ഞുനാളിലെങ്ങോ കണ്ട ആ പിഞ്ചുമുഖം വളര്‍ന്നത് ഏതുരൂപത്തിലാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു. സലീനയുടെ നിറം, രൂപം, ഭാവം, സംസാരം ഒക്കെ ഓര്‍മ്മിച്ചെടുക്കാനാവാത്ത വിധം വിദൂരമായിരുന്നു.<br />പിന്നീട് കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, ഉള്ളുതുറന്നപ്പോള്‍ അറിയാതെ അവള് മനസിലേക്ക് നടന്നുവരുതായി അവന്റെ ചിന്തകള്‍ക്ക് തോന്നിയതിലും അത്ഭുതപ്പെടാനില്ല. കാരണം സലീനയുടെ ഭാവങ്ങള്‍ ആരിലും പ്രണയം വിടര്‍ത്തും വിധം ചേതോഹരമായിരുന്നു. <br />ഒടുവില്‍ ജോജി എന്നൊരാളെ അവള് സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മനസ് തുറന്ന് കാട്ടേണ്ടി വന്നു. സ്നേഹിതനായ രഞ്ജിത്ത് അവളോട് ഇക്കാര്യം സംസാരിക്കുമ്പോള്‍ ഉള്ളില്‍ പ്രതീക്ഷ അവശേഷിച്ചിരുന്നുവെന്ന് പറയാതെ വയ്യ...<br /><br />പതിവിന് വിപരീദമായി സലീനക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതായി. ഉള്ളില്‍ വിഹ്വലതകള്‍ കൂടുകൂട്ടുന്നു. ജോജിയുമായുള്ള ആത്മബന്ധത്തിന് മുറിവ് പറ്റുമോ എന്ന ആശങ്ക തന്നെയായിരുന്നു അതിന് കാരണം. വേദന മാംസത്തെ നുള്ളിപറിക്കാന്‍ തുടങ്ങുമ്പോള്‍ ഞായറാഴാചയാകാന്‍ കാത്തിരിക്കും. ദൈവപുത്രന്റെ സന്നിധിയിലെത്തി അള്‍ത്താര സാന്ത്വനമാകുമ്പോള്‍ ഒരിക്കലും ലഭിക്കാത്ത ശാന്തത ആത്മാവിലേക്ക് തള്ളിക്കയറും. മനസില്‍ രണ്ടു കാര്യങ്ങളാവും അപ്പോള്‍. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയണം.ജോജിയെ കിട്ടണം. യൗവനാരംഭത്തില്‍ ഏതൊരു പെണ്‍കുട്ടികള്‍ക്കും തോന്നുന്ന ചെറുചിന്ത. <br />ഹോസ്റ്റലിലെ തീന്മേശയില് ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോള്‍ മനസില്‍ അമ്മയുടെയും അനിയത്തിയുടേയും മുഖമാവും. ഒന്നുരണ്ടു വറ്റ് വാരിതിന്നിട്ട് എഴുന്നേറ്റ് പോകും..സത്യത്തില്‍ കോഴിക്കോട്ടെക്ക് വരാന്‍ പ്രേരിപ്പിച്ചത് ഇവിടെ ജോജിയുണ്ടെന്ന ചിന്ത മാത്രമാണ്. സ്നേഹത്തിന്റെ സൗന്ദര്യമൊന്നും ജീവിതത്തില്‍ കിട്ടിയിട്ടില്ല. ശബ്ദത്തിന്റെ പരിമിതികളെ അഭയം പ്രാപിക്കുമ്പോള്‍ സാമീപ്യം കൊതിക്കുന്നത് തെറ്റാണോ? സലീന അവളോട് തന്നെ ചോദിക്കുന്ന മറ്റൊരു ചോദ്യം. <br />വേദനകള്‍ കുത്തിനിറക്കുന്നൊരു വികാരമായിട്ടും എല്ലാവരും പ്രണയം കൊതിക്കുന്നതെന്തെ...ഈ ക്ഷണികമായ വ്യഥയെ സുഖനൊമ്പരമെന്ന് വിളിക്കുന്നതാവും ഉചിതം. സത്യത്തില്‍ അതൊരു അനുഭൂതിയുടെ പെയ്ത്താണ്.<br />കൂട്ടുകാരുടെ സലീനാ എന്നുള്ള ചെകിടടപ്പിക്കുന്ന ശബ്ദം കേട്ട് അവള് ചിന്തകള്‍ക്ക് താല്‍ക്കാലികമായി അവധി നല്കി. എന്നിട്ട് അവരോടൊപ്പം കൂടി. ഹോസ്റ്റല്‍മുറികളിലെ വിഷയം സൗഹൃദത്തിനും പ്രണയത്തിനും വേണ്ടി മാറ്റിവെച്ചിട്ടുള്ളതാണ്. <br />നീയൊരാളെ പ്രണയിക്കുന്നില്ലേ സലീനാ..<br />എല്ലാമറിഞ്ഞിട്ടെന്നവണ്ണമുള്ള ഗായത്രിയുടെ ചോദ്യം അമ്പരപ്പിച്ചുകളഞ്ഞു. <br />ആദ്യമായി ഉള്ളിലെ രഹസ്യം ചോര്‍ത്തിയത് അവളായിരുന്നു. ഈ നഗരത്തില്‍ വന്നിട്ട് ആദ്യമായി എന്റെ ഹൃദയം കട്ടെടുത്ത് കളഞ്ഞു അവള്. പിന്നീടുള്ള ഓരോ പകലും ഞങ്ങള്‍ ഉള്ളുതുറന്ന് സംസാരിച്ചു. പ്രണയിക്കുന്നവര്‍ക്ക് സംസാരിക്കാന്‍ സ്വപ്നങ്ങളുടെ കഥകളുണ്ടാവും. അത് എത്ര പറഞ്ഞാലുംതീരാത്തവിധം വിശാലമായികൊണ്ടിരിക്കും.<br /><br />ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്കുള്ള ഇറക്കമിറങ്ങി പോകുമ്പോള്‍ മനസില്‍ വല്ലാത്ത സന്തോഷമായിരുന്നു. വൈകിട്ട് ഗായത്രിയുടെ ഫോണിലേക്ക് ജോജി വിളിക്കും. ഇന്നെങ്കിലും പതിവിന് വിപരീദമായി അല്പം സീരിയസായി സംസാരിക്കണം. അമ്മ, ആല്‍ബര്‍ട്ട്, ഗായത്രി ഇങ്ങനെ ഓരോരുത്തരായി അറിഞ്ഞുതുടങ്ങി. പ്രണയം പുസ്തകതാളിലിരുന്ന് ഉറങ്ങിപ്പോയ മയില്‍പീലി പോലെയാണ്. എല്ലാവര്ക്കും എല്ലാവരുടേയും മനസ് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അമ്മയുടെ വെറുപ്പുകളെ എങ്ങനെ അവഗണിക്കാനാവുമെന്ന ചിന്ത മാത്രം അവളെ വേട്ടയാടി. <br />ഒരു പ്രവാസിയുടെ ജീവിതം പപ്പയെക്കാള്‍ നന്നായി എനിക്കിപ്പോഴറിയാം. എന്നെ വിഷമിപ്പിക്കണ്ടല്ലോയെന്ന ചിന്തയാവാം പപ്പയെ കൊണ്ടങ്ങനെ പറയിച്ചത്. പക്ഷേ അമ്മ ഒരുവാക്കെതിര്‍ത്ത് പറഞ്ഞാല്‍ പപ്പ കീഴടങ്ങിക്കളയും. <br />ഇതിനിടയില്‍ ആല്‍ബര്‍ട്ടിനും തന്നോട് പ്രണയം. എപ്പോഴെങ്കിലും ഞാനാ രീതിയില്‍ അവനോട് പെരുമാറിയിരുന്നോ..അറിയില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞപ്പോഴോ വയ്യാന്ന് തുറന്ന് പറയേണ്ടി വന്നു. തിളച്ചുമറിയുന്ന ഒരു മനസിനെ കൂടുതല്‍ തീവ്രമാക്കി അത്. ചിലപ്പോള്‍ അവന് വല്ലാത്ത വിഷമമായിട്ടുണ്ടാവും. പക്ഷേ അതിനപ്പുറം ഒരുത്തരം നല്കാന് അശക്തയാണ്...<br />ചിന്തകള്‍ കാടുകയറുമ്പോള്‍ സലീനയുടെ മനസ് ഭ്രാന്തമാവും. സ്വപ്നങ്ങള്‍ അതിന്റെ ഭ്രമണപഥം തെറ്റിച്ച് പുറത്തേക്കൊഴുകും. പുറത്ത് ശിഖരങ്ങളടര്‍ത്തി കാറ്റ് വീശുന്നതും സംഗീതം പൊഴിച്ച് മഴ പൊഴിയുന്നതൊന്നും അപ്പോളവള്‍ അറിയാറില്ല. പ്രണയം അസ്വസ്ഥമാക്കിയ ഹൃദയം അപ്പോള്‍ ഒരിക്കലുമില്ലാത്തവിധം ശക്തമായി മിടിക്കുന്നുണ്ടാകും. മിഴി നനഞ്ഞൊഴുകുമ്പോള്‍ അവള് ശബ്ദം കുറച്ച് ചോദിക്കും.<br />ജോജി...നിനക്ക് ദാഹിക്കുന്നില്ലേ?<br />ഇതാ എന്റെ കണ്ണുനീര് കുടിച്ചോളൂ...മറ്റൊന്നും തരാനില്ല കയ്യില്‍.<br />അവളുടെ ചുണ്ടുകള്‍ ആരുമറിയാതെ ചലനാത്മകമായ ശേഷം നിശ്ചലമാവും.<br /><br /><br />ആല്‍ബര്‍ട്ടിന്റെ മനസ് വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. രഞ്ജിത്തിന്റെ സംസാരം അല്പം അതിരുകടന്നു പോയി. പണ്ടേ അറിയുന്നത് കൊണ്ടാവാം തിരിച്ചറിയാനാവാത്ത വിധം സുദൃഡമാക്കി വെച്ചിട്ടും അവനെന്റെ മനസ് വായിച്ചുകളഞ്ഞു. <br />ഇനിയെങ്ങനെ സലീനയെ സമീപിക്കും ?<br />അവള് അങ്ങനെയൊരു കണ്ണോടെയല്ലേ തന്നെ നോക്കിക്കാണൂ.ഇത്തരം ചിന്തകള്‍ അവനെ അലട്ടാതിരുന്നില്ല. രാവിലെ സലീനയെ വിളിച്ചിരുന്നു. സാധാരണരീതിയില്‍ തന്നെയായിരുന്നില്ലേ അവളുടെ സംസാരം. ഒരിക്കലുമില്ലാത്ത രീതിയിലൊരു സംശയം അവനില്‍ നാമ്പെടുത്തു.<br />ഏത് ശപിക്കപ്പെട്ട നേരത്താണ് അവളോട് അങ്ങനെയൊരിഷ്ടം തോന്നിയത്, അത് പറയിക്കാന്‍ തോന്നിയത്...ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ അവനെ സമീപിച്ചുകൊണ്ടിരുന്നു. <br />അവള് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ഇപ്പോള്‍ എനിക്കവളോട് പ്രേമമില്ലെന്നും ഗാഢമായ മറ്റൊരു സ്നേഹമാണെന്നും...ഒരു പക്ഷേ ജോജിയെ അവള് കാണുന്നുണ്ടാകുമോ..പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് അവരെ മറ്റ് ചിന്തകള്‍ വഴിതെറ്റിച്ച് വിടുന്നുണ്ടാവുമോ.<br />അവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ അവളെ എന്നെ ഏല്‍പ്പിച്ചിട്ട് പോയ വീട്ടുകാരോട് എന്തു പറയും..ചിന്തകള്‍ക്ക് തീപിടിച്ച് തീപിടിച്ച് അവന് വെന്തുതുടങ്ങി. മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട് അത് വരെ അവളെ എങ്ങനെ കാത്ത് സൂക്ഷിക്കും. ആല്‍ബര്‍ട്ടിന് ഒരിക്കലും ഇല്ലാത്ത ആധി പെരുവിരല്‍ മുതല്‍ പെരുത്ത് കയറാന്‍ തുടങ്ങി. സെലീനയുടെ മനസിനെക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ അവന്റെ മനസ് എരിഞ്ഞുതുടങ്ങി.<br /><br />മുഴച്ച് നില്ക്കുന്ന ഒരേച്ച്കെട്ടല്‍ പോലെ ജീവിതം അതിന്റെ പന്ഥാവുകള്‍ തേടി യാത്ര തുടരുന്നു.<br />പള്ളിയുടെ പടികള്‍ കയറി സലീന നടന്നു. ഷാളെടുത്ത് തലവഴിയിട്ടവള്‍ നൊവേന തുടങ്ങുന്നതിനായി കാത്തുനിന്നു. പെട്ടന്ന് അവളുടെ മനസ് ഒരിക്കലുമില്ലാത്തവിധം രൗദ്രമായി.<br />അള്‍ത്താരയില്‍ വിങ്ങിപ്പൊട്ടിക്കരയുന്ന മെഴുകുതിരികള്‍...ക്രൂശിതരൂപത്തിന്റെ പ്രതിമയില്‍ നിന്നും രക്തം ഒഴുകിയിറങ്ങുന്നു. കുന്തിരിക്കത്തിന്റെ ഗന്ധം അവിടം മുഴുവന്‍ പരക്കുന്നതായി അവള്‍ക്ക് തോന്നി.<br />ആദ്യമായി ആ ഭൂമിയിലെ വന്യത കണ്ടവള്‍ ഞെട്ടിവിറച്ചു. <br />മനസിലിപ്പോള്‍ ജോജിയില്ല, ആല്‍ബര്‍ട്ടില്ല, അമ്മയില്ല.<br />പ്രാര്‍ത്ഥനകളില്ല...<br />പെട്ടന്ന് അച്ചന്റെ ശബ്ദം അവള് കേട്ടു.<br /><br />അന്നാ പെസഹാതിരുനാളില്‍<br />കര്‍ത്താവരുളിയ കല്പന പോല്‍<br />തിരുനാമത്തില്‍ ചേര്‍ന്നീടാം...<br />ഒരുമയോടീ ബലിയര്‍പ്പിക്കാം...<br /><br />അസ്വസ്ഥമായ മനസെടുത്തവള്‍ പ്രാര്‍ത്ഥനാമുറിയിലേക്ക് വലിച്ചെറിച്ച് തിരിച്ച് നടന്നു. അപ്പോള്‍ ഒരിക്കലുമില്ലാത്ത വിധത്തിലൊരു തണുത്തകാറ്റ് അവളെ തഴുകി കടന്നുപോയി.ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com15tag:blogger.com,1999:blog-7123106503950101037.post-17733957877504977382007-09-27T07:08:00.000-07:002007-09-28T04:26:13.573-07:00അപരിചിത<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpGsWLQUZX3-XgXrkqzwreHYu8A40qXyOpRLzLRC4H1ltXfsHFafiyMywPYKRytKuhi02u-wdlqEul5-lFz_s3qEEm7qtodN19FsIisXrEHn68CUWQhetqr_LYtfTMsfK6pYZgLI0MQBU/s1600-h/EXPECTATION.JPG"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpGsWLQUZX3-XgXrkqzwreHYu8A40qXyOpRLzLRC4H1ltXfsHFafiyMywPYKRytKuhi02u-wdlqEul5-lFz_s3qEEm7qtodN19FsIisXrEHn68CUWQhetqr_LYtfTMsfK6pYZgLI0MQBU/s320/EXPECTATION.JPG" border="0" alt=""id="BLOGGER_PHOTO_ID_5114894622915012754" /></a><br />സെന്‍ട്രല്‍ ലൈബ്രറിയിലെ വായനാമുറിയില്‍ വെച്ച് മൂന്നാമത്തെ തവണയാണ് ആ സ്ത്രീയെ കണ്ടുമുട്ടുന്നത്. ഒരു തട്ടം കണക്കെ സാരിതുമ്പ് തലയിലിട്ട് അവരാ പടികള്‍ കയറിവരുമ്പോള്‍ ഒരു മുസ്ലിം സ്ത്രീയാണെന്നാണ് കരുതിയത്. അല്പമകലെയിരുന്ന് ആഴ്ചപതിപ്പിലൂടെ കണ്ണോടിക്കുമ്പോള്‍ അറിയാതൊന്ന് നോക്കി...അവരുടെ ബ്ലൗസിന് മുകളിലൂടെ കിടക്കുന്ന വെളുത്ത മുത്തുകളുള്ള കൊന്ത കണ്ടു. അവര്‍ ഒരു ക്രിസ്ത്യാനിയാണെന്ന് മനസ് മാറ്റിയെഴുതി. സത്യത്തില്‍ മതമെന്റെ വിഷയമായിരുന്നില്ല. എന്നിട്ടും അവരുടെ മതമറിയാന്‍ ആകാംഷ തോന്നി. ചുറ്റിനുമുള്ള ആരൊക്കെയോ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവള് പരിസരത്തെ കുറിച്ച് തീരെ ബോധവതിയായിരുന്നില്ല.<br />വായനയുടെ താളം മുറുകിയപ്പോള്‍ ഞാനറിയാതെ അവരെ വിസ്മരിച്ചു. <br />പിറ്റേന്ന് അവരിരുന്ന ഇരിപ്പിടം ശൂന്യമായിരുന്നു. വളരെ വിരസമായിത്തോന്നിയ അന്ന് ഒന്നും വായിക്കാന്‍ തോന്നിയില്ല. <br />മിഠായിതെരുവിലെ തിരക്കിനിടയിലൂടെ ഊളിയിടുമ്പോള്‍ ഇനിയെങ്ങോട്ട് പോകണമെന്ന ചിന്തയായിരുന്നു മനസില്‍. വെയില് കുറഞ്ഞൊരു പകലായത് കൊണ്ട് കടപ്പുറത്തേക്ക് നടന്നു. രണ്ടാംഗേറ്റിനടുത്തെത്തിയപ്പോള്‍ വല്ലാത്ത തിരക്കായിരുന്നു. വൈകിയെത്തിയ നേത്രാവതി ഇഴഞ്ഞുനീങ്ങുകയാണ്. ഓട്ടോറിക്ഷകളുടെ നീണ്ടനിര ആ പരിസരത്തെ അലോസരപ്പെടുത്തി. വണ്ടി പോയപ്പോള്‍ തിരക്കിനിടയിലൂടെ നടന്നു. ഇടക്ക് മേഘങ്ങള്‍ വഴുതിമാറുമ്പോള്‍ എത്തിനോക്കുന്ന സൂര്യന് തെല്ലൊന്ന് വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഈ പകലിനെയും കൊന്നേ തീരു എന്ന ചിന്ത നടത്തത്തിന് ആക്കം കൂട്ടി. <br />കടപ്പുറത്ത് തീരെ തിരക്ക് കുറവായിരുന്നു. ചില പ്രണയികള്‍ വൃക്ഷത്തണലിലിരുന്ന് സംസാരിക്കുന്നുണ്ട്. തട്ടുകടക്കാരുടെയും കടലവില്‍പനക്കാരുടെയുമെല്ലാം മുഖത്ത് ആളില്ലാത്തതിന്റെ നിരാശ നിഴലിച്ച് കിടക്കുന്നത് കാണാം.<br />ഒരു തണല്‍ തേടിയുള്ള യാത്രയായിരുന്നു പിന്നീട്. ഇവിടെയെത്തുമ്പോള്‍ സാധാരണ ഇരിക്കാറുള്ളത് കടല്‍പാലത്തിന് സമീപത്താണ്. എതിരെ കടന്നുവരുന്ന കാറ്റിന്റെ ശബളിമയില്‍ അവിടെയെത്തിയതറിഞ്ഞില്ല. സ്വകാര്യത ഇഷ്ടപ്പെടുന്നവരില്‍ ചിലരെല്ലാം ദൂരങ്ങളുടെ വിടവ് തീര്‍ത്ത് കടലിനോട് സല്ലപിക്കുന്നുണ്ടായിരുന്നു.<br />ഇരുന്ന് നാലുപാടും കണ്ണുപായിക്കുന്നതിനിടയിലാണ് ആ സ്ത്രീയെ കണ്ടത്. കൈയില്‍ ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ടായിരുന്നു. കാറ്റ് മുടിയിഴകളെ പറത്തി മുഖത്തേക്കിടുന്നത് കൊണ്ടാവാം പാതി ചെരിച്ച് വെച്ച കുട അവരുടെ തോളിലൂടെ ചാഞ്ഞുകിടന്നിരുന്നു. ആദ്യമെ കണ്ടപ്പോള്‍ മുതല്‍ ശ്രദ്ധിക്കുകയാണ്, ഒരു വികാരവുമില്ലാത്തൊരു മുഖം, ഭീതിപ്പെടുത്തുന്ന നിസംഗത. ഉള്ളിലൊരു കടലൊളിപ്പിച്ച് മറ്റൊരു കടലിനോട് കഥ പറയുന്നത് പോലെ തോന്നി..<br />അവള്‍ക്കിഷ്ടപ്പെട്ട നിറം കറുപ്പായിരുന്നോ..? കണ്ടപ്പോഴെല്ലാം അവരുടെ ശരീരത്തോടൊട്ടി കിടന്നിരുന്നത് കറുപ്പ് സാരികളാണ്. അതില്‍ ചെറിയ പൂക്കളായി അലങ്കാരപണികള്‍ ചെയ്തിരുന്നു. നന്നായി വെളുത്ത ശരീരമായിരുന്നത് കൊണ്ട് തന്നെ ആ കറുപ്പ് അവരില്‍ വല്ലാത്ത സൗന്ദര്യം ജ്വലിപ്പിച്ചിരുന്നു.<br />ഇത്തവണ കറുപ്പില്‍ നീലശംഖുപുഷ്പങ്ങളായിരുന്നു അവരുടെ സാരിയിലെ ഡിസൈന്‍. നേര്‍ത്ത വള്ളികളില്‍ പൂക്കള്‍ തൂങ്ങിയാടുന്നത് പോലെ തോന്നിപ്പിച്ചു. <br />ലൈബ്രറിയിലെ ഒരു നിത്യസന്ദര്‍ശക എന്ന നിലയില്‍ ഏതെങ്കിലുമൊരു പുസ്കതത്തെ കുറിച്ച് ചോദിച്ച് പരിചയപ്പെടാവുന്നതേയുള്ളു. പക്ഷേ മനസില്‍ ഒരിക്കലുമില്ലാത്തൊരു മടി ആവരണം ചെയ്യുന്നത് പോലെ തോന്നി. ദിവസവും കാണുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണിത്..അതും തന്നെക്കാള്‍ പത്ത് വയസെങ്കിലും അധികമുള്ളൊരു സ്ത്രീ..പരിചയപ്പെട്ടാല്‍ തന്നെ എന്തിന്..? എന്നിലെ യുവത്വം എന്റെ ഭീരുത്വത്തെ അങ്ങനെടക്കം ചെയ്യാന്‍ ശ്രമിച്ചു..<br />തിരിച്ചു നടക്കുമ്പോഴെപ്പോഴോ ആ സ്ത്രീ മനസില്‍ നിന്ന് വീണുപോയി...<br /><br />രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു. ഇന്നത്തെ പരിപാടിയില്‍ നാലാമത്തെതില്‍ മനസും മിഴികളുമുടക്കി നിന്നു. രാവിലെ പതിനൊന്നിന് ഐ എം എ ഹാളില്‍ സാഹിത്യസദസ്..<br />അവിടെയെത്തുമ്പോള്‍ ഹാളില്‍ പതിനഞ്ചോളം പേര് മാത്രം. നോട്ടീസില്‍ പറഞ്ഞവരില്‍ ഭൂരിഭാഗവും എത്തിയിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ബാനര്‍ മാത്രം പുറകുവശത്തെ കര്‍ട്ടനില്‍ തൂങ്ങിയാടുന്നുണ്ട്. സ്വാഗതപ്രാസംഗികന്‍ തന്നെ വിരസതയിലേക്ക് കൈപിടിച്ചു നടത്തി. പിന്നെ ഇരുന്നില്ല.<br /><br />എല്‍ ഐ സി കോര്‍ണറില്‍ ബസിറങ്ങി കൂള്‍ ബാറിലേക്ക് നടന്നു. ലൈംജ്യോൂസ് വാങ്ങി വായിലേക്ക് കമഴ്ത്തി. നൈറ്റ് ഷിഫ്റ്റായതില്‍ പിന്നെയുള്ള ദുരിതങ്ങളാണിത്..വേറെ നാട്ടില്‍ നിന്ന് വന്നുനില്‍ക്കുന്നതാവുമ്പോള്‍ പറയാതിരിക്കുന്നതാവും നല്ലത്..പകല്‍ ശാപമാകുന്നു..<br />വായനാമുറിയില്‍ അന്ന് വളരെ കുറച്ച് പേര് മാത്രമെ ഉണ്ടായിരുന്നുള്ളു. പുതിയ ചില ആഴ്ചപതിപ്പുകള്‍ കണ്ടു അതിലൊന്നെടുത്ത് സ്വയം ചുരുങ്ങി. ആ സ്ത്രീ വന്നത് വായനയുടെ സുഖത്തില്‍ ഞാനറിഞ്ഞില്ല. മാതൃഭൂമി ആഴ്ചപതിപ്പിലെ ടി പി രാജീവന് എഴുതുന്ന പാലേരി മാണിക്യം കൊലക്കേസ് എന്ന നോവലിലായിരുന്നു കണ്ണും മനസും..വായിച്ച് തീര്‍ത്ത് ഒന്നു മൂരിനിവര്‍ന്നപ്പോഴാണ് അവരെ കണ്ടത്..<br />ഒന്നുമറിയാത്ത ഭാവത്തില്‍ ആ സ്ത്രീ പുസ്തകം വായിക്കുന്നു. താളുകള്‍ക്കിടയിലൂടെ കയറ്റിവെച്ച വിരലുകളിലൊന്നില്‍ തിളങ്ങുന്ന ഒരു കൃഷ്ണന്റെ മോതിരം..<br />ഇവരിതേത് മതക്കാരിയാണ്...<br />അല്ലെങ്കിലും കാഴ്ചയില്‍ മതമറിഞ്ഞിട്ടെന്തിനാണ്<br />പൂര്‍ണനഗ്നയായ ഒരു സ്ത്രീയെ നോക്കി ഏതു മതമാണെന്ന് ഈ ലോകത്ത് ആര്‍ക്ക് പറയാനാകും? അടയാളങ്ങളാണ് മനുഷ്യനെ മതത്തിനടിമയാക്കുന്നത്..എന്റെ ചിന്ത എന്നെ ഛിന്നഭിന്നമാക്കും മുമ്പ് ഞാനതിനെ വഴിമാറ്റി വിട്ടു. <br />പക്ഷേ..അന്നും ആ സ്ത്രീയ പരിചയപ്പെടാന്‍ എന്നിലെ ഭീരുത്വം അനുവദിച്ചില്ല.<br />പിന്നീട്-<br />വൈ എം സി എ റോഡില്‍, റെയില്‍വെ സ്റ്റേഷന് പരിസരത്ത്, മൊഫ്യൂസല്‍ ബസ്റ്റാന്റില്‍, അരയിടത്ത്പാലത്തെ സമ്മേളനനഗരിയില്‍..നഗരത്തില്‍ ഞാന്‍ പോകാറിടത്തെല്ലാം അവരുമുണ്ടായിരുന്നു.. <br />തീര്‍ത്തും നിസംഗയായ ആ സ്ത്രീ ഇതിലൊരു തവണ പോലും എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷേ ഇനിയൊരിക്കല്‍ കണ്ടുമുട്ടിയാല്‍ ഒരു വാക്കെങ്കിലും സംസാരിക്കണമെന്ന് ഞാനുറച്ചു. <br />ഇതിനിടയില്‍ നാട്ടില്‍ പോകേണ്ടതായി വന്നു. ഒരാഴ്ചക്ക് ശേഷമാണ് തിരിച്ചുവന്നത്. <br />കോഴിക്കോട്ടെത്തിയ ശേഷം ഇടക്കിടെ ലൈബ്രറിയില്‍ എത്താറുണ്ടായിരുന്നെങ്കിലും ആ സ്ത്രീയെ മാത്രം കണ്ടില്ല. കണ്ടുമറന്ന അപരിചിതരെ പോലെ അവരെയും മനസില്‍ കുഴിച്ചുമൂടി. <br />മാതൃഭൂമി ആഴ്ചപതിപ്പില്‍ ഈയിടയായി അശ്ലീലം അമിതമാകുന്നുണ്ടെന്ന വായനക്കാരന്റെ പരാതിയിലേക്കൊന്ന് കണ്ണുപായിച്ച് അവിടെയിരുന്നു..കഥയിലും കവിതയിലും നോവലിലുമെല്ലാം അത് അതിര്‍ത്തിലംഘിച്ച് കിടക്കുകയാണെന്ന് പരിവേദനവുമായി നിരവധി അസ്വാദകരുടെ കുറിപ്പുകള്‍..<br />ലൈബ്രറിയില്‍ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോള്‍ ആ സ്ത്രീ കയറിവരുന്നുണ്ടായിരുന്നു. കറുപ്പില്‍ വെളുത്ത പുള്ളികളുള്ള കോട്ടണ്‍സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്. <br />തൊട്ടടുത്തെത്തിയപ്പോള്‍ ധൈര്യം സംഭരിച്ച് ചോദിച്ചു.<br />എന്താ പേര്..<br />ഒരു നിമിഷം അവരെന്റെ മുഖത്തേക്ക് നോക്കി. പിന്നെ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു.<br />അരുന്ധതി.<br />മറ്റൊരു വാക്കു പോലുമുരിയാടാതെ നടന്നു പോകുകയും ചെയ്തു. <br />പകല്‍സമയത്തെ ശൂന്യതയില്‍ മാനാഞ്ചിറ മൈതാനിയില്‍ സ്വകാര്യം പറയുന്ന പരുന്തുകളെ നോക്കി മതിലിനരുകില്‍ നിന്നു. മനസില്‍ അരുന്ധതിയായിരുന്നു. അവരെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. <br />വീണ്ടും ലൈബ്രറി ഹാളിലേക്ക് നടന്നു<br />അവരുടെയടുക്കേത്ത് ചെന്നു. <br />കുറെ ചോദ്യങ്ങളുണ്ട് മനസില്‍ ല്ലേ?<br />ഉം. ഞാന്‍ മൂളി<br />എല്ലാത്തിനും ഉത്തരം പ്രതീക്ഷിക്കരുത്<br />സമ്മതിച്ചു-ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.<br /><br />എവിടെയാ വീട്...<br />അവര്‍ മെല്ലെ തലയാട്ടി<br />ബന്ധുക്കളൊക്കെ-<br />അതിനും അവര്‍ തലയാട്ടിയതേയുള്ളു<br />എന്താ ആ പുസ്തകം തിരിച്ചെത്തിക്കാത്തത്..അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി..<br />എതു പുസ്തകം-ഞ്ഞാന്‍ ചോദിച്ചു<br />പത്മരാജന്റെ ഋതുഭേദങ്ങളുടെ പാരിതോഷികം..<br />വായിച്ചു തീര്‍ന്നില്ല...<br />അവള് തലകുലുക്കി.<br /><br />നമുക്ക് പിരിയാം...പെട്ടന്നുള്ള അവരുടെ മറുപടി എന്നെ എറെ നിരാശനാക്കി. <br />തിരിച്ചു നടക്കുമ്പോള്‍ ഇനിയൊരിക്കലും കണ്ടുമുട്ടരുതേയെന്ന് പ്രാര്‍ത്ഥിച്ചു. ഉള്ളില്‍ നിഗൂഡത ഒളിപ്പിക്കുന്നവനാണ് ഞാന്‍..അത്തരത്തിലുള്ള ഒരാള്‍ക്ക് എന്തിനാണ് അതേ ഛായയുള്ള മറ്റൊരാളുടെ സൗഹൃദം...<br /><br />മൂന്നാല് ദിവസം ലൈബ്രറിയിലേക്ക് പോയതേയില്ല. <br />ഇതിനിടയില്‍ എറണാകുളത്ത് ജോലി ചെയ്യുന്ന കൂട്ടുകാരി വന്നിരുന്നു. അവളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച് റെയില്‍വെസ്റ്റേഷനിലേക്ക് പേകേണ്ടി വന്നു. <br />ലേഡീസ് കമ്പാര്‍ട്ട്മെന്റിലെ തിരക്കിനിടയിലേക്ക് അവള് ഊളിയിട്ടപ്പോള്‍ വീണ്ടും സിമന്റുബെഞ്ചില്‍ വന്നിരുന്നു. <br />തീവണ്ടി താളം ഒപ്പിച്ചു ഒഴുകി നീങ്ങി..<br />ശൂന്യമായ ആ പ്ലാറ്റ്ഫോമില്‍ തന്നെയിരുന്നു. <br /><br />സമയം അഞ്ചരയാകുന്നു..<br />ഇനി ഓഫിസിലേക്ക്<br />എഴുന്നേറ്റപ്പോഴേക്കും ദൂരെ നിന്നും മംഗള എക്സ്പ്രസിന്റെ ചൂളംവിളി കേട്ടു. അത് സ്റ്റേഷനിലെത്തി നിന്നു. പെട്ടന്ന് പ്ലാറ്റ്ഫോമില്‍ വല്ലാത്ത തിരക്കനുഭവപ്പെട്ടു. <br />പുറത്തേക്ക് നടക്കുമ്പോള്‍ യാദൃശ്ചികമായി ഒരു കമ്പാര്‍ട്ട്മെന്റില്‍ ജനലിനോട് ചേര്‍ന്ന് അരുന്ധതി..നിസാമുദ്ദീന്‍ വരെ പോകുന്ന തീവണ്ടിയാണ്..ഒരു പക്ഷേ അവര്‍ ഈ നഗരം വിടുകയാവും..ആ ചിന്ത എന്റെ മനസില്‍ വല്ലാത്തൊരു നൊമ്പരം തീര്‍ത്തു..<br />കറുപ്പില്‍ ഇളംറോസ് പൂക്കളുളള സാരിയുടുത്ത് അരുന്ധതി...<br />ഓടിയാ ജാലകത്തിനടുത്തെത്തിയപ്പോഴേക്കും തീവണ്ടി മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു. ഒന്നും പറയാതെ അവരെന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.<br />ഞാന്‍ പോകുകയാണ്..ഇനിയൊരിക്കലും കാണില്ല..<br />വിറയാര്‍ന്ന ശബ്ദത്തില്‍ അവരത് പറഞ്ഞ് തീര്‍ത്തു.<br />പിന്നെ ഒന്നും മിണ്ടാതെ പുറത്തേ ബഹളത്തിലേക്ക് നോക്കിയിരുന്നു.<br />എവിടെ ചെന്നാലും നീയുണ്ടായിരുന്നു..ഒരു നിഴലു പോലെ...ഒടുവില്‍ എന്നെ യാത്രയാക്കാനും നിനക്ക് വരേണ്ടി വന്നു..ഒരു പക്ഷേ നിന്റെ നിയോഗം...പേര് ചോദിക്കുന്നില്ല..അതറിഞ്ഞാല്‍ മനസില്‍ അത് മാത്രമായി അവശേഷിക്കും..<br />പൊയ്ക്കൊള്ളു...<br />അവരുടെ മുത്തുമണികള്‍ കിലുങ്ങുന്ന ശബ്ദം അകന്നകന്നു പോകുന്നതറിഞ്ഞു.<br /><br />അല്പം ദൂരത്തെത്തിയപ്പോള്‍ അരുന്ധതി വാതില്ക്കലെത്തി കൈവീശി കാണിച്ചു.ഞാന്‍ തിരിച്ചും..ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com19